നാഗാലാൻഡിലെ വേഴാമ്പല്‍ ആഘോഷങ്ങള്‍ വൈസ് പ്രസിഡന്റ് ജഗ്‌ദീപ് ധൻഖർ ഉദ്ഘാടനം ചെയ്തു

കൊഹിമ : നാഗാലാൻഡിലെ 10 ദിവസം നീണ്ടുനിൽക്കുന്ന വേഴാമ്പല്‍ ആഘോഷങ്ങള്‍ക്ക് വ്യാഴാഴ്ച വൈകുന്നേരം വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖറിന്റെ നാഗ പരമ്പരാഗത ചേങ്ങല (മണി) അടിച്ചതോടെ വർണാഭമായ തുടക്കമായി.

നാഗാലാൻഡ് സർക്കാരിന്റെ വാർഷിക ടൂറിസം പ്രൊമോഷണൽ ഇവന്റിന്റെ ഈ വർഷത്തെ പതിപ്പ് സംസ്ഥാന തലസ്ഥാനമായ കൊഹിമയിൽ നിന്ന് 12 കിലോമീറ്റർ അകലെയുള്ള കിസാമയിലെ മനോഹരമായ നാഗാ ഹെറിറ്റേജ് ഗ്രാമത്തിലാണ് നടക്കുന്നത്.

നാഗാലാൻഡിലെ എല്ലാ ഗോത്രങ്ങളും അവരുടെ നാടോടിക്കഥകളിൽ കാണപ്പെടുന്ന വേഴാമ്പൽ പക്ഷിയുടെ പേരിലുള്ള ഉത്സവത്തിൽ പങ്കെടുക്കുന്നു. ഉത്സവ വേളയിൽ ആളുകൾക്ക് നാഗ ഭക്ഷണവും പാട്ടുകളും നൃത്തങ്ങളും ആചാരങ്ങളും ആസ്വദിക്കാം.

നാഗാ സാംസ്കാരിക സംഘങ്ങളുടെ ഊർജം തനിക്ക് ആവേശം പകരുന്നതായി ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളെ അഭിസംബോധന ചെയ്തുകൊണ്ട് ധൻഖർ പറഞ്ഞു. “ഇത് എന്റെ ജീവിതത്തിലെ ഒരു മഹത്തായ ദിവസമാണ്, ഞാനിത് ഒരിക്കലും മറക്കില്ല,” അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് വർഷത്തെ നാഗരികതയുള്ള സംസ്‌കാരത്തിന്റെ നാടാണ് ഇന്ത്യയെന്ന് പറഞ്ഞ അദ്ദേഹം, വേഴാമ്പൽ ഉത്സവം യഥാർത്ഥത്തിൽ ഉത്സവങ്ങളുടെ ഉത്സവമാണെന്ന് പറഞ്ഞു.

നാഗങ്ങൾ അവരുടെ സംസ്കാരത്തിനും ധൈര്യത്തിനും കഴിവിന്റെ പ്രകടനത്തിനും ആകർഷകമായ ഭക്ഷണത്തിനും വർണ്ണാഭമായ നൃത്തങ്ങൾക്കും ആചാരങ്ങൾക്കും ലോകമെമ്പാടും അറിയപ്പെടുന്നു, ധൻഖർ പറഞ്ഞു.

സംസ്ഥാനത്തിന്റെ പ്രകൃതി ഭംഗിയെ അഭിനന്ദിച്ച അദ്ദേഹം, വലിയ ടൂറിസം സാധ്യതകളുള്ള നാഗങ്ങളോട് ദൈവം ദയ കാണിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രകൃതിയുടെ വരദാനത്തിനുപുറമെ, സ്‌നേഹവും ആതിഥ്യമര്യാദയും ഉള്ള ആളുകൾ എന്ന സവിശേഷമായ ഒന്ന് സംസ്ഥാനത്തിനുണ്ടെന്ന് ഉപരാഷ്ട്രപതി പറഞ്ഞു.

നാഗാലാൻഡിന്റെ 60-ാം സംസ്ഥാന രൂപീകരണ ദിനമായ വ്യാഴാഴ്ച ധന്‍‌ഖര്‍ സംസ്ഥാനത്തെ ജനങ്ങളെ അഭിനന്ദിച്ചു.

2014-ൽ പ്രധാനമന്ത്രി നരേന്ദ്രമോദി നാഗാലാൻഡിനെ കേന്ദ്രീകരിച്ച് ആക്ട് ഈസ്റ്റ് നയം ആരംഭിച്ചതോടെ രാജ്യത്ത് വലിയ മാറ്റങ്ങൾ സംഭവിച്ചതായി അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലെ ഫ്രാൻസ് അംബാസഡർ ഇമ്മാനുവൽ ലെനൈൻ, ദക്ഷിണേഷ്യയിലെ ട്രേഡ് കമ്മീഷണറും വെസ്റ്റേൺ ഇന്ത്യയ്ക്കുള്ള ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുമായ അലൻ ജെമ്മൽ, ഇന്ത്യയിലെ ഓസ്‌ട്രേലിയൻ ഹൈക്കമ്മീഷണർ ബാരി ഒഫാരൽ ആവോ എന്നിവർ ഉദ്ഘാടന ചടങ്ങിൽ വിശിഷ്ടാതിഥികളായിരുന്നു.

സംസ്ഥാനം ശരിക്കും ആകർഷകമാണ്, ഇവിടെ വരുന്ന ആരും പെട്ടെന്ന് തിരിച്ചുപോകാൻ ആഗ്രഹിക്കുകയില്ലെന്ന് ഉത്സവത്തിന്റെ മുഖ്യ ആതിഥേയൻ എന്ന നിലയിൽ നാഗാലാൻഡ് ഗവർണർ പ്രൊഫ ജഗദീഷ് മുഖി പറഞ്ഞു.

വർഷങ്ങളായി, നാഗാലാൻഡിലെയും അയൽ സംസ്ഥാനങ്ങളിലെയും എല്ലാ ഗോത്രങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയും ഈ സാംസ്കാരികോത്സവം പ്രശസ്തിയും പേരും സമ്പാദിച്ചു, അദ്ദേഹം പറഞ്ഞു.

നാഗാലാൻഡിൽ ശാശ്വത സമാധാനം കൊണ്ടുവരാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്നും
ഗവര്‍ണ്ണര്‍ പറഞ്ഞു.

ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്ത ശേഷം ഉപരാഷ്ട്രപതിയും ഭാര്യയും മറ്റ് വിശിഷ്ട വ്യക്തികളും സാംസ്കാരിക പരിപാടികൾക്ക് സാക്ഷ്യം വഹിച്ചു.

അതിനിടെ, ആറ് ജില്ലകളിലെ ഏഴ് പ്രധാന ഗോത്രങ്ങളുടെ പരമോന്നത സംഘടനയായ ഈസ്റ്റേൺ നാഗാലാൻഡ് പീപ്പിൾസ് ഓർഗനൈസേഷൻ (ENPO) വേഴാമ്പൽ ഉത്സവം ബഹിഷ്‌കരിക്കാൻ തീരുമാനിച്ചു. ‘ഫ്രോണ്ടിയർ നാഗാലാന്റ്’ എന്ന പ്രത്യേക സംസ്ഥാനത്തിനായുള്ള തങ്ങളുടെ ആവശ്യത്തിനായി സമ്മർദ്ദം ചെലുത്തുക എന്നതാണ് അവരുടെ ലക്ഷ്യം.

Print Friendly, PDF & Email

Leave a Comment

More News