യുഎസിലെ ആദ്യത്തെ മത ചാർട്ടർ സ്കൂളിന് ഒക്ലഹോമ അംഗീകാരം നൽകി

ഒക്കലഹോമ :ക്രിസ്ത്യൻ യാഥാസ്ഥിതികർക്ക് വിജയം സമ്മാനിച്ചുകൊണ്ട് തിങ്കളാഴ്ച രാജ്യത്തെ ആദ്യത്തെ മതപരമായ ചാർട്ടർ സ്കൂൾ  ഒക്ലഹോമ അംഗീകരിച്ചു. നികുതിദായകരുടെ  പണം മതവിദ്യാലയങ്ങൾക്ക് നേരിട്ട്  നൽകാനാകുമോ എന്ന ഭരണഘടനാ പോരാട്ടത്തിനു ഇതോടെ തുടക്കം കുറിച്ചു

സെവില്ലെ കാത്തലിക് വെർച്വൽ സ്കൂളിലെ സെന്റ് ഇസിദോർ എന്ന ഓൺലൈൻ സ്കൂൾ, ഒക്ലഹോമ സിറ്റിയിലെ റോമൻ കത്തോലിക്കാ അതിരൂപതയും തുൾസ രൂപതയും ചേർന്നാണ്, മതപരമായ പഠിപ്പിക്കലുകൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഒരു ചാർട്ടർ സ്കൂൾ എന്ന നിലയിൽ സ്വതന്ത്രമായി കൈകാര്യം ചെയ്യപ്പെടുന്ന ഒരു  പൊതു വിദ്യാലയം നികുതിദായകരുടെ ഡോളറുകൾ ഉപയോഗിച്ചു പ്രവർത്തിക്കും

ഏകദേശം മൂന്ന് മണിക്കൂർ നീണ്ട മീറ്റിംഗിന് ശേഷം, ഒക്‌ലഹോമ സ്റ്റേറ്റ് വൈഡ് വെർച്വൽ ചാർട്ടർ സ്കൂൾ ബോർഡ്  3-2 വോട്ടിനാണു  സ്കൂളിന് അംഗീകാരം നൽകിയത് . മതപരമായ ചാർട്ടർ സ്കൂളുകളെ പിന്തുണയ്ക്കുന്ന റിപ്പബ്ലിക്കൻ ഗവർണർ കെവിൻ സ്റ്റിറ്റും റിപ്പബ്ലിക്കൻ നിയന്ത്രണത്തിലുള്ള സ്റ്റേറ്റ് ലെജിസ്ലേച്ചറിന്റെ നേതാക്കളും ചേർന്നാണ് സ്കൂൾ  ബോർഡ് രൂപീകരിച്ചിരിക്കുന്നത്.

പൊതുവിദ്യാഭ്യാസത്തിനു വെല്ലുവിളി നേരിടുന്ന സമയത്ത്,  സഭയും ഭരണകൂടവും തമ്മിലുള്ള  നിയമപോരാട്ടത്തിന് ഈ തീരുമാനം കളമൊരുക്കുന്നു.

Print Friendly, PDF & Email

Leave a Comment

More News