
രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലൊരു ആഗോള സമ്മേളനം സംഘടിപ്പിച്ചത്. ഓരോ തവണ ഡിഫറന്റ് ആര്‍ട് സെന്ററിലെത്തി കുട്ടികളെ കാണുമ്പോഴും തന്റെ ഹൃദയം നിറയുകയാണെന്ന് സമാപന ചടങ്ങില്‍ അധ്യക്ഷനായ പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. എല്ലാവരെയും കഴിവും പ്രാപ്തിയും ഉള്ളവരാക്കാനാണ് ഡിഫറന്റ് ആര്‍ട് സെന്റര്‍ ശ്രമിക്കുന്നത്.
താമസിയാതെ ഈ സ്ഥാപനം ലോകനിലവാരത്തിലേക്ക് ഉയരും. ഇവിടെ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ മറ്റ് സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യാനാകില്ല. സ്ഥാപനത്തിന് നേതൃത്വം നല്‍കുന്ന ഗോപിനാഥ് മുതുകാടിനെ കാണുമ്പോള്‍ കുട്ടികളെല്ലാം സ്‌നേഹവും സന്തോഷവും പ്രകടിപ്പിക്കും. അതൊന്നും പെട്ടെന്ന് നേടിയെടുക്കാനാകാത്ത മാജിക്കാണെന്ന് സ്ഥാപനത്തിന്റെ രക്ഷാധികാരികൂടിയായ അടൂര്‍ പറഞ്ഞു.

ഭിന്നശേഷിക്കാർക്കും ഉന്നത വിദ്യാഭ്യാസം ഉറപ്പാക്കണം

പലപ്പോഴും ഭിന്നശേഷിക്കാരായ കുട്ടികൾക്ക് അവരുടെ പ്രാഥമിക കാര്യങ്ങൾ പോലും നിർവ്വഹിക്കാൻ മാതാപിതാക്കളോ മറ്റു സഹായികളോ എപ്പോഴും കൂടെ ഉണ്ടാവും. എന്നാൽ ഇത്തരം വൈകല്യങ്ങൾ നേരിടുന്ന പല കുട്ടികൾക്കും പരസഹായം ഇല്ലാതെ തന്നെ തങ്ങളുടെ കാര്യങ്ങൾ നിർവഹിക്കാനുള്ള കഴിവുണ്ടാവും. അത് മാതാപിതാക്കൾ മനസിലാക്കണം. സ്വന്തമായി കാര്യങ്ങൾ നിർവഹിക്കാനുള്ള അവസരം ഭിന്നശേഷിക്കാരായ കുട്ടികൾക്ക് നൽകണം. സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം താല്പര്യമുളള കുട്ടികളെ കോളേജിൽ അയക്കുകയും സ്വന്തമായി എല്ലാ കാര്യങ്ങളും പഠിക്കാനും ചെയ്യാനുമുള്ള അവസരം ഇതിലൂടെ അവർക്ക് നൽകണമെന്നും അദ്ദേഹം കൂട്ടിക്കിച്ചേർത്തു. മാതാപിതാക്കളുടെയും മറ്റും സഹായമില്ലാതെ ജീവിതം മുന്നോട്ടു നീക്കാൻ കൂടി ഉന്നത വിദ്യാഭ്യാസം അവരെ പ്രാപ്തരാക്കും ഇന്നും ഡോ.പവൻ അഭിപ്രായപ്പെട്ടു.

അതേസമയും ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടേണ്ടി വരുന്ന പ്രതിസന്ധികളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. അഡ്മിഷൻ നിഷേധിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ ഭിന്നശേഷിക്കാരായ കുട്ടികൾ നേരിടേണ്ടി വരാറുണ്ട്. ഏത് പ്രതിസന്ധികളിലും കുട്ടികൾക്ക് കരുത്തായി മാതാപിതാക്കൾ ഒപ്പമുണ്ടാകണമെന്നും, ഭിന്നശേഷിക്കാരായ കുട്ടികളെ സ്വയം പര്യാപ്തമാക്കാനുള്ള എല്ലാവിധ അവസരങ്ങളും അവർക്ക് നൽകണമെന്നും പറഞ്ഞുകൊണ്ടാണ് ഡോ.പവൻ തന്റെ ക്ലാസ് അവസാനിപ്പിച്ചത്.
സ്വയം പര്യാപ്തതയുടെ പുതിയ മാനങ്ങൾ
ഇന്ത്യയിൽ മൂന്നുകോടിയോളം ഭിന്നശേഷിക്കാറുണ്ടെങ്കിലും സ്ഥിരം തൊഴിൽ കൈമുതലാക്കിയവർ ഒന്നേകാൽ കോടി ഭിന്നശേഷിക്കാർ മാത്രമാണ്. കൃത്യമായ അറിവും ആത്മവിശ്വാസവും കുട്ടികൾക്ക് നല്കാത്തതിനാലാണ് ഇന്ത്യയിൽ ഇത്തരം ഒരു സാഹചര്യം നിലനിൽക്കുന്നതെന്ന് പ്രകാമിക മുൻ ഡയറക്ടർ ഗായത്രി നരസിംഹൻ. രാജ്യാന്തര സമഗ്ര വിദ്യാഭ്യാസ ശില്പശാലയിൽ സംസാരിക്കുകയായിരുന്നു അവർ. സാധാരണ കുട്ടികളെപ്പോലെ തന്നെ സമൂഹത്തിന്റെ മുൻനിരയിലേക്ക് എത്തേണ്ടവരാണ് ഭിന്നശേഷിക്കാർ. എന്നാൽ കൃത്യമായ വിദ്യാഭ്യാസവും പരിശീലനവും നല്കാത്തതിനാൽ മാത്രമാണ് ഇവർ പിൻനിരയിലേക്ക് വരാത്തതെന്നും, അതിനൊരു പരിഹാരമാണ് പ്രകാമികയിൽ വികസിപ്പിച്ച വൊക്കേഷണൽ കോഴ്സ്കൾ ഗ്രാഫിക് ഡിസൈൻ, ടാലി ഉൾപ്പെടെ മുപ്പത്തോളം വൊക്കേഷണൽ കോഴ്സ്കൾ. ആശ്രയം അല്ല സ്വയംപര്യാപ്തയാണ് ഭിന്നശേഷി കുട്ടികൾക്ക് നൽകേണ്ടതെന്നും അവർ പറഞ്ഞു .

പാരാ അത്ലറ്റിക്സ് സാധ്യതകളെ വിലയിരുത്തി അന്താരാഷ്ട്ര സമ്മേളനം
ഭിന്നശേഷിക്കാരുടെ ശാരീരിക മാനസിക ആരോഗ്യത്തിനു പാരാ അത്ലെറ്റിക്‌സിനു വലിയ പങ്കുവഹിക്കാനാകുമെന്ന് സമ്മേളനത്തിന്റെ മൂന്നാം ദിനത്തിൽ സംസാരിച്ച ഡോ. ഹിമൻഷു തിവാരിയുടെ നേതൃത്വത്തിൽ നടന്ന പാരാ അത്ലറ്റിക്‌സിനെ സംബന്ധിച്ച ശില്പശാലയിൽ വ്യക്തമാക്കി.
ഭിന്നശേഷിക്കാരായ കുട്ടികളുടെ ക്രിയാത്മകത വർധിപ്പിക്കുന്നതിനും കാര്യക്ഷമത ഉറപ്പാക്കുന്നതിനും ഇത്തരത്തിലുള്ള മത്സരങ്ങൾ അനിവാര്യമാണ്. മത്സര സമയത്തെ ചുറ്റുപാടുകളും സമ്മർദവും ഇവരുടെ പെർഫോമൻസിനെ ബാധിക്കാം. കൃത്യമായ പരിശീലനങ്ങളും വർക്ക് ഔട്സും ഡയറ്റ്പ്ലാനുകളും ഇവരിലെ കായിക താരങ്ങളെ മികവുറ്റത്തക്കാൻ സഹായിക്കും.
മത്സരത്തിന് ഇവരെ തയ്യാറാക്കുന്നതുപോലെ തന്നെ പ്രധാനമാണ് മത്സരശേഷമുള്ള പരിചരണവും. ഓരോ ഭിന്നശേഷിക്കാരന്റെ കഴിവുകളെയും ആവശ്യങ്ങളെയും കണ്ടെത്തി അതിനുതകുന്ന തരത്തിലുള്ള ഉപകരണങ്ങളുടെ ഉറപ്പുവരുത്തലും ആവശ്യമാണ്. ഭിന്നശേഷിക്കാരുടെ ആത്മവിശ്വാസം കൂട്ടുന്നതിനും സാമൂഹിക പ്രതിബദ്ധരാക്കാനും പാര അതിലേറ്റിക്സ് വഴിയൊരുക്കുന്നു, ശില്പശാല ചൂണ്ടിക്കാട്ടി.