മകന്റെ കോളേജ് ഫീസിനായി അമ്മ ബസിനു മുന്നിൽ ചാടി

ചെന്നൈ: തമിഴ്‌നാട്ടിൽ മകന്റെ കോളേജ് ഫീസ് ക്രമീകരിക്കാൻ വേണ്ടി ഓടിക്കൊണ്ടിരിക്കുന്ന ബസിനു മുന്നിലേക്ക് യുവതി ചാടി ആത്മഹത്യ ചെയ്തു. കലക്ടറുടെ ഓഫീസിലെ തൂപ്പുകാരിയായിരുന്നു യുവതി. അപകടത്തിൽ മരിച്ചാൽ കുടുംബത്തിന് 45,000 രൂപ നഷ്ടപരിഹാരം നൽകുമെന്ന് ആരോ യുവതിയോട് പറഞ്ഞതായി പോലീസ് പറഞ്ഞു. ഈ മിഥ്യാധാരണയിലാണ് അവര്‍ ഈ കടും‌കൈ ചെയ്തതെന്ന് പോലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ സേലം ജില്ലയിൽ ജൂൺ 28ന് പുലർച്ചെയാണ് സംഭവം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തുവന്ന് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Print Friendly, PDF & Email

Leave a Comment

More News