ആറു വയസ്സുകാരിയെ ആലുവയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി; അസം സ്വദേശിക്ക് വേണ്ടിയുള്ള തിരച്ചിൽ ഊർജിതമാക്കി

കൊച്ചി: ആറുവയസുകാരിയെ അസം സ്വദേശിയായ തൊഴിലാളി മർദിച്ചു. ആലുവ തായിക്കാട്ടുകര റെയിൽവേ ഗേറ്റിന് സമീപമാണ് സംഭവം. മുക്കത്ത് പ്ലാസയിൽ വാടകയ്ക്ക് താമസിക്കുന്ന ബിഹാർ ബിഷംപൂർ സ്വദേശി രാംധർ തിവാരിയുടെ മകൾ ചാന്ദ്‌നിയെയാണ് കൊണ്ടുപോയത്.

ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. കുടിയേറ്റ തൊഴിലാളികള്‍ ഇടതിങ്ങി താമസിക്കുന്ന കെട്ടിടമാണ് മുക്കത്ത് പ്ലാസ. ഇതേ കെട്ടിടത്തിൽ രണ്ടു ദിവസം മുൻപു താമസക്കാരനായെത്തിയ അസം സ്വദേശിയായ തൊഴിലാളിയാണ് കുട്ടിയെ കടത്തിക്കൊണ്ട് പോയതെന്നാണ് സൂചന.

തൃശൂർ ഭാഗത്തേക്കുള്ള ബസിലാണ് കുട്ടിയെ കൊണ്ടുപോയിരിക്കുന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.

തായിക്കാട്ടുകര സ്‌കൂൾ കോംപ്ലക്‌സിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ചാന്ദ്‌നി നന്നായി മലയാളം സംസാരിക്കും. കുട്ടിക്ക് വേണ്ടിയുള്ള അന്വേഷണം പോലീസ് ശക്തമാക്കിയിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News