ഹരിയാനയിൽ മുസ്ലീം പള്ളിക്ക് തീയിട്ടു; ഇമാമിനെ വെടിവെച്ചു കൊന്നു

ന്യൂഡല്‍ഹി: ഹരിയാനയിലെ ഗുരുഗ്രാം ജില്ലയിൽ സ്ഥിതി ചെയ്യുന്ന മസ്ജിദ് തിങ്കളാഴ്ച രാത്രി തീവ്ര ഹിന്ദുത്വ വിഭാഗങ്ങൾ കത്തിക്കുകയും മൗലാന സാദ് എന്ന ഇമാമിനെ വെടിവെച്ച് കൊല്ലുകയും ചെയ്തു. ആക്രമണത്തിൽ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

“ആക്രമികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവരിൽ പലരെയും പിടികൂടിയിട്ടുണ്ടെന്നും” ഗുഡ്ഗാവ് പോലീസ് പ്രസ്താവനയിൽ പറഞ്ഞു.

വലതുപക്ഷ തീവ്ര ഹിന്ദു സംഘടനയായ വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) സംഘടിപ്പിച്ച ഘോഷയാത്ര മുസ്ലീം ആധിപത്യമുള്ള ജില്ലയിലൂടെ കടന്നുപോയപ്പോൾ അയൽ ജില്ലയായ നൂഹ് ജില്ലയിൽ കഴിഞ്ഞ ദിവസം പൊട്ടിപ്പുറപ്പെട്ട അക്രമത്തെ തുടർന്നായിരുന്നു ആക്രമണം.

അക്രമത്തിൽ ഹോംഗാർഡിലെ രണ്ട് അംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് നാല് പേർ കൊല്ലപ്പെട്ടു. കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റു.

“ഘോഷയാത്ര ഒരു ക്ഷേത്രത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. എന്നാൽ, വഴിയിൽ രണ്ട് ഗ്രൂപ്പുകൾ തമ്മിൽ ഏറ്റുമുട്ടി, ഇത് നാല് പേരുടെ മരണത്തിന് കാരണമായി,” നുഹ് പോലീസ് വക്താവ് കൃഷൻ കുമാർ പറഞ്ഞു.

അക്രമത്തിന്റെ പശ്ചാത്തലത്തിൽ, ഗുരുഗ്രാമിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ജില്ലയിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും ചൊവ്വാഴ്ച അവധി നൽകാനും നിർദ്ദേശം നൽകി. നൂഹിൽ കർഫ്യൂ ഓർഡറുകളും ഏർപ്പെടുത്തിയിട്ടുണ്ട്, അവിടെ ഇന്റർനെറ്റും അടച്ചു.

2014ൽ അധികാരത്തിൽ വന്നതു മുതല്‍ ഇത്തരം ആക്രമണങ്ങളിൽ മോദി മൗനം പാലിക്കുന്നതിൽ ധൈര്യം കൊള്ളുന്ന ഹിന്ദു ദേശീയവാദികൾ ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ട് നടത്തുന്ന വർദ്ധിച്ചുവരുന്ന അക്രമങ്ങളെ തുടർന്നാണ് ഏറ്റവും പുതിയ സംഭവങ്ങൾ.

മുസ്‌ലിംകളുടെ ഭക്ഷണരീതിയിലും വസ്ത്രധാരണരീതിയിലും മുതൽ മിശ്രവിവാഹങ്ങളില്‍ വരെ തീവ്ര ഹിന്ദു വിഭാഗങ്ങള്‍ ഇടപെടുന്നത് വ്യാപകമായിട്ടുണ്ട്. വലതുപക്ഷ ചായ്‌വുള്ള ടെലിവിഷൻ അവതാരകർ ഈ പിരിമുറുക്കങ്ങൾ കൂടുതൽ രൂക്ഷമാക്കിയെന്ന് വിമർശകർ പറയുന്നു.

ഇത്തരം ആക്രമണങ്ങൾ രൂക്ഷമാകുമെന്ന് അന്താരാഷ്ട്ര അവകാശ സംഘടനകൾ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഇന്ത്യയിലെ 1.4 ബില്യൺ ജനങ്ങളിൽ 14% വരുന്ന മുസ്‌ലിംകൾക്കെതിരെ വിദ്വേഷ പ്രസംഗം നടത്താൻ മോദിയുടെ ഭരണകക്ഷി ചിലപ്പോഴൊക്കെ ശ്രമിക്കുന്നതായും അവർ ആരോപിച്ചു.

Print Friendly, PDF & Email

Leave a Comment