നേതൃത്വത്തെ വിമര്‍ശിച്ച വൈദികനെ വിചാരണ ചെയ്യാന്‍ മതകോടതി രൂപീകരിച്ചു; ക്രൈസ്തവ സഭകളില്‍ കേട്ടുകേള്‍‌വിയില്ലാത്തതാണ് മതകോടതി എന്ന് വൈദികന്‍

കോഴിക്കോട്: വൈദികനെ വിചാരണ ചെയ്യാൻ മതകോടതിയുമായി താമരശ്ശേരി രൂപത. നേതൃത്വത്തെ വിമർശിച്ച വൈദികനെ പ്രോസിക്യൂട്ട് ചെയ്യാനാണ് താമരശ്ശേരി രൂപതയുടെ വിചിത്രമായ നടപടി. ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചിനാനിയിലാണ് മതബോധന കോടതി രൂപീകരിച്ച് ഉത്തരവിറക്കിയത്.

ഫാദർ അജി പുതിയാപറമ്പിലാണ് നേതൃത്വത്തെ വിമർശിച്ചത്. ഇതിന് പിന്നാലെ അജി പുതിയാപറമ്പിലിനെതിരെ താമരശ്ശേരി രൂപത നടപടി സ്വീകരിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്.ബിഷപ്പിനെതിരെ കലാപത്തിന് വിശ്വാസികളെ പ്രേരിപ്പിച്ചു, സിറോ മലബാർ സഭ സിനഡ് തീരുമാനത്തെ ചോദ്യം ചെയ്തുഎന്നിങ്ങനെയാണ് ചുമത്തിയ കുറ്റങ്ങൾ.

ഫാ. ബെന്നി മുണ്ടനാട്ടാണ് കുറ്റവിചാരണക്കോടതിയുടെ അധ്യക്ഷൻ. ഫാ. ജയിംസ് കല്ലിങ്കൽ, ഫാ. ആൻറണി വരകിൽ എന്നിവരാണ് സഹ ജഡ്ജിമാർ. അതേസമയം, സംഭവത്തിൽ പ്രതികരിച്ച് വൈദികൻ രംഗത്തെത്തിയിട്ടുണ്ട്. ക്രൈസ്തവ സഭകളിൽ കേട്ടുകേൾവിയില്ലാത്തതാണ് മത കോടതി എന്ന് ഫാദർ അജി പുതിയാപറമ്പിൽ പറഞ്ഞു.

സഭയ്ക്കുള്ളിലെ അഴിമതിയും അപചയവും തുറന്നുകാട്ടിയതിനാണ് നടപടി. സഭയുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകളെയും വിവിധ നിയമനങ്ങളിലെ കൈക്കൂലിയെയും അദ്ദേഹം എതിർത്തിട്ടുണ്ട്. തന്നെ പുറത്താക്കാനാണ് വിചാരണക്കോടതി സ്ഥാപിച്ചതെന്ന് അദ്ദേഹം പ്രതികരിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News