സൗദിയില്‍ ബുധനാഴ്ച വരെ ശക്തമായ ഇടിമിന്നലുണ്ടാകും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി അധികൃതര്‍

റിയാദ് : ഒക്‌ടോബർ 18 ബുധനാഴ്ച വരെ രാജ്യത്തിന്റെ മിക്ക പ്രദേശങ്ങളിലും ഇടിമിന്നലുണ്ടാകുമെന്ന് സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് മാറിനിൽക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
പ്രത്യേകിച്ചും, മക്ക അൽ മുഖറമ മേഖലയില്‍ മിതമായതോ കനത്തതോ ആയ മഴ ബാധിക്കുമെന്നും അത് പേമാരി, ആലിപ്പഴം, മണൽക്കാറ്റ് എന്നിവയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പും നല്‍കി.

അസീർ, അൽ-ബാഹ, മദീന, നജ്‌റ എന്നിവിടങ്ങളിലാണ് നേരിയതോ മിതമായതോ ആയ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന മറ്റ് ബാധിത പ്രദേശങ്ങൾ. അൽ-ജൗഫ്, തബൂക്ക്, ഷർഖിയ മേഖലകളിലെ വടക്കൻ അതിർത്തി പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ട്.

വിവിധ മാധ്യമ ചാനലുകളിലൂടെയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും ഡയറക്ടറേറ്റിന്റെ നിർദ്ദേശങ്ങൾ പാലിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

Print Friendly, PDF & Email

Leave a Comment

More News