എടത്വ ജംഗ്‌ഷനിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കണം; ശക്തമായ പ്രതിഷേധവുമായി എടത്വ വികസന സമിതി

റോഡ് നവീകരണത്തിനായി വെട്ടിക്കളഞ്ഞ തണൽ മരം

എടത്വ: അമ്പലപ്പുഴ- തിരുവല്ല സംസ്ഥാന പാതയിലെ ഏറ്റവും തിരക്കേറിയ ജംഗ്ഷനിലൊന്നായ എടത്വയിൽ കാത്തിരിപ്പ് കേന്ദ്രത്തിനായി ഇനിയും കാത്തിരിക്കണം. കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമ്മാണം പൂർത്തിയായെന്ന് വിവരവകാശരേഖ. എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക് കേരള റോഡ് ഫണ്ട് ബോർഡ് എക്സിക്യൂട്ടിവ് എഞ്ചിനിയറുടെ കാര്യാലയത്തിൽ നിന്നും ലഭിച്ച രേഖയിലാണ് വ്യക്തമാക്കുന്നത്.

ഒന്നാം ഘട്ടത്തിൻ്റെ അടങ്കൽ തുക 70.75 കോടി രൂപയായിരുന്നു. ഒരു വർഷം കൊണ്ട് 2020 ജനുവരി 15ന് ഊരാളുങ്കൽ സൊസൈറ്റി നിർമ്മാണം പൂർത്തിയാക്കുകയും പരിപാലന കാലാവധി 2023 ജനുവരി 15ന് അവസാനിക്കുകയും ചെയ്തു.രണ്ടാം ഘട്ടത്തിൻ്റെ അടങ്കൽ തുക 46.40 കോടി രൂപയാണ്.ബഗോറ കൺസ്ട്രഷൻ പ്രൈവറ്റ് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല. നിർമ്മാണം 2022 ഡിസംബർ 1ന് അവസാനിച്ചു. പരിപാലന കാലാവധി 2025 ഡിസംബർ 1ന് അവസാനിക്കുമെന്ന് വിവരവകാശ രേഖ വ്യക്തമാക്കുന്നു. രണ്ടാം ഘട്ട പ്രവർത്തിയിൽ എസ്റ്റിമേറ്റ് പ്രകാരം പറഞ്ഞിട്ടുള്ള 8 കാത്തിരിപ്പ് കേന്ദ്രങ്ങൾ നിർമ്മിച്ചിട്ടുണ്ടെന്നും എസ്റ്റിമേറ്റ് പ്രകാരം ഒന്നും തന്നെ അവശേഷിക്കുന്നില്ലെന്നും രേഖയിൽ വ്യക്തമാക്കുന്നു.മാമൂട്, കരുമാടി, കേളമംഗലം (2), പച്ച, ആനപ്രമ്പാൽ, ഉണ്ടപ്ലാവ് , കാവുംഭാഗം എന്നി സ്ഥലങ്ങളിലാണ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ചിട്ടുള്ളത്.

എടത്വ കോളജ് പാലത്തിൻ്റെ വശത്ത് നടപ്പാത നിർമ്മിക്കുന്ന പ്രവർത്തി മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തിയെന്നും പരാതിയിൽ പറയുന്ന നീരേറ്റുപുറം എ.എൻ.സി ജംഗ്ഷൻ മുതൽ ഒറ്റത്തെങ്ങ് പാലം വരെയുള്ള ഭാഗം ഉയർത്തുന്നതിനും വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുമുള്ള പ്രവർത്തി മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് എസ്റ്റിമേറ്റ് തയ്യാറാക്കുവാനായി കേരള റോഡ് ഫണ്ട് ബോർഡ് ആലപ്പുഴ ഡിവിഷൻ പ്രോജക്ട് ഡയറക്ടർക്ക് നിർദ്ദേശം നല്കിയതായി എക്സിക്യൂട്ടീവ് എൻഞ്ചിനിയർ എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ. ജോൺസൺ വി. ഇടിക്കുളയ്ക്ക് അയച്ച വിവരവകാശ രേഖയിൽ വ്യക്തമാകുന്നു.

എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയറെ എടത്വ വികസന സമിതി ഭാരവാഹികളായ പ്രസിഡൻ്റ് ആൻ്റണി ഫ്രാൻസിസ് കട്ടപ്പുറം, ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള, ട്രഷറാർ ഗോപകുമാർ തട്ടങ്ങാട്ട് എന്നിവർ സന്ദർശിച്ച് നിവേദനം നല്കി.എടത്വ ജംഗ്ഷനിൽ കാത്തിരിപ്പ് കേന്ദ്രം മൂന്നാം ഘട്ടത്തിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പ് നല്കി.

ദക്ഷിണേന്ത്യയിലെ പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ പള്ളിയിൽ നൂറുകണക്കിന് തീർത്ഥാടകർ ആണ് പ്രതിദിനം എത്തുന്നത്. എടത്വ സെൻ്റ് അലോഷ്യസ് കോളജ് ഉൾപ്പെടെ വിവിധ സ്കൂളുകൾ, വിവിധ ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ ,വ്യാപാര സ്ഥാപനങ്ങൾ എല്ലാം ടൗണിൽ തന്നെയാണ്. അമ്പലപ്പുഴ ഭാഗത്തേത്ത് ഉള്ള യാത്രക്കാർ നിന്നിരുന്നത് ഒരു തണൽ മരത്തിൻ്റെ കീഴിലായിരുന്നു. റോഡ് നവീകരണത്തിൻ്റെ ഭാഗമായി മരം മുറിച്ചു കളഞ്ഞു. ഇപ്പോൾ മരത്തണലും പോയി. കാത്തിരിപ്പ് കേന്ദ്രവും ഇല്ലാത്ത അവസ്ഥയായി.കനത്ത വെയിലിലും മഴയത്തും യാത്രക്കാർ കയറി നില്ക്കുന്നത് കടകളുടെ വരാന്തകളിലാണ്.അടിയന്തിരമായി കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബർ 9 ന് എടത്വ വികസന സമിതി ടൗണിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.

Print Friendly, PDF & Email

Leave a Comment

More News