സ്ത്രീകളെ അപമാനിച്ചതിനും മതവിദ്വേഷം വളർത്തിയതിനും കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ മാണ്ഡ്യയിൽ എഫ്‌ഐആർ

ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ട് (മധ്യത്തിൽ) – ഫയൽ ഫോട്ടോ

മൈസൂരു: കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണം ടൗൺ പൊലീസ് സ്റ്റേഷനിൽ സ്ത്രീകളെ അപമാനിച്ചതിനും മതവിദ്വേഷം വളർത്തുന്ന പരാമർശങ്ങളുടെയും പേരിൽ ആർഎസ്എസ് നേതാവ് കല്ലഡ്ക പ്രഭാകർ ഭട്ടിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു.

ഹനുമ ജയന്തി ആഘോഷത്തിന്റെ ഭാഗമായി ഡിസംബർ 24ന് ശ്രീരംഗപട്ടണത്തിൽ ഹിന്ദു ജാഗരണ വേദി സംഘടിപ്പിച്ച സങ്കീർത്തന യാത്രയിൽ പങ്കെടുത്ത് സംസാരിക്കവെ കല്ലഡ്ക പ്രഭാകർ ഭട്ട് മുസ്ലീം സ്ത്രീകളെ അപമാനിക്കുകയും മുസ്ലീങ്ങൾക്കെതിരെ മതവിദ്വേഷം വളർത്തുകയും ചെയ്തുവെന്ന് സാമൂഹ്യ പ്രവർത്തക നജ്മ നസീർ നൽകിയ പരാതിയിൽ പറയുന്നു.

പൊതുസ്ഥലത്ത് സ്ത്രീകളെ അസഭ്യം പറയുകയും ആക്ഷേപിക്കുകയും ചെയ്തുവെന്നാണ് ഭട്ടിനെതിരെയുള്ള ആരോപണം. കൂടാതെ, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള ശത്രുത വളർത്തുന്ന തരത്തിൽ ഭട്ട് സംസാരിച്ചിരുന്നു, ഇത് സമൂഹത്തിൽ സമാധാനം തകർക്കുമെന്ന് പരാതിക്കാരി പറഞ്ഞു.

പരാതിയുടെ അടിസ്ഥാനത്തിൽ, ശ്രീരംഗപട്ടണം ടൗൺ പോലീസ് സ്റ്റേഷൻ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 294 (പൊതുസ്ഥലത്ത് അശ്ലീലമായ വാക്കുകൾ പറയൽ), സെക്ഷൻ 509 (സ്ത്രീകളുടെ സ്വകാര്യതയിലേക്ക് നുഴഞ്ഞുകയറുന്ന വാക്കുകളോ ആംഗ്യങ്ങളോ ഉപയോഗിക്കുക), സെക്ഷൻ 153 എ (മതത്തിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്ത ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തുന്നത്), സെക്ഷൻ 298 (മതവികാരങ്ങളെ ബോധപൂർവം വ്രണപ്പെടുത്തൽ) ഉൾപ്പെടെയുള്ള വിവിധ വകുപ്പുകൾ പ്രകാരം ഭട്ടിനെതിരെ കേസെടുത്തു.

മാണ്ഡ്യ ജില്ലയിലെ ശ്രീരംഗപട്ടണത്തിൽ ഹിന്ദു ജാഗരണ വേദികെ സംഘടിപ്പിച്ച സങ്കീർത്തന യാത്ര ഡിസംബർ 24 ന് കനത്ത സുരക്ഷയിലാണ് നടന്നത്.

Print Friendly, PDF & Email

Leave a Comment

More News