അധികാരമല്ല ,മറിച്ചു കോണ്‍ഗ്രസിന് കരുത്തുറ്റ അടിത്തറ കെട്ടിയുയർത്തുയെന്നതാണ് എന്റെ ലക്‌ഷ്യം , കെ സുധാകരൻ

ഷിക്കാഗോ: കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്ടായി ചുമതല ഏൽക്കുമ്പോൾ എനിക്ക് രാഷ്ട്രീയത്തില്‍ ഒരു ലക്ഷ്യമേ ഉണ്ടായിട്ടുള്ളൂ. കേരളത്തിലെ കോണ്‍ഗ്രസിന് കരുത്തുറ്റ ഒരു പ്രതലമുണ്ടാക്കി കെട്ടിപ്പൊക്കുക എന്നത്. അധികാരം എന്റെ ഒരു മോഹമായിരുന്നില്ല. മുഖ്യമന്ത്രിയാകാനൊന്നും ഞാന്‍ ആഗ്രഹിച്ചിട്ടില്ല. ആ ആഗ്രഹത്തിനും വേണ്ടിയുള്ള പോരാട്ടവും ഞാന്‍ നടത്തിയിട്ടുമില്ല. ഇപ്പോഴും നടത്തുന്നുമില്ല. എനിക്ക് പാര്‍ട്ടിയാണ് വലുത്.
ജനാധിപത്യ മതേതര ശക്തികള്‍ ഇന്ത്യന്‍ രാഷ്ട്രീയമണ്ഡത്തില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ അതിന്റെ പിറകില്‍ കേരളത്തില്‍ അതിനൊരു സമൂഹം, അതിനൊരു പ്രസ്ഥാനം കൂടെ ഉണ്ടാകണമെന്ന്  ദൃഢനിശ്ചയമാണ് എന്റെ രാഷ്ട്രീയദര്‍ശനത്തിന്റെ അടിത്തറ. അത് വച്ചുകൊണ്ടുള്ള രാഷ്ട്രീയ പ്രവര്‍ത്തനവുമായിട്ടാണ് ഞാന്‍ മുമ്പോട്ടു പോകുന്നത്.അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിന് ഷിക്കാഗോയിൽ തിങ്കളാഴ്ച എത്തിച്ചേർന്ന കെപിസിസി പ്രസിഡൻറും എംപിയുമായ കെ സുധാകരനു  ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസിന്റെ (ഒഐസിസിയുഎസ്‌എ)  ആഭിമുഖ്യത്തിൽ ജനുവരി 1 നു പുതുവർഷദിനത്തിൽ  വൈകീട്ട് 6 നു ഡെസ്പ്ലൈൻസ് ക്നാനായ സെന്ററിൽ ഏർപ്പെടുത്തിയ  സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യമായിട്ടാണ് അമേരിക്കയില്‍ എത്തുന്നത്. അവിടെ ആദ്യമായി കെപിസിസി യൂടെ ഒരു പോഷക സംഘടന സംഘടന സംഘടിപ്പിച്ച സ്വീകരണയോഗത്തില്‍ ഞാന്‍ സംസാരിക്കുന്നു. ഒരു പാടു കാലത്തിന്റെ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണ് ഇത്. ആ സാക്ഷാത്കാരമൊരുക്കിയ ഇതിന്റെ സംഘാടകര്‍ക്ക് ഞാന്‍ നന്ദി പറയുകയാണ്.വളരെ ചെറിയ പ്രായത്തില്‍ തന്നെ കോണ്‍ഗ്രസിലേക്ക് കടന്നു വന്നയാളാണ് ഞാന്‍. 1957ല്‍ ശങ്കരന്‍ നമ്പൂതിരിപാടിന്റെ മന്ത്രിസഭ. ആ മന്ത്രിസഭയോടനുബന്ധിച്ച് വ്യാപകമായ അക്രമം കേരളത്തില്‍ ഉണ്ടായപ്പോള്‍ അന്ന് അങ്കമാലിയില്‍ ഗ്ലോറി എന്നൊരു ഗര്‍ഭിണിയെ വെടിവെച്ചുകൊന്ന ഒരു സംഭവം നിങ്ങളുടെ മനസ്സില്‍ കിടപ്പുണ്ടാവും. അന്നെനിക്ക് ഒമ്പത് വയസാണ്. അന്ന് എന്നോടൊപ്പമുള്ള   പത്തുമുപ്പതു കുട്ടികളെ കൂട്ടി പ്രകടനം നയിച്ചുപോയ ആളാണ്. അന്ന് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഈറ്റില്ലമാണ് എന്റെ നാട്. അന്ന് അങ്ങനെ പോകുമ്പോള്‍ സി.പി.എം. ന്റെ ഗുണ്ടകള്‍ അക്രമിച്ചു. ഞങ്ങള്‍ ചിതറി ഓടിയ കഥകള്‍ മനസ്സിനകത്ത് തങ്ങി നില്‍ക്കുന്നു. ആ ഓര്‍മ്മയില്‍ നിന്നും വളര്‍ന്നു വന്ന രാഷ്ട്രീയമാണ് എന്റെ രാഷ്ട്രീയം. എന്റെ അച്ഛനൊക്കെ പ്രാദേശിക കോണ്‍ഗ്രസിന്റെ നേതാക്കന്‍മാരാണ്.ഒരു രാഷ്ട്രമായി ഇന്ത്യയെ മാറ്റാന്‍ നമുക്ക് സാധിച്ചുവെന്നും കെ. സുധാകരൻ പറഞ്ഞു.

കേരള  രാഷ്ട്രീയത്തെകുറിച്ച്  പരാമർശിച്ച സുധാകരൻ പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെയും  ഖജനാവിൽ നിന്നും കോടികൾ ചിലവഴിച്ചു നടത്തുന്ന നവകേരളധൂർത്തു യാത്രക്കെതിരെയും ആഞ്ഞടിച്ചു.സമാധാനപരമായി ജനാധിപത്യരീതിയിൽ  പ്രതിഷേധിക്കുന്നവരെ ജയിലിലടയ്ക്കുന്ന ജനാധിപത്യ വിരുദ്ധ പ്രവണതയാണ് കേരളത്തിൽ നിലനിൽക്കുന്നതെന്നും നവകേരളയാത്ര ഗുണ്ടാ യാത്രയാണെന്നും കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ കൂട്ടിച്ചേർത്തു

കെപിസിസിയുടെ നേരിട്ട് നിയന്ത്രണത്തിലുള്ള പ്രവാസി പോഷക സംഘടനയാണ് ഒഐസിസി. അതുപോലെ എഐസിസിയുടെ കീഴിലുള്ള സംഘടനയാണ് ഐഒസി.അമേരിക്കയിലെ ഈ രണ്ടു സംഘടനകളും കൂട്ടായ പ്രവർത്തന ങ്ങളിൽ കൂടി ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തമാക്കുവാനുള്ള പ്രവർത്തങ്ങളിൽ പങ്കു ചേരണം. 2024 ലെ പാർലമെൻറ് തിരഞ്ഞെടുപ്പിലും 2026 ലെ കേരളാ നിയമസഭ തിരഞ്ഞെടുപ്പിലും  കോൺഗ്രസ്സും സഖ്യ കക്ഷികളും ജയിച്ചേ മതിയാവൂ. അതിനുള്ള പോരാട്ടം ശക്തമാക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.

ഒഐസിസിയുഎസ്എ  ചിക്കാഗോ ചാപ്റ്റർ പ്രസിഡണ്ട് ലൂയി ചിക്കാഗോയുടെ അധ്യക്ഷത വഹിച്ചു. അമേരിക്കയിലെ ആദ്യ സന്ദർശനത്തിനു എത്തിയ നേതാവിന്റെ ആയുരാരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അധ്യക്ഷൻ പറഞ്ഞു.
ചെണ്ടമേളത്തിന്റെയും മുത്തുക്കുടകളുടെയും  അകമ്പടിയോടെയായിരുന്നു നേതാക്കളെ വരവേറ്റത്. അലോന ജോർജ് അമേരിക്കൻ – ഇന്ത്യൻ ദേശീയ ഗാനമാലപിച്ചു

നാഷണൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി സ്വാഗതം ആശംസിച്ചു. 1893 ലെ സ്വാമി വിവേകാന്ദന്റെ ലോകപ്രശസ്ത പ്രഭാഷണം നടന്ന ചിക്കാഗോ, 1886  ൽ മെയ് മാസം ചിക്കാഗോയിൽ നടന്ന തൊഴിലാളി സമരവും റാലിയും ലോകത്തിലെ  തൊഴിലാളി പ്രസ്ഥാനങ്ങളുടെ ചരിത്രത്തിൽ തങ്കലിപികളിൽ എഴുതി വച്ചിരിക്കുന്നു. ആ മണ്ണിലേക്കാണ് കോൺഗ്രസ് വിപ്ലവ നായകന്റെ വരവ്. കെ സുധാകരൻ കോൺഗ്രസ് പോരാളികൾക്ക് പകർന്നു നൽകിയ ഇംഗ്ലീഷ് പദം “NO COMPROMISE” എന്നും ആവേശം പകർന്നു നൽകുന്നുവെന്ന് തന്റെ ആവേശഭരിതമായ സ്വാഗത പ്രസംഗത്തിൽ ജനറൽ സെക്രട്ടറി ജീമോൻ റാന്നി പറഞ്ഞു.

കെ. സുധാകരന്റെ ലാളിത്യമാണ് അദേഹത്തിന്റെ തെളിച്ചമെന്ന് ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ പറഞ്ഞു.  രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിപോകുമ്പോള്‍ നിറകണ്ണുകളോടെ നില്‍ക്കുന്ന അമ്മ. തിരിച്ചുവരുമെന്ന് പ്രതീക്ഷയില്ലാത്ത ഭാര്യ, കുഞ്ഞുങ്ങള്‍. അവരെ സാക്ഷിനിര്‍ത്തിയാണ് ഇറങ്ങിപോകുന്നത്. ഇന്നത്തെ കെ.എസ്.യു. അല്ല. പഴയ കെ.എസ്.യു.വിനെപ്പറ്റിയാണ് പറയുന്നത്. അദ്ദേഹം തിരിച്ചുവരുന്നത് കാത്തിരിക്കുന്ന കുടുംബത്തിലെ അംഗങ്ങളുടെ മാനസികാവസ്ഥ നമ്മള്‍ക്ക് ഊഹിക്കാവുന്നതാണ് ജെയിംസ് കൂടൽ അനുസ്മരിച്ചു.

മൂന്നുപ്രാവശ്യമാണ് സി.പി.എം.ന്റെ കാപാലികര്‍ ബോംബെറിഞ്ഞ് കൊല്ലുവാന്‍ ശ്രമിച്ചത്. അദ്ദേഹത്തിന്റെ ഇടത്തും വലതും നിന്ന ഇരുപത്തെട്ടോളം ചെറുപ്പക്കാരെ വെട്ടിനുറുക്കി. ആ കുടുംബത്തെ ഹൃദയത്തോടു ചേര്‍ത്തു നിര്‍ത്തുകയാണിപ്പോഴും അദ്ദേഹം. അത്ര തീക്ഷണമായ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തി കേരളത്തിലെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് കെ.സുധാകരന്‍. കേരളത്തിലെ ജനങ്ങളാണ്കെ.പി.സി.സി. പ്രസിഡന്റായി കെ.സുധാകരന്‍ വേണമെന്ന ആവശ്യം ഉന്നയിച്ചത്. അതോടെ  കോണ്‍ഗ്രസ് നേതൃത്വത്തിന് മറ്റ് മാര്‍ഗ്ഗമില്ലാതെ  വന്നു.   പിണറായി വിജയനെ പോലെ ഒരു ഏകാധിപതി ഭരിക്കുന്ന കേരളത്തിൽ കോൺഗ്രസിനെ  തിരിച്ചുകൊണ്ടുവരിക എന്നൊരു വലിയ ദൗത്യമാണ് നമ്മുടെ പ്രിയപ്പെട്ട നേതാവിനെ ഏല്‍പിച്ചിരിക്കുന്നത്.   ഇന്ന് കേരളത്തില്‍ കോണ്‍ഗ്രസ് – കെ.എസ്.യു പ്രസ്ഥാനം, യുവജനപ്രസ്ഥാനം, മഹിളപ്രസ്ഥാനം സഹകരണസംഘങ്ങള്‍ തുടങ്ങിയ എല്ലാ മേഖലയിലും കോണ്‍ഗ്രസ് തിരിച്ചുവരവിന്റെ പാതയിലാണ്. കാരണം കെ. സുധാകരനെ പോലെ ഒരു നായകനുള്ളതിനാലാണെന്നും ജെയിംസ് കൂടൽ പറഞ്ഞു.

ഒരു കാലത്തു മാർക്സിസ്റ്റ് പാർട്ടിയുടെ പാർട്ടി  ഗ്രാമങ്ങൾക്ക് പ്രസിദ്ധി നേടിയ കണ്ണൂരിന്റെ മണ്ണിനെ കോൺഗ്രസ് മണ്ണാക്കി മാറ്റിയ ആരാധ്യനായ  നേതാവ്. നെഞ്ചുറപ്പുള്ള, നിര്ഭയനായി കൊണ്ഗ്രെസ്സിനെ നയിക്കുന്ന കെ.സുധാകരനെ പ്രസിഡന്റയി ചുമതലയേറ്റത്തിന്റെ ശേഷം നടന്ന ഉപ തിരഞ്ഞെടുപ്പുകളിൽ ഉജ്ജ്വല വിജയം, കോൺഗ്രസ് വിദ്യാർത്ഥി സംഘണ്ടനകൾക്കു എത്തി നോക്കാൻ പോലും കഴിയാതിരുന്ന കേരളത്തിലെ നിരവധി കോളേജുകളിലും യൂണിവേഴ്സിറ്റികളിലും കെഎസ്‌യൂ വിനു ഉജ്ജ്വല വിജയം, പ്രസിഡന്റിന്റെ കരങ്ങൾക്ക് ശക്തി പകരാൻ ഒഐസിസി യൂഎസ്എ ഉണ്ടായിരിക്കുമെന്ന് നാഷണൽ പ്രസിഡണ്ട് ബേബി മണ ക്കുന്നേൽ പറഞ്ഞു.

ഇല്ലിനോയി സ്റ്റേറ്റ് റെപ്രെസെന്ററിവും മലയാളിയുമായ കെവിൻ ഓലിക്കൽ, ക്നാനായ ഇടവക വികാരി ഫാ. ബിൻസ് ചെത്തെലിൽ, ഒഐസിസി നാഷണൽ വൈസ് പ്രസിഡന്റ് ഗ്ലാഡ്‌സൺ വർഗീസ്, ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ജെസ്സി റിൻസി  തുടങ്ങിയവർ ആശംസകൾ അറിയിച്ചു.സീനിയർ അംഗം  ഇലക്കാട്ടു കെ സുധാകരനെ ഷാൾ അണിയിച്ചു സ്വീകരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സിന്റെ 139 ജന്മദിനത്തോടനുമ്പന്ധിച്ചു ജന്മ ദിന കേക്കും മുറിച്ചു.

സ്വതസിദ്ധമായ ശൈലിയിൽ ഉജ്വലമായ വാക്കുകൾ കൊണ്ട് എംസി ചെയ്ത ചാപ്റ്റർ ജനറൽ സെക്രെട്ടറി സിനു പാലക്കാത്തടം സമ്മേളനത്തിനു മികവ് നൽകി.

നോർത്തേൺ റീജിയണൽ സെക്രട്ടറി സജി കുര്യൻ നന്ദി അറിയിച്ചു. നാഷണൽ വൈസ് ചെയർമാൻ ഡോ.അനുപം രാധാകൃഷ്ണൻ, നോർതേൺൺ റീജിയണൽ ചെയർമാൻ ഡോ. സാൽബി പോൾ ചേന്നോത്ത്, ഗ്ലാഡ്‌സൺ വർഗീസ്, ലൂയി ചിക്കാഗോ, സിനു പാലാക്കാത്തടം, സജി കുര്യൻ, ജിബു സാം തുടഗിയവരുടെ നേതൃത്തിലുള്ള വിവിധ കമ്മിറ്റികൾ സമ്മേളനത്തിന്റെ ഉജ്ജ്വല വിജയത്തിനായി പ്രവർത്തിച്ചു.  
Print Friendly, PDF & Email

Leave a Comment

More News