യുഎസ് വ്യോമാക്രമണത്തെ ഇറാഖ് ശക്തമായി അപലപിച്ചു; പരമാധികാരത്തിൻ്റെ നഗ്നമായ ലംഘനമാണെന്ന്

 ഇറാഖിലെയും സിറിയയിലെയും മിലിഷ്യ സ്ഥാനങ്ങളിൽ യുഎസ് നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി, ഇറാഖ് സായുധ സേനയുടെ വക്താവ് ആക്രമണങ്ങളെ അപലപിച്ചു. ഇറാഖിൻ്റെ പരമാധികാരത്തിൻ്റെ ലംഘനമാണെന്നും, പ്രാദേശിക സ്ഥിരത നിലനിർത്താനുള്ള ഇറാഖിൻ്റെ ശ്രമങ്ങൾക്കിടയിലാണ് ആക്രമണം നടന്നതെന്നും ഇറാഖി വാർത്താ ഏജൻസി (ഐഎൻഎ) റിപ്പോർട്ട് ചെയ്തു.

വ്യോമാക്രമണങ്ങൾ ഇറാഖിൻ്റെ സർക്കാർ ശ്രമങ്ങളെ ദുർബലപ്പെടുത്തുമെന്നും ഇറാഖിലെയും വിശാലമായ പ്രദേശങ്ങളിലെയും സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുമെന്നും വക്താവ് ഊന്നിപ്പറഞ്ഞു.

സിറിയൻ-ഇറാഖ് അതിർത്തിക്ക് സമീപമുള്ള മരുഭൂമി പ്രദേശങ്ങളിലെ ആക്രമണങ്ങളെ സിറിയൻ സ്റ്റേറ്റ് മീഡിയയും യുഎസിനെ വിമർശിച്ചു.

ജോർദാനിൽ മൂന്ന് അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും മറ്റുള്ളവർക്ക് പരിക്കേൽക്കുകയും ചെയ്ത ഡ്രോൺ ആക്രമണത്തിൻ്റെ ഉത്തരവാദിത്തം കഴിഞ്ഞ ആഴ്ച, കതാഇബ് ഹിസ്ബുള്ള, ഹരകത്ത് അൽ-നുജാബ തുടങ്ങിയ മിലിഷ്യകൾ ഉൾപ്പെടുന്ന ഒരു കൂട്ടായ്മയായ ദി ഇസ്ലാമിക് റെസിസ്റ്റൻസ് ഇൻ ഇറാഖ് ഏറ്റെടുത്തിരുന്നു.

സംഭവത്തിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പ്രതികരിച്ചു. യുഎസ് മിഡിൽ ഈസ്റ്റിൽ സംഘർഷം ആഗ്രഹിക്കുന്നില്ലെങ്കിലും, അമേരിക്കൻ പൗരന്മാർക്ക് എന്തെങ്കിലും ദ്രോഹം ഉണ്ടായാൽ തിരിച്ചടിക്കുമെന്ന് പ്രസ്താവിച്ചു. ഈ പ്രതികരണത്തിൻ്റെ ഭാഗമായി ജോർദാനിൽ അടുത്തിടെ നടന്ന ഡ്രോൺ ആക്രമണവും ഇറാഖിലും സിറിയയിലും നടന്ന വ്യോമാക്രമണവും അദ്ദേഹം പരാമർശിച്ചു.

ഇറാനുമായും വിശാലമായ മിഡിൽ ഈസ്റ്റുമായും ഉള്ള സംഘർഷം ഒഴിവാക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. എന്നാല്‍, ഞങ്ങളുടെ പൗരന്മാരെ ഞങ്ങൾ സംരക്ഷിക്കുമെന്നും അവർക്ക് ദോഷം വരുത്തുന്നവരെ ഉത്തരവാദികളാക്കുമെന്നും എപ്പോൾ, എവിടെ പ്രവർത്തിക്കണമെന്ന് തിരഞ്ഞെടുക്കുമെന്നും പ്രസിഡൻ്റ് ബൈഡൻ ഊന്നിപ്പറഞ്ഞു. അത് ഇന്ന് രാത്രി ആരംഭിച്ചു. എന്നാല്‍, ഞങ്ങളുടെ പ്രതികരണം ഇന്ന് രാത്രി അവസാനിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇറാൻ്റെ പിന്തുണയുള്ള മിലിഷ്യകൾ ഉയർത്തുന്ന ഭീഷണികളോട് ഫലപ്രദമായി പ്രതികരിക്കാനുള്ള യുഎസിൻ്റെ കഴിവ് ഉറപ്പിച്ചുകൊണ്ട് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടർനടപടികൾക്കുള്ള സന്നദ്ധതയും സൂചിപ്പിച്ചു.

ജോർദാനിലെ യുഎസ് മിലിട്ടറി ഔട്ട്‌പോസ്റ്റിനു നേരെയുണ്ടായ മാരകമായ ഡ്രോൺ ആക്രമണത്തെത്തുടർന്ന് ഉയർന്ന പിരിമുറുക്കത്തിൻ്റെ പശ്ചാത്തലത്തിലാണ് അടുത്തിടെ നടന്ന വ്യോമാക്രമണങ്ങൾ.

Print Friendly, PDF & Email

Leave a Comment

More News