കരിമണല്‍ മാസപ്പടി വിവാദം: വീണാ വിജയനെ എസ്എഫ്ഐഒ ഉടന്‍ ചോദ്യം ചെയ്യാന്‍ സാധ്യത

തിരുവനന്തപുരം: കരിമണൽ കമ്പനിയിൽ നിന്ന് കമ്മീഷന്‍ സ്വീകരിച്ച സംഭവത്തിൽ വീണാ വിജയനെ എസ്എഫ്ഐഒ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. വീണയ്ക്ക് ഉടൻ നോട്ടീസ് നൽകുമെന്നാണ് സൂചന. എസ്എഫ്ഐഒ അന്വേഷണത്തിനെതിരെ
വീണാ വിജയൻ്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് ഹർജി കർണാടക ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെ വീണയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

വീണാ വിജയനെ ഈ ആഴ്ച തന്നെ ചോദ്യം ചെയ്യുമെന്നാണ് സൂചന. നോട്ടീസ് നൽകുന്നതിനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ സിഎംആർഎൽ, കെഎസ്‌ഐസിഡി എന്നിവയുടെ കോർപ്പറേറ്റ് ഓഫീസുകളിൽ എസ്എഫ്‌ഐഒ സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെ വീണയെ ചോദ്യം ചെയ്യാനായിരുന്നു നീക്കം. എന്നാൽ ഇതിനിടെയാണ് എക്‌സാലോജിക് കർണാടക ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജി തള്ളിയതോടെ എക്‌സാലോജിക് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുമെന്നാണ് സൂചന. ഇതിന് മുൻപ് തന്നെ വീണയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. പരിശോധനയിൽ സിആർഎല്ലിൽ നിന്നും കെഎസ്‌ഐഡിസിയിൽ നിന്നും നിർണായക വിവരങ്ങൾ ഉദ്യോഗസ്ഥർക്ക് ലഭിച്ചുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാകും വീണയെ ചോദ്യം ചെയ്യുക.

അതേസമയം, ലോക് സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ മുഖ്യമന്ത്രിയുടെ സ്വന്തം മകള്‍ക്കെതിരെയുള്ള വിവാദം സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കേന്ദ്ര സർക്കാരിൻ്റെ രാഷ്ട്രീയ വേട്ടയാണെന്ന് വരുത്തിത്തീർക്കാനായിരുന്നു സിപിഎമ്മിൻ്റെ നേരത്തെയുള്ള ശ്രമം. എന്നാൽ, ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി നേരിട്ടതോടെ എക്സാലോജിക്കിന്റെയും വീണാ വിജയന്റെയും ഉത്തരവാദിത്തം മാത്രമാണെന്ന നിലപാടിലാണ് നേതൃത്വം.

Print Friendly, PDF & Email

Leave a Comment

More News