ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിനായി എഎപി സോഷ്യൽ മീഡിയ കാമ്പയിൻ ആരംഭിച്ചു

ന്യൂഡൽഹി: രാജ്യത്തെ ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കുന്നതിന് ജനങ്ങളോട് പിന്തുണ അഭ്യർത്ഥിച്ച് ആം ആദ്മി പാർട്ടി (എഎപി) തിങ്കളാഴ്ച സോഷ്യൽ മീഡിയ കാമ്പയിൻ ആരംഭിച്ചു.

ഡൽഹി മന്ത്രിയും മുതിർന്ന എഎപി നേതാവുമായ അതിഷി വാർത്താസമ്മേളനം നടത്തിയാണ് സോഷ്യൽ മീഡിയ “ഡിപി (ഡിസ്‌പ്ലേ ചിത്രം) കാമ്പെയ്ൻ” ആരംഭിക്കാൻ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചത്.

എല്ലാ എഎപി നേതാക്കളും സന്നദ്ധപ്രവർത്തകരും എക്‌സ്, ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, മറ്റ് സോഷ്യൽ മീഡിയ അക്കൗണ്ടുകൾ എന്നിവയിലെ പ്രൊഫൈൽ ചിത്രം മാറ്റുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ബാറുകൾക്ക് പിന്നിൽ “മോദി കാ സബ്‌സെ ബഡാ ദാർ കെജ്‌രിവാൾ” എന്ന അടിക്കുറിപ്പോടെ കാണിക്കുമെന്നും അവർ പറഞ്ഞു.

“പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിക്കാൻ കഴിയുന്ന രാജ്യത്തെ ഏക നേതാവാണ് കെജ്‌രിവാൾ, അതിനാൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ തെളിവുകളൊന്നുമില്ലാതെ അദ്ദേഹത്തെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു,” അതിഷി പറഞ്ഞു.

ആരോപണവിധേയമായ എക്‌സൈസ് അഴിമതിയെക്കുറിച്ച് രണ്ട് വർഷം നീണ്ട അന്വേഷണം നടത്തിയിട്ടും “ഒരു പൈസയുടെ” തെളിവ് പോലും ഹാജരാക്കാൻ ഇഡിക്ക് കഴിഞ്ഞില്ലെന്ന് അതിഷി അവകാശപ്പെട്ടു.

ബിജെപിയും മോദിയും കെജ്‌രിവാളിനെ തകർക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാജ്യത്ത് “സ്വേച്ഛാധിപത്യ”ത്തിനെതിരായ പോരാട്ടമാണ് എഎപി നടത്തുന്നതെന്നും അവർ ആരോപിച്ചു.

ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കുക എന്നത് കെജ്‌രിവാളിൻ്റെ പോരാട്ടം മാത്രമല്ലെന്നും പാർട്ടിയുടെ സോഷ്യൽ മീഡിയ ഡിപി കാമ്പെയ്‌നിൽ ചേരാൻ അവർ ജനങ്ങളോട് അഭ്യർത്ഥിച്ചു.

കെജ്‌രിവാളിനെ കഴിഞ്ഞയാഴ്ച വ്യാഴാഴ്ചയാണ് ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 28 വരെ ഏജൻസിയുടെ കസ്റ്റഡിയിലാണ്.

 

Print Friendly, PDF & Email

Leave a Comment

More News