വടക്കൻ ഗാസയിലേക്ക് മടങ്ങാൻ ഫലസ്തീനികളെ ഇസ്രായേൽ അനുവദിക്കണം: യു എസ്

വാഷിംഗ്ടൺ: റാഫയിലെ ഇസ്രായേൽ സൈനിക നടപടിയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, കുടിയൊഴിപ്പിക്കപ്പെട്ട സാധാരണക്കാരെ എൻക്ലേവിൻ്റെ വടക്കൻ ഭാഗത്തേക്ക് പ്രവേശിക്കാന്‍ അനുവദിക്കണമെന്ന് യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഇസ്രായേലിൽ സമ്മർദ്ദം ചെലുത്തുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായുള്ള സംഭാഷണത്തിൽ യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ ഈ വിഷയത്തിന് മുന്‍‌ഗണന നല്‍കി പ്രവർത്തിക്കണമെന്ന് നിര്‍ദ്ദേശിച്ചതായി റിപ്പോർട്ട്.

എൻക്ലേവിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കാനും ചർച്ച നടത്തുന്ന ടീമുകളെ ഇക്കാര്യത്തിൽ ധാരണയിലെത്താൻ അനുവദിക്കാനും ബൈഡൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. ഗാസയിലെ സാധാരണക്കാർക്ക് നേരെയുള്ള ഭീഷണി അവസാനിപ്പിക്കാനും സഹായ പ്രവർത്തകരെ സംരക്ഷിക്കാനും ഇസ്രായേൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതിൻ്റെ ആവശ്യകത യുഎസ് പ്രസിഡൻ്റ് ബൈഡൻ ഊന്നിപ്പറഞ്ഞതായി റിപ്പോർട്ടില്‍ പറയുന്നു.

ഭാവിയിൽ ഗാസയെക്കുറിച്ചുള്ള വാഷിംഗ്ടണിൻ്റെ നയം ഇസ്രായേൽ നടപടികളെ ആശ്രയിച്ച് നിർണ്ണയിക്കപ്പെടുമെന്ന് ബൈഡൻ വ്യക്തമാക്കിയതായി റിപ്പോർട്ട് പറയുന്നു. ഹമാസിനെ പരാജയപ്പെടുത്താൻ മറ്റ് മാർഗങ്ങളില്ലാത്തതിനാൽ റഫയിൽ സൈനിക നടപടി തുടരാൻ താൻ ഇപ്പോഴും തീരുമാനിച്ചിട്ടുണ്ടെന്നും, അമേരിക്കൻ പിന്തുണയോടെയോ അല്ലാതെയോ അത് പൂർത്തിയാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു മാർച്ച് 22 ന് പറഞ്ഞിരുന്നു.

Print Friendly, PDF & Email

Leave a Comment

More News