തുടര്‍പഠനത്തിനായി ജാമ്യം നല്‍കണമെന്ന അപേക്ഷയുമായി അനുപമ കോടതിയില്‍

കൊല്ലം; പണം ആവശ്യപ്പെട്ട് ഓയൂർ ഓട്ടുമലയിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി അനുപമ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഒന്നിൽ ജാമ്യാപേക്ഷ നൽകി. അഡ്വ. പ്രഭു വിജയകുമാറാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ആദ്യമായാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിക്കുന്നത്. വിദ്യാർത്ഥിനിയായ അനുപമയ്ക്ക് പഠനം തുടരാൻ ജാമ്യം നൽകണമെന്നാണ് ആവശ്യം

കേസിൽ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിതാരാജ് വീട്ടിൽ കെ.ആർ.പത്മകുമാർ (51), ഭാര്യ എം.ആർ.അനിതകുമാരി (39), മകൾ പി.അനുപമ (21) എന്നിവർ പ്രതികളാണ്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നാം പ്രതിയായ അനുപമ നാലു ലക്ഷത്തിലേറെ സബ്സ്‌ക്രൈബേഴ്സുള്ള യൂട്യൂബറാണ്. ഹോളിവുഡ് താരങ്ങളുടെ വീഡിയോകൾക്കുള്ള റിയാക്ഷൻ വീഡിയോകളാണ് അനുപമ പദ്മൻ എന്ന യൂട്യൂബ് ചാനലിൽ പ്രധാനമായും പോസ്റ്റ് ചെയ്തിരുന്നത്. ഇംഗ്ലീഷിലായിരുന്നു അവതരണം. അതിനാൽ വിദേശങ്ങളിൽനിന്നടക്കം ഈ ചാനലിന് കാഴ്ചക്കാരുണ്ടായിരുന്നു. തട്ടിക്കൊണ്ടുപോകലുമായി ബന്ധപ്പെട്ട് അനുപമയെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ യൂട്യൂബ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണവും വര്‍ദ്ധിച്ചിരുന്നു.

Print Friendly, PDF & Email

Leave a Comment

More News