അറബിക്കടൽ തിളച്ചുമറിയുന്നു; സംസ്ഥാനത്ത് പ്രളയം രൂപപ്പെടാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. ചൂട് കൂടിയതോടെ പലയിടത്തും കുടിവെള്ളക്ഷാമവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പൂനെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മെറ്റീരിയോളജി പുറത്തുവിട്ട റിപ്പോർട്ട് ചർച്ചയാകുന്നത്.

സംസ്ഥാനത്ത് നിലവിലുള്ള ഉഷ്ണതരംഗം വരുംവർഷങ്ങളിലെ വേനലിലും ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് പുതിയ പഠനം മുന്നറിയിപ്പ് നൽകുന്നു. അറബിക്കടല്‍ ഉള്‍പ്പടെ ഇന്ത്യൻ മഹാസമുദ്രം തിളച്ചുതുടങ്ങിയത് കേരളത്തിലും മറ്റും ചൂട് വർധിപ്പിക്കുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ചില ആഗോള ഗവേഷകര്‍ ചേർന്ന് നടത്തിയ പഠനം എൽസെവിയർ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കടൽ തിളച്ചുമറിയുന്ന ദിവസങ്ങളുടെ എണ്ണം 12 മടങ്ങ് വർധിച്ച് 220 മുതൽ 250 ദിവസം വരെയാകും. നിലവിൽ വർഷത്തിൽ 20 ദിവസം മാത്രമേ സമുദ്ര താപനില പരിധിക്ക് മുകളിൽ ഉയരാറുള്ളൂ. എന്നാൽ കരയിൽ നിന്നുള്ള എല്ലാ ചൂടും കടലിന് ലഭിക്കുന്നതോടെ സ്ഥിതി മാറും.

അറബിക്കടലിൻ്റെ ഇപ്പോഴത്തെ താപനില 28 ഡിഗ്രിയിൽ താഴെയാണ്. എന്നാൽ ഈ നൂറ്റാണ്ടിൻ്റെ അവസാനത്തോടെ ഇത് 30.7 ഡിഗ്രി വരെ ഉയരും. കടലിലെ താപനില 28 ഡിഗ്രിക്ക് മുകളിൽ പോയാൽ ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വർദ്ധിക്കും. വെള്ളപ്പൊക്കത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. 2017 നവംബറിൽ കേരള തീരം കടന്ന ഓഖി ചുഴലിക്കാറ്റാണ് ഈ പ്രവണതയ്ക്ക് തുടക്കമിട്ടത്. ചൂട് കൂടുന്നതിനനുസരിച്ച് കരിങ്കടൽ തിളച്ചുമറിയുന്ന പ്രതിഭാസം കേരളമടക്കമുള്ള പല തീരപ്രദേശങ്ങളിലും കാണാം. കടൽ കയറുന്നതോടെ തീരത്തിൻ്റെ ചിത്രം മാറ്റേണ്ട സ്ഥിതിയാണ് ഇപ്പോൾ.

ചൂട് വലിച്ചെടുക്കുന്ന സമുദ്രം പൊട്ടിത്തെറിയുടെ വക്കിലാണ്. തീവ്ര ന്യൂനമര്‍ദ്ദം രൂപപ്പെട്ടുകഴിഞ്ഞാൽ, ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഒരു ചുഴലിക്കാറ്റായി മാറാൻ കഴിയുന്നത്ര ചൂട് സമുദ്രത്തിലുണ്ട്. പവിഴപ്പുറ്റുകളും മറ്റും ഇപ്പോൾ തന്നെ ചീഞ്ഞുനാറുന്നതിൻ്റെയും നിറവ്യത്യാസത്തിൻ്റെയും ലക്ഷണങ്ങൾ കാണിക്കുന്നുണ്ട്. ഇത് മത്സ്യസമ്പത്തിനെ സാരമായി ബാധിക്കും

Print Friendly, PDF & Email

Leave a Comment

More News