യാത്രക്കാരനില്‍ നിന്ന് ചെറിയ പാമ്പുകളടങ്ങുന്ന ബാഗ് കണ്ടെടുത്തു

മിയാമി (ഫ്ലോറിഡ): മിയാമി എയർപോർട്ട് സെക്യൂരിറ്റി ഓഫീസർമാർ ഒരു യാത്രക്കാരന്റെ പാന്റിനുള്ളില്‍ പാമ്പുകളെ ഒളിപ്പിച്ച നിലയിലുള്ള ബാഗ് കണ്ടെത്തിയതായി ടി എസ് എ.

ട്രാൻസ്‌പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷൻ സോഷ്യല്‍ മീഡിയ X-ല്‍ പോസ്റ്റ് ചെയ്ത വിവരങ്ങളനുസരിച്ച്, മിയാമി ഇൻ്റർനാഷണൽ എയർപോർട്ടിലെ ഉദ്യോഗസ്ഥർ ഏപ്രിൽ 26നാണ് ഒരു യാത്രക്കാരൻ്റെ പാന്റിനുള്ളില്‍ ഒരു ചെറിയ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ പാമ്പുകളെ കണ്ടെത്തിയത്. സൺഗ്ലാസ് ബാഗിൽ കണ്ടെത്തിയ രണ്ട് ചെറിയ പാമ്പുകളുടെ ഫോട്ടോയും പോസ്റ്റില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്.

പാമ്പുകളെ ഫ്ലോറിഡ ഫിഷ് ആൻഡ് വൈൽഡ് ലൈഫ് കൺസർവേഷൻ കമ്മീഷനെ ഏൽപ്പിച്ചതായി ടിഎസ്എ പറഞ്ഞു. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനെയും മിയാമി-ഡേഡ് പോലീസ് ഉദ്യോഗസ്ഥരെയും വിവരം അറിയിക്കുകയും അവരുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തു എന്നു പറയുന്നു.

കഴിഞ്ഞ മാസം, നഗോയയ്ക്കും ടോക്കിയോയ്ക്കും ഇടയിൽ ട്രെയിനിൽ പതിയിരിക്കുകയായിരുന്ന 40 സെൻ്റീമീറ്റർ (ഏകദേശം 16 ഇഞ്ച്) നീളമുള്ള സർപ്പത്തെക്കുറിച്ച് ഒരു യാത്രക്കാരൻ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു.

ശീത രക്തമുള്ള ഈ പാമ്പ് വിഷമുള്ളതാണോ അതോ ട്രെയിനിൽ എങ്ങനെയാണ് അത് എത്തിപ്പെട്ടതെന്നോ എന്ന് വ്യക്തമല്ല, യാത്രക്കാർക്ക് പരിക്കോ പരിഭ്രാന്തിയോ ഉണ്ടായിട്ടില്ലെന്ന് സെൻട്രൽ ജപ്പാൻ റെയിൽവേ കമ്പനി വക്താവ് മാധ്യമങ്ങളോട് പറഞ്ഞു.

ഷിൻകാൻസെൻ ഉപഭോക്താക്കൾക്ക് ചെറിയ നായ്ക്കളെയും പൂച്ചകളെയും പ്രാവുകൾ ഉൾപ്പെടെയുള്ള മറ്റ് പക്ഷിമൃഗാദികളേയും ട്രെയിനില്‍ കൊണ്ടുവരാം, എന്നാല്‍ പാമ്പുകളെ കൊണ്ടുവരാന്‍ കഴിയില്ല.

Print Friendly, PDF & Email

Leave a Comment

More News