ഒര്‍ലാന്റോ (ഫ്ലോറിഡ): തിങ്കളാഴ്ച രാവിലെ ഒർലാൻഡോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നതിന് മുമ്പ് ഡെൽറ്റ എയർ ലൈൻസ് വിമാനത്തിൽ തീപിടുത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിക്കേണ്ടി വന്നു. വിമാനത്തിന് തീപിടിച്ചതിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഡെൽറ്റ പ്രസ്താവനയിൽ പറഞ്ഞു. വിമാനത്തിലുണ്ടായിരുന്ന 282 യാത്രക്കാർ കഷ്ടിച്ച് രക്ഷപ്പെട്ടു. യാത്രക്കാരെ അടിയന്തര സ്ലൈഡുകൾ വഴി ഒഴിപ്പിച്ചു.
ഒർലാൻഡോയിൽ നിന്ന് അറ്റ്ലാന്റയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് റാമ്പിൽ നിൽക്കുന്നതിനിടെയാണ് ഡെൽറ്റ എയർ ലൈൻസ് ഫ്ലൈറ്റ് 1213 ന്റെ ഒരു എഞ്ചിന് തീപിടിച്ചതായി വിമാനത്താവള അധികൃതർ അറിയിച്ചത്. യാത്രക്കാരെ ഒഴിപ്പിച്ചു, വിമാനത്താവള രക്ഷാപ്രവർത്തനവും അഗ്നിശമന സേനയും പ്രവർത്തനങ്ങൾ ആരംഭിച്ചതായും അധികൃതര്‍ പറഞ്ഞു.
ഡെൽറ്റയുടെ കണക്കനുസരിച്ച്, എയർബസ് എ330 വിമാനത്തിൽ 282 യാത്രക്കാരും 10 ഫ്ലൈറ്റ് അറ്റൻഡന്റുമാരും രണ്ട് പൈലറ്റുമാരുമാണ് ഉണ്ടായിരുന്നത്. വിമാനത്തിന്റെ എഞ്ചിനുകളിൽ നിന്ന് തീ ഉയരുന്നത് കണ്ടപ്പോൾ യാത്രക്കാരെ ഒഴിപ്പിച്ചു. ഡെൽറ്റ ഫ്ലൈറ്റ് ജീവനക്കാർ യാത്രക്കാരുടെ ക്യാബിനിൽ നിന്ന് ആളുകളെ സുരക്ഷിതമായി പുറത്തിറക്കി.
Passengers were forced to evacuate a Delta plane after its engine caught fire on the tarmac at Orlando International Airport in Florida on Monday. https://t.co/28FBxbCHyq pic.twitter.com/YXOXuYC97t
— AccuWeather (@accuweather) April 21, 2025