ഇസ്രായേലിന്റെ ടെൽ അവീവിലെ ബെൻ ഗുരിയോൺ വിമാനത്താവളം ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈൽ ഉപയോഗിച്ച് ആക്രമിച്ചതായി യെമനിലെ ഹൂത്തി വിമത സംഘം ഞായറാഴ്ച പ്രഖ്യാപിച്ചു. വിമാനത്താവളം “സിവിൽ ഏവിയേഷന് സുരക്ഷിതമല്ല” എന്ന് സംഘം അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് മുന്നറിയിപ്പ് നൽകി. “മിസൈൽ അതിന്റെ ഉദ്ദേശിച്ച ലക്ഷ്യത്തിൽ വിജയകരമായി എത്തി,” ഹൂത്തി സൈനിക വക്താവ് യഹ്യ സാരി ഒരു ടെലിവിഷൻ പ്രസ്താവനയിൽ പറഞ്ഞു. അതോടൊപ്പം, തീരദേശ നഗരമായ ആഷ്‌കെലോണിൽ മറ്റൊരു “പ്രധാന ലക്ഷ്യവും” ആക്രമിച്ചതായി അവര്‍ പറഞ്ഞു.
ആക്രമണത്തെത്തുടർന്ന്, ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ എല്ലാ വിമാന സർവീസുകളും ഇസ്രായേൽ അധികൃതർ നിർത്തിവച്ചു. യെമനിൽ നിന്ന് തൊടുത്തുവിട്ട മിസൈൽ വിമാനത്താവളത്തിന് സമീപം വീണതിനെ തുടർന്ന് സ്ഥിതിഗതികൾ സംഘർഷഭരിതമായി. ബെൻ ഗുരിയോൺ വിമാനത്താവളത്തിലെ ടെർമിനൽ 3 ന് സമീപം മിസൈൽ വീണപ്പോൾ നിരവധി പേർക്ക് നിസാര പരിക്കേറ്റതായി ഇസ്രായേലിന്റെ അടിയന്തര സേവന ഉദ്യോഗസ്ഥൻ മാഗൻ ഡേവിഡ് അഡോം പറഞ്ഞു. എന്നാല്‍, സംഭവത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകിയിട്ടില്ല.
ഈ ആക്രമണത്തിന് മുമ്പ്, ഇസ്രായേലിന്റെ പല പ്രദേശങ്ങളിലും വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങി. മിസൈൽ തകർക്കാനുള്ള നിരവധി ശ്രമങ്ങൾ പരാജയപ്പെട്ടുവെന്ന് ഇസ്രായേൽ സൈന്യം അറിയിച്ചു. റമത് ഡേവിഡ് വ്യോമതാവളവും ടെൽ അവീവ് പ്രദേശവും ലക്ഷ്യമിട്ടതായി ഹൂത്തി ഗ്രൂപ്പ് അവകാശപ്പെട്ടതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ നടക്കുന്ന മൂന്നാമത്തെ മിസൈൽ ആക്രമണമാണിത്.
ഹൂത്തി വിമതരുടെ ഈ ആക്രമണം മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ കൂടുതൽ വഷളാക്കി. ബെൻ ഗുരിയോൺ വിമാനത്താവളത്തിന് നേരെയുള്ള ആക്രമണം ആഗോള വ്യോമയാന വ്യവസായത്തിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്, കൂടാതെ പല വിമാനക്കമ്പനികളും അവരുടെ വിമാന പദ്ധതികൾ പുനഃപരിശോധിക്കുകയാണ്.
Houthis warn international airlines against flying to Israel's Ben Gurion Airport
Declaring it 'UNSAFE' after confirming successful hypersonic ballistic missile attack
Spox says op led to more than 3 million Israelis escaping to shelters
Bringing airport to standstill https://t.co/9BOYIyR88W pic.twitter.com/kikQ8ygBfB
— RT (@RT_com) May 4, 2025