ഇന്ത്യയും പാക്കിസ്താനും അടിയന്തര വെടിനിർത്തലിന് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

അതിർത്തിയിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇന്ത്യയും പാക്കിസ്താനും അടിയന്തര വെടിനിർത്തലിന് സമ്മതിച്ചു, ഇത് ഒരു വലിയ നയതന്ത്ര വിജയമായി കണക്കാക്കപ്പെടുന്നു.

ഇന്ത്യയും പാക്കിസ്താനും തമ്മിലുള്ള സംഘര്‍ഷത്തിനിടയിൽ, ഇരു രാജ്യങ്ങളും ഉടനടി പ്രാബല്യത്തിൽ വരുന്ന വെടിനിർത്തലിന് സമ്മതിച്ചതായി പാക്കിസ്താന്‍ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ ട്വീറ്റ് ചെയ്തു. പ്രാദേശിക സ്ഥിരതയ്ക്കുള്ള ഒരു പ്രധാന നയതന്ത്ര നേട്ടമായി ഈ തീരുമാനം കണക്കാക്കപ്പെടുന്നു.

പാക്കിസ്ഥാൻ എപ്പോഴും തങ്ങളുടെ പരമാധികാരത്തിലും പ്രാദേശിക സമഗ്രതയിലും വിട്ടുവീഴ്ച ചെയ്യാതെ മേഖലയിലെ സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി പരിശ്രമിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഇന്ന് വൈകുന്നേരം 3:35 ന് ഇരു രാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് (ഡിജിഎംഒ) തമ്മിൽ നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഈ തീരുമാനം എടുത്തത്. ഇതിന്റെ ഭാഗമായി ഇന്ന് വൈകുന്നേരം 5 മണി മുതൽ വായു, ജലം, കര എന്നീ മൂന്ന് മേഖലകളിലെയും ആക്രമണങ്ങൾ പൂർണ്ണമായും നിർത്തലാക്കും. ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയാണ് ഈ വിവരം അറിയിച്ചത്.

മെയ് 12 ന് ഇരു രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ സ്ഥിരമായ സമാധാനത്തിനായുള്ള കൂടുതൽ തന്ത്രങ്ങളും ദിശകളും ചർച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അതിർത്തികളിലെ തുടർച്ചയായ ഡ്രോൺ ആക്രമണങ്ങൾ, ഷെല്ലാക്രമണങ്ങൾ, കനത്ത സംഘർഷം എന്നിവ പ്രാദേശികമായി മാത്രമല്ല, ആഗോളതലത്തിലും സുരക്ഷാ വിദഗ്ധരെ ആശങ്കാകുലരാക്കുന്ന സമയത്താണ് ഈ തീരുമാനം.

“രാത്രിയിലെ മധ്യസ്ഥതയ്ക്ക് ശേഷം, ഇന്ത്യയും പാകിസ്ഥാനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി സന്തോഷപൂർവ്വം അറിയിക്കുന്നു,” ഇതുസംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു.

 

Print Friendly, PDF & Email

Leave a Comment

More News