വാഷിങ്ടൺ: അമേരിക്കയിൽ 16 വർഷത്തിനിടെ ആദ്യമായി ഒരേ ദിവസം മൂന്ന് വ്യത്യസ്ത സംസ്ഥാനങ്ങളിൽ വധശിക്ഷ നടപ്പാക്കാൻ ഒരുങ്ങുന്നു. അലബാമ, ഒക്ലഹോമ, ടെന്നസി എന്നീ സംസ്ഥാനങ്ങളിലാണ് ഈ ആഴ്ച ഒരേ ദിവസം വധശിക്ഷ നിശ്ചയിച്ചിരിക്കുന്നത്.
അലബാമ ഓഗസ്റ് 13 നു മാരകമായ വിഷം ഇഞ്ചക്ഷൻ വഴി കൊടുക്കാൻ പദ്ധതിയിടുകയാണ് 5 വയസ്സുകാരനെ കൊലപ്പെടുത്തിയ കേസിൽ ജെറമി വില്യംസിനെയാണ് മാരകമായ വിഷം നൽകി വധശിക്ഷയ്ക്ക് വിധേയനാക്കുന്നത്.
2003-ൽ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കാർലോസ് കുസ്റ്റ-റോഡ്രിഗസിനെയാണ് (Carlos Cuesta-Rodriguez) വധിക്കുന്നത്. ഇതിനിടെ, തനിക്ക് മാപ്പ് (clemency) വേണ്ടെന്ന് കാർലോസ് പരോൾ ബോർഡിനോട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
1985-ൽ നാല് കുട്ടികളുടെ അമ്മയെ കൊലപ്പെടുത്തിയ കേസിൽ ആന്റണി ഹൈൻസിനെയും വധശിക്ഷയ്ക്ക് വിധേയനാക്കും.
2010-ൽ ഒഹായോ, ടെക്സസ്, ലൂസിയാന എന്നീ സംസ്ഥാനങ്ങളിൽ ഒരേ ദിവസം വധശിക്ഷ നടപ്പാക്കിയതിന് ശേഷമുള്ള ആദ്യ സംഭവമാണിത്.
