ബോസ്റ്റൺ :ഹാർവാർഡ് സർവകലാശാലയ്‌ക്കെതിരെ ട്രംപ് ഭരണകൂടം നൽകിയ യഹൂദവിരുദ്ധതയുമായി ബന്ധപ്പെട്ട ഹർജി യുഎസ് ഫെഡറൽ കോടതി തള്ളി. സർവകലാശാല സിവിൽ റൈറ്റ്സ് ആക്ടിലെ ‘ടൈറ്റിൽ VI’ ലംഘിച്ചു എന്ന് തെളിയിക്കാൻ സർക്കാരിന് സാധിച്ചില്ലെന്ന് ഡിസ്ട്രിക്റ്റ് കോർട്ട് ജഡ്ജി റിച്ചാർഡ് സ്റ്റേൺസ് വ്യക്തമാക്കി.
യഹൂദ, ഇസ്രായേലി വിദ്യാർത്ഥികൾക്കെതിരായ അക്രമങ്ങളും വിവേചനങ്ങളും തടയുന്നതിൽ ഹാർവാർഡ് പരാജയപ്പെട്ടു എന്ന് ആരോപിച്ച് കഴിഞ്ഞ മാർച്ച് മാസത്തിലാണ് ട്രംപ് ഭരണകൂടം കേസ് ഫയൽ ചെയ്തത്. എന്നാൽ, ഉന്നയിക്കപ്പെട്ട ആരോപണങ്ങൾ തുടർച്ചയായ നിയമലംഘനമായി കണക്കാക്കാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു.
വിധിക്കെതിരെ തുടർനടപടികൾ ആലോചിക്കുമെന്ന് യുഎസ് ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് വ്യക്തമാക്കി. ട്രംപ് ഭരണകൂടവും ഹാർവാർഡും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ സർവകലാശാലയ്ക്ക് ലഭിക്കുന്ന സുപ്രധാന വിജയമാണിത്.
