സമരഭൂമിയില്‍ പുതുവിത്തുകള്‍ മുളപ്പിച്ചെടുക്കണം: കാരൂര്‍ സോമന്‍, ലണ്ടന്‍

സിംഹം വിശന്നാല്‍ തവളയെ പിടിക്കാറില്ല അലറിവിളിക്കും. ഇന്ത്യന്‍ ജനത കൊയ്ത്തു കഴിഞ്ഞ പാടത്തെ ധാന്യമണികള്‍ക്കായി ജീവന്‍റെ തുടിപ്പിനായ് അലറി വിളിച്ചു് പോരാടുന്നു. അതില്‍ നിന്ന് പൊട്ടിമുളച്ച ഉള്ളില്‍ പിടഞ്ഞ വികാര വിലാപ കാഴ്ചകളാണ് കേരളത്തില്‍ കഴിഞ്ഞ രണ്ട് ദിവസങ്ങളായി നടന്ന ദേശീയ പണിമുടക്കില്‍ കണ്ടത്. വീര്യമേറിയ വീഞ്ഞുപോലെ ഈ ബന്ദിലേക്ക് സമൂഹത്തെ നയിച്ചത് ജീവിതത്തിന്‍റെ സമസ്ത മണ്ഡലങ്ങളിലും അനിശ്ചിതത്വം അടക്കി ഭരിക്കുന്നു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിക്കുന്നു എന്നതല്ല മനുഷ്യര്‍ നേരിടുന്ന വിഷയം.മരുന്നിന്‍റെ വിലക്കയറ്റം,അടുക്കളയിലെ പാചകവാതക-പച്ചക്കറി-തൊഴി ലില്ലായ്മ, കൃഷിക്കാരുടെ ആത്മഹത്യ തുടങ്ങി റോഡിലോടുന്ന പെട്രോള്‍, ഡീസല്‍ വരെ വിലവര്‍ദ്ധനവ് പലതാണ്. സമര സംഘടനകള്‍ മാസങ്ങള്‍ക്ക് മുന്‍പ് സര്‍ക്കാരിന് മുന്നറിയിപ്പ് കൊടുത്തിട്ടുള്ള ഒരു ബന്ദിനെ സമരാഭാസമെന്ന് വിളിച്ചിട്ട് കാര്യമില്ല. സമരസമിതിക്കാരെ വിളിച്ചൊന്ന് സംസാരിച്ചിരുന്നെങ്കില്‍ സമരങ്ങളെ റോഡില്‍ വലിച്ചിഴച്ചു് മലിനപ്പെടുത്തില്ലായിരുന്നു. ഏത് നീറുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുകയാണ് നല്ലൊരു ഭരണാധിപന്‍റെ നേട്ടം. അതിന് ഏറ്റവും നല്ലൊരു ഉദാഹരണം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രൈവറ്റ് ബസ്സുടമകള്‍ പണിമുടക്കി. ഗതാഗത മന്ത്രിയുടെ ചര്‍ച്ച പരാജയപ്പെട്ടു. ഉടന്‍ മുഖ്യ മന്ത്രി ഇടപെട്ട് അതിന് പരിഹാരം കാണുന്നു. സന്താപത്തിന് പിന്നാലെ സന്തോഷം വരുന്നു. മനുഷ്യജീവിതത്തിന്‍റ അവകാശ അര്‍ത്ഥ ത്തെപ്പറ്റി വില്യം ഷേക്സ്പിയര്‍ ‘മാക്ക്ബെത്’ എന്ന നാടകത്തില്‍ പറയുന്നുണ്ട്. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതുപോലെ സമര സമിതിയോട് സഹകരിക്കുക മാത്രമെ മാര്‍ഗ്ഗമുള്ളു.

ബന്ദ് സമരങ്ങള്‍ എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. രാഷ്ട്രീയ പാര്‍ട്ടികളേക്കാളുപരി അരാഷ്ട്രിയതയുടെ മുകളിലെ രാഷ്ട്രീയ പോരാട്ടങ്ങള്‍ ലോകമെങ്ങും നടക്കാറുണ്ട്.സമരത്തില്‍ ഏര്‍പ്പെടുന്ന വര്‍ക്ക് ഒരേയൊരു വികാരമേയുള്ളു സമരം വിജയിപ്പിക്കുക. അതുകൊണ്ട് മനുഷ്യരുടെ സഞ്ചാര സ്വാത ന്ത്ര്യത്തെ അംഗീകരിക്കാതെ പോകുക മനുഷ്യാവകാശ ലംഘനമാണ്. സഞ്ചാര സ്വാതന്ത്ര്യത്തിനായി പൊരുതിയ സാഹിത്യ സാമൂഹ്യ പ്രതിഭകളെ അവര്‍ മറക്കുന്നു. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടത് സാമൂഹ്യ സാമ്പത്തിക മതപരമായ വിപത്തുകള്‍ക്കെതിരെ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെയായിരിന്നു. ഇവിടെ ഉയരുന്ന ചോദ്യം. അന്ന് ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെ നാടുവാഴികളും നാട്ടു രാജാക്കന്മാരും എതിരാളികളെങ്കില്‍ ഇന്ന് സ്വന്തം ജനത തന്നെ രംഗത്ത് വന്നിരിക്കുന്നു.അധികാരത്തിലിരിക്കുന്ന ആടുക ളുടെ ഇടയന്‍ തങ്ങളുടെ ആട്ടിന്‍ പറ്റത്തെ സംരക്ഷിക്കേണ്ടതിന് പകരം അവരുടെ സമ്പത്തു് ധൂര്‍ത്തടിച്ചാല്‍, ചുഷണം ചെയ്താല്‍, ജീവിതം ദുരിതത്തിലാക്കിയാല്‍ അതിനെ നിശിതമായി തുറന്നു കാട്ടണം. ആട്ടിടയെന്‍റെ അടിയേറ്റ് തളര്‍ന്ന പാവം ആട്ടിന്‍പറ്റങ്ങള്‍ കൂട്ടം തെറ്റി നടക്കാന്‍ തുടങ്ങിയതുകൊണ്ടാണ് സമര ദുരന്തങ്ങള്‍ കാണാനിടയാകുന്നത്.മനുഷ്യര്‍ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് അവരുടെ ക്ഷേമം മുന്‍നിര്‍ത്തി പരി ഷ്ക്കാരങ്ങള്‍ വരുത്തുകയാണ് നല്ലൊരു ഭരണാധിപന്‍ ചെയ്യേണ്ടത്. അതൊക്കെ സുപ്രധാനങ്ങളായ നാഴിക ക്കല്ലുകളായി ചരിത്രം രേഖപ്പെടുത്തുകയും ചെയ്യും.എല്ലായ്പ്പോഴും കണ്ടുകൊണ്ടിരിക്കുന്നത് നമ്മുടെയുള്ളിലെ ശത്രുവിനെ തിരിച്ചറിയാതെ എതിര്‍ ഭാഗത്തുള്ള ശത്രുവിനെ തിരയുന്നു.

ഇതുപോലുള്ള ദേശീയ സമരങ്ങള്‍ നടക്കുമ്പോള്‍ പാവപ്പെട്ടവന്‍റെ നടുവൊടിക്കുന്ന വിലക്കയറ്റം പോലെ പാവപ്പെട്ടവന് ജോലിക്ക് പോകാന്‍ സാധിക്കാതെ രണ്ട് ദിവസം വീട്ടിലിരിക്കുക എന്നത് കണ്ണുതുറന്നു കാണണം. അതിനെ ലളിതമായി കാണരുത്. ഒരു കൂട്ടര്‍ സമര വിപ്ലവ കാഹളം മുഴക്കുമ്പോള്‍ കൂലിവേലക്കാര്‍ ദയനീയമായി നൊമ്പരപ്പെടുന്നു. കണ്ണീര്‍വാര്‍ക്കുന്നു. കുടുംബ നായകനെ ആശ്രയിച്ചു ജീവിക്കുന്നവര്‍ക്ക് സര്‍ക്കാര്‍ രക്ഷാകവചമുണ്ടാക്കേണ്ടത് ആവശ്യമാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുമ്പോള്‍ പാവങ്ങ ളുടെ അന്നം മുടങ്ങുന്നു. ആശുപത്രികളില്‍ ചികിത്സതേടി പോകുന്നവരെ തടയുന്നു. സമരം ചെയ്യാനും പ്രതിഷേധിക്കാനും അവകാശമുള്ളതുപോലെ ചെയ്യാതിരിക്കാനും അവകാശമുണ്ട്. അവരെ മര്‍ദ്ദിക്കുക, മുഖ ത്തു് തുപ്പുക തുടങ്ങിയ കാര്യങ്ങള്‍ ധിക്കാരപരമായ സമീപനങ്ങളാണ്. ഒരു ഭാഗത്തുകൂടി അനീതിക്കെതിരെ പോരാടുകയും സ്വയം അനീതി നടപ്പാക്കുകയും ചെയ്യുന്ന പ്രവണത അധീശത്വ വര്‍ഗ്ഗത്തിന്‍റെ അന്തര്‍ലീനമായ സ്വാര്‍ത്ഥതയാണ്. ഈ കൂട്ടര്‍ അവരുടെ ഭ്രാന്തമായ വൈരൂപ്യങ്ങള്‍ സമൂഹത്തില്‍ തുറന്നു കാട്ടുന്നു. ഇത് സമകാല ജീവിതത്തില്‍ കാണുന്ന രാഷ്ട്രീയ-സാംസ്കാരിക അധഃപതനമാണ്.

അവകാശങ്ങള്‍ നേടിയെടുക്കാനുള്ള സഞ്ചാരമാണ് സമരം. എന്നാല്‍ അധികാരത്തിന്‍റെ വിഴുപ്പു ചാലിലൂടെ സഞ്ചരിക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയുന്നില്ല. ഓരോ സമരങ്ങളും ദേശീയത്വം ഉയര്‍ത്തിപ്പിടിച്ചു് മറ്റുള്ളവരെ ഉത്തേജിപ്പിക്കുന്നതും ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നതുമാകണം. അതി ലുള്ളവര്‍ മറ്റുള്ളവരാല്‍ തീറ്റിപോറ്റുന്നവരും മിതവാദികളുമാകരുത്. ഇവരുടെ പ്രവര്‍ത്തികളാണ് മറ്റുള്ളവരെ ചൊടിപ്പിക്കുന്നത്. സമരവഴിയില്‍ സഞ്ചരിക്കുന്നവര്‍ക്ക് ലക്ഷ്യബോധമുണ്ട്. അവര്‍ വഴിയാത്രക്കാരുമായി കൊമ്പുകോര്‍ക്കില്ല. വിദേശ രാജ്യങ്ങളില്‍ നടക്കുന്ന സമരമുറകള്‍ കേരളം കണ്ടുപഠിക്കണം. അവര്‍ റോഡി ലല്ല സമരം ചെയ്യുന്നത്. സമരം ചെയ്യാനുള്ള മൈതാനങ്ങളുണ്ട്. സമരത്തിനു നേതൃത്വം കൊടുക്കുന്ന സംഘ ടനകളുണ്ട്. ഇവിടെ വഴിയാത്രക്കാരെന്‍റെ അധികാരമെടുക്കാന്‍ സമരം ചെയ്യുന്നവര്‍ മുന്നോട്ട് വരാറില്ല. അതിനുള്ള അധികാരം അവര്‍ക്കില്ല. അങ്ങനെ സംഭവിച്ചാല്‍ ആ വ്യക്തിയെ പിന്നീട് കാണുന്നത് ജയിലിലാണ്. ഇംഗ്ലണ്ടില്‍ ട്രെയിന്‍ പണിമുടക്ക് വന്നാല്‍ സര്‍ക്കാര്‍ ബസ്സുകള്‍ ധാരാളമായി റോഡിലിറക്കി ജനങ്ങളുടെ യാത്രാ ക്ലേശമകറ്റും. മാത്രവുമല്ല ടിക്കറ്റ് ചാര്‍ജ്ജ് കൊടുക്കുകയും വേണ്ട. യാത്രക്കാരന്‍റെ യാത്ര ചെയ്യാനുള്ള അവകാശം നഷ്ടപ്പെടുത്തിയാല്‍ അതിനുത്തരവാദി സര്‍ക്കാരാണ്. ഇല്ലെങ്കില്‍ കോടതിയില്‍ നിന്ന് കോരിവാരി കുടിക്കാന്‍ കിട്ടും. ഞാനും അങ്ങനെ യാത്ര ചെയ്തിട്ടുണ്ട്. ചിലരൊക്കെ വികലമായ കണ്ണാടിയില്‍ കുടിയാണ് രാഷ്ട്രീയംകാണുന്നത്. ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരമെങ്കിലും കണ്ടുപഠിക്കണം.അധികാരത്തിലിരി ക്കുന്നവര്‍ അധാര്‍മ്മികത നടത്തി ഒരു ജനത്തെ ഗുരുതരമായ ഭാവിയിലേക്ക് നയിച്ചാല്‍ ജാഗ്രത ആവശ്യമാണ്. എഴുത്തുകാരന്‍ ധാര്‍മ്മികതയുടെ പടവാളുയര്‍ത്തണം. സാമൂഹ്യ രാഷ്ട്രീയ ജനസേവകര്‍ നിലവിലിരിക്കുന്ന വിപത്തുകളെ, വ്യവസ്ഥിതിയെ ഉഴുതുമറിക്കണം. പല വിഷയങ്ങളിലും മാതൃക കാട്ടുന്ന കേരളം ഇന്നത്തെ സാമ്പ്രദായിക സമരത്തിന് പുതു ചിന്തകളും വിത്തുകളും മുളപ്പിച്ചു് മാതൃക കാട്ടണം.

Print Friendly, PDF & Email

Leave a Comment

More News