നടിയെ ആക്രമിച്ച കേസ്: മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തില്‍ വന്ന മാറ്റം വീണ്ടും പരിശോധിക്കണമെന്ന് ക്രൈം ബ്രാഞ്ച്

എറണാകുളം: നടിയെ ആക്രമിച്ച കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. മെമ്മറി കാർഡിന്റെ ഹാഷ് മൂല്യത്തിൽ വന്ന മാറ്റം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ സമീപിക്കും. പ്രോസിക്യൂഷൻ ഇന്ന് ഹൈക്കോടതിയിൽ അപ്പീൽ നൽകും.

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണ കാലയളവ് നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലും മെമ്മറി കാർഡ് ശാസ്ത്രീയമായി പരിശോധിക്കണമെന്ന ആവശ്യവും ക്രൈംബ്രാഞ്ച് ഉന്നയിച്ചിരുന്നു. തിരുവനന്തപുരം ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഹാഷ് വാല്യൂ മാറിയതായി കണ്ടെത്തിയത്. ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ പരിശോധന വേണമെന്ന പ്രോസിക്യൂഷൻ ആവശ്യം വിചാരണക്കോടതി നേരത്തെ തള്ളിയിരുന്നു.

മെയ് 9ന് പ്രൊസിക്യൂഷന്റെ നിരസിച്ചതായി മെയ് 26-നാണ് വിചാരണ കോടതി അറിയിച്ചത്. ഇതേ തുടർന്നായിരുന്നു മെമ്മറി കാർഡിന്‍റെ ശാസ്ത്രീയ പരിശേധന ഉൾപ്പെടെ ചൂണ്ടിക്കാണിച്ച് തുടരന്വേഷണകാലയളവ് നീട്ടിനൽകണമെന്ന ആവശ്യവുമായി ക്രൈംബ്രാഞ്ച് കോടതിയെ സമീപിക്കുകയും ഒന്നരമാസം കൂടി ഹൈക്കോടതി സമയം അനുവദിക്കുകയും ചെയ്‌തത്.

Print Friendly, PDF & Email

Leave a Comment

More News