ടെക്‌സസ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പ്; ചരിത്രം ആവര്‍ത്തിക്കുമെന്ന് വിലയിരുത്തല്‍

ഓസ്റ്റിന്‍: നവംബറില്‍ നടക്കുന്ന ടെക്‌സസ് ഗവര്‍ണര്‍ തെരഞ്ഞെടുപ്പില്‍ മൂന്ന് ദശകത്തിനു മുമ്പു ഡമോക്രാറ്റിക് പാര്‍ട്ടി നേടിയ വിജയം ആവര്‍ത്തിക്കുമോ?. രാഷ്ട്രീയ നിരീക്ഷകരും, വോട്ടര്‍മാരും അതിനുള്ള സാധ്യത തള്ളികളയുന്നില്ല.

നിലവില്‍ റിപ്പബ്ലിക്കന്‍ സംസ്ഥാനമായി അറിയപ്പെടുന്ന ടെക്‌സസ് മുപ്പതു വര്‍ഷങ്ങള്‍ക്ക് മുമ്പു ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ആന്‍ റിച്ചര്‍ഡ്‌സ് പിടിച്ചെടുത്തതു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ക്ലെയ്ട്ടന്‍ വില്യംസിനെ പരാജയപ്പെടുത്തിയാണ്. അന്ന് പോള്‍ ചെയ്ത വോട്ടുകളില്‍ 49.5% (1925670) ആന്‍ നേടിയപ്പോള്‍, ക്ലെയ്റ്റന്‍ നേടിയത് 46.9% (1826431) വോട്ടുകളാണ്.

പിന്നീട് നടന്ന തെരഞ്ഞെടുപ്പുകളിലൊന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരാജയം എന്തെന്ന് രുചിച്ചിട്ടില്ല. 2022 ല്‍ ചരിത്രം തിരുത്തികുറിക്കുമെന്ന് ചില സര്‍വെകളെങ്കിലും സൂചന നല്‍കുന്നു. മൂന്നാം തവണയും ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഗ്രെഗ് ഏബട്ടിനെ കനത്ത വെല്ലുവിളി ഉയര്‍ത്തുന്നത് ടെക്‌സസില്‍ നിന്നുള്ള മുന്‍ കോണ്‍ഗ്രസ് അംഗം ബെറ്റൊ ഒ റൂര്‍ക്കെയാണ്.

2018 ല്‍ റിപ്പബ്ലിക്കന്‍ സെനറ്റര്‍ ടെഡ് ക്രൂസിനോടു 26 പോയിന്‍റിനാണ് റൂര്‍ക്കെ പരാജയപ്പെട്ടത്. പിന്നീട് 2020ല്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ റൂര്‍ക്കെ സ്ഥാനാര്‍ഥിയായിരുന്നു. ടെക്‌സസിനെ സംബന്ധിച്ചു റൂര്‍ക്കെ ശക്തനായ യുവനേതാവായിട്ടാണ് അറിയപ്പെടുന്നത്. റിപ്പബ്ലിക്കന്‍ കോട്ട തകര്‍ത്ത് ടെക്‌സസ് സംസ്ഥാനത്തെ നീല നിറത്തിലേക്കു മാറ്റാന്‍ റൂര്‍ക്കെയ്ക്ക് കഴിയുമോ എന്ന് നവംബര്‍ 8 വരെ കാത്തിരിക്കേണ്ടി വരും.

Print Friendly, PDF & Email

Leave a Comment

More News