സാമൂഹിക പുരോഗതിയല്ല സൈനിക ചെലവുകൾക്കാണ് യുഎസ് ലക്ഷ്യമിടുന്നത്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് മഹാമാരിയുടെ വിനാശകരമായ ആഘാതവും അതിന്റെ സാമ്പത്തിക തകർച്ചയും ലോകത്തെ ബാധിക്കുകയും നികുതിദായകരുടെ പണം എവിടെയാണ് ചെലവഴിക്കുന്നതെന്ന് പുനർവിചിന്തനം ചെയ്യാൻ മതിയായ കാരണവും നൽകുകയും ചെയ്യുന്നു.

തങ്ങളുടെ പൗരന്മാർക്ക് മേലുള്ള സാമ്പത്തിക സമ്മർദ്ദം ലഘൂകരിക്കാൻ കഴിയുന്നിടത്ത് തങ്ങളുടെ ബഡ്ജറ്റ് ചെലവഴിക്കുന്നത് നന്നായിരിക്കും എന്ന നിഗമനത്തിൽ പോലും പല രാജ്യങ്ങളും എത്തിയിട്ടുണ്ട്.

എന്നാല്‍, അമേരിക്കയാകട്ടേ ട്രില്യൺ കണക്കിന് ഡോളർ കോൺഗ്രസും തുടർന്നുള്ള ഭരണകൂടങ്ങളും പെന്റഗണിന് സമൃദ്ധമായി നൽകിയതിനൊപ്പം, പെന്റഗൺ ആവശ്യപ്പെട്ടതിലും കൂടുതൽ പണം വീണ്ടും നൽകാൻ നിയമനിർമ്മാതാക്കൾ തീരുമാനിക്കുകയും ചെയ്യുന്നു.

ലോകമെമ്പാടും വിന്യസിച്ചിരിക്കുന്ന യുഎസിന്റെ വൻതോതിലുള്ള ആയുധശേഖരവും പോരാട്ട സേനയും ദേശീയ സുരക്ഷയ്‌ക്കെതിരായ ഗുരുതരമായ സൈനികേതര ഭീഷണികൾക്കെതിരെ ശക്തിയില്ലാത്തവരാണെന്ന് തെളിയിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത് സംഭവിക്കുന്നത്.

യുഎസിൽ ഗ്യാസ് വില എക്കാലത്തെയും ഉയർന്ന നിലയിലാണ്, വാടക വില റെക്കോർഡ് ഉയരത്തിലെത്തി, കഴിഞ്ഞ 13 മാസമായി തുടർച്ചയായി വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു.

പണപ്പെരുപ്പം കുത്തനെ വർധിച്ചുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 12 മാസത്തിനിടെ അടിസ്ഥാന സൗകര്യങ്ങളുടെ വില പോലും ഏകദേശം 30% വർദ്ധിച്ചു. സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് കൂപ്പുകുത്തുമെന്ന ഭയം വർദ്ധിച്ചുവരികയാണ്.

ഇപ്പോൾ, അമേരിക്കക്കാർ അവരുടെ മേൽക്കൂര നിലനിർത്താനും കുടുംബത്തെ പോറ്റാനും പോരാടുന്ന ഒരു സമയത്ത്, പെന്റഗണിന് റെക്കോഡ് 838.8 ബില്യൺ ഡോളർ ചെലവഴിക്കാൻ കോൺഗ്രസ് പദ്ധതിയിടുന്നു. ഇത് സൈന്യം ആദ്യം ആവശ്യപ്പെട്ടതിനേക്കാൾ 40 ബില്യൺ കൂടുതലാണ്.

Print Friendly, PDF & Email

Leave a Comment

More News