തെരുവുനായ പ്രശ്നത്തിന് കൊല്ലുന്നതല്ല മറിച്ച് ശാസ്ത്രീയമായ പരിഹാരമാണ് വേണ്ടത്: തദ്ദേശ വകുപ്പു മന്ത്രി എംബി രാജേഷ്

കണ്ണൂർ: തെരുവുനായ്ക്കളുടെ പ്രശ്‌നത്തിന് നായകളെ കൊല്ലുന്നത് പരിഹാരമല്ലെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. തെരുവുനായ പ്രശ്നം ശാസ്ത്രീയമായി പരിഹരിക്കപ്പെടേണ്ട ഒന്നാണ്. നായ്ക്കളെ കൊല്ലുന്നത് പരിഹാരമല്ലെന്നും മന്ത്രി പറഞ്ഞു.

ചിലർ തെരുവ് നായ്ക്കളെ കൊല്ലാൻ ഇറങ്ങുന്നു. ഇത്തരക്കാർ സർക്കാർ പദ്ധതികളുമായി സഹകരിക്കുന്നില്ല. ഷെൽട്ടറുകൾ തുറക്കരുതെന്നും വാക്സിനേഷനുമായി സഹകരിക്കില്ലെന്നും ഇവർ പറയുന്നു. അവർ ഒരു പ്രത്യേക അജണ്ടയുമായി നായ്ക്കളെ
കൊല്ലുകയും കെട്ടിത്തൂക്കുകയും ചെയ്യുന്നു. സംസ്ഥാനത്തെ ഇകഴ്ത്താനാണ് അവർ ശ്രമിക്കുന്നത്. ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി കണ്ണൂരിൽ പറഞ്ഞു.

ശാസ്ത്രീയമായ മാർഗങ്ങളിലൂടെ മാത്രമേ നായശല്യം അവസാനിപ്പിക്കാനാകൂ. എബിസി പദ്ധതി നടപ്പാക്കുന്നത് തുടരാൻ കുടുംബശ്രീയെ അനുവദിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടും. വളർത്തു നായകൾക്ക് രജിസ്ട്രേഷനും ലൈസൻസും നിർബന്ധമാക്കും. പട്ടിയേയും ഉടമയേയും തിരിച്ചറിയുന്നതിനുള്ള സംവിധാനം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

തെരുവുനായ ശല്യം നിയന്ത്രിക്കാൻ ജനകീയവും കൂട്ടായതുമായ ഇടപെടലുകൾ വേണം. വാക്‌സിനേഷനും എബിസിയുമാണ് അതിനുള്ള മാർഗം. അതിന് മൃഗസ്നേഹികളുടെ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ ജില്ലയിലെ ഊരത്തൂരിൽ ജില്ല പഞ്ചായത്ത് സ്ഥാപിച്ച എബിസി കേന്ദ്രം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Print Friendly, PDF & Email

Leave a Comment

More News