കാണാമറയത്തേക്ക് അപ്രത്യക്ഷരായ പ്രിയപ്പെട്ടവരെ കാത്ത് ആശങ്കയോടെ ബന്ധുക്കള്‍

കാസർഗോഡ്: കാസര്‍ഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് 2011-2022 കാലയളവിൽ അപ്രത്യക്ഷരായ ആറ് സ്ത്രീകളെയും ഒരു കുട്ടിയെയും കണ്ടെത്താൻ പോലീസിന് ഇപ്പോഴും കഴിഞ്ഞിട്ടില്ല. 2011ൽ കാണാതായ രേഷ്മ, 2012 മാർച്ചിൽ കാണാതായ അമ്പലത്തറ സ്വദേശി ബേബി, ആദൂരില്‍ നിന്ന് കാണാതായ വനജ, ചന്തേര സ്വദേശിനി സീനത്തും അവരുടെ കുട്ടിയും, തമിഴ്‌നാട് സ്വദേശിനിയായ യുവതി, വിദ്യാ നഗറില്‍ നിന്ന് കാണാതായ 17 വയസ്സുള്ള പെൺകുട്ടി എന്നിവരെക്കുറിച്ചാണ് നാളിതുവരെ യാതൊരു വിവരവുമില്ലാത്തത്.

2011 ജനുവരിയിലാണ് തായന്നൂരിലെ രേഷ്മ എന്ന യുവതിയെ കാസർകോട്ട് നിന്ന് കാണാതായത്. പതിനൊന്ന് വർഷം കഴിഞ്ഞിട്ടും രേഷ്മയ്ക്ക് എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞില്ല. ബേക്കൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഇപ്പോഴും തുടരുകയാണ്.

വീട്ടുജോലിക്കാരിയായ ബേബി ഒരു ദിവസം ജോലിക്ക് പോയതാണ്. പിന്നീട് തിരിച്ചെത്തിയില്ല. സീനത്ത് കുട്ടിയുമായി പിടിഎ യോഗത്തിന് പോയതാണ്. പിന്നീട് ഇരുവരേയും കുറിച്ച് ഒരു വിവരവും ലഭിച്ചില്ല. വീടിന് പുറത്തേക്ക് പോവുകയാണെന്ന് ഭർത്താവിനോട് പറഞ്ഞാണ് വനജ ഇറങ്ങിയത്. കാണാതായ ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല.

കാസര്‍കോട്‌ ജില്ലയില്‍ ഇതുവരെ 42 തിരോധാന കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌. ഇതില്‍ എട്ടുപേരെ മാത്രമാണ്‌ പൊലീസിന്‌ കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്‌. ഇതില്‍ കഴിഞ്ഞ അഞ്ച്‌ മാസത്തിനിടെ മൂന്ന്‌ പേരെ കണ്ടെത്തയിയതാണ്‌ ഏക ആശ്വാസം. ഇവരെയെല്ലാം തന്നെ ഇതരസംസ്ഥാനങ്ങളില്‍ നിന്നാണ്‌ അന്വേഷണ സംഘം കണ്ടെത്തിയത്‌. ബാക്കിയുള്ള 34 പേര്‍ ഇപ്പോഴും കാണാ മറയത്ത്‌ തന്നെ.

കാസര്‍കോട്‌ പൊലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ ഏഴ്‌ ആദൂര്‍, ഹൊസ്ദുര്‍ഗ്‌ €, ചന്തേരി ൭, ആദൂര്‍ മഞ്ചേശ്വരം സ്‌റ്റേഷന്‍ പരിധികളില്‍ നാല്‍, ബേക്കല്‍ കുമ്പള മേല്‍പ്പറമ്പ്‌ എന്നിവിടങ്ങളില്‍ മൂന്ന്‌ പേരെ വീതും, നീലേശ്വരം അമ്പലത്തറ എന്നിവിടങ്ങളില്‍ രണ്ട്‌, ചീമേനി, രാജപുരം, വിദ്യാനഗര്‍ എന്നിവിടങ്ങളില്‍ നിന്നയി ഓരോ വ്യക്തികളെയുമാണ്‌ കാണാതായിട്ടുള്ളത്‌.

തെളിയിക്കപ്പെടാത്ത കേസുകളിൽ ഭൂരിഭാഗവും മലബാറിലാണ്. കോഴിക്കോട് റൂറൽ പോലീസിൽ 54 മിസ്സിംഗ് കേസുകളുണ്ട്. കോഴിക്കോട് കഴിഞ്ഞാൽ കണ്ണൂരിലും 52 കേസുകളുണ്ട്. ആറു മാസത്തിനിടെ സംസ്ഥാനത്ത് 6544 തിരോധാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Print Friendly, PDF & Email

Leave a Comment

More News