ഗവർണറെ ലക്ഷ്യമിട്ട് സിപിഐഎം പ്രവർത്തിക്കുന്നു: ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടനാപരമായ ചുമതലകൾ നിർവഹിക്കുന്നതിൽ നിന്ന് സിപിഐഎം നേതൃത്വത്തിലുള്ള സർക്കാർ തടയുകയാണെന്ന് പാർട്ടിയുടെ സംസ്ഥാന കാര്യങ്ങളുടെ (കേരള പ്രഭാരി) ചുമതലയുള്ള ബിജെപി നേതാവ് പ്രകാശ് ജാവദേക്കർ ആരോപിച്ചു.

2019ൽ കണ്ണൂർ സർവ്വകലാശാല ആതിഥ്യമരുളിയ ചരിത്ര കോൺഗ്രസിന്റെ വേദിയിൽ വെച്ച് സിപിഐ എം അനുഭാവികൾ ആരിഫ് മുഹമ്മദ് ഖാന്റെ ജീവൻ അപകടത്തിലാക്കിയതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

പാർട്ടി പ്രവർത്തകനെ പ്രൈവറ്റ് സെക്രട്ടറിയാക്കി ഗവര്‍ണ്ണറെ അപകടത്തിലാക്കിയവരെ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് പോലീസിനെ പിന്തിരിപ്പിച്ച സിപിഐഎം നേതാവിന് മുഖ്യമന്ത്രി പിണറായി വിജയൻ പാരിതോഷികം നൽകിയെന്ന് ജാവദേക്കർ പറഞ്ഞു.

ദേശീയോദ്ഗ്രഥനത്തെ എതിർത്തതിനും സ്വതന്ത്ര തിരുവിതാംകൂറിന് വേണ്ടി വാദിച്ചതിനും 1947-ലെ ഒരു വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ദിവാൻ സി പി രാമസ്വാമി അയ്യരുടെ ഗതിയെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഗവര്‍ണ്ണറെ ഓർമ്മിപ്പിച്ചതായി അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ തെറ്റായ തീരുമാനങ്ങൾക്ക് ‘റബ്ബര്‍ സ്റ്റാമ്പ്’ ആകാത്തതിന്റെ പേരിൽ ഖാനെ സിപിഐഎം അപകീർത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ജാവദേക്കർ പറഞ്ഞു. ഇത് സംസ്ഥാനത്ത് അരാജകത്വം അഴിച്ചുവിട്ടു, നവംബർ 15 ന് രാജ്ഭവൻ ഉപരോധിക്കാൻ ഒരുങ്ങുകയാണ് സര്‍ക്കാരിപ്പോള്‍, അദ്ദേഹം പറഞ്ഞു.

പാർട്ടി നേതാക്കളുടെ യോഗ്യതയില്ലാത്തവരേയും ജോലി പരിചയമില്ലാത്തവരുമാ ബന്ധുക്കളെ നിയമിച്ച്, അദ്ധ്യാപക തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളെ സിപിഐ എം നിയന്ത്രണത്തിലുള്ള സർവകലാശാലകൾ ഒഴിവാക്കി. വൈസ് ചാൻസലർമാരുടെ നിയമനം ഉൾപ്പെടെ സർവകലാശാലാ ഭരണം യുജിസി മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു.

കെടിയു വൈസ് ചാൻസലറുടെ നിയമന നടപടി ക്രമം തെറ്റാണെന്നും യുജിസി ചട്ടങ്ങളുടെ ലംഘനമാണെന്നും കണ്ടെത്തിയതിനെ തുടർന്ന് അടുത്തിടെ സുപ്രീം കോടതി അത് റദ്ദാക്കിയിരുന്നു.

സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ ആരിഫ് മുഹമ്മദ് ഖാൻ, സുപ്രീം കോടതിയുടെ കണ്ടെത്തൽ മാനിച്ച് മറ്റ് സംസ്ഥാന സർവകലാശാലകളിലെ വൈസ് ചാൻസലർമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. രാഷ്ട്രീയ വഴികളിലൂടെയുള്ള പിൻവാതിൽ നിയമനം സിപിഐ(എം) സർക്കാർ മുനിസിപ്പാലിറ്റികളിൽ പതിവാണെന്നും ജാവദേക്കർ പറഞ്ഞു.

മുനിസിപ്പൽ നിയമനങ്ങളിൽ സ്വജനപക്ഷപാതം ആരോപിച്ച് ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനെതിരെ ബിജെപി നടത്തുന്ന ജനാധിപത്യ പ്രതിഷേധം അടിച്ചമർത്താൻ പോലീസിനെ സർക്കാർ അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

Print Friendly, PDF & Email

Leave a Comment

More News