ഒരു രാജ്യത്തിന്റെ യഥാർത്ഥ സംസ്കാരം കുടികൊള്ളുന്നത് മതപരമായ വീക്ഷണഗതിയിലൂടെയല്ല നമ്മുടെ സാമൂഹ്യ സാംസ്കാരിക ശാസ്ത്രത്തിന്റെ വളർച്ചയിലൂടെയാണ്. ഈ ആധുനിക യുഗത്തിലും ചില ഇന്ത്യൻ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചാൽ ഇവരൊക്കെ ജീവിക്കുന്നത് പ്രാചീന ശിലായുഗത്തിലോ എന്ന് തോന്നും. അതിന്റെ അവസാനത്തെ അനുഭവമാണ് ആരെയും അമ്പരിപ്പിക്കുന്ന ഛത്തിസ്ഗഡിൽ കന്യാസ്ത്രികൾക്ക് നേരെ നടന്ന ദാരുണ സംഭവം. നാം പുരോഗതിയിലേക്കെന്ന് വീമ്പിളക്കുന്ന ഇന്ത്യയിൽ, കേരളത്തിൽ നിലനിന്നിരുന്ന ജന്മി കുടിയാൻ അടിമ വ്യവസ്ഥിതിയാണ് വടക്കേ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലുമുള്ളത്. ഈ അടിമ ചങ്ങലകളെ പൊട്ടിച്ചെറിഞ്ഞു് പട്ടിണി പാവങ്ങൾക്ക് സ്വാതന്ത്ര്യവും ഭക്ഷണവും വിദ്യാഭ്യാസവും കൊടുത്തതാണ് കന്യാസ്ത്രികൾ ചെയ്ത കുറ്റം? അല്ലാതെ മറ്റുള്ളവർ പ്രചരിപ്പിക്കുന്ന കള്ളക്കഥകളല്ല. ഒരു ഇന്ത്യൻ പൗരന് സ്വതന്ത്രമായി ചിന്തിക്കാനും ജീവിക്കാനും സാധിക്കില്ലെങ്കിൽ അവൻ തടവുകാരനാണ്. ദാരിദ്ര്യവും പട്ടിണിയും രോഗങ്ങളുമായി ജീവിക്കുന്നവരുടെ മധ്യത്തിലേക്ക് ജീവൻ രക്ഷാപ്രവർത്തകരായി കടന്നു ചെല്ലുന്ന കന്യാസ്ത്രീകളെ അപമാനിക്കുന്നത് ലോക മലയാളികളിൽ ആശങ്കയുണ്ടാക്കുന്നു. മറ്റ് രാജ്യക്കാർ സ്നേഹത്തോടെ കാണുന്ന അഴിമതിയുടെ കറപുരളാത്ത ഇന്ത്യൻ പ്രധാനമന്ത്രിക്കും അപമാനകരം മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളിൽ ജീവിക്കുന്ന ഹിന്ദുക്കളോടുള്ള മറ്റുള്ളവരുടെ മനോഭാവം എന്തായിരിക്കും? ഇന്ത്യയടക്കം ലോകമെങ്ങും ക്രിസ്ത്യൻ മിഷനറിമാർ ക്രിസ്തുവിന്റെ സ്നേഹം, സമത്വം, സാഹോദര്യം നൽകി വീണ്ടെടുപ്പ് നടത്തിയവരാണ്. അവരെ സംഘടിതമായി മത വർഗ്ഗീയ ശക്തികൾ ആക്രമിക്കുന്നത് സ്വജനപക്ഷപാതമായിട്ടേ കാണാൻ സാധിക്കു. മദർ തെരേസ ചോദിക്കുന്നതു പോലെ ‘എന്റെ ദൈവത്തെ അനുകരിച്ചു് എനിക്ക് സൗജന്യമായി കിട്ടിയത് ദരിദ്രർക്ക് സൗജന്യമായി കൊടുത്തു കൂടെ?
ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന പ്രമാണം ജാതി-മത-വർഗ്ഗ-ഭാഷ ജന്മസ്ഥലത്തിന്റെ പേരിൽ പോലും യാതൊരു വിവേചനവും പാടില്ലെന്നുള്ളതാണ്. ഭരണഘടനയുടെ 21-ൽ പറയുന്നത് നിയമം വഴിയല്ലാതെ ഒരാളുടെയും ജീവനും സ്വാതന്ത്ര്യവും സഞ്ചാരവും ഇല്ലാതാക്കാൻ സാധിക്കില്ല. ആ സ്വാതന്ത്ര്യം മതമുള്ളവനും ഇല്ലാത്തവനും അവരുടെ വിശ്വാസ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള അവകാശങ്ങളാണ്. അതിനെയാണ് മതനിരപേക്ഷത എന്ന് വിളിക്കുന്നത്.1980-ൽ ഞാൻ ദുർഗിൽ പോയിട്ടുണ്ട്. പ്രകൃതി ഭംഗിയുള്ള ഒരു പ്രദേശം. അന്ന് ധാരാളം മലയാളികളും അവിടെ പാർത്തിരുന്നു. ആതുര സേവന വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന രണ്ട് കന്യാസ്ത്രീകള ഒപ്പമുള്ള പെൺകുട്ടികളെ ഛത്തിസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് ഒരു റയിൽവേ തൊഴിലാളി കുറ്റവാളികളെ പോലെ ചോദ്യം ചെയ്യുന്നു. ഇന്ത്യൻ ഭരണഘടനയിൽ പറയുന്നത് ഒരു സർക്കാർ തൊഴിലാളി/ഉദ്യോഗസ്ഥൻ മതപരമായ ഒരു വിഷയത്തിലും ഇടപെടാൻ പാടില്ലെന്നാണ്. ഈ സങ്കുചിത മതവർഗ്ഗീയവാദി നീതിപൂർവ്വമോ നിയമാനുസൃതമൊ പ്രവർത്തിക്കാതിരിക്കുക മാത്രമല്ല കന്യാസ്ത്രീയുടെ വേഷം കണ്ട് ഹാലിളകി വർഗ്ഗീയ വാദികളായ ബജ്രംഗ്ദകാരെ വിളിച്ചുവരുത്തി ആൾക്കൂട്ട വിചാരണ നടത്തി സന്യാസിനികളെ മാനസികമായി പീഡിപ്പിക്കുന്നു, അധിക്ഷേപങ്ങൾ നടത്തി അപമാനിക്കുന്നു, കള്ളക്കേസുകൾ ചുമത്തി തുറുങ്കിലടയ്ക്കുന്നു. ഒരാളെയും അറസ്റ്റ് ചെയ്തില്ല. ഇത് ഇരട്ടത്താപ്പല്ലേ? കേരളത്തിൽ ഒരു ഭരണമാറ്റത്തിന് മനുഷ്യർ ആഗ്രഹിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഉള്ള കഞ്ഞിയിലും പാറ്റ വീണത്. ഉളി കളഞ്ഞ ആശാരിയെപോലെ ക്രിസ്ത്യാനികള്‍ വീട് പണിയാൻ കാത്തു നിൽക്കുന്നു.
ക്രിസ്തുമതം കേരളത്തിലെത്തുന്നത് ബിസിയുടെ അവസാനത്തോടെയാണ്. എ.ഡി.52-ൽ ക്രിസ്തു ശിഷ്യനായ സെന്റ് തോമസ് കൊടുങ്ങല്ലൂരിൽ കപ്പലിറങ്ങിയ കാലം മുതൽ ക്രിസ്തു നൽകിയ കല്പന നിന്നെപ്പോലെ നിന്റെ അയൽക്കാരനെ സ്നേഹിച്ചു ജീവിക്കുക അല്ലാതെ അവന്റെ കൈകാലുകൾ വെട്ടാനോ തലവെട്ടാനോ അന്യനെ ഉപദ്രവിക്കാനോ പഠിപ്പിക്കുന്നില്ല. സർക്കാരുകൾ പോലും പരാജയം ഏറ്റു വാങ്ങിയ വനാന്തരങ്ങളിൽ വിദ്യാഭ്യാസവും ആതുര സേവനങ്ങളും നൽകി പട്ടിണിയിൽ നിന്നും മാവോ-നക്സൽവാദികളിൽ നിന്ന് മോചനം കൊടുക്കുന്നതാണോ ഈ കന്യാസ്ത്രികളും ക്രിസ്ത്യൻ മിഷനറിമാരും ചെയ്ത മഹാ അപരാധം? ഞാൻ പഞ്ചാബ് ഗുരുദാസ്പൂരിലുണ്ടായിരുന്ന കാലം കത്തോലിക്ക പുരോഹിതൻ തിമോത്തിക്കൊപ്പം എന്റെ സൈക്കിളിന്റെ പിറകിൽ കന്യാസ്ത്രീകളെ ചവുട്ടി ഗ്രാമങ്ങളിൽ താമസിക്കുന്ന പാവങ്ങളുടെ ഇടയിലേക്ക് മരുന്നുകളുമായി പോയിട്ടുണ്ട്. ഞങ്ങൾക്ക് ഒപ്പം ഒരു ഹിന്ദു വിശ്വാസി രവീന്ദ്രനുമുണ്ടായിരുന്നു. ഒപ്പമുള്ളത് കന്യാസ്ത്രികൾ ഡോക്ടർ, നഴ്സ് ആണ്. ഞങ്ങളുടെ സഹായത്തോടെ ഇവർ പോയത് രോഗികളെ ശിശ്രൂഷിക്കാനാണ് അല്ലാതെ മതം മറ്റാനല്ല. ഇത് എന്റെ ആത്മകഥ ‘കഥാകാരന്റെ കനൽ വഴികൾ’ (പ്രഭാത് ബുക്ക്സ്) പഞ്ചാബിലെ കന്യാസ്ത്രികൾ എന്ന ലക്കത്തിൽ മദർ തെരേസ വന്നതും എഴിതിയിട്ടുണ്ട്. ഈ മിഷനറിമാർ ഇന്ത്യയിൽ ഇല്ലായിരുന്നെങ്കിൽ ഇരുളടഞ്ഞ ആഫ്രിക്കൻ രാജ്യമായി ഇന്ത്യ മാറില്ലായിരുന്നോ? അവിടേയും ഡോ. ജോർജ് ലിവിങ്സ്റ്റനെപ്പോലുള്ള ധാരാളം ക്രിസ്ത്യൻ മിഷനറിമാർ കഷ്ടങ്ങളും ത്യാഗങ്ങളും ചെയ്തതു കൊണ്ടാണ് അവരൊക്കെ കാട്ടാള മനുഷ്യരായി മാറാതെ മനുഷ്യരായി മാറ്റിയെടുത്തത്. ഇതൊക്കെ എന്റെ ആഫ്രിക്കൻ യാത്രാവിവരണം ‘കന്യാസ്ത്രി കാക്കകളുടെ നാട്’ (പ്രഭാത് ൽ/ ആമസോൺ) രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ വെറും 2.1% ജനസംഖ്യയുള്ള ക്രൈസ്തവർ ഇന്ത്യൻ ഭരണം പിടിച്ചെടുക്കുമെന്നാണോ ഈ മരമണ്ടന്മാർ ചിന്തിക്കുന്നത്?
ക്രിസ്ത്യാനികള്‍ ഭാരതത്തിനും കേരളത്തിനും വിദ്യാഭ്യാസ ആതുരസേവന സാമൂഹ്യ സാംസ്കാരിക മേഖലകളിൽ ഗണ്യമായ സംഭാവനകൾ മാത്രമേ ചെയ്തിട്ടുള്ളു. അവർ വോട്ട് പെട്ടി യന്ത്രം നിറക്കാനല്ല പ്രവർത്തിക്കുന്നത്. ഇന്ന് കാണുന്ന രാഷ്ട്രീയക്കാരുടെ ഉള്ളിലൊന്ന്, നാക്കിലൊന്ന്, കൈയ്യിലൊന്ന് എന്നത് ചില സഭാ നേതൃത്വങ്ങൾ തിരിച്ചറിയുന്നില്ല. അവർക്ക് പ്രിയം കേക്കും പൊന്നിന് കുരിശും വിഭവസമൃദ്ധമായ ഊണും പേരും പ്രശസ്തിയുമാണ്. ഇന്ത്യയിലെ മിഷനറിമാർ ഇത്രമാത്രം നന്മകൾ കൊടുത്തിട്ടും നന്ദിയില്ലാത്ത ഈ മതമന്ദബുദ്ധികൾ ചോറ് കൊടുത്ത കൈയ്ക്ക് തന്നെ കടിക്കുന്നു. സാൻ സ്വാമിയെയും തുറുങ്കിലടച്ചു കൊല്ലുകയായിരുന്നു. ഇതാണോ മതനിരപേക്ഷത? ഇതൊക്കെ അടിയന്തരാവസ്ഥക്ക് തുല്യമല്ലേ?
എന്താണ് കന്യാസ്ത്രികൾ ചെയ്ത കുറ്റങ്ങൾ? അവർ പാർക്കുന്ന സ്ഥലത്തു നിന്ന് തൊഴിൽ രഹിതർക്ക് തൊഴിൽ കൊടുക്കാൻ ആഗ്രയിൽ കൊണ്ടുപോകാനിരുന്നതോ? അവർ തന്നെ വിഡിയോയിൽ സാക്ഷ്യപ്പെടുത്തുന്നത് ‘ഞങ്ങളുടെ ഇഷ്ടത്തിനാണ് പോകുന്നത്’. അതിന് റയിൽവേ പോലീസ് മദമിളകുന്നത് എന്തിനാണ്? ഭരണഘടന നൽകുന്ന ഒരു പൗരന്റെ പരിരക്ഷ ഇവിടെ തകർന്നിരിക്കുന്നു. നിയമവാഴ്ചയില്ലാത്തതുകൊണ്ടാണ് എഫ്.ഐ.ആറിൽ നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്തു് തുടങ്ങിയ ഗുരുതര വകുപ്പുകൾ ചുമത്തിയത്. കുറഞ്ഞത് പത്തു് വർഷങ്ങൾ ജയിലിൽ കിടക്കാം. ഇന്ത്യൻ സംസ്ഥാനങ്ങളിൽ അധികാര ദുർവിനിയോഗം നടത്തി എത്രയോ നിരപരാധികളെ ഇങ്ങനെ തുറുങ്കിലടക്കുന്നു. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ക്രിസ്ത്യാനികള്‍ ധാരാളമായി പീഡിപ്പിക്കപ്പെടുന്നു. അവരുടെ ദേവാലയങ്ങൾ തകർക്കുന്നു. ഈ പാവം കന്യാസ്ത്രികൾ വീടും കൂടും വീട്ടുകാരെയും വിട്ട് ദാമ്പത്യ ജീവിതവും ത്യജിച്ച് പാവങ്ങൾക്കായി ജീവിക്കാനിറങ്ങിയതാണോ അവർ ചെയ്ത കുറ്റകൃത്യം? ഈ കൂട്ടർ തെറ്റിദ്ധരിപ്പിക്കുന്നത് ഈ പെൺകുട്ടികൾ ക്രിസ്ത്യാനികള്‍ അല്ലെന്നുള്ളതാണ്.
കാളവണ്ടി യുഗത്തിൽ ജീവിക്കുന്ന, മതമൗലികവാദത്തിൽ നിന്ന് ആത്മാവിലേക്ക് വളരാത്ത, നിയമ സംവിധാനങ്ങളെ കാറ്റിൽ പറത്തുന്ന, മണ്ണിനും മണ്ണാങ്കട്ടക്കും കൊള്ളാത്ത മനസ്സ് മരവിച്ച മതഭ്രാന്തന്മാർ മദമിളകിയ ആനകളെപോലെ നിരപരാധികളെ പീഡിപ്പിക്കുന്നത് മനഃസാക്ഷിയുള്ള ആരും അംഗീകരിക്കില്ല. ഇവർ മനസ്സിലാക്കേണ്ടത് യേശുക്രിസ്തു ലോകജനതയ്ക്ക് വേണ്ടി ക്രൂശിൽ മരിച്ചപ്പോൾ അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഇന്ത്യയടക്കം ലോകമെങ്ങും രക്തസാക്ഷികളായി. പാശ്ചാത്യ രാജ്യങ്ങളിൽ ആയിരക്കണക്കിനാണ് രക്ത സാക്ഷികളായത്. റോമൻ ഭരണകാലം റോമിലെ കൊളോസിയമടക്കം പാശ്ചാത്യ രാജ്യങ്ങ ളിൽ ക്രിസ്തുഭക്തർ വന്യമൃഗങ്ങൾക്കും ഇരയായി. അത് എന്റെ ഇറ്റലി യാത്രാ വിവരണം. ‘കാഴ്ചകൾക്കപ്പുറം’ (പ്രഭാത്/ ആമസോൺ)എഴിതിയിട്ടുണ്ട്. അന്ധവിശ്വാസികളായ മനുഷ്യർ വിഗ്രഹങ്ങളെ ആരാധിച്ചുവന്നത് എതിർത്തതിന്റെ ഫലമായി നീറോ ചക്രവർത്തി ക്രിസ്തു ശിഷ്യൻ സെന്റ് പീറ്ററിനെ റോമിൽ തലകീഴായി കുരിശിൽ തറച്ചു കൊന്നു. ഒടുവിൽ ചക്ര വർത്തി ഭ്രാന്തനായി മരണപ്പെട്ടു. അവിടെയാണ് ഇന്ന് കത്തോലിക്ക സഭയുടെ അധിപൻ പോപ്പ് ഇരിക്കുന്നത്.
ഇന്ത്യയിലെ മത വർഗ്ഗീയവാദികൾ മനസ്സിലാക്കേണ്ടത് ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നുവെന്ന് പറഞ്ഞാലും ക്രിസ്തുവിന്റെ ശാന്തിയും സമാധാനവും സ്നേഹവും നിറഞ്ഞ സുവിശേഷം ക്രിസ്ത്യൻ പുരോഹിതർ, കന്യാസ്ത്രികൾ, പെന്തിക്കോസ്ത് പാസ്റ്റർമാർ, സുവിശേഷകർ ലോകമെങ്ങും പ്രചരിപ്പിക്കും. അഴുക്ക് ചാലിൽ കിടക്കുന്നവനെ, കുഷ്ഠരോഗികളെ ശിശ്രൂഷിക്കും, വിദ്യയില്ലാത്തവന് വിദ്യ കൊടുക്കും, പട്ടിണിയിൽ കഴിയുന്നവന് ഭക്ഷണം കൊടുക്കും. ഇതി നൊന്നും കഴിവില്ലാത്ത മനസ്സില്ലാത്ത, പ്രവർത്തിയില്ലാത്ത വർഗ്ഗീയവാദികൾ അസൂയയോട് കണ്ടിട്ട് കാര്യമില്ല.ഒരു കാര്യമോർത്തുകൊള്ളുക. രക്തസാക്ഷികളുടെ രക്തം യേശുവിന് വിലപ്പെട്ടത്. ആ രക്തത്തിലൂടെ വിത്തുകൾ വളരും ഇതളുകൾ വിരിയും ഓരോ വിശ്വാസിയും ഉയർത്തെഴുന്നേൽക്കും. ജാതി ജാതിയോടും രാജ്യം രാജ്യത്തോടും കലഹിക്കുന്ന നാൾ വരും എന്ന ബൈബിൾ വചനം നിവർത്തിയാകുന്ന കാലമാണിത്.
കന്യാസ്ത്രികൾ പ്രായപൂർത്തിയായ പെൺകുട്ടികളെ സിറിയ, അഫ്ഗാനിസ്ഥാനിലേക്ക് ഭീകര പ്രവർത്തനത്തിനല്ല കൊണ്ടുപോകാനിരുന്നത്, തൊഴിൽ ചെയ്തു ജീവിക്കാൻ ആഗ്ര യിലേക്കാണ്. അവരുടെ അന്നം ഈ വർഗ്ഗീയവാദികൾ തകർത്തില്ലേ? വർഗ്ഗീയവാദികൾക്ക് വ്യക്തികളുടെ അഭിവൃദ്ധിയേക്കാൾ വലുത് മതസ്വാർത്ഥ അഭിവൃദ്ധിയാണ്. അധികാരവും സമ്പത്തുമുള്ളവർ ചെയ്യാൻ മടിക്കുന്ന, അറയ്ക്കുന്ന നല്ല കർമ്മങ്ങൾ പ്രാന്തപ്രദേശങ്ങളിൽ ക്രിസ്തുശിഷ്യർ ചെയ്യുന്നതിനെ മതപരിവർത്തനവുമായി എന്തിനാണ് കൂട്ടുപിടിക്കുന്നത്?ഏത് മതം സ്വീകരിക്കാൻ അത് പ്രചരിപ്പിക്കാൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്. ഏത് മതവിഭാഗത്തിൽപ്പെട്ടവരായാലും നല്ല കർമ്മങ്ങൾ ചെയ്യാനല്ലേ ഭഗവത്ഗീതയും പഠിപ്പിക്കു ന്നത്?
ക്രിസ്ത്യൻ മിഷനറിമാർ ലോകജനതയ്ക്ക് കണ്ണിനും മനസ്സിനും കുളിർമ്മ നൽകുന്ന പ്രവർത്തികളാണ് ഇന്നുവരെ ചെയ്തിട്ടുള്ളത്. വടവൃക്ഷം പോലെ പടർന്നുകിടക്കുന്ന ക്രിസ്ത്യൻ സമൂഹം വളർന്നത് അവന്റെ ഹൃദയത്തിൽ ക്രിസ്തുവിന്റെ സ്നേഹം ഉള്ളതുകൊണ്ടാണ്. മനുഷ്യഹൃദയങ്ങൾ ശുദ്ധമാക്കാത്തതാണ് അന്ധവിശ്വാസികൾ നേരിടുന്ന പ്രതിസന്ധി. അതിന് പരിഹാരം കാണേണ്ടത് അവരെ ഭരിക്കുന്ന മതങ്ങളാണ്. ക്രിസ്ത്യൻ മിഷനറിമാരുടെ സേവനത്തിനൊപ്പം കൂട്ടിവായിക്കേണ്ടത് രക്ഷകരായി ഭാരതീയന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നത് ക്രിസ്തിയ രാജ്യങ്ങളായ അമേരിക്ക, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ് നൽ കുന്ന ആയുധങ്ങളാണ്. എന്താണ് ഇന്ത്യയിലെ ക്രിസ്തിയാനികൾ ഇന്ത്യയോട് ചെയ്തിട്ടുള്ള അന്യായം? സ്വാതന്ത്ര്യത്തിന്റെ ഒരു വാതിൽ പാവങ്ങൾക്കായി തുറന്നുകൊടുത്തതോ? നിലവി ലിരിക്കുന്ന പഴഞ്ചൻ വിശ്വാസപ്രമാണങ്ങൾ പുനരുദ്ധരിക്കുക, ന്യൂനപക്ഷ സംരക്ഷണം ഉറപ്പ് വരുത്തുക. കണ്ണുകൾ തുറക്കേണ്ടത് ഭരണകൂടങ്ങളാണ്.

‘ചട്ടനെ പൊട്ടൻ ചതിച്ചാൽ പൊട്ടനെ ദൈവം ചതിക്കും’ എന്നൊരു ചൊല്ലുണ്ട്. ഇവിടെ അതാണ് സംഭവിച്ചത്. വടക്കേ ഇന്ത്യയിലെ മതവര്‍ഗീയ വാദികള്‍ക്ക് കേരളത്തില്‍ വേരുറപ്പിക്കാന്‍ മണ്ണും വളവും വെള്ളവും കൊടുത്തത് കൃസ്ത്യന്‍ പുരോഹിതരാണ്. വോട്ടു ബാങ്കിനു വേണ്ടിയും സ്വന്തം കാര്യ സാധ്യതയ്ക്കുമായി ബിജെപിക്കു വേണ്ടി ഇതര മതസ്ഥരെ ഒറ്റുകൊടുത്തതിന് ദൈവം കൊടുത്ത ശിക്ഷയാണ് ഇത്. ആരെയും കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ‘ലവ് ജിഹാദ്’, ‘നാര്‍ക്കോട്ടിക് ജിഹാദ്’ എന്നൊക്കെയുള്ള പദങ്ങള്‍ ബിജെപി/സംഘ്പരിവാറിനെ പഠിപ്പിച്ചത് ഈ പുരോഹിതരല്ലേ? മുസ്ലിങ്ങള്‍ കേരളത്തിലെ കൃസ്ത്യന്‍ പെണ്‍കുട്ടികളെ പ്രലോഭിപ്പിച്ച് വശീകരിച്ച് മതപരിവര്‍ത്തനം നടത്തി തീവ്രവാദ കേന്ദ്രങ്ങളിലെത്തിക്കുന്നു എന്നും പ്രചരിപ്പിച്ചത് ക്രൈസ്തവ പുരോഹിതരാണ്. ചുരുക്കത്തില്‍ കേരളത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്താന്‍ ബിജെപിയെ പഠിപ്പിച്ചത് ഇവിടത്തെ ക്രൈസ്തവ മതമേലധ്യക്ഷന്മാര് തന്നെയാണെന്നുള്ളതിന് എത്ര തെളിവുകള്‍ വേണം? എന്തിനു പറയുന്നു, തൃശ്ശൂരില്‍ സുരേഷ് ഗോപിയെ ജയിപ്പിക്കാന്‍ തൃശ്ശൂര്‍ അതിരൂപത കാണിച്ചതെന്താണെന്ന് കേരള ജനത കണ്ടതാണ്. അന്നൊന്നും ആരും ചിന്തിച്ചില്ല ജാതിമത വെറിയന്മാര് ക്രിസ്ത്യാനികളുടെ നേര്‍ക്കും തിരിയും എന്ന്. അതിന്റെ തുടക്കമാണ് ഇപ്പോള്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്…
ക്രിസ്ത്യന്‍ മിഷനറിമാരെ വെള്ള പൂശുന്ന ലേഖനത്തില്‍ അവര്‍ എന്തുകൊണ്ടാണ് കേരളം കേന്ദ്രീകരിക്കാതെ ഉത്തരേന്ത്യയിലെ കുഗ്രാമങ്ങള്‍ മാത്രം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നതെന്നു കൂടി വിശദീകരിച്ചാല്‍ കൊള്ളാം. ഇപ്പോള്‍ കന്യാസ്ത്രീകള്‍ അറസ്റ്റിലായപ്പോള്‍ അവര്‍ക്കുവേണ്ടി ഗീര്‍വാണങ്ങള്‍ മുഴക്കുന്ന സഭാ നേതൃത്വത്തോട് ഒന്നേ പറയാനുള്ളൂ… ഉപ്പു തിന്നവര്‍ വെള്ളം കുടിക്കും. പരസ്പര വിശ്വാസത്തോടെ, സാഹോദര്യ മനോഭാവത്തോടെ കേരളത്തില്‍ വസിച്ചിരുന്ന ഹിന്ദു-മുസ്ലിം-ക്രിസ്ത്യന്‍ മതവിശ്വാസികളെ തമ്മില്‍ത്തല്ലിച്ച് അകറ്റാന്‍ ബിജെപിക്കും ആര്‍എസ്എസിനും ഒത്താശ ചെയ്തുകൊടുത്തത് വിവിധ ക്രൈസ്തവ സഭാ നേതൃത്വമാണെന്ന കാര്യം വിസ്മരിക്കരുത്. അന്ന് ഇടവക പള്ളികളില്‍ ഇടയ ലേഖനം വായിച്ചും നോട്ടീസ് അടിച്ചിറക്കിയും മുസ്ലിം സമുദായത്തെ കരിവാരി തേച്ചപ്പോള്‍ നിങ്ങള്‍ ഓര്‍ത്തില്ല…. ബൂമറാംഗ് പോലെ നിങ്ങളെയും തിരിച്ചടിക്കും എന്ന്. ആ തിരിച്ചടിയാണ് ഇപ്പോഴത്തെ ചെറിയ സംഭവം. വിവിധ മതസ്ഥരായ, പ്രായപൂര്‍ത്തിയായ യുവതീയുവാക്കള്‍ പരസ്പരം ഇഷ്ടപ്പെട്ട് വിവാഹം കഴിക്കുന്നതിനെതിരെയായിരുന്നു ക്രൈസ്തവ പുരോഹിതരുടെ ‘ലവ് ജിഹാദ്’ പ്രയോഗം. അത് ഒരു സമുദായത്തെ മുഴുവന്‍ തീവ്രവാദികളാക്കാനുതകുന്നതായിരുന്നു. മുസ്ലിങ്ങള്‍ നടത്തുന്ന ഇറച്ചിക്കടകളില്‍ നിന്ന് ഇറച്ചി പോലും വാങ്ങരുതെന്ന് ക്രിസ്ത്യന്‍ പള്ളികളില്‍ ലേഖനം വായിച്ചവരാണ് നിങ്ങള്‍. കാരണം, അത് ഹലാല്‍ ആണെന്നും മറ്റു സമുദായക്കാരുടെ ഹലാല്‍ ഭക്ഷണം കഴിക്കരുതെന്നുമായിരുന്നു നിങ്ങള്‍ പ്രചരിപ്പിച്ചത്. അങ്ങനെ സംഘ്പരിവാറിന് മുസ്ലീങ്ങളെ അടിക്കാന്‍ വടി കൊടുത്തപ്പോള്‍ നിങ്ങള്‍ ഓര്‍ത്തില്ല ആ വടി നിങ്ങളുടെ നേരെയും തിരിയുമെന്ന്…. ഇപ്പോള്‍ അതല്ലേ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ജനങ്ങള്‍ ഒന്നും മറന്നിട്ടില്ലെന്ന് ഓര്‍ക്കുന്നത് നന്ന്.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ പേരില്‍ വിവരവും വിദ്യാഭ്യാസവുമില്ലാത്ത, ചേരിപ്രദേശങ്ങളില്‍ ജീവിക്കുന്നവരെ പ്രലോഭിപ്പിച്ച് മത പരിവര്‍ത്തനം നടത്തുന്നുണ്ടെന്നുള്ളത് പകല്‍ പോലെ സത്യമാണ്. ഇപ്പോഴത്തെ സംഭവം ഇനി അതിന്റെ അന്വേഷണത്തിലേക്ക് നയിക്കുമെന്ന് തീര്‍ച്ച.
ആദിവാസികളെ കേന്ദ്രീകരിച്ച് നടത്തുന്ന മതപരിവർത്തനം നടക്കുന്നുണ്ടെന്ന് എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്. അത് അവസാനിപ്പിച്ചാല്‍ ആരും ആരെയും ആക്രമിക്കാന്‍ വരില്ല. ക്രൈസ്തവ മിഷണറിമാരോട് സംഘപരിവാറിനുള്ള വിയോജിപ്പ് പാവപ്പെട്ട ഹിന്ദുക്കളെ സഹായിക്കാനാണെന്ന വ്യാജേന അവരെ മതപരിവർത്തനം നടത്തുന്ന രീതിയോടാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുടനീളമുള്ള കുഗ്രാമങ്ങളിലെ പട്ടിണി മുതലെടുത്ത് ക്രിസ്തീയ സഭ നടത്തി വരുന്നത് മതപരിവര്‍ത്തനമാണ്. അപ്പോള്‍ സ്വാഭാവികമായും അവിടെ പ്രവർത്തിക്കുന്ന ഹിന്ദു സംഘടനാ പ്രവർത്തകർ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കും, പോലീസിൽ പരാതിപ്പെടുകയും ചെയ്യും. ചിലപ്പോള്‍ അറസ്റ്റ് ചെയ്തെന്നും വരും. അങ്ങനെ സംഭവിച്ചാല്‍ അയ്യോ അറസ്റ്റു ചെയ്തേ എന്ന് നിലവിളിച്ചിട്ട് കാര്യമുണ്ടോ. അരിയും പലവ്യഞ്ജനവും ചില്ലിത്തുട്ടുകളും തുണീയും മറ്റും കൊടുത്ത് ദാരിദ്ര്യത്തെ ചൂഷണം ചെയ്ത് പാവം ഹിന്ദുക്കളെ മാമോദീസ മുക്കുന്ന പരിപാടി നിര്‍ത്തിയാല്‍ ആരും ആക്രമിക്കാന്‍ വരില്ലല്ലോ… കേരളത്തില്‍ നിങ്ങള്‍ ചെയ്തത് മറന്നോ? മറ്റു മതസ്ഥരെ ക്രൈസ്തവരില്‍ നിന്ന് അകറ്റാന്‍ എന്തെല്ലാം കുതന്ത്രങ്ങളാണ് മത മേലദ്ധ്യക്ഷന്മാര് ചെയ്തത്. അപ്പോള്‍ നിങ്ങള്‍ ചെയ്ത കുറ്റത്തിന് നിങ്ങള്‍ തന്നെ ശിക്ഷ അനുഭവിക്കണ്ടേ…. ?