ഓട്ടോ മിനിമം ചാര്‍ജ്, ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കും; അന്തിമ തീരുമാനം ഇന്നുണ്ടാകുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനൊപ്പം മിനിമം ചാര്‍ജിന്റെ ദൂരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഗതാഗത വകുപ്പ് പിന്‍വാങ്ങുന്നു. മിനിമം ചാര്‍ജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി ഒന്നര കിലോമീറ്ററില്‍ നിന്ന് രണ്ട് കിലോമീറ്ററായി ഉയര്‍ത്താനുമായിരുന്നു തീരുമാനം. ഈ തീരുമാനം പിന്‍വലിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഇന്ന് ഗതാഗത സെക്രട്ടറിയുമായും ട്രാന്‍സ്‌പോര്‍ട്ട് വകുപ്പ് കമ്മീഷണറുമായും മന്ത്രി ആന്റണി രാജു നടത്തുന്ന ചര്‍ച്ചയ്ക്ക് ശേഷമാകും അന്തിമ തീരുമാനം ഉണ്ടാകുക. വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ശാസ്ത്രീയമായി പഠിച്ച് തീരുമാനമെടുക്കാന്‍ കമ്മീഷനെ വയ്ക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. അതേസമയം തമിഴ്‌നാട്ടിലെ പൊതു ഗതാഗത സംവിധാനങ്ങളിലെ യാത്രാ നിരക്ക് കുറവാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രി പറഞ്ഞു. കെ സ്വഫ്റ്റിലെ നിരക്ക് മറ്റ് കെ എസ് ആര്‍ ടി സി സര്‍വീസുകളിലേതിന് സമാനമായിരിക്കുമെന്ന് മന്ത്രി വിശദീകരിച്ചു. പ്രതിപക്ഷ സംഘടനകളുടെ അഭിപ്രായം കൂടി…

കണ്ണൂരില്‍ വീണ്ടും അക്രമം, ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂര്‍ ജില്ലിയില്‍ വീണ്ടും അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നു. ഒരു ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. . കണ്ണൂര്‍ കണ്ണവത്ത് വട്ടോളിയിലെ പള്ളിയത്ത് വീട്ടില്‍ പി പ്രശാന്തിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രിയായിരുന്നു ആക്രമണം നടന്നത്. പ്രശാന്തിന്റെ ഇരു കാലുകള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ആക്രമണത്തിന്റെ കാരണം വ്യക്തമായിട്ടില്ല.

ടോള്‍ പിരിവ് ; പന്നിയങ്കര ടോള്‍ പ്ലാസ വഴി ഇനി സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസുടമകള്‍

പാലക്കാട്: പന്നിയങ്കര ടോള്‍ പ്ലാസവഴി ഇനി സര്‍വീസ് നടത്തില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ . നാളെ മുതല്‍ പ്രത്യക്ഷ സമരം തുടങ്ങുമെന്നും ബസ് ഉടമകള്‍ അറിയിച്ചു. താല്‍കാലികമായി നിര്‍ത്തിവച്ചിരുന്ന ടോള്‍ പിരിവ് തുടങ്ങിയതോടെയാണ് നയം വ്യക്തമാക്കി സ്വകാര്യ ബസ് ഉടമകള്‍ രം?ഗത്തെത്തിയത്.അതേസമയം സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കുമെന്ന് കരാര്‍ കമ്പനി ആവര്‍ത്തിച്ച് വ്യക്തമാക്കി. പന്നിയങ്കരയില്‍ ഇന്നലെ വരെ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിക്കില്ലെന്ന് തീരുമാനിച്ചിരുന്നു . നെന്മാറ വേല, എസ്എസ്എല്‍സി പരീക്ഷ എന്നിവ പ്രമാണിച്ച് നിരക്ക് വര്‍ധന നടപ്പാക്കരുതെന്ന പൊലീസ് നിര്‍ദ്ദേശം പരിഗണിച്ചായിരുന്നു ഇത്, പന്നിയങ്കര ടോള്‍ പ്ലാസയില്‍ സ്വകാര്യ ബസുകളില്‍ നിന്ന് ടോള്‍ പിരിവ് തുടങ്ങിയതിനെതിരെ രാവിലെ ചെറിയതോതില്‍ പ്രതിഷേധം ഉണ്ടായിരുന്നു. ബസുകള്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടു. പിന്നീട് ആളുകളെ ഇറക്കി വിട്ടു . മണിക്കൂറുകള്‍ക്ക് ശേഷം ഇന്നത്തെ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക്…

ജപ്തി: അജേഷിനായി അടച്ച തുക പിന്‍വലിക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് യൂണിയന്റെ നിര്‍ദ്ദേശം

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജപ്തി വിഷയത്തില്‍ അജേഷിനായി സ്വരൂപിച്ച് ബാങ്കിലടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം. അജേഷ് സഹായം നിരസിച്ച സാഹചര്യത്തില്‍ അടച്ച പണം തിരിച്ചെടുക്കാന്‍ ബാങ്ക് ജീവനക്കാരോട് കേരള കോപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ നിര്‍ദേശം നല്‍കി. സഹായം വേണ്ടെന്ന് വെച്ചത് അദ്ദേഹത്തിന്റെ വ്യക്തി സ്വാതന്ത്ര്യമാണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ പ്രസിഡന്റ് സി പി അനില്‍ പറഞ്ഞു. അതിനപ്പുറത്തേക്ക് ഒന്നും ചെയ്യാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വായ്പാ തുക പിരിവിട്ടെടുത്ത് തിരിച്ചെടുക്കുകയായിരുന്നു ഇന്നലെ ബാങ്ക് ജീവനക്കാര്‍ ചെയ്തത്. എന്നാല്‍ ഈ തുക വേണ്ടെന്ന് അജേഷ് നിലപാട് അറിയിച്ചതോടെയാണ് തുക പിന്‍വലിക്കേണ്ടി വന്നത്. വീടിന്റെ വായ്പാ ബാങ്കിലെ ഇടത് ജീവനക്കാരുടെ സംഘടന തിരിച്ചടയ്ക്കുകയാണെന്ന് വാര്‍ത്ത പുറത്തുവന്നിരുന്നു. മൂവാറ്റുപുഴ അര്‍ബന്‍ ബാങ്കിലെ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ അംഗങ്ങളായ ജീവനക്കാരാണ് വായ്പ തിരിച്ചടക്കാന്‍ തയ്യാറായത്. ബാങ്ക് ചെയര്‍മാന്‍ ഗോപി കോട്ടമുറിക്കല്‍…

ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായ ബലാത്സംഗ കേസ്; അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു

കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ (rape case)സര്‍ക്കാരും  കന്യാസ്ത്രീയും നല്‍കിയ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെ വിട്ടത് ചോദ്യം ചെയ്താണ് അപ്പീല്‍.വിചാരണക്കോടതി വിധി റദ്ദാക്കണമെന്നാണ് അപ്പീലിലെ ആവശ്യം. പ്രോസിക്യൂഷന്‍ തെളിവുകള്‍ വിചാരണക്കോടതി വേണ്ട വിധത്തില്‍ പരിഗണിച്ചില്ലെന്നാണ് സംസ്ഥാന സര്‍ക്കാറിന്റെയും കന്യാസ്ത്രീയുടേയും വാദം. ജനുവരി 14 നാണ് കോടതി ബിഷപ്പിനെ കുറ്റവിമുക്തനാക്കിയത്. വിചാരണ കോടതിയുടെ ഉത്തരവില്‍ പിഴവുകളുണ്ടെന്നും അപ്പീല്‍ പോകണമെന്നും പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു. പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി വിശകലനം ചെയ്തിട്ടില്ല, പ്രതിഭാഗം നല്‍കിയ തെളിവുകള്‍ മുഖവിലക്കെടുക്കുകയും ചെയ്തു. ഒരു സാക്ഷി നല്‍കിയ അഭിമുഖത്തിന്റെ യൂട്യൂബ് വീഡിയോ തെളിവായി സ്വീകരിക്കുകയും ചെയ്തത് നിയമവിരുദ്ധമാണെന്നും അപ്പീലില്‍ പറഞ്ഞിരുന്നു. വലിയ അധികാരമുള്ള ബിഷപ്പിന് കീഴിലാണ് പരാതിക്കാരി കഴിഞ്ഞിരുന്നത്. ഈ നിസ്സഹായവസ്ഥയാണ് ബിഷപ്പ് ചൂഷണം ചെയ്തത്. ഇത്തരം സാഹചര്യങ്ങള്‍ അതീജീവിച്ച് കന്യാസ്ത്രീ നല്‍കി തെളിവുകള്‍ക്ക്…

ഹൈബി ഈഡനെതിരായ സോളാര്‍ പീഡന പരാതി, എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. മുന്‍ എംഎല്‍എ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎല്‍എമാരുടെ ഹോസ്റ്റലിനുള്ളില്‍ പരിശോധന നടക്കുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്. 2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 അവസാനമാണ് സിബിഐ കേസേറ്റെടുത്തത്. മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു. നിലവില്‍ അഞ്ച് അംഗ സിബിഐ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

ട്രാക്ക് ഫ്ലയര്‍ പ്രകാശനം ചെയ്തു

കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോണ്‍ റസിഡന്‍സ് അസോസിയേഷന്‍ ഓഫ് കുവൈറ്റ് (ട്രാക്ക്) ‘ ഹെല്‍ത്ത് കെയര്‍ ഫ്രണ്ട് ലൈനേഴ്‌സ് എക്‌സലന്‍സ് അവാര്‍ഡ് – 2022’ ഫ്ലയര്‍ പ്രകാശനം ചെയ്തു. അബാസിയ ശ്രീരാഗം ഓഡിറ്റോറിയത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു നടന്ന ചടങ്ങില്‍ ട്രാക്ക് ചെയര്‍മാന്‍ പി.ജി. ബിനു ഫ്‌ലയര്‍ ട്രാക്ക് വനിതാവേദി പ്രസിഡന്റ് പ്രിയാരാജിന് നല്‍കി പ്രകാശനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് എം.എ. നിസാം ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മേയ് 14 നു കോവിഡ് മുന്നണി പോരാളികളായ ട്രാക്കിന്റെ അംഗങ്ങള്‍ക്കു നല്‍കുന്ന അവാര്‍ഡുദാന ചടങ്ങിനെ കുറിച്ച് ജനറല്‍ സെക്രട്ടറി കെ. ആര്‍.ബൈജു വിശദീകരിച്ചു. തുടര്‍ന്നു പ്രോഗ്രാം കമ്മിറ്റി രൂപവത്കരിച്ചു. ആര്‍.രാധാകൃഷ്ണന്‍ ( ജനറല്‍ കണ്‍വീനര്‍ ), മറ്റു സബ്കമ്മിറ്റി കണ്‍വീനര്‍മാരായി നീരജ് കുമാര്‍, ലിജോയ് ജോളി, രതീഷ് വര്‍ക്കല ( ഫുഡ് ), പ്രിയാരാജ്,സരിത ഹരി, വിജിത്ത് (…

നോട്ടെക്ക് ’22 കിരീടം കുവൈത്ത് സിറ്റി സെന്‍ട്രലിന്

കുവൈറ്റ് സിറ്റി: റിസാല സ്റ്റഡി സര്‍ക്കിള്‍ പ്രവാസികള്‍ക്കിടയില്‍ സാങ്കേതിക വൈജ്ഞാനിക മികവുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന നോളജ് ആന്‍ഡ് ടെക്‌നോളജി എക്‌സ്‌പോ ‘നോട്ടെക്ക്’ രണ്ടാം എഡിഷനില്‍ കുവൈത്ത് സിറ്റി സെന്‍ട്രല്‍ ഒന്നാം സ്ഥാനവും ഫര്‍വാനിയ്യ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാര്‍ഥികളായ യുവാക്കള്‍ക്കിടയില്‍ ശാസ്ത്ര സാങ്കേതിക മേഖലയിലെ സംവിധാനങ്ങളെയും സാധ്യതകളെയും ചര്‍ച്ച ചെയ്ത് പ്രദര്‍ശിപ്പിച്ച് കഴിഞ്ഞ ഫെബ്രുവരി മുതല്‍ വിവിധ ഘടകങ്ങളില്‍ നടന്ന നോട്ടെക്കിന്റെ സമാപനത്തില്‍ വിവിധ സെന്‍ട്രലുകളില്‍ നിന്നും പ്രതിഭകള്‍ മാറ്റുരച്ചു. ടെക്‌നിക്കല്‍ ആന്‍ഡ് വിജ്ഞാന മത്സരങ്ങള്‍, കരിയര്‍ സപ്പോര്‍ട്ട്, കെ ടോക് തുടങ്ങിയവ പ്രസ്തുത നഗരിയില്‍ നടന്നു. ഉച്ചകഴിഞ്ഞു മൂന്നിനു മങ്കഫ് ഡിലൈറ്റ്‌സില്‍ നടന്ന സമാപന സംഗമം എസ്എസ്എഫ് ഇന്ത്യ ഉപാധ്യക്ഷന്‍ ഉബൈദുല്ല സഖാഫി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഡോക്ടേര്‍സ് ഫോറം കുവൈത്ത് പ്രസിഡന്റ് ഡോ.അമീര്‍ അഹ്മദ് മുഖ്യപ്രഭാഷണം നടത്തി. ശിഹാബ് വാരം, സലീം…

ഇന്ത്യന്‍ എംബസിയില്‍ വരാന്ത ഓപ്പണ്‍ ഹൗസ് ഏപ്രില്‍ ആറിന്

കുവൈറ്റ് സിറ്റി : ഇന്ത്യന്‍ എംബസിയുടെ നേതൃത്വത്തില്‍ വരാന്ത ഓപ്പണ്‍ ഹൗസ് ഏപ്രില്‍ ആറിനു (ബുധന്‍) ബിഎല്‍എസ് ഔട്ട്സോഴ്സിംഗ് സെന്ററില്‍ നടക്കും. അബാസിയ ഒലിവ് സൂപ്പര്‍മാര്‍ക്കറ്റ് ബില്‍ഡിംഗിലെ ബിഎല്‍എസ് സെന്ററില്‍ രാവിലെ 11നാണ് ഓപ്പണ്‍ ഹൗസ് ആരംഭിക്കുക. കോവിഡ് വാക്‌സിന്‍ സ്വീകരിച്ച എല്ലാ ഇന്ത്യന്‍ പൗരന്മാര്‍ക്കും ഓപ്പണ്‍ ഹൗസില്‍ പങ്കെടുക്കാമെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പരാതികള്‍ ഉന്നയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പാസ്പോര്‍ട്ട്, പാസ്പോര്‍ട്ട് നമ്പര്‍,സിവില്‍ ഐഡി നമ്പര്‍, അപേക്ഷകന്റെ പൂര്‍ണമായ പേര് തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തി amboff.kuwait@mea.gov.in ഇമെയില്‍ അയയ്ക്കുവാന്‍ എംബസി അഭ്യര്‍ഥിച്ചു. സലിം കോട്ടയില്‍  

ഇന്ത്യയില്‍ ഇന്ധന വില ചൊവ്വാഴ്ചയും വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ചൊവ്വാഴ്ചയും പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 84 പൈസയുമാണ് വര്‍ധിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു ഇടവേളയ്ക്കുശേഷം മാര്‍ച്ച് 21 മുതല്‍ ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും ഇന്ധനത്തിന് വില വര്‍ധിച്ചിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 10.02 രൂപയും ഡീസലിന് 9.65 രൂപയുമാണ് വര്‍ധിച്ചത്.