ഇന്ത്യയും യുഎസും തമ്മിലുള്ള താരിഫ് തർക്കങ്ങളും റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങലുകളും സംബന്ധിച്ച് സംഘർഷങ്ങൾ നിലനിൽക്കെ, ചൊവ്വാഴ്ച ഡൽഹിയിൽ വ്യാപാര ചർച്ചകൾ നടക്കും. കർഷകരുടെ താൽപ്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന പ്രതിജ്ഞാബദ്ധത ഇന്ത്യ ആവർത്തിച്ചു. അതേസമയം, ട്രംപ് ജി7 രാജ്യങ്ങളോട് റഷ്യയിൽ സമ്മർദ്ദം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നു. ക്വാട്ര ഉഭയകക്ഷി സഹകരണത്തെക്കുറിച്ച് ചർച്ച ചെയ്തു. വാഷിംഗ്ടണ്‍: ഇന്ത്യയും യുഎസും തമ്മിൽ സമീപഭാവിയിൽ ഒരു പ്രധാന വ്യാപാര കരാർ പ്രതീക്ഷിക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം, തിങ്കളാഴ്ച രാത്രി യുഎസ് ഉദ്യോഗസ്ഥർ ഇന്ത്യയിലെത്തും, ഇരു രാജ്യങ്ങളും തമ്മിലുള്ള താരിഫ്, വ്യാപാരം എന്നിവയുമായി ബന്ധപ്പെട്ട വിവാദ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. എന്നാല്‍, നിലവിലുള്ള താരിഫ് യുദ്ധത്തിനിടയിൽ ഈ ചര്‍ച്ച എത്രത്തോളം പുരോഗമിച്ചുവെന്ന് ഇതുവരെ വ്യക്തമല്ല. കർഷകരുടെ താൽപ്പര്യങ്ങളിൽ എന്ത് വിലകൊടുത്തും വിട്ടുവീഴ്ച ചെയ്യില്ലെന്ന് ഇന്ത്യ വ്യക്തമായി പറഞ്ഞിട്ടുണ്ട്. മറുവശത്ത്, ഇന്ത്യയുമായി നല്ല ബന്ധം നിലനിർത്തുന്നതിനെക്കുറിച്ച് യുഎസ്…
Author: .
സാറാമ്മ സ്ലീബാ (83) ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: ചെങ്ങന്നൂർ വാഴക്കാലയിൽ ചാക്കോ സ്ലീബയുടെ ഭാര്യ സാറാമ്മ സ്ലീബ(83) ഹൂസ്റ്റണിൽ അന്തരിച്ചു. തുമ്പമൺ നെച്ചാട്ട് പറമ്പിൽ കുടുംബാംഗമാണ് പരേത. മക്കൾ: ചാക്കോ സ്ലീബ, ജോൺ സ്ലീബ, ഉമ്മൻ സ്ലീബ. മരുമക്കൾ: സാരു, പ്രിയ. കൊച്ചുമക്കൾ: ലൂക്ക്, ഏടൻ, ലിയ, നേതൻ. സെപ്റ്റംബർ 16 ചൊവ്വാഴ്ച വൈകിട്ട് 5 മണി മുതൽ 8 വരെ ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ പൊതു ദർശനം നടത്തും. 17ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ട്രിനിറ്റി മാർത്തോമ്മാ പള്ളിയിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകളെ തുടർന്ന് 12 മണിക്ക് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോമിൽ (1310 N Main St, Pearland, TX 77048) സംസ്കാരവും നടത്തും. യൂണിയൻ ക്രിസ്ത്യൻ ഫെലോഷിപ്പിന്റെ (യു.സി.എഫ്) സജീവാംഗമായിരുന്ന സാറാമ്മ സ്ലീബായുടെ വേർപാടിൽ യു.സി.എഫിന് വേണ്ടി റവ. ജേക്കബ് ജോർജ്, മത്തായി കെ മത്തായി, പി. ഐ.…
തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു
ഡാളസ്: തങ്കമ്മ സ്കറിയ ഡാളസിൽ അന്തരിച്ചു. കൊല്ലം, ആയൂർ, പെരിങ്ങള്ളൂർ മേലേതിൽ വീട്ടിൽ പരേതനായ എം.സി. സ്കറിയയുടെ ഭാര്യ തങ്കമ്മ സ്കറിയ, 98 വയസ്സ്, ഡാളസിൽ നിര്യാതയായി. മക്കൾ: സൂസി വർഗീസ്, ജേക്കബ് സ്കറിയ, ഗ്രേസ്സമ്മ ജോർജ്, പരേതനായ സാമുവൽ സ്കറിയ, ലിസി തോമസ്, മേഴ്സി ചാൾസ്. മരുമക്കൾ: മാമൻ വർഗീസ്, വത്സമ്മ ജേക്കബ്, ജോർജ് മാത്യു, സൂസമ്മ സാമുവൽ, പരേതനായ തോമസ് ജോർജ്, ചാൾസ് ജോർജ്. കൊച്ചുമക്കൾ കുടുംബം: ജിമ്മി വർഗീസ്, ബ്ലെസ്സി വർഗീസ്, നോവ, ലൂക്ക്, ബ്രൂക്. ജെറി വർഗീസ്, സൂസയിൻ വർഗീസ്, പെട്രോസ്, സാക്. ജിഷ ജോർജ്, സുനിൽ ജോർജ്, അലിഷ, ആഷ്‌ലിൻ. ജിജോ ജേക്കബ്, ജിഷ ജോസ്, ജിയ. ജിനു മാത്യു, രഞ്ജി മാത്യു, റിയ, ജൂലിയ. സോജി സാം, എയ്ഞ്ചൽ സോജി, ക്രിസ്റ്റീൻ, ക്രിസ്റ്റൽ. പരേതനായ സാബി തോമസ്, ഷൈന…
ട്രിനിറ്റി മാർത്തോമാ ഇടവക മിഷൻ കൺവെൻഷൻ സെപ്തംബർ 18 മുതൽ; ഡോ. ജോർജ് ചെറിയാൻ തിരുവചന സന്ദേശം നൽകും
ഹൂസ്റ്റൺ: ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവകയിലെ ഇടവക മിഷന്റെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ കൺവെൻഷൻ സെപ്തംബർ 18,19,20 (വ്യാഴം, വെള്ളി, ശനി) തീയതികളിൽ നടത്തപ്പെടും. ട്രിനിറ്റി ദേവാലയത്തിൽ (5810, Almeda Genoa Rd, Houston , TX 77048) വച്ച് നടത്തപെടുന്ന കൺവെൻഷൻ യോഗങ്ങൾ ഇടവക ഗായക സംഘത്തിന്റെ ഗാനശുഷ്രയോടു കൂടി വൈകുന്നേരം 7 മണിക്ക് ആരംഭിക്കും. പ്രമുഖ ദൈവശാസ്ത്ര ചിന്തകനും, കൺവെൻഷൻ പ്രസംഗകനും, മിഷൻസ് ഇന്ത്യ സ്‌ഥാപകനും ചെയർമാനുമായ ഡോ. ജോർജ് ചെറിയാൻ (തിരുവല്ല) ദൈവവചന പ്രഘോഷണത്തിനു നേതൃത്വം നൽകും. കൺവെൻഷൻ യോഗങ്ങളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും സന്തോഷപൂർവം ക്ഷണിക്കുന്നതായി ഇടവക മിഷൻ ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: റവ. ജിജു എം ജേക്കബ് (വികാരി) – 832 898 8699 റവ. ജീവൻ ജോൺ (അസി. വികാരി) – 713 408 7394…
സെൻറ്. തോമസ് മാർത്തോമ്മാ ഇടവക സേവികാ സംഘ ദിനം ആചരിച്ചു
ഹൂസ്റ്റൺ: സെൻറ്. തോമസ് മാർത്തോമ്മാ ഇടവക സെപ്റ്റംബർ 14 ഞായറാഴ്ച സേവികാ സംഘ ദിനമായി ആചരിച്ചു. റവ. സോനു വർഗീസ് സേവികാ സംഘ ദിന ശുശ്രൂഷയ്ക്ക് നേതൃത്വം വഹിച്ചു. ജെസിക്ക ജോസഫ് അല്മായ ശുശ്രൂഷകയായും, സൂസന്ന സാമുവൽ, നിത അരുൺ എന്നിവർ ശുശ്രൂഷാ സഹായികളായും പ്രവർത്തിച്ചു. സുജാ സക്കറിയ, ബോബി ജോൺ എന്നിവർ ഒന്നും, രണ്ടും പാഠഭാഗങ്ങൾ വായിച്ചു.അൻജു പോൾ, ഷീബ മാത്യു എന്നിവർ സ്തോത്രകാഴ്ചയ്ക്ക് നേതൃത്വം നൽകി. ജൂലി സക്കറിയ( ട്രിനിറ്റി മാർത്തോമാ ഇടവകാംഗം) വചന ശുശ്രൂഷ നിർവഹിച്ചു. ഗ്രേസി വർഗീസിന്റെ പ്രാർത്ഥനയ്ക്ക് ശേഷം സിസി ജോൺസൺ, ക്രിസ്റ്റീന സാം എന്നിവർ കൈയ്യ സൂരി ശുശ്രൂഷയ്ക്ക് സഹായിച്ചു. മലങ്കര മാർത്തോമാ സഭ സെപ്റ്റംബർ 14 ഞായറാഴ്ച ആഗോള സേവിക സംഘ ദിനമായി ആഹ്വാനം ചെയ്തതിന്റെ ഭാഗമായാണ് ശുശ്രൂഷ ഇവിടെ നിർവഹിക്കപ്പെട്ടത്. തദവസരത്തിൽ മണിപ്പൂരിലെ കലാപത്തിൽ വേദനയനുഭവിക്കുന്ന…
പരിശുദ്ധ കാതോലിക്ക ബാവയുടെ ഹൂസ്റ്റൺ സന്ദർശനം സെപ്റ്റംബർ 20 മുതൽ; സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഇടവകയുടെ പുനഃപ്രതിഷ്ഠയും കൽക്കുരിശ് കൂദാശയും
ഹൂസ്റ്റൺ: മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയും കിഴക്കിന്റെ കാതോലിക്കയുമായ പരിശുദ്ധ മോറാൻ മാർ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാബാവ ഹൃസ്വ സന്ദർശനത്തിനായി ഹൂസ്റ്റണിൽ എത്തുന്നു. കരുണയുടെയും സ്നേഹത്തിൻറെയും സാഹോദര്യത്തിന്റെയും പ്രവാചകനായ പരിശുദ്ധ ബാവ തിരുമേനി സെപ്റ്റംബർ 20, 21 (ശനി, ഞായർ) തീയതികളിൽ ഹൂസ്റ്റണിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും. സെപ്റ്റംബർ 20, 21 തീയതികളിൽ അമേരിക്കയിലെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തിൽ കീഴിലുള്ള ഹൂസ്റ്റൺ സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് (St. Peters and St,Pauls) ഇടവകയുടെ വി.മദ്ബഹായുടെ പുനഃ പ്രതിഷ്ഠയും കൽക്കുരിശ് കൂദാശയും കാതോലിക്ക ബാവ പൂർത്തീകരിക്കും. അന്നേ ദിവസങ്ങളിൽ നടക്കുന്ന വിവിധ പരിപാടികളിൽ ഭദ്രാസന മെത്രാപോലിത്ത അഭി. ഡോ. തോമസ് മാർ ഈ വാനിയോസ്, കോർ എപ്പിസ്കൊപ്പാമാർ, വന്ദ്യ വൈദികർ എന്നിവർ സഹകാർമ്മി കരായിരിക്കും. 20 നു വൈകിട്ട് ദേവാലയത്തിൽ…
‘ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കാന്‍ കഴിയില്ല’; പ്രത്യേക ഭരണം വേണമെന്ന് കുക്കി എംഎൽഎമാർ
മണിപ്പൂരിൽ രണ്ട് വർഷമായി തുടരുന്ന വംശീയ അക്രമങ്ങൾക്കിടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം ഒരു പ്രധാന രാഷ്ട്രീയ സൂചനയായി കണക്കാക്കപ്പെടുന്നു. ഒരു വശത്ത്, സംസ്ഥാനത്തെ ചുരാചന്ദ്പൂർ പ്രദേശത്ത് എത്തിയ പ്രധാനമന്ത്രിക്ക് ഊഷ്മളമായ സ്വീകരണം ലഭിച്ചു, മറുവശത്ത്, കുക്കി-ജോ ആദിവാസി സമൂഹത്തിലെ എംഎൽഎമാർ പ്രത്യേക ഭരണ സംവിധാനത്തിനുള്ള ആവശ്യം ഉയർത്തി. പ്രധാനമന്ത്രിക്ക് സമർപ്പിച്ച നിവേദനത്തിൽ, നിലവിലെ സാഹചര്യത്തിൽ താഴ്‌വര പ്രദേശത്ത് ആദിവാസി സമൂഹം സുരക്ഷിതരല്ലെന്നും ഭൂരിപക്ഷ സമുദായത്തോടൊപ്പം ഒരേ ഭരണ ഘടനയിൽ ജീവിക്കാൻ കഴിയില്ലെന്നും ഈ എംഎൽഎമാർ വ്യക്തമായി പ്രസ്താവിച്ചു. തങ്ങളുടെ ആവശ്യങ്ങൾ ഉടനടി പരിഗണിക്കണമെന്നും പ്രത്യേക കേന്ദ്രഭരണ പ്രദേശത്തിനോ ഭരണ സംവിധാനത്തിനോ വേണ്ടിയുള്ള പ്രക്രിയ വേഗത്തിലാക്കണമെന്നും അവർ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചു. കുക്കി-ജോ സമുദായത്തിൽപ്പെട്ട എംഎൽഎമാർ അവരുടെ മെമ്മോറാണ്ടത്തിൽ എഴുതിയത്, ചുരാചന്ദ്പൂരിലേക്കുള്ള ആദ്യ സന്ദർശനത്തിൽ നിങ്ങളെ ഞങ്ങൾ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു എന്നാണ്. നിങ്ങളുടെ വരവിനുശേഷം ഒരു വലിയ…
ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ: വയനാട്ടിൽ വീണ്ടും രാഷ്ട്രീയ വിവാദങ്ങൾ പുകയുന്നു
പുൽപ്പള്ളി: കോൺഗ്രസ് നേതാവും മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടത്തിന്റെ ആത്മഹത്യ വയനാട്ടിൽ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി. മരണത്തിന് മണിക്കൂറുകൾക്ക് മുമ്പ് അദ്ദേഹം സംസാരിക്കുന്ന വീഡിയോ പുറത്തുവന്നതോടെ വിവാദം ശക്തമായി. പെരിക്കല്ലൂർ വാർഡ് കോൺഗ്രസ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ ഒരു കേസിൽ വ്യാജമായി പ്രതിചേർത്തതായി ജോസും മറ്റ് ചില നേതാക്കളും ആരോപിച്ചിരുന്നു. തനിക്കെതിരായ പ്രചാരണത്തിൽ അതീവ ദുഃഖിതനായ ജോസ് ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു. വീഡിയോയിൽ, ജോസ് തന്റെ നിരപരാധിത്വം ശക്തമായി ഉറപ്പിച്ചു പറഞ്ഞു. പെരിക്കല്ലൂരിൽ നടന്ന ഒരു മദ്യ-ചൂതാട്ട സംഭവത്തെക്കുറിച്ച് പോലീസിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും, മുൻകാലങ്ങളിൽ ചെയ്തിരുന്നതുപോലെ തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ആരിൽ നിന്നും നിയമവിരുദ്ധമായ ആനുകൂല്യങ്ങൾ നേടിയിട്ടില്ലെന്നും അപവാദ പ്രചാരണം തന്റെ കുട്ടികളുടെ ഭാവി നശിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ വീടിനടുത്തുള്ള ഒരു കുളത്തിനടുത്താണ് ജോസിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. അദ്ദേഹത്തെ ഉടൻ തന്നെ…
വിഭജനത്തിന് ഉത്തരവാദി മുസ്ലീങ്ങളല്ല, കോൺഗ്രസാണ്…; എൻസിആർടി സിലബസിലെ മാറ്റങ്ങളെക്കുറിച്ച് ഒവൈസി
എൻസിആർടി സിലബസിൽ അടുത്തിടെ വരുത്തിയ മാറ്റങ്ങളെക്കുറിച്ച് എഐഎംഐഎം മേധാവി അസദുദ്ദീൻ ഒവൈസി ബിജെപിയെ രൂക്ഷമായി വിമർശിച്ചു. പുതിയ സിലബസിൽ ഇന്ത്യാ വിഭജനത്തിന്റെ ഉത്തരവാദിത്തം മുസ്ലീങ്ങളുടെ മേൽ മാത്രം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും യഥാർത്ഥ കുറ്റവാളികളിൽ മുഹമ്മദ് അലി ജിന്ന, അന്നത്തെ കോൺഗ്രസ് സർക്കാർ, വൈസ്രോയി ലോർഡ് മൗണ്ട് ബാറ്റൺ എന്നിവരാണെന്നും ഒവൈസി പറഞ്ഞു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിന്റെ കാരണവും നാഥുറാം ഗോഡ്‌സെയുടെ പങ്കും സംബന്ധിച്ച ചരിത്രപരമായ വസ്തുതകൾ സിലബസിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടോ എന്ന ചോദ്യവും ഒവൈസി ഉന്നയിച്ചു. വിദ്യാഭ്യാസത്തിലെ പക്ഷപാതത്തിന്റെയും ചരിത്രത്തെ വളച്ചൊടിക്കുന്നതിന്റെയും ഉദാഹരണമാണ് ഈ മാറ്റം എന്ന് അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെ ഒവൈസി പറഞ്ഞു, “ബിജെപി എൻസിആർടി സിലബസ് മാറ്റി, വിഭജനത്തിന് മുസ്ലീങ്ങളെ കുറ്റപ്പെടുത്തി. വിഭജനത്തിന് ഞങ്ങൾ ഉത്തരവാദികളല്ല. വിഭജനം എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത് സവർക്കറാണ്, മൗണ്ട് ബാറ്റൺ ഉത്തരവാദിയാണ്, അന്നത്തെ കോൺഗ്രസ് സർക്കാരാണ്…
രാശിഫലം (14-09-2025, ഞായര്‍)
ചിങ്ങം: ലക്ഷ്യങ്ങളിൽ സ്വയം സമർപ്പിക്കുകയും, സഹപ്രവർത്തകരെ അവരുടെ ജോലിയിൽ നിന്ന് വ്യതിചലിക്കാൻ അനുവദിക്കാതിരിക്കുകയും ചെയ്യും. ജീവിതത്തിൽ സന്തോഷം വരാൻ കുറച്ചുകൂടി തുറന്ന ചിന്ത അനിവാര്യമാണ്. മോശമല്ലാത്ത ദിവസം. കന്നി: അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നങ്ങള്‍ നിങ്ങളെ ഏറെ അസ്വസ്ഥനാക്കും. ഒട്ടേറെ പ്രതികൂല സാഹചര്യങ്ങളും ഉത്‌കണ്‌ഠയും ഫലം കാണാത്ത പ്രവര്‍ത്തനങ്ങളും നിരാശയിലേക്ക് നയിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും ചെയ്യുന്ന വിമര്‍ശനം വേണ്ടവിധം പരിഗണിക്കില്ല. ആ വിമര്‍ശനങ്ങള്‍ സമയത്തോടൊപ്പം കടന്നുപോകുമെന്ന് നിങ്ങള്‍ കരുതുന്നു. ഇത് ഒരു പക്ഷേ മറ്റുള്ളവരുടെ അനിഷ്‌ടത്തിന് കാരണമാക്കിയേക്കാം തുലാം: കൂടുതൽ സമയവും ജനമദ്ധ്യത്തിലായിരിക്കും. ചുറ്റുമുള്ളവർ നിങ്ങളുടെ ആശയങ്ങളെയും ബഹുമതികളെയും പുകഴ്ത്തും. പുതിയ സംരംഭകരുമായി ജോലി ചെയ്യാനുള്ള സുവർണാവസരമുണ്ടാകും. സാമ്പത്തിക കാര്യങ്ങൾ ചെയ്യാൻ അനുകൂലമായ സമയമാണ് ഇപ്പോൾ. വൃശ്ചികം: ബഹുമതികളെപ്പറ്റി ചിന്തിച്ച് ബുദ്ധിമുട്ടാതെ കഠിനമായി ജോലി ചെയ്യുക. എപ്പോഴും ജോലിക്കാര്യങ്ങളിൽ…
