ജനലിലൂടെ തുളച്ചു കയറിയ വെടിയുണ്ട പതിച്ച് സ്തനാര്‍ബുദത്തെ അതിജീവിച്ച യുവതിക്ക് ദാരുണാധ്യം

വാഷിംഗ്ടണ്‍: നാല് തവണ സ്തനാര്‍ബുദത്തെ അതിജീവിച്ച 49കാരി വെടിയേറ്റ് മരിച്ചു. അമേരിക്കയിലെ കൊളറാഡോ സ്വദേശിനിയും നാല് കുട്ടികളുടെ അമ്മയുമായ ജെന്നിഫര്‍ ജെയിംസിനാണ് ദാരുണമായ മരണം സംഭവിച്ചത്.ജെയിംസിന് ആദ്യമായി കാൻസർ രോഗം കണ്ടെത്തുന്നത് അവർക്ക് വെറും 29 വയസ്സുള്ളപ്പോഴാണ്. വെടിയേറ്റ് കൊല്ലപ്പെടുമ്പോൾ അവർക്ക് 49 വയസ്സായിരുന്നു. മക്കളുമായി അവധി ദിവസം ഒരുമിച്ച് ചിലവിടുന്നതിനിടെയാണ് ജനലിലൂടെ തുളച്ചു കയറിയ വെടിയുണ്ട പതിച്ച് ജെന്നിഫറുടെ ജീവൻ കവർന്നത് ജെന്നിഫറിന്റെ വീട്ടിലേക്ക് ലക്ഷ്യം തെറ്റിയാണ് വെടിയുണ്ട എത്തിയതെന്ന് പൊലീസ് പറയുന്നു. സമീപപ്രദേശങ്ങളിലെ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 27 കാരനായ എബനേസർ വർക്കുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തോക്ക് ഉപയോഗിച്ചത് താനാണെന്ന് അയാൾ സമ്മതിച്ചു, ഇയാള്‍ക്കെതിരെ പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

സുവിശേഷകൻ റ്റി സി ചാക്കോ (ജോയ്) അന്തരിച്ചു

ഷിക്കാഗോ : ഷിക്കാഗോയിലെ ആദ്യ കാല മലയാളികൾ ഒരാളായ തിരുവല്ല കവിയൂർ താഴത്തെകുറ്റ് കുടുംബാംഗമായ സുവിശേഷകൻ റ്റി സി ചാക്കോ (ജോയിച്ചായൻ, 86 വയസ്സ്) അന്തരിച്ചു ഭാര്യ : ശ്രീമതി ഏലിയാമ്മ ചാക്കോ. മക്കൾ : ഡോക്ടർ എലിസബത്ത് ജോസഫ്, ഡോക്ടർ സൂസൻ മാത്യു. മരുമക്കൾ : പാസ്റ്റർ പ്രിൻസ് ജോസഫ്, പാസ്റ്റർ ക്ലാറൻസ് മാത്യു (എല്ലാവരും ചിക്കാഗോ) 1970 കളുടെ ആരംഭ ഘട്ടത്തിൽ ഷിക്കാഗോയിൽ എത്തിച്ചേർന്ന പരേതൻ ദീർഘ വർഷങ്ങൾ ഷിക്കാഗോയിൽ താമസിച്ച് ജോലി ചെയ്ത ശേഷം 25 വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് തിരിച്ചുപോയി വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ഇന്റർനാഷണൽ പെന്തകോസ്റ്റൽ അസംബ്ലിയിലും പിന്നീട് ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിയിലും അംഗമായിരുന്ന പരേതൻ സുവിശേഷ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. ചിക്കാഗോയിൽ ഉണ്ടായിരുന്ന പരേതനായ പാസ്റ്റർ പിസി ഉമ്മന്റെ സഹോദരനാണ്. ശാരോൻ ഫെലോഷിപ്പ് ചർച്ചസ് ഇൻ നോർത്ത്…

കേരളത്തിലെ ആറ് ജില്ലകളിൽ ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അഞ്ച് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ പ്രതീക്ഷിക്കുന്ന സാഹചര്യമാണ് കനത്ത മഴ. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, ഞായറാഴ്ചയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് നിയന്ത്രണമില്ലെന്ന് ഐഎംഡി അറിയിച്ചു. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ രാത്രി 11.30 വരെ കേരള…

മന്ത്രി ഒ ആർ കേളു കാന്തപുരത്തെ സന്ദർശിച്ചു

കോഴിക്കോട്: കേരള പട്ടികജാതി, പട്ടികവർഗ വകുപ്പ് മന്ത്രി ഒ ആർ കേളു സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും മർകസ് സ്ഥാപകനുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരെ സന്ദർശിച്ചു. വയനാടിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രാമധ്യേ കാരന്തൂർ മർകസിൽ എത്തിയാണ് മന്ത്രി കാന്തപുരത്തെ കണ്ടത്. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണത്തിന് പുറമെ വയനാട് പ്രളയ പുനരധിവാസവും വന്യമൃഗ ശല്യവും സംസാരവിഷയമായി. പുനരധിവാസ പ്രവർത്തങ്ങളിൽ സാധിക്കുന്ന സഹായങ്ങൾ ഇനിയും നിർവഹിക്കാൻ മർകസും സുന്നിസംഘടനകളും തയ്യാറാണെന്ന് കാന്തപുരം ഉസ്താദ് മന്ത്രിയെ അറിയിച്ചു. അനാഥ വിദ്യാർഥികൾക്ക് പി എസ് സി, യു പി എസ് സി, മത്സര പരീക്ഷാ പരിശീലനങ്ങൾ നൽകുന്ന മാനന്തവാടിയിലെ മർകസ് ഐ-ഷോറിന്റെ പ്രവർത്തനങ്ങളിൽ മന്ത്രി സന്തോഷമറിയിച്ചു. കൂടിക്കാഴ്ചയിൽ മർകസ് ഡയറക്ടർ സി പി ഉബൈദുല്ല സഖാഫി, പി ഉസ്മാൻ മൗലവി വയനാട്, സി പി…

വിദ്യാർഥി കാലം നൈപുണി പരിശീലനത്തിനുള്ള അവസരമാക്കണം: സി മുഹമ്മദ് ഫൈസി

മർകസ് വിദ്യാർഥി യൂണിയൻ പുനഃസംഘടിപ്പിച്ചു കോഴിക്കോട്: വിദ്യാർഥി കാലം വിവിധ നൈപുണികൾ പരിചയപ്പെടാനും ആർജിക്കാനും പരിശീലിക്കാനുമുള്ള അവസരമാക്കണമെന്ന് മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി. ജാമിഅ മർകസ് വിദ്യാർഥി യൂണിയൻ ഇഹ്‌യാഉസ്സുന്ന പുനഃസംഘടനാ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിത്വ വികസനം ലക്ഷ്യംവെക്കുന്നതോടൊപ്പം സമൂഹത്തിന്റെയും രാജ്യത്തിന്റെയും സ്പന്ദനമറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് യൂണിയനുകൾക്ക് കീഴിൽ പദ്ധതിയിടേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജാമിഅ സീനിയർ മുദരിസ് വി പി എം ഫൈസി വില്യാപ്പള്ളി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അബ്ദുൽ ജലീൽ സഖാഫി ചെറുശോല സന്ദേശ പ്രഭാഷണം നടത്തി. അൻസാർ സഖാഫി പറവണ്ണ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ഇഹ്‌യാസുന്നയുടെ 2025 – 26 വർഷത്തേക്കുള്ള ഭാരവാഹികളെ ചടങ്ങിൽ പ്രഖ്യാപിച്ചു. ചടങ്ങിൽ ഉമറലി സഖാഫി എടപ്പുലം, ബശീർ സഖാഫി കൈപ്പുറം, അബ്ദു സത്താർ കാമിൽ സഖാഫി, അബ്ദുറഹ്മാൻ സഖാഫി വാണിയമ്പലം, സയ്യിദ് ജസീൽ…

ഡൽഹി മൃഗശാലയിൽ സമ്മർ ക്യാമ്പ് സംഘടിപ്പിക്കുന്നു; കുട്ടികൾക്ക് പ്രകൃതിയെയും മൃഗങ്ങളെയും അടുത്തറിയാൻ അവസരം ലഭിക്കും

ന്യൂഡൽഹി: ഈ വേനൽക്കാല അവധിക്കാലം ഡൽഹിയിലെയും എൻസിആറിലെയും കുട്ടികൾക്ക് ഉല്ലാസവും അറിവും പകരാന്‍ ഡൽഹി ആസ്ഥാനമായുള്ള നാഷണൽ സുവോളജിക്കൽ പാർക്ക് (ഡൽഹി മൃഗശാല) വേനൽക്കാല ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ വേനൽക്കാല ക്യാമ്പ് കുട്ടികൾക്ക് വിനോദത്തിനുള്ള അവസരം നൽകുക മാത്രമല്ല, മൃഗങ്ങളെയും പക്ഷികളെയും സസ്യങ്ങളെയും കുറിച്ച് ആഴത്തിൽ പര്യവേക്ഷണം ചെയ്യാനും പഠിക്കാനുമുള്ള അവസരം കൂടി നൽകും. പരിസ്ഥിതി, ജൈവവൈവിധ്യം, വന്യജീവി സംരക്ഷണം എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക എന്നതാണ് വേനൽക്കാല ക്യാമ്പിന്റെ ലക്ഷ്യം. ഈ ക്യാമ്പിൽ കുട്ടികൾ മൃഗശാലയിൽ താമസിക്കുന്ന വിവിധ മൃഗങ്ങളെയും പക്ഷികളെയും സൂക്ഷ്മമായി നിരീക്ഷിക്കുകയും അവയുടെ പെരുമാറ്റം മനസ്സിലാക്കുകയും ചെയ്യും. ഇതിനുപുറമെ, അവർക്ക് ഭക്ഷണം നൽകുന്ന പ്രക്രിയയും അവർക്ക് പരിചിതമായിരിക്കും. ഇതോടൊപ്പം, സസ്യങ്ങളുടെ വൈവിധ്യം, അവയുടെ പ്രാധാന്യം, സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും അവർക്ക് നൽകും. ഡൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്ക്, നാഷണൽ മ്യൂസിയം ഓഫ് നാച്ചുറൽ…

ഓടിക്കൊണ്ടിരിക്കേ ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കണ്ണൂർ: ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചു. കണ്ണൂരിലെ പാനൂരിനടുത്ത് മൊകേരിയിലാണ് സംഭവം. പാനൂർ ടൗണിലെ പത്ര ഏജന്റായ ചെണ്ടയാട് സ്വദേശി മൂസയുടെ ഉടമസ്ഥതയിലുള്ള കൈനറ്റിക് ഗ്രീൻ ഇലക്ട്രിക് സ്കൂട്ടറാണ് തീപിടിച്ചത്. സ്കൂട്ടർ ഓടിച്ചുകൊണ്ടിരുന്നപ്പോൾ സ്കൂട്ടറിന് പെട്ടെന്ന് തീപിടിച്ചു എന്ന് മൂസ പറഞ്ഞു. മൊകേരിയിലെ പുതുമ മുക്കിന് സമീപം രാവിലെ പത്രവിതരണം നടത്തുന്നതിനിടെയാണ് സംഭവം. വാഹനത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടപ്പോൾ സ്കൂട്ടർ നിർത്തിയതും ഉടൻ ഇറങ്ങിയതും കാരണം പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി മൂസ പറഞ്ഞു. തീപിടുത്തത്തിൽ സ്കൂട്ടർ പൂർണ്ണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ട് ആയിരിക്കാം തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇലക്ട്രിക് വാഹനങ്ങളിൽ നിർദ്ദിഷ്ട വൈദ്യുത ലോഡുകൾക്കായി റേറ്റു ചെയ്ത വയറിംഗ് സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടുണ്ടെന്നും, ഈ പരിധികൾ കവിയുമ്പോഴാണ് സാധാരണയായി ഷോർട്ട് സർക്യൂട്ട് സംഭവിക്കുന്നതെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെട്ടു. വാഹനത്തിന്റെ ഇലക്ട്രിക്കൽ സിസ്റ്റങ്ങളുടെ പതിവ് അറ്റകുറ്റപ്പണികളും ശരിയായ പരിചരണവും…

കേക്കിലും ക്രീം ബിസ്‌ക്കറ്റിലും എംഡിഎംഎ; 40 കോടിയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകൾ പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ 40 കോടി രൂപയുടെ മയക്കുമരുന്നുമായി മൂന്ന് സ്ത്രീകളെ എയർ കസ്റ്റംസ് പിടികൂടി. തായ്‌ലൻഡിൽ നിന്ന് എയർ ഏഷ്യ വിമാനത്തിലാണ് ഇവർ ഇന്നലെ രാത്രി 11.45 ന് കോഴിക്കോട്ട് എത്തിയത്. ചെന്നൈ സ്വദേശിനി റാബിയത്ത് സൈദു സൈനുദ്ദീൻ (40), കോയമ്പത്തൂർ സ്വദേശിനി കവിത രാജേഷ് കുമാർ (40), തൃശൂർ സ്വദേശിനി സിമി ബാലകൃഷ്ണൻ (39) എന്നിവരെയാണ് എയർ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവിന് പുറമേ, തായ്‌ലൻഡിൽ നിർമ്മിച്ച 15 കിലോ ചോക്ലേറ്റും, കെമിക്കലുകൾ ചേർത്തതും, കേക്ക്, ക്രീം ബിസ്‌ക്കറ്റുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു. കസ്റ്റംസ് എയർ ഇന്റലിജൻസ് യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. തായ്‌ലൻഡിൽ നിന്ന് ക്വാലാലംപൂർ വഴിയാണ് ഇവർ കോഴിക്കോട്ടെത്തിയത്. കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വകുപ്പിന് കീഴിലാണ് കോഴിക്കോട് കസ്റ്റംസ് എയർ ഇന്റലിജൻസ് പ്രവർത്തിക്കുന്നത്.…

കോട്ടയത്ത് അച്ഛന്‍ ഓടിച്ച വാഹനമിടിച്ച് ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

കോട്ടയം: കോട്ടയത്ത് ഇന്നലെ വൈകുന്നേരം ഉണ്ടായ ദാരുണമായ അപകടത്തില്‍ ഒന്നര പിഞ്ചുകുഞ്ഞ് മരിച്ചു. തന്റെ അച്ഛൻ വാനിൽ വരുന്നത് കണ്ട് വാഹനത്തിനരികിലേക്ക് പോയ ഒന്നര വയസ്സുകാരി ദേവപ്രിയയാണ് റിവേഴ്‌സ് ഗിയറിൽ വന്ന വാൻ ഇടിച്ചുകയറി മരണപ്പെട്ടത്. കുട്ടിയുടെ പിതാവായ ബിബിൻ ദാസ് തന്റെ പിക്ക്-അപ്പ് വാൻ പാർക്ക് ചെയ്യാൻ ശ്രമിക്കവേയാണ് കുഞ്ഞ് വാഹനത്തിന്റെ പിൻഭാഗത്തെത്തിയത്. കുഞ്ഞിനെ ഉടൻ തന്നെ തെള്ളകത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇന്ന് (ബുധനാഴ്ച) ഉച്ചയ്ക്ക് ശേഷം മരനം സംഭവിച്ചു. നാളെ സംസ്കാരം നടക്കും.

അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ചൈനയുടെ ‘ദുഷ്ട’ ശ്രമത്തെ ഇന്ത്യ ശക്തമായി എതിർത്തു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ചൈനയുടെ ‘ദുഷ്ട’ ശ്രമങ്ങൾ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇന്ത്യ പൂർണ്ണമായും തള്ളിക്കളഞ്ഞു. ബുധനാഴ്ച ഈ വിഷയത്തെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ മറുപടി നൽകി. ചൈനയ്ക്ക് ശക്തമായ സന്ദേശം നൽകിക്കൊണ്ട്, ചൈനയുടെ ഇത്തരം ‘അസംബന്ധ’ ശ്രമങ്ങൾ ഈ സംസ്ഥാനം ഇന്ത്യയുടെ അവിഭാജ്യ ഘടകമായിരുന്നു, ഇപ്പോഴും, തുടരുമെന്ന ‘തർക്കമില്ലാത്ത’ സത്യത്തെ മാറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു. അരുണാചൽ പ്രദേശിലെ ചില സ്ഥലങ്ങൾക്ക് ചൈന പേരുകൾ പ്രഖ്യാപിച്ചതിനോട് പ്രതികരിക്കവെയാണ് ഇന്ത്യ ഈ അഭിപ്രായം പറഞ്ഞത്. അരുണാചൽ പ്രദേശ് ടിബറ്റിന്റെ തെക്കൻ ഭാഗമാണെന്ന് ചൈന അവകാശപ്പെടുന്നു. ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റാനുള്ള ചൈനയുടെ വ്യർത്ഥവും അസംബന്ധവുമായ ശ്രമങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതായി വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. “ഞങ്ങളുടെ തത്വ നിലപാട് അനുസരിച്ച്…