മർകസ് സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി; കർമവീഥിയിലേക്ക് 509 സഖാഫി പണ്ഡിതർ കോഴിക്കോട്: മർകസ് വാർഷിക, സനദ് ദാന പൊതുസമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി. ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ സംഗമിച്ച സമ്മേളനത്തിൽ മർകസിൽ ഉന്നത പഠനം പൂർത്തിയാക്കി സേവനത്തിറങ്ങുന്ന 509 സഖാഫി പണ്ഡിതർക്ക് ബിരുദം സമ്മാനിച്ചു. ഇന്ത്യയിലെ 15 സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഈ വർഷത്തെ ബിരുദദാരികൾ. താഷ്കന്റ് സുപ്രീം ഇമാം ശൈഖ് റഹ്മത്തുല്ലാഹ് തുർമുദി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും മർകസ് ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സനദ്‌ദാന പ്രഭാഷണം നടത്തി. ധാർമിക വിദ്യാഭ്യാസത്തിന് മാത്രമേ സമാധാന സാമൂഹികാന്തരീക്ഷം സാധ്യമാക്കാനാവൂ എന്നും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലടക്കം ലഹരി ഉപയോഗവും റാഗിങും വ്യാപകമായതിന് പിന്നിൽ ലിബറൽ ആശയങ്ങൾക്ക് വലിയ പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹിക അവബോധവും ധാർമിക മൂല്യങ്ങളും പുതുതലമുറ വിദ്യാർഥികളെ അഭ്യസിപ്പിക്കാൻ സർക്കാർ സംവിധാനങ്ങളും…
Author: .
അനു സ്കറിയയെ ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മാപ്പ് ഐക്യകണ്ഠേന നോമിനേറ്റ് ചെയ്തു
ഫിലഡൽഫിയ: 2026-2028 കാലയളവിലെ ഫോമയുടെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് അനു സ്കറിയയുടെ സ്ഥാനാർത്ഥിത്വത്തിന് മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഫിലഡൽഫിയ (MAP) പൂർണ പിന്തുണ പ്രഖ്യാപിച്ചു. ഫെബ്രുവരി 16, 2025, ഞായറാഴ്ച വൈകിട്ട് 6 മണിക്ക് മാപ്പ് ഐ സി സി ബിൽഡിംഗിൽ ചേർന്ന കമ്മറ്റി യോഗത്തിലാണ് ഈ നിർണായക തീരുമാനം കൈക്കൊണ്ടത്. മാപ്പ് പ്രസിഡന്റ് ബെൻസൺ വർഗീസ് പണിക്കരുടെ അധ്യക്ഷതയിൽ ചേർന്ന മീറ്റിങ്ങിൽ, ജനറൽ സെക്രട്ടറി ലിജോ ജോർജ്, ട്രഷറർ ജോസഫ് കുരുവിള, വൈസ് പ്രസിഡന്റ് കൊച്ചുമോൻ വയലത്ത്, സെക്രട്ടറി എൽദോ വർഗീസ്, അക്കൗണ്ടന്റ് ജെയിംസ് പീറ്റർ, ബോർഡ് ഓഫ് ട്രസ്റ്റീസ് അംഗങ്ങൾ, ഫോമാ വൈസ് പ്രസിഡന്റ് ശാലു പുന്നൂസ്, ഫോമാ ജുഡീഷ്യൽ സെക്രട്ടറി ബിനു ജോസഫ്, മുൻ മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമത്ത്, തോമസ് ചാണ്ടി, മറ്റ് കമ്മറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. അഭിപ്രായ…
ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു
തിരുവല്ല: ഇരവിപേരൂരിന്റെ വികസന പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകൾ നൽകിയ അറിയപ്പെടുന്ന സാഹിത്യകാരനും, 32 പുസ്തകങ്ങളുടെ ഗ്രന്ഥകർത്താവും, മികച്ച അധ്യാപകനും, അറിയപ്പെടുന്ന സാമൂഹിക, സാംസ്കാരിക പ്രവർത്തകനുമായിരുന്ന പ്ലാക്കീഴ് പുത്തൻപുരയിൽ ശ്രീ. ചെറിയാൻ പി. ചെറിയാൻ (സണ്ണിസാർ, 83) അന്തരിച്ചു. സംസ്ക്കാരം ഇരവിപേരൂർ ഇമ്മാനുവേൽ മാർത്തോമ്മാ പള്ളിയിൽ പിന്നീട് നടക്കും. മാരാമൺ കളത്തൂർ തേവർത്തുണ്ടിയിൽ കുടുംബാംഗമായ ശ്രീമതി മേരി ചെറിയാൻ ആണ് ഭാര്യ. (റിട്ട. ഹെഡ്മിസ്ട്രസ്, എം.എം.എ ഹൈസ്‌കൂൾ, മാരാമൺ). ദീപു (യു.എസ്.എ), ദിലീപ് (യു.കെ), ദീപ്തി (കാനഡ) എന്നിവർ മക്കളും, ദീപം (യു.എസ്.എ), ടീന (യു.കെ), ജൂബിൻ (കാനഡ) എന്നിവർ മരുമക്കളും, ദിയ, അയാൻ, ആരൺ എന്നിവർ കൊച്ചുമക്കളുമാണ്. 1941-ൽ പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിൽ ഇരവിപേരൂരിൽ ജനിച്ച ഇദ്ദേഹം, ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്കൂളിൽ ഹൈസ്‌കൂൾ പഠനം പൂർത്തിയാക്കിയ ശേഷം, തിരുവല്ല മാർത്തോമ്മാ കോളേജിൽ മത്തമാറ്റിക്‌സ് ഐച്ഛിക…
ബാക്ക്‌റൂം ഡീലുകൾ സ്വീകാര്യമല്ല: സെലെൻസ്‌കി
മ്യൂണിക്ക്: തന്റെ അസാന്നിധ്യത്തില്‍ അമേരിക്ക കൊണ്ടു വരുന്ന കരാര്‍ താന്‍ സ്വീകരിക്കുകയില്ലെന്ന് ഉക്രേനിയന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി തുറന്നടിച്ചു. തന്നെ ഉള്‍പ്പെടുത്താതെ ഉണ്ടാക്കുന്ന ‘ബാക്ക് റൂം ഡീലുകള്‍’ അംഗീകരിക്കുകയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് കൂടി പങ്കെടുത്ത മ്യൂണിക്ക് ഉച്ചകോടിയിലാണ് സെലെൻസ്‌കി ഇക്കാര്യം പറഞ്ഞത്. യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി സ്വന്തം സൈന്യത്തെ സൃഷ്ടിക്കാൻ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിരവധി മുന്നറിയിപ്പുകൾ അവഗണിച്ചാണ് സെലെൻസ്‌കി ഇത്തരമൊരു പ്രസ്താവന നടത്തിയതെന്നത് ശ്രദ്ധേയമാണ്, അതിനാൽ വിഷയം കൂടുതൽ വഷളാകാനാണ് സാധ്യത.
ട്രംപിന്റെ നിർദ്ദേശം നിരസിച്ച് ഗാസ പുനർനിർമ്മിക്കാനുള്ള പദ്ധതികൾ അറബ് രാജ്യങ്ങൾ ആസൂത്രണം ചെയ്യുന്നു
റിയാദ്: ഗാസയുടെ പുനർനിർമ്മാണത്തിനായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടു വെച്ച നിര്‍ദ്ദേശം അറബ് രാഷ്ട്രങ്ങള്‍ നിരസിച്ചു. പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്നും, അമേരിക്കയുടെ സഹായത്തോടെ ഇസ്രായേല്‍ ഗാസയില്‍ നിര്‍മ്മാണം നടത്തുമെന്നുമായിരുന്നു ട്രംപിന്റെ നിര്‍ദ്ദേശം. എന്നാല്‍, ഈ നിര്‍ദ്ദേശമാണ് അറബ് രാഷ്ട്രങ്ങളെ രോഷാകുലരാക്കിയത്. ഈജിപ്തും ജോർദാനും ട്രംപിന്റെ പദ്ധതി ഇതിനകം നിരസിച്ചു കഴിഞ്ഞു. അതേസമയം, പലസ്തീനികളുടെ കാര്യത്തിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് സൗദി അറേബ്യയും അറിയിച്ചു. ഗാസയുടെ ഭാവിക്കായി ഒരു പദ്ധതി വികസിപ്പിക്കാനുള്ള അറബ് രാജ്യങ്ങളുടെ ശ്രമങ്ങൾക്ക് സൗദി അറേബ്യ നേതൃത്വം നൽകുന്നുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ഇതിനർത്ഥം ഗാസയിൽ ട്രംപിന്റെ നിർദ്ദേശം തടയാൻ സൗദി അറേബ്യ ഒരു സംഘത്തെ നയിക്കുന്നു എന്നാണ്. അതായത് മുഹമ്മദ് ബിൻ സൽമാനും ട്രംപും നേര്‍ക്കുനേര്‍ എന്നര്‍ത്ഥം. ഈ മാസം സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിൽ ഒരു യോഗം നടക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. സൗദി…
ആരോഗ്യ പ്രശ്നം: ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
വത്തിക്കാന്‍: 88 കാരനായ ഫ്രാൻസിസ് മാർപാപ്പ ഇപ്പോൾ റോമിലെ ജെമെല്ലി ആശുപത്രിയിൽ “സങ്കീർണ്ണമായ ക്ലിനിക്കൽ സാഹചര്യം” കാരണം ചികിത്സയിലാണെന്ന് തിങ്കളാഴ്ച വത്തിക്കാൻ സ്ഥിരീകരിച്ചു. ബ്രോങ്കൈറ്റിസിനുള്ള പരിശോധനകൾക്കും ചികിത്സയ്ക്കുമായി വെള്ളിയാഴ്ചയാണ് പോപ്പിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ ശ്വാസകോശത്തില്‍ “പോളിമൈക്രോബയൽ അണുബാധ” ഉണ്ടെന്ന് വത്തിക്കാൻ അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകി. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ, ഫ്രാൻസിസ് മാർപാപ്പ നല്ല മാനസികാവസ്ഥയിൽ തുടരുന്നുവെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി പൊതുജനങ്ങൾക്ക് ഉറപ്പ് നൽകി. “ഇതുവരെ നടത്തിയ എല്ലാ പരിശോധനകളും ആശുപത്രിയിൽ പ്രവേശനം ആവശ്യമായി വരുന്ന സങ്കീർണ്ണമായ ഒരു ക്ലിനിക്കൽ സാഹചര്യത്തിന്റെ സൂചനയാണ്,” ബ്രൂണി വിശദീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പ്, ഫ്രാൻസിസ് മാർപാപ്പയ്ക്ക് ദിവസങ്ങളോളം ബ്രോങ്കൈറ്റിസിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഈ സമയത്ത്, തന്റെ കർത്തവ്യങ്ങൾ നിർവഹിക്കാൻ കഴിയാത്തതിനാൽ, വിവിധ പരിപാടികളിൽ അദ്ദേഹം തയ്യാറാക്കിയ പ്രസംഗങ്ങൾ വായിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരെ നിയോഗിച്ചു. വാരാന്ത്യത്തിൽ,…
ഫിലഡല്‍ഫിയ ഈഗിള്‍സിന്‍റെ സൂപ്പര്‍ ബൗള്‍ വിജയം പമ്പ ആഘേഷിച്ചു
ഫിലഡല്‍ഫിയ: അമേരിയ്ക്കയുടെ കായിക മാമാങ്കമായ ഫുട്ബോളിന്‍റെ കലാശപോരാട്ടത്തില്‍ നിലവിലുള്ള ലോക ചാമ്പ്യന്മാരായ കന്‍സസ് സിറ്റി ചീഫിനെ വാശിയേറിയ പോരാട്ടത്തിലൂടെ (40-22)ന് തറപറ്റിച്ച് ഫിലഡല്‍ഫിയ ഈഗിള്‍സ് ലോക ചാമ്പ്യന്മാരായി. പമ്പ മലയാളി അസ്സോസിയേഷന്‍ ഈഗിള്‍സിന്‍റെ വിജയം ആഘോഷിക്കുന്നതിന് പമ്പഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്‍ററില്‍ ഒത്തു ചേര്‍ന്നു. ഇത് രണ്ടാം പ്രാവശ്യമാണ് ഈഗിള്‍സ് ലോക ചാമ്പ്യന്മാരാകുത്. എല്ലാ വര്‍ഷവും സെപ്തംബറില്‍ ആരംഭിക്കുന്ന ടുര്‍ണ്ണമെന്‍റില്‍ 32 ടീംമുകള്‍ ഉള്‍പ്പെടുന്നു. ഇതിലെ 16 ടീംമുകള്‍ അമേരിയ്ക്കന്‍ ലീഗിലും 16 ടീംമുകള്‍ നാഷണല്‍ ലീഗിലുമായി കളിയാരംഭിക്കും. റഗുലര്‍ സീസണില്‍ 17ഗെയിംമുകള്‍ നടക്കും അതില്‍ ഏറ്റവും കൂടുതല്‍ ഗെയിംമുകള്‍ ജയിക്കുന്നനാലു ടീംമുകള്‍ ഓരോ ലീഗില്‍ നിന്നും പ്ലേയോഫില്‍ എത്തും അവിടെ ഡിവിഷണല്‍ മത്സരങ്ങള്‍ നടക്കും. അവിടെത്തെ വിജയികള്‍ തമ്മില്‍ കോണ്‍ഫ്രന്‍സ് ചാമ്പ്യന്‍ഷിപ്പ് നടക്കും. കോണ്‍ഫ്രന്‍സ് ചാമ്പ്യന്‍ന്മാര്‍ തമ്മില്‍ സൂപ്പര്‍ ബൗള്‍ ചാമ്പ്യഷിപ്പ് അഥവാ വിന്‍സ് ലെബ്രാടി ട്രോഫിയ്ക്കായി…
ഫ്ലോറിഡയിൽ വിമാനം തകർന്നു വീണു പൈലറ്റ് മരിച്ചതായി സ്ഥിരീകരണം
ഫ്ലാഗ്ലർ കൗണ്ടി(ഫ്ലോറിഡ)-ഫ്ലാഗ്ലർ കൗണ്ടിയിൽ വിമാനാപകടത്തിൽ പൈലറ്റ് മരിച്ചതായി സ്ഥിരീകരണം ദേശീയ ഗതാഗത സുരക്ഷാ ബോർഡിന്റെ കണക്കനുസരിച്ച്, ഫ്ലാഗ്ലർ കൗണ്ടിയിലെ ഒരു ഗ്രാമപ്രദേശത്ത് രാത്രിയിൽ ഒരു വിമാനം തകർന്നതിനെത്തുടർന്ന് ശനിയാഴ്ച പൈലറ്റിന്റെ മൃതദേഹം കണ്ടെത്തി.വിമാനത്താവളവുമായുള്ള ബന്ധം നഷ്ടപ്പെട്ടതിനെത്തുടർന്ന് വോളൂസിയ കൗണ്ടി ലൈനിന് സമീപം വിമാനാവശിഷ്ടം കണ്ടെത്തി പാലറ്റ്ക മുനിസിപ്പൽ വിമാനത്താവളവുമായുള്ള ആ വൈകുന്നേരം വിമാനത്തിന് ബന്ധം നഷ്ടപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞതായി ഷെരീഫ് ഓഫീസ് സോഷ്യൽ മീഡിയയിൽ പറഞ്ഞു. ഫെബ്രുവരി 15 ശനിയാഴ്ച പ്രാദേശിക സമയം പുലർച്ചെ 1:00 മണിയോടെ ഫ്ലോറിഡയിലെ തെക്കൻ ഫ്ലാഗ്ലർ കൗണ്ടിയിലെ ഒരു വയലിൽ ഒരു സെസ്ന 208 തകർന്നുവീണു. പൈലറ്റ് മാത്രമേ വിമാനത്തിൽ ഉണ്ടായിരുന്നുള്ളൂ. എഫ്എഎയും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും (എൻടിഎസ്ബി) അന്വേഷിക്കും. അന്വേഷണത്തിന്റെ ചുമതല എൻടിഎസ്ബിക്കായിരിക്കും. “പൈലറ്റിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ഈ റിപ്പോർട്ട് ലഭിച്ച സമയത്ത് അവരുടെ അടുത്ത ബന്ധുക്കളെ അറിയിച്ചിട്ടില്ലെന്നും…
ആത്മീയമാരി വർഷിച്ച് എട്ടു നാൾ നീണ്ടുനിന്ന മാരാമൺ മഹായോഗത്തിന് സമാപനം
ഹ്യൂസ്റ്റൺ/മാരാമൺ: “അനുഗ്രഹക്കടലേ എഴുന്നള്ളി വരികയി- ന്നനുഗ്രഹമടിയാരിൽ അളവെന്യേ പകരാൻ” എന്ന ഗാനത്തോടെ ഫെബ്രുവരി 9 ന് ആരംഭിച്ച് എട്ടുനാൾ നീണ്ടുനിന്ന പമ്പാ നദീ തീരത്തെ ഓലപ്പന്തലിൽ നടന്ന നൂറ്റി മുപ്പതാമത് മാരാമൺ മഹാ സംഗമം സമാപിച്ചു. മലങ്കര മാർത്തോമാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ച യോഗത്തിൽ വിദേശീയരെ കൂടാതെ വിവിധ സഭാ ബിഷപ്പുമാർ, മാർത്തോമാ സഭയിലെ സഫ്രഗൻ മെത്രാപ്പോലീത്തമാർ, മറ്റ് എപ്പിസ്കോപ്പമാർ, സീനിയർ വൈദികർ, തുടങ്ങി ബസ്ക്യാമമ മാരും വിവിധ ദിവസങ്ങളിലെ യോഗങ്ങളിൽ വചനപ്രഘോഷണം നടത്തി. കനത്ത വേനൽ ചൂടിനെ അവഗണിച്ചും ആദ്യാവസാന ദിവസങ്ങളിൽ തിരുവചനം ശ്രവിക്കാൻ എത്തിയ വിശ്വാസികളെ കൊണ്ട് പന്തൽ നിറഞ്ഞു കവിഞ്ഞിരുന്നു. അയിരൂർ കർമേൽ, കുമ്പനാട് ധർമ്മഗിരി എന്നീ സ്ഥാപനങ്ങളുടെയും, സേവികാ സംഘം, യുവജനസഖ്യം എന്നീ സംഘടനകളുടെയും ഭക്ഷണശാലകൾ മണൽ പുറത്ത് പ്രവർത്തിച്ചു. വാട്ടർ അതോറിറ്റി ശുദ്ധജലവിതരണവും,…
കെന്റക്കിയിലുടനീളം വെള്ളപ്പൊക്കം എട്ട് മരണം,300 ലധികം റോഡുകളുടെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു
കെന്റക്കി:കെന്റക്കിയിലുടനീളം വെള്ളപ്പൊക്കത്തിൽ എട്ട് പേർ മരിച്ചു, സംസ്ഥാനത്തുടനീളമുള്ള വെള്ളപ്പൊക്കത്തിന്റെ ആഘാതങ്ങൾ 300 ലധികം റോഡുകളുടെ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു, കുടിവെള്ള ലഭ്യത തടസ്സപ്പെട്ടു, ഏകദേശം 9,800 സർവീസ് വിച്ഛേദിക്കപ്പെട്ടു, ഏകദേശം രണ്ട് ഡസനോളം മലിനജല ശുദ്ധീകരണ പ്ലാന്റുകൾ പ്രവർത്തനരഹിതമോ പരിമിതമായ ശേഷിയിൽ പ്രവർത്തിക്കുന്നതോ അല്ലെന്ന് ഞായറാഴ്ച ഉച്ചകഴിഞ്ഞുള്ള വാർത്താ സമ്മേളനത്തിൽ ഗവർണർ ആൻഡി ബെഷിയർ പറഞ്ഞു, ഭൂരിഭാഗവും വെള്ളപ്പൊക്കം മൂലവും റോഡുകളിലെ ഉയർന്ന വെള്ളത്തിലൂടെ വാഹനമോടിക്കാൻ ശ്രമിക്കുന്ന ആളുകൾ മൂലവുമാണ്. മരണസംഖ്യ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു. . ആ ശുദ്ധീകരണ പ്ലാന്റുകളിൽ ഒന്ന് വെള്ളത്തിനടിയിലാണെന്നും, മുൻകാല വെള്ളപ്പൊക്കത്തിന് സമാനമായി വെള്ളപ്പൊക്ക നാശനഷ്ടങ്ങൾ കാരണം ജല ലൈനുകൾ പൊട്ടിയേക്കാമെന്നും ഗവർണർ ഞായറാഴ്ച പറഞ്ഞു. പതിനായിരക്കണക്കിന് ആളുകൾക്ക് വൈദ്യുതിയില്ല, പ്രധാനമായും കിഴക്കൻ കെന്റക്കിയിലാണ്.കെന്റക്കിക്കാർ റോഡുകളിൽ നിന്ന് വിട്ടുനിൽക്കാൻ ബെഷിയർ അഭ്യർത്ഥിച്ചു. പെട്ടെന്നുള്ള വെള്ളപ്പൊക്കം കുറയുന്നുണ്ടെങ്കിലും, ഉയരുന്ന നദികൾ വരും ദിവസങ്ങളിൽ…
