ചരിത്രമായി, നാഴികക്കല്ലായി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പത്താമത് ചാപ്റ്റർ ഉദ്‌ഘാടനം അറ്റ്‌ലാന്റയില്‍ നടന്നു

അറ്റ്‌ലാന്റ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അറ്റ്‌ലാന്റ ചാപ്റ്ററിനു പ്രൗഢഗംഭീരമായ തുടക്കം. ഐ പി സി എന്‍ എ അറ്റ്ലാന്റ ചാപ്റ്റര്‍ പ്രസിഡന്റും പ്രവാസി ചാനൽ റീജിയണൽ ഡയറക്ടറുമായ കാജൽ സക്കറിയ അദ്ധ്യക്ഷത വഹിച്ച പരിപാടി ഉയര്‍ന്ന നിലവാരം പുലര്‍ത്തികൊണ്ടു മാതൃകയായി. പ്രമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യം ഉൾപ്പെടുത്തിക്കൊണ്ടുള്ള പരിപാടിയില്‍ ഐ പി സി എന്‍ എ നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നാഷണൽ സെക്രട്ടറി ഷിജോ പൗലോസ്, നാഷണൽ ട്രഷറർ വിശാഖ് ചെറിയാന്‍, സ്ഥാപക പ്രസിഡൻ്റ് ജോർജ് ജോസഫ് എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി സെനറ്റർ ജോൺ ഓസോഫിന്റെ സെക്രട്ടറി കിയാന പേർക്കിൻസ്, റിട്ടയേർഡ് ദൂരദർശൻ ഡയറക്ടർ ദിലീപ് അബ്ദുല്ല എന്നിവര്‍ പങ്കെടുത്തു. നവംബർ 9ന് അറ്റ്‌ലാന്റ മാർത്തോമാ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിറഞ്ഞ…

FOKANA Inc. യഥാര്‍ത്ഥ FOKANA-യുടെ അപര സംഘടന; തെളിവുകള്‍ പുറത്തുവിട്ട് നേതാക്കളുടെ പത്ര സമ്മേളനം

ന്യൂയോര്‍ക്ക്: വടക്കേ അമേരിക്കയിലെ മലയാളി സംഘടനകളുടെ മാതൃസംഘടനയായ, ഫൊക്കാന എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന, 1983-ല്‍ സ്ഥാപിതമായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍ ഇന്‍ നോര്‍ത്ത് അമേരിക്കയുടെ പേരില്‍ പ്രവര്‍ത്തിക്കുന്ന FOKANA Inc. അപര സംഘടനയാണെന്നും FOKANAയുമായി യാതൊരു ബന്ധവുമില്ലെന്നും ഫൊക്കാന ട്രസ്റ്റീ ബോർഡ് അംഗങ്ങൾ ഉൾപ്പടെയുള്ള നേതാക്കൾ നവംബർ 9ന് നാന്വറ്റ് ഹിൽട്ടൺ ഗാർഡനിൽ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. 1985-ല്‍ ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) ഇപ്പോഴും അതിന്‍റെ പ്രവര്‍ത്തനങ്ങള്‍ അഭംഗുരം നടത്തിക്കൊണ്ടു പോകുന്നതിനിടെയാണ് ചില തല്പരകക്ഷികള്‍ ഈ ഫെഡറേഷനെ അട്ടിമറിച്ചതെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ തെളിവുകള്‍ സഹിതം വ്യക്തമാക്കി. പ്രത്യക്ഷത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയിലായിരുന്നു അപര സംഘടന ‘FOKANA Inc.’ പ്രവര്‍ത്തിച്ചതെന്നും അവര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ ഫൊക്കാനയിലെ അംഗ സംഘടനകളേയും അവര്‍ തെറ്റിദ്ധരിപ്പിച്ചു. അതുമൂലം വിവിധ…

ഓട്ടിസം ബാധിച്ച 5 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഒറിഗോണ്:കഴിഞ്ഞയാഴ്ച അവസാനം ഒറിഗോണിലെ കുടുംബത്തിൻ്റെ വീട്ടിൽ നിന്ന് അപ്രത്യക്ഷനായ 5 വയസ്സുള്ള ആൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പ്രാദേശിക നിയമപാലകർ റിപ്പോർട്ട് ചെയ്തു.“കാണാതായ ജോഷ്വ മക്കോയിയെ മരിച്ച നിലയിൽ കണ്ടെത്തി എന്നത് വളരെ ദുഃഖത്തോടെയാണ് ഞങ്ങൾ റിപ്പോർട്ട് ചെയ്യേണ്ടത്,” കൂസ് കൗണ്ടി ഷെരീഫ് ഓഫീസ്  ഒരു വാർത്താക്കുറിപ്പിൽ പോസ്റ്റ് ചെയ്തു. ഓട്ടിസം ബാധിച്ച ജോഷ്വയെ, നവംബർ 9 ശനിയാഴ്ച വൈകുന്നേരം, പോർട്ട്‌ലാൻ്റിന് തെക്കുപടിഞ്ഞാറായി 200 മൈൽ തെക്കുപടിഞ്ഞാറായി പസഫിക് സമുദ്രത്തിൽ നിന്ന് വളരെ അകലെയല്ലാത്ത ഒരു ഇൻകോർപ്പറേറ്റഡ് കമ്മ്യൂണിറ്റിയായ ഹൗസറിലെ വീട്ടിൽ വെച്ചാണ് അവസാനമായി കണ്ടത്.ഉദ്യോഗസ്ഥർ പറയുന്നതനുസരിച്ച്, ആൺകുട്ടിയും അവൻ്റെ അമ്മയും ഉച്ചയ്ക്ക് 1 മണിക്ക് ഉറങ്ങി, വൈകുന്നേരം 5:30 ന് കുട്ടിയുടെ അമ്മ ഉണർന്നപ്പോൾ, മകൻ പോയതായി അവർ അറിയിച്ചു. നവംബർ 9 ന് ഒറിഗോണിലെ ഹൗസറിലെ വീട്ടിൽ അവസാനമായി കണ്ട ജോഷ്വ ജെയിംസ് മക്കോയിയുടെ…

അബ്ദുൾ പുന്നയൂർക്കുളത്തിന് ലാനയുടെ ആദരം

2024 നവംബർ1-3 ന് ന്യൂയോർക്കിൽ നടന്ന ലിറ്ററററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്ക (LANA) യുടെ സാഹിത്യോത്സവത്തിൽ വച്ചു, മലയാള സാഹിത്യത്തിനു ശ്രദ്ധേയമായ സംഭാവനകൾ നല്‍കിയ ലാനയുടെ മുൻ സെക്രട്ടറി അബ്ദുൾ പുന്നയൂർക്കുളത്തിനെ പ്രശസ്‌ത എഴുത്തുകാരൻ ഇ. സന്തോഷ്‌കുമാർ പ്രശസ്തി ഫലകം നല്‍കി ആദരിച്ചു.

ഫലസ്തീൻ അധിനിവേശത്തിനെതിരെ ഡാലസിൽ ജൂത പ്രതിഷേധ പ്രകടനം

ഡാലസ് – ഫലസ്തീൻ അധിനിവേശത്തിനെതിരായ ജൂത വോയ്‌സ് ഫോർ പീസ് എന്ന സംഘടന വ്യാഴാഴ്ച ഡാലസിൽ നടന്ന ജൂത ദേശീയ ഫണ്ട് സമ്മേളനത്തിന് പുറത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത നിരവധി പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു. അറസ്റ്റിലായവരിൽ ഒരു റബ്ബിയും ഉൾപ്പെടുന്നു,”വംശഹത്യയ്ക്ക് ധനസഹായം നൽകുന്നത് നിർത്തണമെന്ന് തെക്കൻ ജൂതന്മാർ പറയുന്നു” എന്നെഴുതിയ ബാനർ പിടിച്ച സംഘം പാലസ്തീനുമായുള്ള ഐക്യദാർഢ്യത്തിൻ്റെ പ്രതീകമായി റോഡിൽ 8 അടി ഉയരമുള്ള ഒലിവ് മരം നട്ടു. പ്രതിഷേധത്തിനിടെ, പ്രതിഷേധക്കാരിൽ 12 പേരെ അറസ്റ്റ് ചെയ്യുകയും രണ്ട് പേർക്കെതിരെ ക്രിമിനൽ അതിക്രമത്തിന് കേസെടുക്കുകയും  ചെയ്തു. അറസ്റ്റിലായവരെ ജാമ്യത്തിൽ വിടാൻ ജയിൽ സഹായ പദ്ധതി നിലവിലുണ്ടെന്ന് ഡാലസിലെ പ്രതിഷേധത്തിൽ പങ്കെടുത്തതൻ ദേബ്  ആർമിൻ്റർ പറഞ്ഞു. “ഇസ്രായേൽ സൈന്യം ഗാസയിൽ 43,000-ത്തിലധികം ആളുകളെയും ലെബനനിൽ ആയിരക്കണക്കിന് ആളുകളെയും കൊന്നു, ഇത് സംഭവിക്കുന്ന അതേ സമയം, ഇസ്രായേൽ രാഷ്ട്രത്തെ…

കൊടകര കള്ളപ്പണ കേസ്: അന്വേഷണ പുരോഗതി മൂന്നഴ്ചയ്ക്കകം അറിയിക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊടകര കള്ളപ്പണ കേസുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് അറിയിക്കണമെന്ന് നിര്‍ദ്ദേശിച്ച് ആദായനികുതി വകുപ്പിനും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും ഹൈക്കോടതി നോട്ടീസ് അയച്ചു. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് കേസുമായി ബന്ധപ്പെട്ട അന്വേഷണ പുരോഗതി മൂന്നാഴ്ചയ്ക്കകം അറിയിക്കാൻ നിർദ്ദേശിച്ചു കൊണ്ട് നോട്ടീസ് അയച്ചിരിക്കുന്നത്. കേസിൽ സംസ്ഥാന പോലീസ് മേധാവിയോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും കോടതി വിശദീകരണം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും വേഗത്തിൽ അന്വേഷണം പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ട് കൊടകര കവർച്ച കേസിലെ അൻപതാം സാക്ഷിയായ സന്തോഷാണ് ഹർജി സമർപ്പിച്ചത്. കൊടകരക്ക് അടുത്ത് ദേശീയപാതയിൽ ഒരു സംഘം കാറിൽ നിന്ന് പണം അപഹരിച്ചത് 2021 ഏപ്രിൽ മൂന്നിനാണ്. നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ നടന്ന സംഭവത്തിൽ ആദ്യഘട്ടത്തിൽ 25 ലക്ഷം രൂപ അപഹരിക്കപ്പെട്ടു എന്നാണ് പരാതി നൽകിയിരുന്നത് എങ്കിലും പിന്നീട് അത് 3.5…

അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബലിയായി മാറിയ താരം

ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ അരങ്ങേറ്റം കുറിച്ച പ്രഭാസിന് ബാഹുബലിയിലൂടെയായിരുന്നു രാജ്യമൊട്ടാകെ ആരാധകരെ ലഭിച്ചത്. പിന്നീട് ബിഗ്ബജറ്റ് ചിത്രങ്ങളുടെ മാത്രം ഭാഗമായ താരം കല്‍ക്കി 2898 എഡിയൂടെ അമ്പരിപ്പിക്കുന്ന പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. ഈ കാലയളവിന് ഉള്ളില്‍ സൂപ്പര്‍ താരം എന്ന പദവി കൂടാതെ ഇന്ത്യന്‍ സിനിമാലോകത്തിന് തന്റേതായ ശൈലി സമ്മാനിക്കുവാനും പ്രഭാസിന് കഴിഞ്ഞു. ‘മിര്‍ച്ചി’ എന്ന ചിത്രത്തിന് ശേഷം ആരാധകര്‍ സ്‌നേഹപൂര്‍വ്വം പ്രഭാസിന് നല്‍കിയ പേരായ ‘റിബല്‍ സ്റ്റാര്‍’. അദ്ദേഹത്തിന്റെ പകരംവയ്ക്കാനാകാത്ത അഭിനയശൈലിക്ക് ചേര്‍ന്നതായിരുന്നു ആ വിശേഷണം. ഇന്ത്യന്‍ സിനിമ ചരിത്രത്തെ തന്നെ മാറ്റിമറിച്ച ബാഹുബലി പ്രഭാസിന്റെ സിനിമ ജീവിതത്തെയും മാറ്റിമറിക്കുകയായിരുന്നു. ബാഹുബലിയിലൂടെ ഇന്ത്യയിലുടനീളം ആരാധകരെ സൃഷ്ടിക്കാന്‍ പ്രഭാസിന് സാധിച്ചു. തന്റെ അഭിനയനാള്‍ വഴികളിലിന്നോളം ഇന്ത്യന്‍ സിനിമയില്‍ ബ്ലോക്ക്ബസ്റ്റര്‍…

വനിതാ സംരംഭകർക്ക് ഊർജ്ജം പകർന്ന് നടുമുറ്റവും കെ ഇ സിയും

ഖത്തര്‍: നടുമുറ്റം ഖത്തർ കേരള എൻ്റർപ്രണേഴ്സ് ക്ലബുമായി (കെ ഇ സി) സഹകരിച്ച് സംരംഭകർക്കായി വർക്‌ഷോപ്പ് സംഘടിപ്പിച്ചു. EmpowHer എന്ന പേരിലാണ് സംരംഭകത്വം ആഗ്രഹിക്കുന്ന വനിതകൾക്കായി വർക്‌ഷോപ്പ് സംഘടിപ്പിച്ചത്. സാതർ റസ്റ്റോറന്റിൽ വെച്ച് നടന്ന പരിപാടിയിൽ ഡോ. ഷീല ഫിലിപ്പോസ്, മുഹമ്മദ് നൈസാം, അൽതാഫ് സൈഫുദ്ദീൻ എന്നിവർ പാനലിസ്റ്റുകളായിരുന്നു. വനിതാ സംരംഭകരായ ഹഫീല, ഫാത്വിമ സുഹറ എന്നിവർ സദസ്സുമായി സംരംഭകത്വ അനുഭവങ്ങൾ പങ്കുവെച്ചു. ചെറുതും വലുതുമായ സംരംഭങ്ങൾ ആരംഭിക്കാനാവശ്യമായ മാർഗ നിർദ്ദേശങ്ങൾ, സാധ്യതകൾ, ഗവൺമെൻ്റ് നടപടികൾ തുടങ്ങിയവ പാനലിസ്റ്റുകൾ വിശദീകരിച്ചു. പുതിയ സംരംഭകത്വവുമായി ബന്ധപ്പെട്ടുള്ള സദസ്സിൻ്റെ സംശയങ്ങൾക്ക് മറുപടികൾ നൽകി. നടുമുറ്റം പ്രസിഡൻ്റ് സന നസീം, ജനറൽ സെക്രട്ടറി ഫാത്വിമ തസ്നീം, വൈസ് പ്രസിഡൻ്റ് റുബീന മുഹമ്മദ് കുഞ്ഞി, കെ ഇ സി പ്രസിഡൻ്റ് മജീദലി, വൈസ് പ്രസിഡൻ്റ് റസാഖ്, നടുമുറ്റം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ അഹ്സന…

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി കെ കെ രത്നകുമാരിയെ തിരഞ്ഞെടുത്തു

കണ്ണൂര്‍: ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ (എൽഡിഎഫ്) പ്രതിനിധീകരിച്ച് കെ കെ രത്നകുമാരി കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി വ്യാഴാഴ്ച തിരഞ്ഞെടുക്കപ്പെട്ടു. എതിർ സ്ഥാനാർത്ഥി എം. ജൂബിലി ചാക്കോയെ പരാജയപ്പെടുത്തിയാണ് രത്നകുമാരി വിജയിച്ചത്. മുൻ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് (എഡിഎം) കെ. നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട നിയമപരമായ സങ്കീർണതകളെ തുടർന്നുള്ള ജാമ്യ വ്യവസ്ഥകൾ കാരണം മുൻ പ്രസിഡൻ്റ് പി.പി.ദിവ്യ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നത് ശ്രദ്ധേയമാണ്. ദിവ്യയുടെ രാജിയെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ മേൽനോട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, കലക്ടറുടെ നിർദേശപ്രകാരം പോലീസ്, പരിപാടി റിപ്പോർട്ട് ചെയ്യാൻ പഞ്ചായത്ത് ഹാളിൽ പ്രവേശിക്കുന്നതിൽ നിന്ന് മാധ്യമപ്രവർത്തകരെ തടഞ്ഞത് തർക്കത്തിനിടയാക്കുകയും തിരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെച്ചൊല്ലി വിമർശനം ഉയരുകയും ചെയ്തു. മുമ്പ് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിരുന്ന ശ്രീമതി രത്‌നകുമാരിയാണ് ഇപ്പോൾ 24 അംഗ പഞ്ചായത്ത്…

വയനാട് ദുരന്തം ഒരു ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ല: കേന്ദ്ര ആഭ്യന്തര സഹമന്ത്രി

ന്യൂഡല്‍ഹി: വയനാട്ടിലെ മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രതിനിധി കെ വി തോമസിനെയാണ് നിലപാട് അറിയിച്ചത്. മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിച്ച്‌ സഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കെ വി തോമസ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തു നല്‍കിയിരുന്നു. ഇതിനുള്ള മറുപടിയിലാണ് കേന്ദ്ര ആഭ്യന്തരസഹമന്ത്രി കേന്ദ്രത്തിന്റെ നിലപാട് വ്യക്തമാക്കിയത്. പ്രളയവും ഉരുള്‍പൊട്ടലും ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ പ്രകാരം സാധിക്കില്ലെന്ന് കത്തില്‍ വ്യക്തമാക്കുന്നു. നിലവിൽ എസ്‌ഡിആർഎഫ്, എൻഡിആർഎഫ് ചട്ടങ്ങളിൽ ഒരു ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ മാനദണ്ഡമില്ലെന്നും കെ വി തോമസിനുള്ള മറുപടി കത്തിൽ കേന്ദ്ര സഹമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന് എസ്‌ഡിആർഎഫ് പ്രവർത്തനങ്ങൾക്കായി 388 കോടി രൂപ നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് അനുവദിച്ചിട്ടുണ്ട്.…