ചിക്കാഗോ: ബെൻസൻവിൽ സേക്രഡ് ഹാർട്ട് ഇടവകയിൽ വലിയ നോമ്പിനോടനുബന്ധിച്ച് വാർഷികധ്യാനം മാർച്ച് 13 മുതൽ 15 വരെ നടത്തപ്പെടുന്നു. പ്രശസ്ത ധ്യാനഗുരുവും വയനാട്ടിലുള്ള മക്കിയാട് ബെനഡിക്റ്റൈൻ ധ്യാനമന്ദിരത്തിൻ്റെ ഡയറക്ടറുമായ ഫാ. ജോയ് ചെമ്പകശ്ശേരിയാണ് മുതിർന്നവർക്കായുള്ള ദിവ്യകാരുണ്യആത്മാഭിഷേകധ്യാനത്തിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കുംയുവജനങ്ങൾക്കുമായി അനോയ്ൻ്റിങ് ഫയർ കാത്തലിക് യൂത്ത് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ ധ്യാനശുശ്രൂഷകൾ പ്രത്യേകമായി ക്രമീകരിച്ചിട്ടുണ്ടെന്നും വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ അറിയിച്ചു. ട്രസ്റ്റിമാരായ തോമസ് കുന്നുംപുറത്ത്, മത്തിയാസ് പുല്ലാപ്പള്ളി, അബ്രാഹം അരീച്ചിറയിൽ, ജെയ്മോൻ പടിഞ്ഞാറേൽ, എബിൻ കുളത്തിൽകരോട്ട് എന്നിവർ ധ്യാനക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. നോമ്പിൻ്റെ ചൈതന്യമുൾക്കൊണ്ട് ആത്മവിശുദ്ധീകരണത്തിനും ജീവിതനവീകരണത്തിനുമുതകുന്ന ഈ ധ്യാനത്തിൽ മുഴുവൻ സമയവും പങ്കെടുത്ത് ഈസ്റററിനൊരുങ്ങാൻ എല്ലാ ഇടവകാംഗങ്ങൾക്കും കഴിയട്ടെ എന്നു പ്രാർത്ഥിയ്ക്കുന്നതായും കുട്ടികളുടെയുംയുവജനങ്ങളുടെയും ധ്യാനദിവസങ്ങളായ ശനി, ഞായർ ദിവസങ്ങളിൽ അവരുടെ സാന്നിദ്ധ്യം മാതാപിതാക്കൾ ഉറപ്പുവരുത്തണമെന്നും വികാരി ഫാ. അബ്രാഹം കളരിയ്ക്കൽ ഓർമിപ്പിച്ചു.
Category: AMERICA
ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന ചരിത്ര നോവൽ പ്രകാശനം ചെയ്തു
കണ്ണൂർ: മൂന്നു മതങ്ങളും ഇത്രയധികം സഹജീവിതം നടത്തുന്ന സഹിഷ്ണുതയുള്ള സമൂഹമായി കേരളം നിലനിൽക്കുന്നതിനു പിന്നിൽ വായന നൽകിയ സംസ്കാരമാണെന്ന് എഴുത്തുകാരൻ സക്കറിയ. കൈരളി ബുക്സ് പ്രസിദ്ധീകരിക്കുന്ന കനേഡിയൻ മലയാളി എഴുത്തുകാരനായ ജോൺ ഇളമതയുടെ ‘സൂഫികളും സുൽത്താന്മാരും’ എന്ന പുസ്തകം കഥാകൃത്ത് പി.കെ.പാറക്കടവന് നൽകി പ്രകാശനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു മതങ്ങളെ അപമാനിക്കാത്ത, ഒപ്പം ജീവിക്കാൻ അനുവദിക്കുന്ന, മതഭ്രാന്തില്ലാത്ത, വർഗീയഭ്രാന്തില്ലാത്ത ഒരു സമൂഹമായി കേരളം ഇപ്പോഴും നിലനിൽക്കുന്നു. ഇതിനെല്ലാം പിന്നിൽ വിദ്യാലയങ്ങളും നന്മയുള്ള അധ്യാപകരും വായനയുമെല്ലാം ഉണ്ടാക്കിയ സംസ്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. കൈരളി ബുക്സ് മാനേജിംഗ് ഡയറക്ടർ ഒ. അശോക്കുമാർ അദ്ധ്യക്ഷത വഹിച്ചു. എ.വി.പവിത്രൻ, പി.കെ.പാറക്കടവ് , സതീശൻ മോറായി, ഷുക്കൂർ പെടയങ്ങോട്, രാജേഷ് തെക്കന്മാർ, എ.കെ.ബിജുരാജ് എന്നിവർ പ്രസംഗിച്ചു. ജോൺ ഇളമത മറുപടി പ്രസംഗം നടത്തി. പ്രശസ്ത ലോക സഞ്ചാരിയായ ഇബ്ൻ ബത്തൂത്തയുടെ സഞ്ചാരത്തെ ആസ്പദമാക്കി…
സ്ത്രീ ! (കവിത): ജയൻ വർഗീസ്
എത്ര മനോഹര രൂപം വിടാരുമി – തെത്ര മദാലസ ഭാവം ! ആദിശില്പി തീർത്ത വിശ്വ ലാവണ്യമേ നിന്റെ ആരാമ സൗകുമാര്യം എനിക്ക് വേണ്ടി – എന്നും എനിക്ക് വേണ്ടി ! പത്മദളങ്ങൾ തഴുകീയൊഴുകും പമ്പാ നദിക്കരയിൽ പുഷ്പ ദളാകാര നർത്തന വടിവിൽ എന്നെ തപസ്സുണർത്തീ ! മേനകേ, മേനകേ നിൻ മുന്നിൽ താപസണല്ലാ – ഞാൻ മനുഷ്യൻ വിശ്വാമിത്രൻ – വെറും വിശ്വാമിത്രൻ ! സ്നിഗ്ദ മഞ്ഞല നൂപുരമണിയും ഹിമവൽത്തിരുനടയിൽ ഉഗ്ര തപോമയ ശിൽപ്പ ശിലയായയ് എന്നെ മനം മയക്കീ ! പാർവ്വതീ , പാർവ്വതീ നിൻ മുന്നിൽ ഈശ്വരനല്ലാ ഞാൻ മനുഷ്യൻ ! പരമേശ്വരൻ – വെറും പരമേശ്വരൻ !
താരിഫില്‍ അടിപതറിയ ട്രംപ്: ദശലക്ഷക്കണക്കിന് ഇറക്കുമതിക്കാര്‍ക്ക് 166 ബില്യൺ ഡോളർ തിരികെ നൽകും!
ഡൊണാൾഡ് ട്രംപിന്റെ താരിഫുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിച്ചത് അദ്ദേഹത്തിനേറ്റ ഏറ്റവും വലിയ പ്രഹരമായി. ഇപ്പോള്‍ ഏകദേശം 330,000 ഇറക്കുമതിക്കാർക്ക് 166 ബില്യൺ ഡോളർ തിരികെ നൽകാനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. 45 ദിവസത്തിനുള്ളിൽ ഒരു പുതിയ സംവിധാനം നിലവിൽ വരും. വാഷിംഗ്ടണ്‍: യുഎസ് വ്യാപാര നയവുമായി ബന്ധപ്പെട്ട വാർത്തകൾ ലോകമെമ്പാടുമുള്ള വ്യാപാരികൾക്ക് ആശ്വാസം പകരുന്നതാണ്. യുഎസ് സുപ്രീം കോടതി വിധിയെത്തുടർന്ന്, പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ കോടിക്കണക്കിന് ഡോളറിന്റെ തീരുവകൾ തിരിച്ചു നല്‍കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഈ തീരുമാനം യുഎസ് ഇറക്കുമതിക്കാർക്ക് ഗണ്യമായി ഗുണം ചെയ്യുമെന്ന് മാത്രമല്ല, ഇന്ത്യ ഉൾപ്പെടെ നിരവധി രാജ്യങ്ങളുമായുള്ള വ്യാപാരത്തെയും ഗുണപരമായി ബാധിക്കും. കഴിഞ്ഞ മാസം, ട്രംപ് ഭരണകൂടത്തിന്റെ സാമ്പത്തിക നയത്തിന്റെ പ്രധാന ഭാഗമായ നിരവധി താരിഫുകൾ ഭരണഘടനാ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രഖ്യാപിക്കുകയും അവ നിർത്തലാക്കുകയും ചെയ്തിരുന്നു.…
കേരള അസോസിയേഷൻ ഓഫ് ഡാളസ് ട്വന്റി20 ക്രിക്കറ്റ് ലോക കപ്പ് വാച്ച് പാർട്ടി സംഘടിപ്പിക്കുന്നു
ഡാളസ്: ഇന്ത്യ ട്വന്റി20 ലോകകപ്പിന്റെ ഫൈനലിലേക്ക് ഇന്ത്യ പ്രവേശിച്ചിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തോടെയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചിരിക്കുന്നത് . ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്ക് വലിയ പ്രതീക്ഷയാണ് ഈ മാച്ചിലൂടെ നൽകിയിരിക്കുന്നത്. നാളെ നടക്കുവാൻ പോകുന്ന മാച്ചിൽ ഇന്ത്യ ന്യൂസിലാൻഡിനെയാണ് നേരിടുന്നത്. മലയാളി താരവും കൂടിയായ സഞ്ജുവിന്റെ ബാറ്റിങ്ങും ഹാർദിക്കിന്റെ ഫിനിഷിങ്ങും ബുമ്രയുടെ ബോളിങ്ങും ഡാളസിലെ ക്രിക്കറ്റ് ആരാധകർ ഇന്ത്യക്ക് ചരിത്രപരമായി വിജയം ഉണ്ടാകുംമെന്ന് പ്രവചിച്ചിരിക്കുന്നു. ഡാളസ് സമയം ഞായറാഴ്ച രാവിലെ 8: 30ന് ഫൈനൽ മത്സരം ആരംഭിക്കും. ലോക കപ്പ് ക്രിക്കറ്റ് ഫൈനൽ മത്സരത്തിന്റെ വാച്ച് പാർട്ടി കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ ഗാർലന്റിലുള്ള ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെടും. ടി 20 ലോക കപ്പ് ഫൈനൽ ക്രിക്കറ്റ് മാച്ച് കാണുവാൻ എല്ലാ ക്രിക്കറ്റ് പ്രേമികളെയും സംഘാടകർ ക്ഷണിക്കുന്നു. പ്രവേശനം സൗജന്യമാണ്. Venue : 3821 Broadway Blvd.,…
മാത്യുക്കുട്ടി ഡാനിയേൽ ഡാളസ്സിൽ അന്തരിച്ചു
ഡാളസ് :പത്തനംതിട്ട മല്ലിശേരി പുത്തൻപറമ്പിൽ മാത്യുക്കുട്ടി ഡാനിയേൽ (70) മാർച്ച് 7-ന് അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ചികിത്സയിലായിരുന്നു.സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഇടവകാംഗമാണ് ഭാര്യ: ഏലിയാമ്മ മാത്യു മക്കൾ: ജോബിൻ ഡാനിയേൽ, ജിബിൻ ഡാനിയേൽ മരുമക്കൾ ഡാലിയ സൂസൻ ,റിയാ തോമസ് സംസ്കാരം: സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട്
കേരള ബി ജെ പി – ഭാരതീയ ജന്‍ സംഘ് മുതൽ 2026 വരെ: ജയശങ്കർ പിള്ള
സംഘടനാ വളർച്ച, സമരങ്ങൾ, തിരഞ്ഞെടുപ്പ് മുന്നേറ്റം, വികസന രാഷ്ട്രീയം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഒരു അവലോകനം 1. ജന്‍ സംഘില്‍ നിന്ന് ബി ജെ പിയിലേക്ക് ഇന്ത്യൻ ദേശീയ രാഷ്ട്രീയത്തിൽ ഹിന്ദു സാംസ്കാരിക ദേശീയതയെ ആധാരമാക്കി പ്രവർത്തിച്ച രാഷ്ട്രീയ സംഘടനയായ ഭാരതീയ ജന്‍ സംഘ് 1951-ൽ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്തിൽ സ്ഥാപിതമായി. ആർഷ ഭാരത സംസ്കാരത്തിലൂന്നി ജനാധിപത്യ വ്യവസ്ഥിതിയിലൂടെ സാമൂഹിക ഉയർച്ചയിലേക്ക് ഭാരതത്തെ നയിക്കുക എന്ന പരമമായ ലക്ഷ്യമാണ് ഭാരതീയ ജന്‍ സംഘ് ലക്ഷ്യമിട്ടത്. വടക്കേ ഇന്ത്യയെ അപേക്ഷിച്ച്, കേരളത്തിൽ ഈ സംഘടനയുടെ പ്രവർത്തനം വളരെ പരിമിതമായിരുന്നുവെങ്കിലും ആശയപരമായ ഒരു രാഷ്ട്രീയധാരയായി അത് നിലവിൽ വരികയും, പല പ്രമുഖ ചിന്തകരും, രാഷ്ട്രീയ പ്രവർത്തകരും ജന്‍ സംഘിന്റെ ചിന്താധാരയിലേക്കും, പ്രവർത്തനങ്ങളിലേക്കും കടന്നു വന്നു. 1975-ലെ അടിയന്തരാവസ്ഥയ്ക്കു ശേഷം (1975–1977) കഴിഞ്ഞ് ഇന്ത്യയിലെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചു. പിന്നീട്…
മാനവികതയെ അഗാധത്തിലേക്ക് തള്ളിവിടുന്ന വ്യക്തിയിൽ നിന്ന് അകലം പാലിക്കുക: ട്രംപിനോട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ
ഷിക്കാഗോ: മാനവികതയെ അഗാധത്തിലേക്ക് തള്ളിവിടുന്ന വ്യക്തിയായ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവില്‍ നിന്ന് അകലം പാലിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോ ആവശ്യപ്പെട്ടു. വെള്ളിയാഴ്ച, യുഎസ് പൗരാവകാശ നേതാവ് ജെസ്സി ജാക്സന്റെ ഷിക്കാഗോയിൽ നടന്ന ശവസംസ്കാര ചടങ്ങിൽ സംസാരിക്കവേയാണ് മിഡിൽ ഈസ്റ്റിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തെ പെട്രോ അഭിസംബോധന ചെയ്തതും ട്രംപിന് നിര്‍ദ്ദേശം നല്കിയതും. അമേരിക്കയിലുടനീളമുള്ള ആഫ്രിക്കൻ വംശജരായ ആളുകൾക്ക് “സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തിന്റെ ജീവിക്കുന്ന പ്രതീകം” എന്നാണ് പെട്രോ ജാക്സണെ പ്രശംസിച്ചത്. നെതന്യാഹുവിൽ നിന്ന് അകലം പാലിക്കാൻ ട്രംപിനോട് ആഹ്വാനം ചെയ്ത പെട്രോ പറഞ്ഞു: “മാനവികതയെ അഗാധത്തിലേക്ക് തള്ളിവിടുന്ന വ്യക്തിയിൽ നിന്ന് യുഎസ് പ്രസിഡന്റ് സ്വയം പൂർണ്ണമായും വേർപെടുത്തേണ്ട സമയമാണിത്.” മധ്യപൂർവദേശത്തെ നിലവിലെ സംഘർഷത്തിനെതിരെ മനുഷ്യത്വം ഒന്നിക്കണമെന്ന് പെട്രോ പറഞ്ഞു. “മിസൈലുകളെ തടയാൻ കഴിവുള്ള ഒരു ആയുധവുമില്ലാത്തതിനാൽ നാമെല്ലാവരും ഒന്നിക്കേണ്ട സമയമാണിത്,” അദ്ദേഹം…
ഇറാൻ മിഡിൽ ഈസ്റ്റിന്റെ പരാജയം: ഗൾഫ് രാജ്യങ്ങളോട് ടെഹ്റാൻ ക്ഷമാപണം നടത്തിയതിനെ ട്രംപ് വിമർശിച്ചു
അയൽപക്കത്തുള്ള മധ്യപൂർവേഷ്യൻ രാജ്യങ്ങൾക്ക് മുന്നിൽ ഇറാൻ തലകുനിക്കേണ്ടി വരുന്നത് ഇതാദ്യമായിരിക്കുമെന്ന് ട്രംപ് തന്റെ പ്രസ്താവനയിൽ പറഞ്ഞു. ഇറാന്റെ നിലപാട് ഇപ്പോൾ മുമ്പത്തെപ്പോലെ ശക്തമല്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. വാഷിംഗ്ടണ്‍: പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾക്കിടയിൽ, ഇറാനെതിരേ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രൂക്ഷമായ പ്രസ്താവന പുറപ്പെടുവിച്ചു. ഇറാൻ ഇപ്പോൾ മധ്യേഷ്യയിലെ പ്രബല രാജ്യമല്ലെന്നും, മറിച്ച് മേഖലയിലെ ഏറ്റവും വലിയ പരാജിത രാജ്യമായി മാറിയെന്നും ട്രംപ് പറഞ്ഞു. യുദ്ധസമയത്ത് നടന്ന ആക്രമണങ്ങൾക്ക് ഇറാൻ തങ്ങളുടെ ചില ഗൾഫ് അയൽക്കാരോട് ക്ഷമാപണം നടത്തിയതിന് ശേഷമാണ് അദ്ദേഹത്തിന്റെ പ്രസ്താവന വന്നത്. യുഎസിന്റെയും ഇസ്രായേലിന്റെയും തുടർച്ചയായ ആക്രമണങ്ങളുടെ സമ്മർദ്ദത്തെ തുടർന്നാണ് ഇറാൻ ഈ നടപടി സ്വീകരിച്ചതെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റിൽ ട്രംപ് പറഞ്ഞു. അമേരിക്കയും ഇസ്രായേലും നടത്തുന്ന തുടർച്ചയായ ആക്രമണങ്ങൾ ഇറാനെ ദുർബലപ്പെടുത്തിയെന്ന് ട്രംപ് തന്റെ സന്ദേശത്തിൽ അവകാശപ്പെട്ടു. ഈ…
ഇറാൻ യുദ്ധത്തിന്റെ ലക്ഷ്യം എങ്ങനെ കൈവരിക്കും? (എഡിറ്റോറിയല്‍)
“ഏറ്റവും കൂടുതൽ നുണകൾ പറയപ്പെടുന്നത് തിരഞ്ഞെടുപ്പിന് മുമ്പും, യുദ്ധ സമയത്തും, വേട്ടയാടലിനുശേഷവുമാണ്” എന്ന് പറയാറുണ്ട്. ഏതാണ്ട് അതേ അവസ്ഥയാണ് ഇപ്പോള്‍ ഇറാന് യുദ്ധത്തിലും കാണുന്നത്. “യുദ്ധം ആരംഭിച്ചത് അമേരിക്കയല്ല, പക്ഷെ അമേരിക്ക അത് അവസാനിപ്പിക്കും” എന്ന യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പെന്റഗണില്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിന്നുതന്നെ തുടങ്ങാം. യുഎസും ഇസ്രായേലും പകൽ സമയത്ത് ആക്രമണം നടത്തി ഒരു പരമാധികാര രാഷ്ട്രത്തിന്റെ പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത് ലോകം മുഴുവൻ കണ്ടു. അതേസമയം, ഇറാനെ ആക്രമിക്കാൻ പദ്ധതിയിടുന്നതായി തങ്ങൾക്ക് വിവരവും ലഭിച്ചിട്ടുണ്ടായിരുന്നില്ലെന്ന് പെന്റഗൺ യു എസ് കോണ്‍ഗ്രസില്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അതിനർത്ഥം പെന്റഗൺ കോൺഗ്രസിനോട് ഒരു കാര്യവും പെന്റഗൺ മേധാവി മാധ്യമങ്ങളോട് മറ്റെന്തെങ്കിലും പറയുകയും ചെയ്തു എന്നാണ്! അതുപോലെ, ആക്രമണം തുടങ്ങിയിട്ടേയുള്ളൂവെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ആക്രമണമായിരിക്കും അതെന്നും…
