ദോഹ (ഖത്തര്‍): മുൻകൂട്ടി നിശ്ചയിച്ച പ്രതിബദ്ധത നിറവേറ്റുന്നതിൽ ഇറാൻ ഒരു പ്രധാന ചുവടുവെപ്പ് നടത്തി. ലെബനനിൽ വെടിനിർത്തൽ വ്യവസ്ഥകൾ പാലിച്ച ഉടൻ തന്നെ ഇറാൻ ഹോർമുസ് കടലിടുക്ക് എല്ലാ വ്യാപാര കപ്പലുകൾക്കും തുറന്നുകൊടുത്തു. ഈ സുപ്രധാന തീരുമാനം ആഗോള അസംസ്കൃത എണ്ണ വിലയിൽ കുത്തനെ ഇടിവുണ്ടാക്കി. ഈ മുഴുവൻ നയതന്ത്ര പുരോഗതിയും മിഡിൽ ഈസ്റ്റിലെ സമാധാനത്തിലേക്കുള്ള ഒരു പ്രധാനവും പ്രധാനപ്പെട്ടതുമായ ചുവടുവയ്പ്പായി കണക്കാക്കപ്പെടുന്നു. അയൽ രാജ്യത്തെ യുദ്ധം അവസാനിച്ചതായി പ്രഖ്യാപിച്ചയുടൻ, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി X-ലൂടെ ലോകത്തിന് നിർണായക സന്ദേശം നൽകി. ലെബനനിലെ സമാധാന കരാർ പ്രാബല്യത്തിൽ നിലനിൽക്കുന്നിടത്തോളം, ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകൾക്കും തുറന്നിരിക്കുമെന്ന് അദ്ദേഹം വ്യക്തമായി പ്രഖ്യാപിച്ചു. മാരിടൈം അഡ്മിനിസ്ട്രേഷൻ സ്ഥാപിച്ച റൂട്ടുകളിലൂടെയായിരിക്കും ഈ സുരക്ഷിതമായ പാത കടന്നുപോകുക. In line with the ceasefire in Lebanon, the passage…
Category: AMERICA
മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ഒരു സ്റ്റെപ്പ് അകലെ : ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം
ന്യൂ യോർക്ക് : മോഹിനിയാട്ടത്തിൽ വേൾഡ് ഗിന്നസ് ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം ഫൊക്കാന കൺവെൻഷനിൽ. കേരളത്തിന്റെ തനത് ലാസ്യനൃത്തകലാരൂപമാണ് മോഹിനിയാട്ടം, ആ നാട്യശാസ്ത്രത്തിൽ അമേരിക്കയിൽ ഒരു ഗിന്നസ് വേൾഡ് റെക്കോർഡ് നേടുവാൻ ഫൊക്കാന ഇന്ത്യൻഅമേരിക്കൻ ഡാൻസേസിന് അവസരം ഒരുക്കുന്നു. നോർത്ത് അമേരിക്കയിൽ മോഹിനിയാട്ടം കളിക്കുകയും പഠിക്കുകയും ചെയ്യുന്ന ഡാൻസേസിന് കിട്ടുന്ന അസുലഭ സന്ദർഭമാണ് ഫൊക്കാന ഒരുക്കുന്നത്. ലോകമെമ്പാടുമുള്ള മനുഷ്യനേട്ടങ്ങളുടെയും പ്രകൃതിയിലെ അത്ഭുതങ്ങളുടെയും ആധികാരിക ശേഖരമാണ് ഗിന്നസ് വേൾഡ് റെക്കോർഡുകൾ .അങ്ങനെ ഒരു റെക്കോർഡ് മോഹിനിയാട്ടത്തിൽ ഈ കൺവെൻഷനിലൂടെ നേടുന്നതിന് ഫൊക്കാന സുവർണ്ണാവസരമൊരുക്കുന്നു. ഗിന്നസ് വേൾഡ് റിക്കാർഡിൽ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്.അസാധ്യവും അപൂര്‍വവും അതുല്യമായ കാര്യങ്ങള്‍ക്കാണ് ഗിന്നസ് റെക്കോർഡ് ലഭിക്കുക. ഈ ബഹുമതി നേടുവാൻ വേണ്ടിയാണ് ഫൊക്കാന നിങ്ങളെ ക്ഷണിക്കുന്നത് . ഭാരതീയസംസ്‌കാരത്തെ സംരക്ഷിക്കുന്നതിനും നമ്മുടെ കലകളും സാഹിത്യവും എത്രത്തോളം ഉന്നതമായ…
ന്യൂജേഴ്‌സിയിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അനലീലിയ മെജിയയ്ക്ക് ചരിത്ര വിജയം
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ 11-ാം കോൺഗ്രഷണൽ ഡിസ്ട്രിക്റ്റിലേക്ക് നടന്ന പ്രത്യേക തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി അനലീലിയ മെജിയ വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോ ഹാത്തവേയെയാണ് അവർ പരാജയപ്പെടുത്തിയത്. മിിക്കി ഷെറിൽ ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന സീറ്റിലേക്കായിരുന്നു ഈ വോട്ടെടുപ്പ്. ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആദ്യ ലാറ്റിന വംശജയാണ് മെജിയ. സെനറ്റർ ബേണി സാൻഡേഴ്‌സിൻ്റെ മുൻ രാഷ്ട്രീയ ഉപദേശകയായ അവർ, സാർവത്രിക ആരോഗ്യ പരിരക്ഷ, മിനിമം വേതനം വർദ്ധിപ്പിക്കൽ തുടങ്ങിയ പുരോഗമനപരമായ നയങ്ങളുടെ വക്താവാണ്. നവംബറിൽ നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ ഇരുവരും വീണ്ടും ഏറ്റുമുട്ടും. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഡെമോക്രാറ്റുകൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നതാണ് ഈ വിജയം.
സീയോൻ സഞ്ചാരി വിത്ത് ജോസി പുല്ലാട് – ഏപ്രിൽ 18
ന്യൂയോർക്ക്: കോവിഡ് മഹാമാരിയുടെ ആഗോള പ്രതിസന്ധി മനുഷ്യജീവിതത്തെ തളർത്തിയ 2020-ൽ, “സംഗീതത്തിലൂടെ ആരാധന” എന്ന ദർശനത്തിൽ ന്യൂയോർക്ക് ശാലേം മാർത്തോമാ ഇടവക മിഷൻ ആരംഭിച്ച ആത്മീയ സംഗീതപരിപാടിയാണ് സീയോൻ സഞ്ചാരി. വെർച്വൽ പ്ലാറ്റ്ഫോമിലൂടെ തുടക്കം കുറിച്ച ഈ പ്രോഗ്രാം, കഴിഞ്ഞ വർഷങ്ങളിലായി അനവധി വിശ്വാസികൾക്ക് ആശ്വാസവും പ്രത്യാശയും പകർന്ന ഒരു ആരാധനാ വേദിയായി മാറിയിട്ടുണ്ട്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നിരവധി അനുഗ്രഹീത ഗായകരുടെ പങ്കാളിത്തം ഈ സംഗീതയാത്രയെ കൂടുതൽ സമ്പന്നമാക്കി. ഈ ആത്മീയ സംഗീതപരമ്പരയുടെ 53- എഡിഷൻ ഏപ്രിൽ 18 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റേൺ ലോങ്ങ് ഐലന്റിലുള്ള ശാലേം മാർത്തോമാ പള്ളിയിൽ വച്ച് നടത്തപ്പെടും.ആത്മീയ സംഗീതസാന്നിധ്യം സൃഷ്ടിക്കുന്ന ഈ പ്രത്യേക സന്ധ്യ, വിശ്വാസികൾക്ക് ഒരുമിച്ച് ആരാധനാനുഭവത്തിൽ പങ്കുചേരാനുള്ള ഒരു വിലപ്പെട്ട അവസരമായി മാറും. മാരാമൺ കൺവെൻഷൻ ഗാനങ്ങൾ ഉൾപ്പെടെ ആയിരക്കണക്കിന് ക്രൈസ്തവ ഗാനങ്ങൾക്ക്…
ട്രംപ് – മാർപ്പാപ്പ പോര്: കത്തോലിക്കാ സന്നദ്ധ സംഘടനയുടെ ഫണ്ട് വെട്ടിക്കുറച്ചു
വാഷിംഗ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട് ലിയോ പതിനാലാമൻ മാർപ്പാപ്പയുമായുള്ള വാഗ്വാദം മുറുകുന്നതിനിടെ, കത്തോലിക്കാ സന്നദ്ധ സംഘടനകൾക്ക് നൽകിവന്നിരുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ധനസഹായം ട്രംപ് ഭരണകൂടം നിർത്തലാക്കി. മയാമിയിലെ കാത്തലിക് ചാരിറ്റീസിന് നൽകിവന്ന 11 ദശലക്ഷം ഡോളറിന്റെ (ഏകദേശം 92 കോടി രൂപ) കരാറാണ് റദ്ദാക്കിയത്. അഭയാർത്ഥി കുട്ടികളുടെ എണ്ണത്തിൽ കുറവുണ്ടായതിനാലാണ് നടപടിയെന്ന് ഔദ്യോഗിക വിശദീകരണമെങ്കിലും, മാർപ്പാപ്പയും ട്രംപും തമ്മിലുള്ള പരസ്യമായ പോരാണ് ഇതിന് പിന്നിലെന്ന് കരുതപ്പെടുന്നു. ഫണ്ട് നിലച്ചതോടെ 60 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ഈ ചാരിറ്റി സ്ഥാപനം ഏതാനും മാസങ്ങൾക്കുള്ളിൽ പൂട്ടേണ്ടി വരുമെന്ന് സഭാനേതാക്കൾ ആശങ്കപ്പെടുന്നു. സമാധാനത്തിന് ആഹ്വാനം ചെയ്ത മാർപ്പാപ്പയെ ‘കുറ്റകൃത്യങ്ങളോട് മൃദുസമീപനം സ്വീകരിക്കുന്നവൻ’ എന്ന് ട്രംപ് വിമർശിച്ചിരുന്നു. ലോകം ‘ഏകാധിപതികളാൽ’ നശിക്കുകയാണെന്നായിരുന്നു മാർപ്പാപ്പയുടെ മറുപടി.
ഇന്റർനാഷണൽ പ്രയർ ലൈൻ പ്രാർത്ഥനാ യോഗം ഏപ്രിൽ 21-ന് ,റവ. ജെയിംസ് കെ. ജോൺ മുഖ്യ പ്രഭാഷകൻ
ലബക് (ടെക്സാസ് ) :623-ാമതു ഇന്റർനാഷണൽ പ്രയർ ലൈൻ സെഷൻ 2026 ഏപ്രിൽ 21, ചൊവ്വാഴ്ച നടക്കും. സമയം: രാത്രി 9:00 (EST) | 8:00 (CST) | 6:00 (PST) ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരി മുഖ്യ പ്രഭാഷണം നടത്തും റവ. ജെയിംസ് കെ. ജോൺ നിലവിൽ ലുബോക്ക് ഇമ്മാനുവൽ മാർത്തോമാ പള്ളി & സാൻ അന്റോണിയോ കോൺഗ്രിഗേഷൻ (ടെക്സസ്) വികാരിയാണ്, വേദ പണ്ഡിതനും , സുവിശേഷ പസംഗീകനുമാണ് 2012-ൽ പട്ടം ലഭിച്ച അച്ചൻ കർണാടകയിലെ ദേവനഹള്ളി, കോലാർ, ഗുൽബർഗ എന്നിവിടങ്ങളിലും ചിക്കബല്ലാപ്പൂർ, കുമ്ട, ആലഹള്ളി,പീരുമേട്, മത്തായിപ്പാറ, പാമ്പനാർ, ഏലപ്പാറ തുടങ്ങിയ ഹൈറേഞ്ച് മിഷനുകളിലും പ്രവർത്തിച്ചിരുന്നു വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ഥനയ്ക്കും ദൈവവചന കേള്‍വിക്കുമായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റര്‍നാഷണല്‍ പ്രയര്‍ ലയ്ന്‍. ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9…
ശ്രീനാരായണ മിഷൻ സെന്റര്‍ വാഷിംഗ്ടണ്‍ ഡി.സി. (SNMC) യുടെ വിഷു ആഘോഷം വേറിട്ട അനുഭവമായി
വാഷിംഗ്ടണ്‍ ഡി.സി: ശ്രീനാരായണ മിഷൻ സെൻറർ വാഷിങ്ടൺ ഡി.സി. (SNMC) യുടെ ആഭിമുഖ്യത്തിൽ വിഷു 2026 ആഘോഷം Bethesda യിലെ സെവൻ ലോക്ക്സ് പ്രാഥമിക വിദ്യാലയത്തില്‍ കഴിഞ്ഞ ശനിയാഴ്ച വിപുലമായി സംഘടിപ്പിച്ചു. കേരളത്തിന്റെ പാരമ്പര്യവും സാംസ്കാരിക പൈതൃകവും മനോഹരമായി പ്രതിഫലിപ്പിച്ച ഈ ആഘോഷം പങ്കെടുത്ത എല്ലാവർക്കും ഓർമ്മയിൽ ഒരു നിറഞ്ഞ അനുഭവമായി മാറി. വിഷുക്കണി, വിഷുക്കൈനീട്ടം, സമൃദ്ധമായ പരമ്പരാഗത വിഷുസദ്യ എന്നിവ പരിപാടിയുടെ പ്രധാന ആകർഷണങ്ങളായിരുന്നു. കൂടാതെ നിറപ്പകിട്ടാർന്ന സാംസ്കാരിക പരിപാടികൾ വേദിയെ സമ്പുഷ്ടമാക്കി. കഴിഞ്ഞ ഏതാനും ആഴ്ചകളായി നടത്തിയ പരിശീലനത്തിന്റെ ഫലമായി 50 ൽ പരം കുടുംബാംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ ഏറെ ശ്രദ്ധേയമായി. പരിപാടികളുടെ ഉയർന്ന നിലവാരം പ്രേക്ഷകരുടെ മുക്തകണ്ഠമായ പ്രശംസക്ക് പാത്രമായി . ദീപാർപ്പണവും അതിനു ശേഷം മുൻ പ്രസിഡന്റുമാരും നിലവിലെ കമ്മിറ്റിയംഗങ്ങളും ചേർന്ന് നടത്തിയ നിലവിളക്കു തെളിയിക്കലും ചേർന്നാണ് പരിപാടികൾക്ക് തുടക്കമായത്. തുടർന്ന്…
ചൈന-ഇറാൻ എണ്ണ കരാർ: താരിഫ് ഭീഷണി മുഴക്കി ട്രംപ്
ഇറാനു മേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്നതിനായി, ടെഹ്‌റാനിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങളെ അമേരിക്ക ലക്ഷ്യം വെച്ചു. ആഗോള രാഷ്ട്രീയത്തിൽ പുതിയൊരു തലത്തിലുള്ള പിരിമുറുക്കത്തിന്റെ സൂചന നൽകുന്ന, ചൈനയ്‌ക്കെതിരെ നേരിട്ട് ട്രംപ് ഉപരോധ ഭീഷണി മുഴക്കി. വാഷിംഗ്ടണ്‍: ഇറാനെതിരെയുള്ള സമ്മർദ്ദ തന്ത്രം അമേരിക്ക കൂടുതൽ ശക്തമാക്കി. ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്ന ഏതൊരു രാജ്യത്തിനും ദ്വിതീയ ഉപരോധങ്ങൾ നേരിടേണ്ടിവരുമെന്ന് ഡൊണാൾഡ് ട്രംപ് വ്യക്തമായി സൂചിപ്പിച്ചു. അതിനർത്ഥം ഇറാൻ മാത്രമല്ല, ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങളും ലക്ഷ്യങ്ങളായി മാറിയേക്കാമെന്നാണ്. ഇറാനിയൻ എണ്ണ ഏറ്റവും കൂടുതല്‍ വാങ്ങുന്ന രാജ്യമാണ് ചൈന. അമേരിക്ക മുന്നറിയിപ്പ് നടപ്പിലാക്കിയാൽ, ചൈനീസ് സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിച്ചേക്കാം. സമുദ്ര ഉപരോധം ചൈന ഇറാനിയൻ എണ്ണ വാങ്ങുന്നത് നിരോധിക്കുന്നതിലേക്ക് നയിച്ചേക്കാമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് വൈറ്റ് ഹൗസിൽ പ്രസ്താവിച്ചു. ഏതെങ്കിലും രാജ്യത്തിന്റെ ബാങ്കിംഗ് സംവിധാനത്തിൽ ഇറാനിയൻ പണം…
വിദ്യാലയത്തിലെ ജാതി വെറിയന്മാർ: കാരൂർ സോമൻ (ചാരുംമൂടൻ)
ഒരു ഡെന്റൽ ഡോക്ടറാകാൻ സ്വപ്നം കണ്ട് പഠിച്ച കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ നിതിൻ രാജിന്റെ മരണം സവർണ്ണ യാഥാസ്തിഥികാരായ ചില അദ്ധ്യാപകരുടെ പ്രേരണമൂലമെന്ന് വിദ്യാർത്ഥിയുടെ പിതാവും സഹപാഠികളും അടിവരയിട്ട് പറയുന്നു. കുട്ടികൾക്ക് വെളിച്ചം പകരേണ്ട അദ്ധ്യാപകർ ആരാച്ചാരന്മാരാകുന്നു. ഇത് ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് പോലീസ് പരിശോധനയിൽ തെളിയുമോ അതോ സി.ബി.ഐ വരുമോ? നിസ്സാരമായ ഒരു ലോണിന്റെ പേരിൽ ഒരു കുട്ടിയും ആത്മഹത്യ ചെയ്യില്ല. ആത്മഹത്യയെങ്കിൽ അതിന് പ്രേരകശക്തിയായ കാരണങ്ങളെന്താണ്? കേരളത്തിന്റെ അഭിമാന സ്തംഭമായ വിദ്യാഭ്യാസ പഠനകേന്ദ്രങ്ങളിൽ ശാസ്ത്രം പഠിച്ചവർ വർഗ്ഗീയ വിദ്വേഷം വളർത്തുന്ന അദ്ധ്യാപകരുണ്ടെന്ന് കേൾക്കുമ്പോൾ അമ്പരപ്പ് മാത്രമല്ല നമ്മുടെ വിദ്യാഭ്യാസ രംഗം അന്ധ കാരയുഗത്തിലേക്ക് പോകുകയാണോയെന്ന് ചിന്തിക്കുന്നു. ഇവരുടെ ബിരുദ സർട്ടിഫിക്കറ്റുകൾ കോപ്പിയടിച്ചു നേടിയതോ എന്ന് പരിശോധിക്കണം. ലോക മലയാളികൾക്കെല്ലാം നാണക്കേടുണ്ടാക്കിയ ഒരു ദളിത് വിദ്യാർത്ഥിയുടെ ദാരുണ അന്ത്യം വിദ്യാഭ്യാസത്തിന്റെ അന്തഃസത്തയെ ചോദ്യം ചെയ്യുന്നതാണ്. ഒരു…
34 വർഷങ്ങൾക്ക് ശേഷം ഇസ്രായേൽ-ലെബനൻ നേതാക്കൾ ചർച്ച നടത്താൻ ഒരുങ്ങുന്നു
മിഡിൽ ഈസ്റ്റിൽ വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ, വ്യാപകമായ ശ്രദ്ധ ആകർഷിച്ച ഒരു സുപ്രധാന നയതന്ത്ര സംരംഭം ഉയർന്നു വരുന്നു. ഏകദേശം 34 വർഷത്തിനിടെ ആദ്യമായി ഇസ്രായേലിന്റെയും ലെബനന്റെയും നേതാക്കൾ നേരിട്ട് ചർച്ച നടത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ഒരു സുപ്രധാന ചുവടുവയ്പ്പായിട്ടാണ് ഈ നിർദ്ദിഷ്ട കൂടിക്കാഴ്ചയെ കാണുന്നത്. ഇരു രാജ്യങ്ങളിലെയും നേതാക്കൾ തമ്മിലുള്ള ചര്‍ച്ച വ്യാഴാഴ്ച നടക്കുമെന്നാണ് റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ ഈ ചര്‍ച്ചയുടെ വിശദാംശങ്ങൾ പങ്കുവെച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം കുറയ്ക്കുന്നതിനും സ്ഥിതിഗതികൾക്ക് അൽപ്പം ആശ്വാസം നൽകുന്നതിനുമുള്ള ശ്രമമാണ് ഈ സംരംഭമെന്ന് അദ്ദേഹം പറഞ്ഞു. യോഗത്തിൽ പങ്കെടുക്കുന്ന നേതാക്കളുടെ പേര് ട്രംപ് വ്യക്തമായി പറഞ്ഞില്ലെങ്കിലും, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔനും തമ്മിൽ സംഭാഷണം നടന്നേക്കാമെന്ന്…
