കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 25): ജോണ്‍ ഇളമത

മൈക്കിള്‍ആന്‍ജലോയുടെ മുമ്പില്‍ കാലം ഒരു കഴുകനെപ്പോലെ പറന്നു. ജീവിതം ഇനിയും എത്രനാള്‍കൂടിയുണ്ട്‌? നിനച്ചിരിക്കാത്ത നേരത്ത്‌ പലതും സംഭവിക്കുന്നു. എങ്കിലും ഇത്രകാലം കരുണാനിധിയായ ദൈവം കാത്തു. ഒരുപക്ഷേ, ദൈവത്തിന്‌ ഒരു പദ്ധതിയുണ്ടാകാം. ജനനം ഒരു നിയോഗമാണ്‌. നിയോഗം പൂര്‍ത്തിയാക്കാനുള്ള ജന്മങ്ങളിലൂടെയാകാം ഒരോ കാലങ്ങളിലും ഒരോരോ ജന്മങ്ങള്‍ നിശ്ചയിച്ച്‌ ദൈവം പ്രതിഭകളാക്കാന്‍ ഒരോരുത്തരെ തിരിഞ്ഞ്‌ ഭൂമിയിലേക്കയയ്ക്കുന്നത്‌. അങ്ങനെ ഒരു ജന്മമായിരിക്കില്ലേ തന്റേതെന്ന്‌ ആരു കണ്ടു! മൈക്കിള്‍, ആ കാലത്തൊക്കെ വിറ്റോറിയ കൊളോണ എന്ന സുന്ദരിയായ കവയിത്രിയുമായി ഏറെ അടുപ്പത്തിലായിരുന്നു. കര്‍ദിനാള്‍ ഡി മെഡിസി, ലിയോ പത്താമനെന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെട്ട സ്ഥാനാരോഹണച്ചടങ്ങില്‍ വെച്ചാണ്‌ അവളെ കണ്ടുമുട്ടിയത്‌. അതും പരിചയപ്പെടുത്തിയത്‌ റാഫേല്‍! റാഫേല്‍ ഇന്നില്ല. ഇന്നോളം ആ പരിചയം നിലനില്‍ക്കുന്നു. അതിലപ്പുറം അവളുമായി വളരെ അടുത്തിരിക്കുന്നു. ഒരു പഴകിയ വീഞ്ഞുപോലെ ലഹരി ഉണര്‍ത്തുന്നതുതന്നെ അവളുടെ സാമീപ്യം. മദ്ധ്യവയസ്ക എങ്കിലും അവള്‍…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 24): ജോണ്‍ ഇളമത

മറ്റൊരു മാറ്റത്തിന്‌ കാലം കാത്തുകിടന്നു. പലതും സംഭവിക്കുന്നത്‌ പ്രതീക്ഷകള്‍ക്കപ്പുറം. പോപ്പ്‌ ലിയോ പത്താമന്‍ അസ്വസ്ഥനായി. മാറ്റത്തിന്റെ കൊടുങ്കാറ്റ്‌ വീശുന്നു. എന്തുചെയ്യാനാകും! അപ്രമാദിത്വത്തിന്റെ വെണ്‍ചാമരം ഒടിഞ്ഞുവീഴുന്നു. എവിടെയും ശ്രതുക്കള്‍! എങ്ങനെ ഒതുക്കും? ദിശ മാറി അടിക്കുന്ന കൊടുങ്കാറ്റ്‌! ജര്‍മ്മനിയില്‍ നിന്നാണ്‌ ആ കൊടുങ്കാറ്റ്‌ വീശിയത്‌. വിറ്റന്‍ബര്‍ഗ്ഗ്‌ യൂണിവേഴ്‌സിറ്റിയോടനുബന്ധിച്ച കത്തോലിക്കാ കത്തീഡ്രലിന്റെ പ്രധാന കവാടത്തിലെ കതകില്‍ അക്കമിട്ട തൊണ്ണൂറ്റിയഞ്ച്‌ പ്രതിഷേധ പ്രകടന പത്രിക (95 തെസ്സസ്സ്‌) തൂങ്ങി. മാര്‍ട്ടിന്‍ ലൂഥര്‍ എന്ന സെന്റ്‌ അഗസ്റ്റീനിയന്‍ സന്യാസ സമൂഹത്തിലെ പുരോഹിതനായിരുന്നു അതിനു പിന്നില്‍. നിയമം, വൈദ്യശാസ്ത്രം, ദൈവശാസ്ത്രം എന്നിവയില്‍ അഗാധപാണ്ഡിത്യം നേടിയ പുരോഹിതനായ പ്രൊഫസ്സര്‍. പോപ്പ്‌ ലിയോ പത്താമന്റെ ചെയ്തികളുടെ രൂക്ഷ വിമര്‍ശനം, അല്ലെങ്കില്‍ അദ്ദേഹം പ്രഖ്യാപനം ചെയ്ത ദണ്ഡവിമോചനത്തിന്റെ പാര്‍ശ്വ ഫലങ്ങള്‍! ശുദ്ധീകരണസ്ഥലത്തിന്‌ വിലയിട്ട്‌ പേപ്പല്‍ ഖജനാവ്‌ കൊഴുപ്പിച്ചതിന്‌, ആ പണം ഉപയോഗിച്ച്‌ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്ക വലുതാക്കി പുതുക്കിപ്പണിയുന്നതിന്റെ…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 23): ജോണ്‍ ഇളമത

പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീരനിര്‍മ്മാണത്തിന്റെ ആദ്യഘട്ടം മാര്‍ബിള്‍ക്കല്ലുകളില്‍ മൂന്നു നിലയിലൂയര്‍ന്നു. ഇനി ഇസ്രായേലിന്റെ രക്ഷകനായ മോശയുടെ വലിയ പ്രതിമ കൊത്തണം. കല്ല്‌ തയ്യാറായി മൈക്കിള്‍ആന്‍ജലോയുടെ മുന്നില്‍ നിര്‍ജ്ജീവമായി കിടന്നു. പെട്ടെന്ന്‌ ശില്പിയുടെ കണ്ണുകളില്‍ ഒരു വലിയ പുകമറ ഉയര്‍ന്നു. അത്‌ സാവധാനം അപ്രത്യക്ഷമായപ്പോള്‍ ആജാനുബാഹുവായ ഒരു വൃദ്ധ ബലിഷ്ഠന്‍ ഉയര്‍ത്തെഴുന്നേറ്റു. ഇടിമുഴക്കം പോലെ ഘനഗംഭീരമായ ഒരു മുഴക്കം മൈക്കിള്‍ആന്‍ജലോ കേട്ടു! ഞാനാണ്‌ ഇസ്രായേലിന്റെ രക്ഷകന്‍ മോശ! യഹോവയെ ഞാന്‍ കണ്ടു, സീനായ്‌ മലമണ്ടയില്‍ എരിയുന്ന പച്ചിലക്കാടുകള്‍ക്കുള്ളില്‍. അഗ്നിനാളങ്ങളായി. അവന്‍ എന്നോട്‌ കല്പിച്ചു, എന്റെ ജനത്തെ, ഇസ്രയേല്‍ മക്കളെ ഫോറവോന്റെ അടിമത്വത്തില്‍നിന്ന്‌ രക്ഷിക്കുക. ഞാനോ, വിക്കനായ ഞാനോ? ആട്ടിടയനായ ഞാനോ? ഞാനാ ഫറവോന്റെ പട്ടാള മേധാവിയെ കൊന്നു, അവന്‍ എന്റെ സഹോദരിയുടെ മാനം പിച്ചിച്ചീന്താനാരംഭിച്ചപ്പോള്‍. ഫറവോന്റെ പട്ടാളക്കാര്‍ക്ക്‌ ഞാന്‍ പിടികൊടുക്കാതെ ഓടി. മരുഭൂമിയിലൂടെ, ചുട്ടുപഴുത്ത മണലാരണ്യത്തിലൂടെ, കഴുകന്മാര്‍ വട്ടമിടുന്ന…

കഥ പറയുന്ന കല്ലുകള്‍ (അദ്ധ്യായം – 22): ജോണ്‍ ഇളമത

ഏതാണ്ട്‌ ഒരു വര്‍ഷത്തോളം എത്തി മോശയുടെ ശില്പം കൊത്താന്‍ തക്ക ഒരു കല്ല്‌ കണ്ടെത്താന്‍. വലിയ പാറമേല്‍ ഇരിക്കുന്ന പ്രതിമ. അരോഗദൃഡഃഗാത്രനായ മോശ. നീണ്ടു നരച്ച താടിയും മുടിയും. നാല്പതു വര്‍ഷം മരുഭൂമിയില്‍ സഞ്ചരിച്ച മോശ. യഹോവയുടെ ആജ്ഞാനുവര്‍ത്തിയായി ചെങ്കടലിനെ വേര്‍തിരിച്ച്‌ ഇസ്രായേല്‍ ജനതയ്ക്ക്‌ വഴിയൊരുക്കിയ മോശ. വെള്ളത്തില്‍ നിന്നെടുക്കപ്പെട്ട അടിമയുടെ പുത്രന്‍. ഫറവോന്റെ അരമനയെ പിടിച്ചു കുലുക്കിയ മോശ! ഈ കല്ലില്‍ നിന്നിറങ്ങിവരുമ്പോള്‍ ആരുടെ രൂപമായിരിക്കണമെന്ന്‌ ചിന്തിച്ചു നിന്നപ്പോള്‍ കറോറമലയിലെ പാറയിടുക്കില്‍ ഒരു വൃദ്ധന്‍! അത്ഭുതം! അയാള്‍ക്ക്‌ താന്‍ മനസ്സില്‍ കൊണ്ടുനടന്ന മോശയോട്‌ ഏറെ രൂപസാദൃശ്യം! അരോഗദൃഢഃഗാത്രനായ വൃദ്ധന്‍. തല ഇടതുഭാഗത്തേക്ക്‌ തിരിഞ്ഞ്‌, അതിതീക്ഷ്ണമായ പച്ചക്കണ്ണുകളില്‍ കുങ്കുമ രേഖകള്‍ പടര്‍ന്നിരിക്കുന്നു. നീണ്ട നരച്ച മുടിയും താടിയും. പ്രതികാരവും നിരാശയും നിഴലിക്കുന്ന മുഖഭാവം. ഇയാള്‍ തന്നെ മോശ. ഇസ്രായേല്‍ ജനതയുടെ രക്ഷകന്‍.ഈജിപ്റ്റില്‍ നിന്നും ഇസ്രായേല്‍ ജനതയെ മരുഭൂമിയിലേക്കു…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ 21): ജോണ്‍ ഇളമത

പോപ്പ്‌ ലിയോ പത്താമന്‍ അത്യാഡംബരത്തില്‍ മുഴുകി. ചുറ്റിലും ബന്ധുക്കളായ കര്‍ദിനാളന്മാരുടെ ഒത്താശ ആഡംബത്തിന്‌ മൂര്‍ച്ചകൂട്ടി. നൃത്തവും പാട്ടും ചിത്രകലയും കൊത്തുപണികളും സമ്മേളനങ്ങളും പാര്‍ട്ടികളും കെട്ടിട നിര്‍മ്മാണവും പേപ്പല്‍ ഭണ്ഡാരത്തെ ശോഷിപ്പിച്ചു. വലിയ ഒരു സംഖ്യ നീക്കിയിരിപ്പ്‌ വെച്ചാണ്‌ പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍ ദിവംഗതനായത്‌. ഇതിനിടെ മൈക്കിള്‍ആന്‍ജലോ പലതവണ പോപ്പിനെ മുഖം കാണിച്ചു. പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീരം മുന്നു നിലകളില്‍ പണിത്‌ മോശയൂടെ വലിയ പ്രതിമ ഉള്‍പ്പടെ നാല്പത്തിയേഴു പ്രതിമകള്‍ പൂര്‍ത്തിയാക്കണം. നാല്‌ കൊല്ലം മുമ്പ്‌ വ്യവസ്ഥ ഒപ്പിട്ടിട്ടുള്ളത്‌. ജൂലിയസ്‌ പോപ്പിന്റെ ആകസ്മിക മരണം, പുതിയ പോപ്പിന്റെ സ്ഥാനാരോഹണവും കാത്ത്‌ മൈക്കിള്‍ആന്‍ജലോ കഴിയുകയായിരുന്നു. പോപ്പ്‌ ലിയോ സൃഹൃത്തും സ്വന്തം പോപ്പുമെന്ന്‌ കരുതിയതാണ്‌. പോപ്പ്‌ ലിയോ ആകെ മാറിയിരിക്കുന്നു. തലതിരിഞ്ഞ റോമന്‍ കൈസര്‍മാരെ അനുസ്മരിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ ചെയ്തികള്‍. ഇങ്ങനെ പോയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ അദ്ദേഹം ഭണ്ഡാരം കാലിയാക്കും. ജൂലിയസ്‌…

പടച്ചോന്റെ ഗോള്‍ (കഥ)

പതിനഞ്ചു വർഷങ്ങൾക്കു മുമ്പ് നാടുവിട്ടുപോയ അയാൾ തിരിച്ചുവരുന്നത് എന്റെ ഉപ്പ മരിച്ച ദിവസമാണ്! മയ്യത്തിന്റെ തലക്കുംഭാഗത്തിരിക്കുന്ന ഞാൻ ആ മുറിയിലേക്ക് വരുന്നവർക്കെല്ലാം ഉപ്പാന്റെ മുഖം വെള്ളത്തുണി നീക്കി കാണിച്ചു കൊടുക്കുമ്പോൾ അയാളും ഉപ്പയെ കാണാനെത്തി. ഒറ്റക്കണ്ണുള്ള അയാളുടെ മുഖം അപ്പോഴേ എനിക്കുള്ളിൽ തറച്ചുനിന്നു. കബറടക്കത്തിനുശേഷം, രാത്രി, മൗലൂദ് കഴിഞ്ഞ് ബന്ധുക്കളെല്ലാം വീട്ടിൽനിന്ന് ഒന്നൊന്നായി പൊയ്ക്കൊണ്ടിരിക്കുമ്പോൾ മതിലിനരികിൽ നിൽക്കുന്ന അയാളെ ഞാൻ വീണ്ടും കണ്ടു. മുക്രിയേയും യത്തീംഖാനയിലെ കുട്ടികളെയും യാത്രയാക്കി വീട്ടിലേക്ക് കയറുമ്പോഴാണ് മൂത്താപ്പ മതിൽ ചാരിനിൽക്കുന്ന അയാളെ ശ്രദ്ധിക്കുന്നത്. മുഖം തിരിച്ച്, നടന്നു നീങ്ങുന്ന അയാൾക്കു മുൻപിലേക്ക് മൂത്താപ്പ നടന്നു. ഞാനും മുറ്റത്തുനിന്ന് ചെത്തുവഴിയിലേക്കിറങ്ങി. “നുഹ്‌മാനല്ലേ? ജ്ജ് നുഹ്‌മാനല്ലേന്ന്?” മൂത്താപ്പ വഴിതടഞ്ഞു ചോദിച്ചു. മുഖമുയർത്തി അയാൾ തലയാട്ടി, വീണ്ടും മുന്നോട്ടു നടക്കാനാഞ്ഞപ്പോൾ മുത്താപ്പ വഴിമാറിയില്ല. “നുഹ്‌മാനെ ജ്ജ് എവടെയ്ന്നെടാ? അന്നെ ഞങ്ങള് തെരയാത്ത സ്ഥലങ്ങളില്ലല്ലോ, മാനേ! വാടാ.…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ 20): ജോണ്‍ ഇളമത

ഫ്ളോറന്‍സ്‌ റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായിരുന്ന കാര്‍ഡില്‍ ഡി മെഡിസി, ലിയോ പത്താമന്‍ എന്ന നാമധേയത്തില്‍ പുതിയ പോപ്പായി അവരോധിക്കപ്പെടുന്നു. എല്ലാം പെട്ടെന്നായിരുന്നു. മെഡിസി ഫാമിലിയിലെ ബന്ധുക്കാരും സുഹൃത്തുക്കളുമായ കര്‍ദിനാള്‍ തിരുസംഘം ഒത്തുനിന്നപ്പോള്‍ കര്‍ഡിനല്‍ ഡി ജിയോവാനിയെ കോണ്‍ക്ലേവിലെ വെള്ളപ്പുക പോപ്പാക്കി എതിരേറ്റു. നന്നേ ചെറുപ്പം. പോപ്പ്‌, മുപ്പത്തിയേഴ്‌ വയസ്സ്‌! ആ പ്രായത്തില്‍ മുമ്പാരും പോപ്പായിട്ടില്ല. എല്ലാവര്‍ക്കും ഒരേ അഭിപ്രായം. ഭരണപാടവവും അറിവും മുഖശ്രീയുമുള്ള ചുറുചുറുപ്പന്‍ പോപ്പ്‌ വത്തിക്കാനെ നവോത്ഥാനത്തിന്റെ നെറുകയില്‍ എത്തിക്കും. പതിമുന്നാം വയസ്സില്‍ കര്‍ദിനാള്‍ പദവിയിലെത്തിയ ജിയോവാനി പോപ്പായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞ്‌ നാലാ ദിനം പൌരോഹിത്യം സ്വീകരിച്ചു. തുടര്‍ന്ന്‌ റോമിന്റെ ബിഷപ്പായി. അപ്പോള്‍ മുതല്‍ വത്തിക്കാനില്‍ ഉത്സവമാരംഭിച്ചു. യൂറോപ്പും മെഡിറ്ററേനിയന്‍ തീരങ്ങളും ശബ്ദായമാനമായി. രാജാക്കന്മാരും പ്രഭുക്കളും യൂറോപ്പിന്റെ പലയിടങ്ങളില്‍നിന്നും കപ്പല്‍ കയറി വന്നിറങ്ങി. വില്ലുവണ്ടികളില്‍ പ്രഭ്വിനികള്‍ അണിഞ്ഞൊരുങ്ങി വത്തിക്കാനിലേക്കു പുറപ്പെട്ടു. മെഡിസിയുടെ ചാര്‍ച്ചക്കാരും സുഹൃത്തുക്കളുമായവര്‍. വത്തിക്കാനിലെ കെട്ടിടസമുച്ചയങ്ങളില്‍…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -19): ജോണ്‍ ഇളമത

കാലം കാത്തുനില്‍ക്കാതെ കറങ്ങി. സെസ്റ്റീന്‍ ചാപ്പലിലെ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി മൈക്കെലാഞ്ജലോ പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്റെ ശവകുടീര നിര്‍മ്മാണത്തിനുള്ള ചട്ടവട്ടങ്ങള്‍ കുട്ടുകയായിരുന്നു. വാസ്തവത്തില്‍ ആയിരത്തിയഞ്ഞുറ്റിയഞ്ചില്‍ അതായത്‌ സെസ്റ്റീന്‍ ചാപ്പലിലെ ചിത്രരചനയ്ക്ക്‌ മൂന്നു കൊല്ലം മുമ്പ്‌ പോപ്പുമായി കരാറില്‍ ഒപ്പുവച്ചതാണ്‌. മൂന്നു നിലയില്‍ ഒരു വലിയ ശവകൂടീരം. അതില്‍ നാല്‍പ്പത്തിയേഴ്‌ പ്രതിമകള്‍. മദ്ധ്യത്തില്‍ മോശയുടെ വലിയ പ്രതിമ. എട്ട്‌ മാസത്തോളമെടുത്തു മോശയെ കൊത്താന്‍. കറോറ പാറമടയില്‍ നിന്ന്‌ ഒത്ത ഒരു കല്ലു കണ്ടുകിട്ടാന്‍ വളരെ മുമ്പുതന്നെ ആര്‍ക്കും വേണ്ടാതിരുന്ന ഒരു കൂറ്റന്‍ കല്ല്‌ കണ്ടുവെച്ചിരുന്നതാണ്‌. അത്‌ ആരോ കൊണ്ടുപോയി. ഇപ്പോള്‍ പുതിയ നിരവധി ചെറുപ്പക്കാരായ ശില്പികള്‍ വന്നുകൊണ്ടിരിക്കുന്നു. അവരില്‍ ആരോ കൊത്തിപ്പഠിക്കാന്‍ ആ കല്ലു കൊണ്ടുപോയി എന്ന്‌ അതുപേക്ഷിച്ച കടയുടമ മൈക്കിളിനോട്‌ പറഞ്ഞപ്പോള്‍ ശില്പിക്ക് ഏറെ ഇച്ഛാഭംഗമുണ്ടായി. എന്നാല്‍ കല്ല് റോമില്‍ എത്തിക്കും മുമ്പ്‌ പോപ്പ്‌ ജൂലിയസ്‌ രണ്ടാമന്‍ ദിവംഗതനായ…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -18): ജോണ്‍ ഇളമത

സെസ്റ്റീന്‍ ചാപ്പലിന്റെ മുകള്‍ത്തട്ടിലെ അള്‍ത്താരയില്‍ വിശുദ്ധചിത്രങ്ങള്‍ ചാരുതയോടെ പിറന്നു വീണപ്പോള്‍ മൈക്കെലാഞ്ജലോ എല്ലാം മറന്നു. ശാരീരിക മാനസിക വേദനകളെ സൃഷ്ടിയുടെ ആവേശം മൈക്കിളില്‍ അലയടിച്ചുയര്‍ന്നു. ഇതു പ്രതീക്ഷിച്ചതുപോലെ ഉയരുന്നു. ഒരോ രൂപവും ഭാവനയുടെ കരുപിടിപ്പിച്ച മൂശയില്‍ നിന്നടര്‍ന്നു വീണപ്പോള്‍ ചിത്രരചനയ്ക്കുണ്ടായ ഒരു പുതിയ മാനം മൈക്കിളിനെ ഏറെ സന്തോഷിപ്പിച്ചു. പെന്‍സില്‍ കൊണ്ട്‌ രൂപരേഖ ഇട്ട്‌ അവയില്‍ വിവിധ നിറമുള്ള ചായങ്ങള്‍ പുരണ്ടപ്പോള്‍ ജീവനുള്ള ചിത്രങ്ങള്‍ ഉയര്‍ത്തെണീറ്റു. അരോഗദൃഡഗാത്രരുപങ്ങള്‍. അള്‍ത്താര മദ്ധ്യത്തിലെ ആദ്യ ചിത്രങ്ങളെ നോക്കി മൈക്കിള്‍ ആത്മഗതം നടത്തി. നന്നായിരിക്കുന്നു! പ്രപഞ്ച സൃഷ്ടി- ഇരുളില്‍നിന്ന്‌ വെളിച്ചത്തെ വേര്‍തിരിക്കുന്നു. ആകാശവും ഭൂമിയും കടലും കരയും തെളിയുന്നു. കരയിലും കടലിലും വൃക്ഷലതാദികള്‍, പക്ഷിമൃഗാദികള്‍ ഉരഗ,സസ്ത നജീവികള്‍, കടല്‍ജീവികള്‍ ഇവകളുടെ തിളക്കം. മനുഷ്യ സൃഷ്ടി-സ്രഷ്ടാവിന്റെ അതേ രൂപസാദൃശ്യത്തില്‍. ആദാമിന്റെയും ഹവ്വായുടെയും സൃഷ്ടി, അവരുടെ വീഴ്ച, പറുദീസയില്‍നിന്നുള്ള നിഷ്‌ക്കാസനം. നോഹിന്റെ ബലി, ജലപ്രളയം,…

കഥ പറയുന്ന കല്ലുകള്‍ (നോവല്‍ -17): ജോണ്‍ ഇളമത

സൃഷ്ടിയുടെ വേദന മൈക്കെലാഞ്ജലോയെ മഥിച്ചു. അഗ്നിപര്‍വ്വതങ്ങളില്‍നിന്ന്‌ ഒലിച്ചിറങ്ങുന്ന ലാവപോലെ മനസ്സ്‌ ഉരുകിത്തിളച്ചു. കര്‍ക്കശനായ പോപ്പ്‌ ജൂലിയസ്സിന്റെ കടുംപിടുത്തമാണ്‌ തന്നെ അങ്ങനെ ഒരു വെട്ടിലാക്കിയത്‌. എല്ലാറ്റിനും നല്ല വശങ്ങളുണ്ട്‌. ഒരുപക്ഷേ, ശില്പകലയോടൊപ്പം ചിത്രകലയും ഇരട്ടിയായി തന്നെ പ്രതിഭാധനനാക്കില്ലെന്ന്‌ ആരു കണ്ടു! ഏതാണ്ട്‌ നാലഞ്ചു വര്‍ഷം കഠിനാദ്ധ്വാനം വേണ്ടിവരുന്ന ഒരു ദൌത്യമാണ്‌, അറിഞ്ഞോ അറിയാതെയോ ഏറ്റെടുത്തിട്ടുള്ളത്‌. എവിടെ തുടങ്ങണം എവിടെ അവസാനിപ്പിക്കണം! അയ്യായിരം അടി വീതി വിസ്താരത്തില്‍ നീണ്ടുനിവര്‍ന്ന മുകള്‍ത്തട്ട്‌. മുന്നുറിലേറെ ചിത്രങ്ങള്‍ വരയ്ക്കുവാനുള്ള സാദ്ധ്യത. അവ സെന്റ്‌ പീറ്റേഴ്‌സ്‌ ബസിലിക്കയെ അനശ്വരമാക്കും. മനസ്സിലൂടെ ഒരു വലിയ പദ്ധതിയുടെ ചുരുള്‍ നിവര്‍ന്നു. ജനസ്സീസിന്റെ പുസ്തകം മുതല്‍ തുടങ്ങാം. അവ മുന്നു പ്രധാന മേഖലകളില്‍ വിരാജിക്കണം. മാലാഖാവൃന്ദങ്ങളുടെ നടുവിലൂടെ കൊടുങ്കാറ്റുപോലെ യഹോവായുടെ ആഗമനം. വലിയ ചുഴലിക്കാറ്റ്‌! സൃഷ്ടി അവിടെ തുടങ്ങുന്നു-ഭുമിയുടെ സൃഷ്ടി. ഉണ്ടാകട്ടെ! എന്ന്‌ അവിടുന്നു കല്‍പിച്ചു. ഭൂമി രൂപരഹിതവും ശുന്യവുമായിരുന്നു.…