ആപ്പ് അധിഷ്‌ഠിത ഓൺലൈൻ തട്ടിപ്പുകൾ കേരളത്തില്‍ വ്യാപകം; നിരവധി പേര്‍ക്ക് പണം നഷ്ടമായി

കോഴിക്കോട്: സംസ്ഥാനത്ത് ആപ്പ് അധിഷ്ഠിത ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടക്കുന്നത്. നിരവധി പേര്‍ക്ക് വന്‍ ധനനഷ്ടം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആപ്പിലൂടെ ആദായകരമായ തൊഴിലവസരങ്ങളും ഉയർന്ന വരുമാനവും വാഗ്ദാനം ചെയ്യുന്ന വഞ്ചനാപരമായ സ്കീമുകളിലേക്ക് നിരവധി പേരാണ് ആകർഷിക്കപ്പെടുന്നത്. എന്നാല്‍, അവര്‍ക്കെല്ലാം ഗണ്യമായ സാമ്പത്തിക നഷ്ടം മാത്രം. ടെലിഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ പോലുള്ള വിവിധ സന്ദേശമയയ്‌ക്കൽ ആപ്പുകൾ വഴി വശീകരിക്കുന്ന ജോലി ഓഫറുകൾ അയയ്‌ക്കുന്നതാണ് ഇത്തരം തട്ടിപ്പുകളുടെ പ്രവർത്തനരീതി. ഇരകളെ വശീകരിച്ചുകഴിഞ്ഞാൽ, അവർ തട്ടിപ്പിന് ഇരയാകുകയും, അവരുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് അനധികൃതമായി പണം പിൻവലിക്കപ്പെടുകയും ചെയ്യും. കണ്ണൂർ ജില്ലയിൽ തട്ടിപ്പിന്റെ വ്യാപ്തി ഞെട്ടിക്കുന്നതാണ്. കണ്ണൂർ, പയ്യന്നൂർ, കേളകം പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഏഴുപേരിൽ നിന്നായി 42 ലക്ഷം രൂപയോളമാണ് സംഘം തട്ടിയെടുത്തത്. ചട്ടഞ്ചാൽ, ബോവിക്കാനം, കാസർകോട്…

ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ ഡൽഹിയിൽ പ്രകാശനം ചെയ്തു; 2024 ലെ വള്ളംകളി ഉത്രാട നാളിൽ നടത്തും

ന്യൂഡൽഹി: 65 -മത് കെ സി മാമൻ മാപ്പിള ട്രോഫിക്ക് വേണ്ടിയുള്ള ഉത്രാടം തിരുനാൾ പമ്പ ജലമേളയുടെ ലോഗോ പ്രകാശനം വിദേശ പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരൻ ഡൽഹിയിൽ നിർവഹിച്ചു. 2023 ഡിസംബർ മാസം പതിനേഴാം തീയതി രണ്ടുമണിക്ക് നീരേറ്റുപുറം പമ്പ വാട്ടർ സ്റ്റേഡിയത്തിൽ കുട്ടനാട്ടിലെ പ്രമുഖ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ മറ്റ് വിഭാഗത്തിലുള്ള കളി വള്ളങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് ആണ് ഈ വർഷത്തിലെ വള്ളംകളി. കേരളത്തിലെ ഈ വർഷത്തെ വള്ളംകളികൾക്ക് ഇതോടെ തിരശീല വീഴും, ഈ വർഷത്തെ വള്ളംകളി പൂർവ്വാധികം ഭംഗിയോടെ നടത്താൻ ആണ് സംഘാടക സമിതിയുടെ തീരുമാനം, കേരളത്തിന്റെ എല്ലാ ജില്ലകളിലും സ്കൂളുകളും കോളേജുകളിലും കേന്ദ്രീകരിച്ച് അത്തം മുതൽ തുടങ്ങിയ സാംസ്കാരിക പരിപാടികളുടെ സമാപനം കൂടിയായിരിക്കും ഈ വള്ളംകളി. കവടിയാർ കൊട്ടരം മുതൽ തിരുനക്കര മൈതനം വരെ വിവിധ പരിപാടികൾ വള്ളംകളിയോട് അനുബദ്ധിച്ച് നടത്തുമെന്നും…

നിപ പ്രതിരോധം: അകറ്റി നിര്‍ത്തപ്പെട്ടവരും നിയന്ത്രിത മേഖലയിലുള്ളവരും ഇ-സഞ്ജീവനി പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

കോഴിക്കോട്: രോഗപ്രതിരോധത്തിന്റെ ഭാഗമായി അകറ്റി നിര്‍ത്തപ്പെട്ടവരും നിയന്ത്രിത മേഖലകളിലുള്ളവരും ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സർക്കാരിന്റെ ടെലിമെഡിസിൻ സംവിധാനമായ ഇ-സഞ്ജീവനി ശക്തിപ്പെടുത്തി പ്രത്യേക നിപ ഒ.പി ആരംഭിച്ചിട്ടുണ്ട്. രാവിലെ 8 മുതൽ വൈകുന്നേരം 5 വരെയാണ് ഇ-സഞ്ജീവനി നിപ ഒ.പി സേവനം ലഭ്യമാകുക. സമ്പർക്ക പട്ടികയിൽ ഉൾപെട്ടിട്ടുള്ളവരും കണ്ടെയ്ൻമെന്റ് സോണിലുള്ളവരും സാധാരണ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇ-സഞ്ജീവനി സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. നിപയുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കുന്നതിനും ഈ സംവിധാനം ഉപയോഗിക്കാം. ആശുപത്രി സന്ദർശനം ഒഴിവാക്കി വീട്ടിൽ ഇരുന്നുകൊണ്ടുതന്നെ ചികിത്സ തേടാൻ കഴിയുന്ന സംവിധാനമാണ് ഇ-സഞ്ജീവനി പ്ലാറ്റ്ഫോമിൽ ഒരുക്കിയിരിക്കുന്നത്. സാധാരണ ഒ.പിക്ക് പുറമേ എല്ലാ ദിവസവും സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സ്‌പെഷ്യാലിറ്റി, സൂപ്പർ സ്‌പെഷ്യാലിറ്റി ഒ.പി സേവനങ്ങൾ ഇ-സഞ്ജീവനി ടെലിമെഡിസിൻ പ്ലാറ്റ്ഫോമിൽ ലഭ്യമാണ്. ഇതുകൂടാതെ…

ലോക അൽഷിമേഴ്‌സ് അവബോധ ദിനം 2023; തൃശൂർ ജില്ലയിലെ പ്രചാരണത്തിന് തുടക്കമായി

ഇരിങ്ങാലക്കുട: ലോക അല്‍ഷിമേഴ്സ് അവബോധ ദിനത്തോടനുബന്ധിച്ച് തൃശൂർ ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണല്‍, ക്യാമ്പയിന്‍ എന്നിവ മന്ത്രി ഡോ. ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. അല്‍ഷൈമേഴ്‌സ് എന്ന മറവിരോഗത്തെ ആധാരമാക്കി ‘ഓര്‍മ്മകളില്‍ ഇന്നലെകള്‍ നഷ്ടപ്പെടുമ്പോള്‍ ഹൃദയംകൊണ്ട് ഇന്നിനെ സ്വന്തമാക്കുക’ എന്ന ആശയം ഉള്‍കൊള്ളിച്ച് പ്രശസ്ത ചിത്രകാരി പ്രതീക്ഷ സുബിന്‍ വരച്ച പെയിന്റിംഗ് അനാഛാദനം ചെയ്തുകൊണ്ടായിരുന്നു ഉദ്ഘാടനം. ബോധവത്കരണത്തിനായുള്ള ക്യാമ്പയിന്‍ പോസ്റ്റരും മന്ത്രി പ്രകാശനം ചെയ്തു.അല്‍ഷൈമേഴ്സ് രോഗത്തിലേക്ക് വഴി വെക്കാവുന്ന 12 സാധ്യതാ ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബോധവത്കരണ പോസ്റ്ററിന്റെ പ്രകാശനം ഇരിങ്ങാലക്കുട ആര്‍ഡിഒ എം കെ ഷാജി നിർവഹിച്ചു. ബോധവത്കരണ സന്ദേശവും നൽകി. ഇരിങ്ങാലക്കുട മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും തൃശൂര്‍ സെന്റ് മേരീസ് കോളേജ് സോഷ്യല്‍വര്‍ക്ക് വിഭാഗത്തിന്റെയും നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥികളില്‍ അല്‍ഷൈമേഴ്സ് രോഗാവസ്ഥയെക്കുറിച്ചുള്ള അവബോധം അളക്കുന്നതിനായി ജില്ലയിലെ വിവിധ കോളേജുകളില്‍ നടത്തിയ പ്രാഥമിക സര്‍വ്വേയുടെ ഫലം സോഷ്യല്‍വര്‍ക്ക് വിഭാഗം മേധാവി…

ബിജെപി നേതൃത്വത്തിന്റെ ശ്രമങ്ങളാണ് കേരളത്തിൽ രണ്ടാമത്തെ വന്ദേഭാരത് കൊണ്ടുവന്നത്: കെ സുരേന്ദ്രന്‍

തിരുവനന്തപുരം : കേരളത്തിലെ രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് സെപ്റ്റംബർ 24 മുതൽ കേരളത്തിൽ സർവീസ് ആരംഭിക്കും. ഈ നേട്ടം കൈവരിക്കാന്‍ അക്ഷീണം പ്രയത്നിച്ചത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള അർപ്പണബോധമുള്ള സംഘമാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ജൂലൈ 6 ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് ട്രെയിൻ അനുവദിച്ചതായി പ്രഖ്യാപിച്ചിരുന്നു. പ്രഖ്യാപനത്തെത്തുടർന്ന്, അതേ ദിവസം തന്നെ കെ.സുരേന്ദ്രനും സംഘവും കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമായി വന്ദേ ഭാരത് പദ്ധതിക്ക് ആവശ്യമായ വിശദാംശങ്ങളും ലോജിസ്റ്റിക്സും ചർച്ച ചെയ്യാൻ കൂടിക്കാഴ്ച നടത്തി. ഈ അഭിമാനകരമായ ട്രെയിൻ സർവീസ് കേരളത്തിലെ ജനങ്ങളിലേക്ക് എത്തിക്കാനുള്ള പാർട്ടിയുടെ പ്രതിജ്ഞാബദ്ധത അടിവരയിടുന്ന ഈ സുപ്രധാന വാർത്ത സംസ്ഥാന അദ്ധ്യക്ഷന്‍ തന്നെ വ്യക്തിപരമായി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. പുതുതായി അനുവദിച്ച വന്ദേ ഭാരത് എക്‌സ്‌പ്രസിൽ എട്ട് കോച്ചുകളാണുള്ളത്. കാസർകോട്…

ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിൽ ചങ്കൂറ്റത്തോടെ പങ്കെടുത്തവരെ ചരിത്രത്തിൽനിന്നു തുടച്ചുമാറ്റാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ ചങ്കൂറ്റത്തോടെ പങ്കുവഹിച്ച വിഭാഗങ്ങളെ ചരിത്രത്തിൽനിന്നു മാറ്റിനിർത്താൻ സംഘടിത ശ്രമങ്ങൾ നടക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. സ്വാതന്ത്ര്യ സമരകാലത്തു പ്രകടനമായ മതനിരപേക്ഷ ഐക്യം സ്വാതന്ത്ര്യത്തിന്റെ 75 ആണ്ടുകൾ പിന്നിട്ട ഘട്ടത്തിൽ, ഛിദ്രമാകുന്നുണ്ടോയെന്ന ആശങ്കകളുടെ കാലമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുൻ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി രചിച്ച് വള്ളത്തോൾ വിദ്യാപീഠം പ്രസിദ്ധീകരിച്ച മൗനഭാഷ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച വൃത്തബോധിനി, സ്വാതന്ത്ര്യ ദർശനം എന്നീ പുസ്തകങ്ങൾ പ്രകാശനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യമെന്ന ആശയത്തെ ഇഴകീറി പരിശോധിക്കേണ്ട കാലഘട്ടമാണിതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. എല്ലാത്തരത്തിലും സ്വതന്ത്രമാകുന്ന നിലയിലേക്കു സമൂഹം വളർന്നിട്ടുണ്ടോയെന്ന് ആത്മപരിശോധന നടത്തണം. അത്തരം പരിശോധനകൾക്കു പ്രേരണ നൽകുന്നതാണു ഡോ. വി.പി. ജോയി രചിച്ച സ്വാതന്ത്ര്യ ദർശനമെന്ന പുസ്തകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായി മാതൃഭാഷാ പരിപോഷണത്തിനു ശ്രദ്ധേയ ഇടപെടലുകൾ നടത്തിയ വ്യക്തിത്വമാണു…

എഫ് ഐ ടി യു ദശവാർഷിക പ്രഖ്യാപന സമ്മേളനം സെപ്തംബർ 23 ന് സാഹിത്യ അക്കാദമി ഹാളിൽ നടക്കും

രാജ്യത്തെ സംഘടിത-അസംഘടിത മേഖലകളിലെ തൊഴിലാളി വർഗത്തിന്റെ അവകാശത്തിനായി 10 വർഷം മുമ്പ് രൂപപ്പെട്ട തൊഴിലാളി പ്രസ്ഥാനമാണ് എഫ്.ഐ.ടി.യു. രാജ്യത്തെ 10 സംസ്ഥാനങ്ങളിലായി നിരവധി യൂണിയനുകൾ എഫ്.ഐ.ടി.യു വിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളി സമൂഹം നിരവധി ചരിത്രപരമായ അവകാശ പോരാട്ടങ്ങളിലൂടെയും രക്തസാക്ഷിത്വത്തിലൂടെയും നേടിയെടുത്ത തൊഴിലവകാശങ്ങൾ കോർപറേറ്റുകൾക്കു വേണ്ടി ഭരണകൂടങ്ങൾ റദ്ദു ചെയ്യുവാൻ ശ്രമിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ നിരവധി പോരാട്ടങ്ങളിൽ നിർണായകമായ സാന്നിദ്ധ്യമാകാൻ എഫ് ഐ ടി യു വിന് കഴിഞ്ഞിട്ടുണ്ട്. കേന്ദ്ര – കേരള സർക്കാരുകൾ തൊഴിലാളി വിരുദ്ധ നിലപാടുകളുമായാണ് മുന്നോട്ട് പോകുന്നത്. തൊഴിലവകാശങ്ങളെ ഹനിക്കുന്ന ലേബർ കോഡുകൾ നൂറ്റാണ്ടുകൾ നീണ്ട പോരാട്ടങ്ങളിലൂടെ തൊഴിലാളികൾ നേടിയ അവകാശങ്ങളെ ഹനിക്കുന്നതാണ്. സംസ്ഥാന സർക്കാരുകൾ സമീപകാലത്ത് വരുത്തിയ ചുമട്ടു തൊഴിലാളി നിയമം അടക്കമുള്ള നിയമ ഭേദഗതികളും തൊഴിലാളി വിരുദ്ധങ്ങളാണ്. ഇത്തരം നടപടികൾക്കെതിരെ പല തൊഴിലാളി സംഘടനകളും പ്രക്ഷോഭത്തിന് തയ്യാറാകുന്നില്ല എന്നതും ഖേദകരമാണ്.…

‘കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023’ പ്രകാശനം ചെയ്തു; പൊതുജനങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

 സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായി തയാറാക്കിയ കേരള പാഠ്യപദ്ധതി ചട്ടക്കൂട് 2023 (സ്‌കൂൾ വിദ്യാഭ്യാസം) പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു. പൊതുജനങ്ങൾക്ക് ഇനിയും അഭിപ്രായങ്ങൾ രേഖപ്പെടുത്താമെന്നും അതിനായി സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി(എസ്.സി.ഇ.ആർ.ടി.) യുടെ വെബ്സൈറ്റിൽ 10 ദിവസംകൂടി സൗകര്യം ഏർപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു. പൊതുജനങ്ങളിൽനിന്നും വിദ്യാർഥികളിൽനിന്നും പ്രത്യേകം അഭിപ്രായങ്ങൾ ശേഖരിച്ചും വിപുലവും ഗൗരവമുള്ളതുമായ ചർച്ചകൾ നടത്തിയുമാണു കേരള പാഠ്യപദ്ധതി ചട്ടക്കൂട് – 2023 തയാറാക്കിയതെന്ന് മന്ത്രി പറഞ്ഞു. പാഠ്യ പദ്ധതി പരിഷ്‌കരണത്തിൽ എല്ലാവർക്കും മാതൃകയാകാൻ കഴിയുന്ന വിധത്തിലാണു സംസ്ഥാനം പ്രവർത്തനങ്ങൾ നടത്തുന്നത്. ഇതിനുവേണ്ടി നടത്തിയ ജനകീയ ചർച്ച കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ച ഏറ്റവും വലിയ രേഖകളിലൊന്നായി മാറിക്കഴിഞ്ഞു. പാഠ്യ പദ്ധതി സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ കുട്ടികളുമായും ചർച്ചകൾ നടത്തി അഭിപ്രായങ്ങൾ ശേഖരിച്ചു പ്രത്യേക രേഖയാക്കി. ഐക്യകേരളം…

ലോട്ടറി തട്ടിപ്പ് കേസിൽ സാന്റിയാഗോ മാർട്ടിന്റെ അപ്പീൽ കേരള ഹൈക്കോടതി തള്ളി

എറണാകുളം: സിക്കിമിലെയും മറ്റ് സംസ്ഥാന ലോട്ടറികളുടെയും വിതരണക്കാരനായ സാന്റിയാഗോ മാർട്ടിൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയതിനെ ചോദ്യം ചെയ്തുള്ള സിംഗിൾ ജഡ്ജിയുടെ ഉത്തരവിനെതിരെ സമർപ്പിച്ച അപ്പീൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് സെപ്റ്റംബർ 21 ന് തള്ളി. കേരളത്തിൽ സിക്കിം ലോട്ടറികൾ വ്യാജമായി വിറ്റതിന് മാര്‍ട്ടിന്റെ പേരില്‍ കേസെടുത്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ (പിഎംഎൽഎ) സെക്ഷൻ 5(5) പ്രകാരമുള്ള പരാതി ഹരജിക്കാരൻ വിധിനിർണയ അതോറിറ്റിക്ക് മുമ്പാകെ നൽകിയിട്ടുണ്ടെന്നത് തർക്കരഹിതമാണെന്ന് ചീഫ് ജസ്റ്റിസ് എജെ ദേശായിയും ജസ്റ്റിസ് വി ജി അരുണും അടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു. വിധി നിർണ്ണയിക്കാന്‍ അധികാരപ്പെട്ടവര്‍ എല്ലാ പ്രശ്നങ്ങളും പരിശോധിച്ച് ഉചിതമായ ഉത്തരവുകൾ പുറപ്പെടുവിക്കാൻ പോകുമ്പോൾ, “അത് പുനഃപരിശോധിക്കാൻ ന്യായമായ കാരണങ്ങളൊന്നും ഞങ്ങൾ കണ്ടെത്തിയില്ല, അതും ഈ ഇൻട്രാ കോടതി അപ്പീലിൽ,” ജഡ്ജിമാർ കൂട്ടിച്ചേർത്തു. ബന്ധപ്പെട്ട എല്ലാവരുടെയും സഹകരണത്തോടെ, പി‌എം‌എൽ‌എ…

പ്രോക്ടോളജി ശില്‍പശാല സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍

കൊച്ചി: പ്രോക്ടോളജി ലൈവ് ഓപ്പറേറ്റീവ് വര്‍ക്ക്ഷോപ്പ് & ഫെലോഷിപ്പ് ശില്‍പശാല 2023 സെപ്റ്റംബര്‍ 23, 24 തീയതികളില്‍ കൊച്ചിയില്‍ നടക്കും. ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കൊളോപ്രോക്റ്റോളജിയുമായി സഹകരിച്ചാണ് ശില്പശാല സംഘടിപ്പിക്കുന്നത്. വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ മിനിമലി ഇന്റന്‍സീവ് സര്‍ജറി വിഭാഗം, വെര്‍വാന്‍ഡല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കീഹോള്‍ ക്ലിനിക്ക് കൊച്ചി എന്നിവര്‍ ശില്‍പശാലയുടെ ഭാഗമാകും. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ശസ്ത്രക്രിയാ വിദഗ്ധര്‍ ശില്‍പശാലയില്‍ പങ്കെടുക്കുമെന്ന് ഓര്‍ഗനൈസിംഗ് ചെയര്‍മാന്‍ ഡോ ഡി മധുകര്‍ പൈ പറഞ്ഞു. കൊച്ചി വിപിഎസ് ലേക്ഷോര്‍ ഹോസ്പിറ്റല്‍ മാനേജിംഗ് ഡയറക്ടര്‍, ശ്രീ. എസ്. കെ അബ്ദുള്ള ശില്‍പശാല ഉദ്ഘാടനം ചെയ്യും. മിനിമലി ഇന്‍വേസീവ് സര്‍ജറി വിഭാഗം മേധാവി ഡോ. ആര്‍ പത്മകുമാറിന്റെ അധ്യക്ഷതയില്‍ നടക്കുന്ന യോഗത്തില്‍ ഡോ. ഡി. മധുകര്‍ പൈ, ഡോ. ഫാരിഷ് ഷംസ്, ഡോ. എസ്. ഡി. ശിവടെ, ഡോ. പ്രശാന്ത്…