കണ്ണൂർ: നവജാത ശിശുക്കൾക്കും കുട്ടികൾക്കും അത്യാധുനിക ക്രിട്ടിക്കൽ കെയർ ചികിത്സ ഉറപ്പാക്കുന്നതിനായി കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ‘ഇന്റഗ്രേറ്റഡ് പിഐസിയു-എൻഐസിയു സെന്റർ ഓഫ് എക്സലൻസ്’ ആരംഭിച്ചു. കിംസ് കഡിൽസ് മദർ ആൻഡ് ചൈൽഡ് സെന്ററിന്റെ ഭാഗമായി ആരംഭിച്ച പിഐസിയു, എൻഐസിയു എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത പീഡിയാട്രിക് ലാപ്രോസ്കോപ്പിക് സർജൻ ഡോ. എസ് എം ഭട്ട് നിർവഹിച്ചു. വടക്കൻ കേരളത്തിലെ കുട്ടികളുടെ ആരോഗ്യ സേവന മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ കേന്ദ്രത്തിന്റെ തുടക്കമെന്ന് കിംസ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൻ പറഞ്ഞു. അത്യാധുനിക വെന്റിലേറ്റർ സംവിധാനങ്ങൾ, നൂതന നിരീക്ഷണ സംവിധാനങ്ങൾ, പരിശീലനം ലഭിച്ച പീഡിയാട്രിക്-നിയോനാറ്റൽ ക്രിട്ടിക്കൽ കെയർ ടീം എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് പിഐസിയു-എൻഐസിയു സെന്റർ, ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കൾക്കും കുട്ടികൾക്കും 24 മണിക്കൂറും സമഗ്രമായ ചികിത്സ ഉറപ്പാക്കുമെന്ന് ഡോ. അശ്വിന് പറഞ്ഞു. കിംസ് കേരള ക്ലസ്റ്റർ…
Category: KERALA
പി.എസ്.സി റാങ്ക് ജേതാക്കൾ തെരുവിൽ; മുഖ്യമന്ത്രിയുടെ ഗൺമാന് ‘ഔട്ട് ഓഫ് ടേൺ’; മെറിറ്റ് കൊല്ലപ്പെടുന്നു: കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: പി.എസ്.സി റാങ്ക് ലിസ്റ്റിലുള്ള ആയിരക്കണക്കിന് യുവാക്കൾ നിയമനത്തിനായി വർഷങ്ങളായി കാത്തിരിക്കെ, മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാറിന് പ്രത്യേക പദവി സൃഷ്ടിച്ച് ഔട്ട് ഓഫ് ടേൺ പ്രമോഷൻ നൽകിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നത് സംസ്ഥാനത്ത് വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് ഇടയാക്കി. മെറിറ്റ് അടിസ്ഥാനത്തിലുള്ള നിയമന സംവിധാനത്തെ അട്ടിമറിക്കുന്ന ഈ നീക്കം സർക്കാർ സംരക്ഷണത്തിൽ നടക്കുന്ന പിൻവാതിൽ നിയമനത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമാണെന്ന് കോൺഗ്രസ് നേതാവും എഐസിസി ജനറൽ സെക്രട്ടറിയുമായ K C Venugopal ആരോപിച്ചു. “വർഷങ്ങളോളം പഠിച്ച് പരീക്ഷ ജയിച്ചവർ തെരുവിലിറങ്ങി കാത്തിരിക്കുമ്പോൾ, അധികാരത്തിന് അടുത്തവർക്കായി ഒരു രാത്രികൊണ്ട് പദവികൾ സൃഷ്ടിക്കുന്നു. ഇത് മെറിറ്റിനോടുള്ള തുറന്ന വെല്ലുവിളിയാണ്. ഈ ഭരണത്തിൽ യുവജനങ്ങൾക്ക് ഉണ്ടായിരുന്ന നാമമാത്രമായ വിശ്വാസം പോലും തകർത്ത നടപടിയാണിത്,” വേണുഗോപാൽ കടുത്ത ഭാഷയിൽ പ്രതികരിച്ചു. ‘നവകേരള സദസ്’ ആക്രമണ വിവാദത്തിന്റെ നിഴൽ 2023-ലെ ‘നവകേരള സദസ്’ യാത്രയ്ക്കിടെ…
ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടാതെ സർക്കാർ നടത്തുന്ന ചര്‍ച്ചകള്‍ പ്രഹസനം: ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യൻ
കൊച്ചി: ജെ.ബി.കോശി കമ്മീഷന് ക്രൈസ്തവ പഠനറിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചകള്‍ പൊതുതെരഞ്ഞെടുപ്പിനുമുമ്പുള്ള രാഷ്ട്രീയ നാടകത്തിനപ്പുറം മുഖവിലയ്ക്കെടുക്കാനാവില്ലെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയർ അഡ്വ.വി.സി.സെബാസ്റ്റ്യന്‍. ജെ ബി കോശി കമ്മീഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍ മാത്രമേ കമ്മീഷന് നിര്‍ദ്ദേശിച്ച ശുപാര്ശകളിന്മേല് ചര്‍ച്ചയ്ക്കുള്ളു എന്ന നിലപാട് വിവിധ ക്രൈസ്തവ സഭകള്‍ സ്വീകരിക്കണം. സര്‍ക്കാര്‍ ഇതിനോടകം ചര്‍ച്ചകള്‍ക്ക് വിളിച്ചിരിക്കുന്നവര്‍ പലരും കേരളത്തിലെ ക്രൈസ്തവ സഭകളുടെ ഔദ്യോഗിക പ്രതിനിധികളില്ലെന്നിരിക്കെ വിശ്വാസിസമൂഹത്തെ വിഢികളാക്കുവാനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ വിലപ്പോവില്ല. സഭകള്‍ക്കുള്ളിലേയ്ക്ക് ഭരണസംവിധാനങ്ങള്‍ നുഴഞ്ഞുകയറുവാനുള്ള പുതിയ മാര്‍ഗ്ഗമായി ശുപാര്‍ശകളെ ഭരണനേതൃത്വങ്ങള്‍ വളച്ചൊടിക്കുന്നത് ഗൗരവമായി സഭകള്‍ കാണണം. ആദ്യം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ പുറത്തുവിടുക. എന്നിട്ടാകാം ചര്‍ച്ച. റിപ്പോര്‍ട്ട് പുറത്തുവിടുന്നതില്‍ സര്‍ക്കാര്‍ ആരെയാണ് ഭയപ്പെടുന്നത്? ജെ.ബി.കോശി കമ്മീഷന് റിപ്പോര്ട്ടിന്മേല് കേരളത്തിലെ വിവിധ രാഷ്ട്രീയ മുന്നണികളും പാര്‍ട്ടികളും പരസ്യമായി നിലപാട് പ്രഖ്യാപിക്കണം. റിപ്പോര്‍ട്ട്…
2018 ലെ സ്ത്രീ പ്രവേശന വിവാദത്തിനിടെ ശബരിമല ക്ഷേത്രം അടച്ചിടാൻ തന്ത്രിയെ ഉപദേശിച്ചു: പി എസ് ശ്രീധരന് പിള്ള
ആലപ്പുഴ : 2018-ലെ സ്ത്രീകളുടെ പ്രവേശന വിവാദത്തിനിടെ ശബരിമല ക്ഷേത്രത്തിലെ തന്ത്രിയായിരുന്ന കണ്ഠരര് രാജീവരരോട് ക്ഷേത്ര വാതിലുകൾ അടയ്ക്കാൻ താൻ ഉപദേശിച്ചിരുന്നതായി മുതിർന്ന ബിജെപി നേതാവ് പിഎസ് ശ്രീധരൻ പിള്ള ഫെബ്രുവരി 20 വെള്ളിയാഴ്ച പറഞ്ഞു. ചെങ്ങന്നൂരിലെ വസതിയിൽ രാജീവരരെ സന്ദർശിച്ച് ശനിയാഴ്ച പുറത്തിറങ്ങുന്ന ‘ശബരിമല സമരവും സുവർണ്ണ അവസര വിധിയും’ എന്ന പുതിയ പുസ്തകത്തിന്റെ പകർപ്പ് കൈമാറിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2018 ലെ സ്ത്രീ പ്രവേശന വിവാദം, ശബരിമല ക്ഷേത്രത്തിൽ ആർത്തവ പ്രായത്തിലുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയുമായി ബന്ധപ്പെട്ടതായിരുന്നു, ഇത് സംസ്ഥാനത്തുടനീളം വ്യാപകമായ പ്രതിഷേധങ്ങൾക്ക് കാരണമായി. തന്റെ പുസ്തകത്തിലെ ഒരു അധ്യായത്തിൽ തന്ത്രിയെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. തർക്കത്തിനിടെ ക്ഷേത്രനട അടച്ചിടാൻ അദ്ദേഹം രാജീവരോട് ഉപദേശിച്ചിരുന്നുവെന്നും പരാമർശിക്കുന്നുണ്ട്. “അതെ, ഞാൻ അദ്ദേഹത്തോട് ക്ഷേത്രം അടച്ചിടാൻ പറഞ്ഞു. അതേ ദിവസം, മാനദണ്ഡങ്ങൾ…
സർക്കാരിന്റെ ബ്രാൻഡി ‘മലബാർ മിസ്റ്ററി’ ഇനി ‘മിന്നല്‍ മാജിക്’
തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള ബ്രൂവറി പുറത്തിറക്കുന്ന ബ്രാണ്ടിയുടെ പേരിൽ മാറ്റം. ‘മലബാർ മിസ്റ്ററി’ എന്നായിരുന്നു ആദ്യം വെളിപ്പെടുത്തിയത്. എന്നാല്‍, ബെവ്കോ ബ്രാണ്ടിക്ക് ‘മിന്നൽ മാജിക്’ എന്നാണ് പേര് നൽകിയിരിക്കുന്നത്. പുതിയ പേര് എക്സൈസ് മന്ത്രി പ്രഖ്യാപിക്കും. കേരളത്തിൻ്റെ സ്വന്തം മദ്യമായ ജവാൻ റമ്മിന് പിന്നാലെയാണ് സർക്കാർ ഉടമസ്ഥതയിൽ പുതിയ ബ്രാൻഡി വിപണിയിലെത്തുന്നത്. തിരുവല്ലയിലെ ട്രാവൻകൂർ ഷുഗർ ആൻഡ് കെമിക്കൽസിൽ ജവാൻ ഉത്പാദിപ്പിക്കുമ്പോൾ, പാലക്കാട് മേനോൻപാറയിലെ മലബാർ ഡിസ്റ്റിലറീസിലാണ് മിന്നൽ മാജിക് ബ്രാൻഡി പ്രധാനമായും തയ്യാറാക്കുന്നത്. ഇവിടെത്തെ പഴയ ഷുഗർ ഫാക്ടറി 2009ൽ മലബാർ ഡിസ്റ്റിലറീസ് ഏറ്റെടുത്തിരുന്നു. തുടർന്ന് 2024ലാണ് മദ്യ ഉത്പാദനത്തിനുള്ള സാങ്കേതികവും ഭരണപരവുമായ അനുമതികൾ ലഭിച്ചത്. പ്രതിദിനം 13,500 കേസ് മദ്യമാണ് പ്ലാൻ്റിൽ ഉത്പാദിപ്പിക്കുന്നത്. തുടക്കത്തിൽ അര ലിറ്റർ കുപ്പികളിലായിരിക്കും ഉത്പാദനം നടക്കുകയെങ്കിലും പിന്നീട് ഇത് ഒരു ലിറ്ററിലേക്ക് മാറ്റും. അര ലിറ്റർ മദ്യത്തിന് 400…
അന്തർദേശീയ Al സമ്മിറ്റിൽ ഇന്ത്യക്ക് നാണക്കേട് : ഡോ. സൈനുദീൻ പട്ടാഴി
അന്തർ ദേശീയ Al സമ്മിറ്റിൽ ചൈനയുടെ റോബോട്ട് അടക്കമുള്ള ഉല്പന്നങ്ങൾ വാങ്ങി ഇന്ത്യയുടെ കണ്ടുപിടിത്തമാണെന്ന് അവതരിപ്പിച്ചുള്ള നാടകം രാജ്യത്തിന് തന്നെ നാണക്കേടായി. കേന്ദ്ര സർക്കാരിൻ്റെ അവാർഡ് നേടിയ യു പി യിലെ ഗൽ കോട്ടിയാസ് യുണിവേഴ്സിറ്റിയാണ് ചൈനീസ് ഉല്പന്നങ്ങൾ വാങ്ങി ഇന്ത്യയുടെ ആണെന്ന് പറഞ്ഞ് പ്രദർശിപ്പിച്ചത്. തുടക്കത്തിൽ പ്രധാനമന്ത്രി അവരെ അനുമോദിക്കുകയും ഫോട്ടോ ഷൂട്ട് നടത്തുകയും ചെയ്തു. പ്രസ്തുത യുണിവേഴ്സിറ്റിയിലെ ഒരു പ്രഫസർ ഒരു ജേർണലിൽ പ്രസിദ്ധീകരിച്ചിരുന്നത് പാത്രം കൊട്ടിയാൽ കൊറോണ പോകുമെന്നാണ്. ആ മണ്ടത്തരം ഏറ്റുപിടിച്ച് സർക്കാർ ദേശീയ തലത്തിൽ പാത്രം കൊട്ടാൻ ആഹ്വാനം ചെയ്തു. സർക്കാർ തലത്തിൽ തന്നെ ശാസ്ത്ര ഉപദേഷ്ടാക്കൾ ഉണ്ട്. അവർക്ക് നിയന്ത്രിക്കാമായിരുന്നു. യൂണിവേഴ്സിറ്റികളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. അക്കാഡമിക്ക് രംഗങ്ങൾ രാഷ്ട്രീയ ജാതി മാഫിയകൾ ആണ് നിയന്ത്രിക്കുന്നത്. നല്ല ഗുരുക്കന്മാർ വന്നാൽ മാത്രമേ അടുത്ത തലമുറ രക്ഷപ്പെടു. യൂണിവേഴ്സിറ്റി സിൻഡിക്കേറ്റിൽ ഗുണ്ടകളെയും…
കേരള സ്റ്റോറി/ബീഫ് ഫെസ്റ്റ് പ്രതികരണം: കെ.വി.അമീർ, നാഷണൽ യൂത്ത്ലീഗ് സംസ്ഥാന ട്രഷറർ, കേരള
പാലക്കാട്: മുസ്ലിം ലീഗിന്റെ ബിരിയാണി ചലഞ്ചുകളിൽ ഇനി മുതൽ ബീഫ് കാണില്ല എന്നല്ലേ എം എസ് എഫ് ഉയർത്തുന്ന എസ് എഫ് ഐ ക്കെതിരെയുള്ള വിമർശനം! കേരള സ്റ്റോറി 2 സിനിമ ബീഫ് വിവാദ പശ്ചാത്തലത്തിൽ എസ് എഫ് ഐ യുടെ ബീഫ് ഫെസ്റ്റ് ബീഫ് കഴിക്കാത്ത ഹിന്ദുക്കളെ ആർ എസ് എസിന് അനുകൂലമാക്കും എന്ന മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി സംഘടനയായ എം എസ് എഫിന്റെ വിചിത്ര വാദത്തിൽ ആണ് നാഷണൽ യൂത്ത് ലീഗ് നേതാവ് കെ.വി.അമീറിന്റെ പ്രതികരണം. ഫേസ്ബുക്ക് ൽ നടത്തിയ പ്രതികരണം ഇങ്ങിനെ.. കേരള സ്റ്റോറി2 SFI യുടെ ബീഫ് ഫെസ്റ്റ് ന് എതിരെ മുസ്ലിം ലീഗിന്റെ MSF Rss നെ തൃപ്തിപ്പെടുത്തുന്ന രീതിയിൽ പ്രസ്താവന ഇറക്കുന്നത് ‘കേരള സ്റ്റോറി’ എന്ന മുസ്ലിം വിരുദ്ധ, കേരള വിരുദ്ധ സിനിമക്ക് ഒപ്പം നിൽക്കുന്ന ഏർപ്പാടായി. ബീഫ്…
ആലപ്പുഴ മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ്: ഡോക്ടറെയും നഴ്സിനെയും സസ്പെൻഡ് ചെയ്തു; കെ സി വേണുഗോപാല്‍ ഇടപെട്ട് രോഗിയെ അമൃതയിലേക്ക് മാറ്റി
ആലപ്പുഴ: വണ്ടാനം ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവുമായി ബന്ധപ്പെട്ട് ആരോഗ്യ വകുപ്പ് നടപടി സ്വീകരിച്ചു. ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഡോ. ജെ. ഷാഹിദയെയും നഴ്സ് പി.എസ്. ധന്യയെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സമർപ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിപ്പോര്‍ട്ട് രാവിലെ തന്നെ കിട്ടിയെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചെങ്കിലും പ്രതിഷേധം കടുത്തതോടെ രാത്രിയോടെ ഇരുവരേയും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയാ പിഴവിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നേരത്തെ വ്യക്തമാക്കിയിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഒരു വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഗൈനക്കോളജി പ്രൊഫസർ, ഫോറൻസിക് വിഭാഗം മേധാവി, തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സർജറി വിഭാഗത്തിലെ പ്രൊഫസർ എന്നിവർ അന്വേഷണ സംഘത്തിൽ ഉൾപ്പെടുന്നു. അഞ്ചു വർഷത്തോളം വയറ്റിൽ ലോഹവസ്തുവുമായി നരകയാതന അനുഭവിച്ച പുന്നപ്ര സ്വദേശിനി…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയുടെ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ സംഭാവന ചെയ്ത് യു എസ് ടി
തിരുവനന്തപുരം: പ്രമുഖ എ.ഐ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു.എസ്.ടി., തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗത്തിന് 16 ലക്ഷം രൂപയിൽ അധികം വിലവരുന്ന അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ സംഭാവനയായി നൽകി. യു.എസ്.ടി.യുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി (സി എസ് ആർ) ടീമിന്റെ നേതൃത്വത്തിലാണ് അൾട്രാസൗണ്ട് സ്കാനിംഗ് മെഷീൻ കൈമാറിയത്. അതിവേഗം രോഗനിർണയം നടത്താനും തുടർ ചികിത്സ വൈകിപ്പിക്കാതെ രോഗികൾക്ക് ആശ്വാസം ഉറപ്പാക്കാനും യു എസ് ടി സംഭാവന ചെയ്ത ഇ ക്യൂബ് ഐ7 ഹൈഎൻഡ് പോർട്ടബിൾ കളർ ഡോപ്ലർ സംവിധാനത്തിലൂടെ സാധിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഇൻറേണൽ മെഡിസിൻ വിഭാഗം വിവിധ സാമൂഹ്യ-സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള രോഗികൾക്ക് ചികിത്സ നൽകിവരുന്ന വിഭാഗമാണ്. യു.എസ്.ടി. കൈമാറിയ പോർട്ടബിൾ അൾട്രാസൗണ്ട് മെഷീൻ ഗുരുതരാവസ്ഥയിലുള്ളവർക്കും കിടപ്പുരോഗികൾക്കും അടിയന്തര സാഹചര്യങ്ങളിൽ വളരെ സഹായകപ്രദമാണ്. യു.എസ്.ടി. സംഭാവന ചെയ്ത ഇ…
ശബരിമല കട്ടിളപ്പാളി സ്വര്‍ണ്ണ മോഷണ കേസില്‍ പത്മകുമാറിന് ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡില്‍ തുടരും
കൊല്ലം: ശബരിമല സ്വര്‍ണ്ണ മോഷണ കേസില്‍ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചെങ്കിലും, ദ്വാരപാലക ശിൽപ കേസിൽ അദ്ദേഹം ജയിലിൽ തന്നെ തുടരും. കട്ടിളപ്പാളി സ്വര്‍ണ്ണ മോഷണ കേസിൽ 90 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിന് ശേഷം, കുറ്റപത്രം സമർപ്പിക്കുന്നതിൽ എസ്.ഐ.ടി പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പത്മകുമാർ സ്വാഭാവിക ജാമ്യം തേടിയത്. സ്വാഭാവിക ജാമ്യം ലഭിച്ചെങ്കിലും ദ്വാരപാലക കേസിൽ റിമാൻഡ് തുടരുന്നതിനാൽ പദ്മകുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല. ദ്വാരപാലക കേസിൽ 90 ദിവസത്തെ റിമാൻഡ് പൂർത്തിയായാൽ ജാമ്യത്തിനുള്ള നീക്കം നടത്തും. ഇതുവരെ പുറത്തിറങ്ങിയ 6 പ്രതികളിൽ 4 പേർക്ക് സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. കേസിലെ മറ്റൊരു പ്രതിയായ മുൻ ബോർഡ് അംഗം കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യാപേക്ഷകളും ഈ മാസം 23 ന് പരിഗണിക്കും. അതേസമയം,…
