തിരുവനന്തപുരം: വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ദേവസഹായം പിള്ള ഭാരതത്തിലെ ക്രൈസ്തവര്‍ക്ക് പ്രത്യേകിച്ച് കത്തോലിക്കാ അല്മായ വിശ്വാസി സമൂഹത്തിന് പുതുചൈതന്യവും ആത്മീയ ഉണര്‍വ്വുമേകുന്ന അടിയുറച്ച വിശ്വാസത്തിന്റെ മഹനീയ മാതൃകയാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്ത്യയിലെ അല്മായ വിശ്വാസി സമൂഹത്തില്‍ നിന്ന് ഒരു വിശുദ്ധനുണ്ടാകുന്നത് ചരിത്രത്തിലാദ്യമായിട്ടാണ്. ക്രിസ്തു വിശ്വാസത്തിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ദേവസഹായം പിള്ളയുടെ വിശ്വാസതീക്ഷ്ണതയും സുവിശേഷവേലയും ആധുനിക കാലഘട്ടത്തിലും ഏറെ പ്രസക്തമാണ്. 1752 ജനുവരി 14ന് വെടിവെച്ചു കൊലപ്പെടുത്തുന്ന അവസാന നിമിഷങ്ങളിലും പ്രാര്‍ത്ഥിക്കുവാന്‍ സമയം നല്‍കണമെന്ന അന്ത്യാഭിലാഷം പങ്കുവെച്ച അദ്ദേഹത്തിന്റെ ക്രിസ്തു ചൈതന്യം ഇന്നും വിശ്വാസം ഊട്ടിയുറപ്പിച്ചു ജീവിക്കുവാനും മുന്നേറുവാനും സാക്ഷ്യങ്ങളാകുവാനും അനേകായിരങ്ങള്‍ക്ക് ആവേശമാകുന്നു. ഭാരതസഭയ്ക്ക് അഭിമാനവും അല്മായ സമൂഹത്തിന് അതിരറ്റ ആഹ്ലാദവുമേകുന്ന വിശുദ്ധ പദവിയുടെ പുണ്യദിനം പ്രതിസന്ധികളിലും പ്രതിബന്ധങ്ങളിലും ഭീകര തീവ്രവാദ…
Category: KERALA
വനംവകുപ്പിന്റെ പരിസ്ഥിതിലോല കണക്കുകള്‍ തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നു: അഡ്വ. വി.സി. സെബാസ്റ്റ്യന്‍
കൊച്ചി: സംസ്ഥാനത്തെ പരിസ്ഥിതിലോലപ്രദേശത്തിന്റെ വിസ്തീര്‍ണ്ണത്തെക്കുറിച്ചും വനവിസ്തൃതി സംബന്ധിച്ചും സംസ്ഥാന വനംവകുപ്പ് ഇതിനോടകം പുറപ്പെടുവിച്ചിട്ടുള്ള കണക്കുകളും റിപ്പോര്‍ട്ടുകളും തെറ്റാണെന്ന് തെളിഞ്ഞിരിക്കുന്നുവെന്ന് ഇന്‍ഫാം ദേശിയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. കേരളത്തിലെ ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് വനംവിസ്തൃതി ഉയര്‍ത്തിക്കാട്ടി വനവല്‍ക്കരണത്തിനുള്ള വിദേശ സാമ്പത്തിക സഹായം നേടിയെടുക്കാനുള്ള ശ്രമമാണ് കാലങ്ങളായി വനംവകുപ്പ് നടത്തുന്നത്. ഇത്തരം ഉദ്യോഗസ്ഥ അജണ്ടയില്‍ ഭരണനേതൃത്വങ്ങള്‍ വീണുപോകുന്നത് ജനാധിപത്യഭരണസംവിധാനത്തിന് അപമാനകരമാണ്. പരിസ്ഥിതിലോലപ്രദേശം സംബന്ധിച്ച് ഇന്‍ഫാം ഉള്‍പ്പെടെ കര്‍ഷകസംഘടനകള്‍ തെളിവുസഹിതം ഉയര്‍ത്തുന്ന കണക്കുകളും പ്രതികരണങ്ങളും പ്രതിഷേധങ്ങളും നിഷേധിക്കാനാവില്ലെന്ന് വൈകിയ വേളയിലെങ്കിലും സര്‍ക്കാര്‍ തിരിച്ചറിയണം. കര്‍ഷകഭൂമി കയ്യേറാന്‍ സര്‍ക്കാര്‍ രേഖകളില്‍ കൃഷിഭൂമി വനമാക്കി കൃത്രിമംകാട്ടി തട്ടിയെടുക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ശ്രമങ്ങളെ കര്‍ഷകര്‍ സംഘടിച്ചെതിര്‍ക്കണം. ജനവാസമേഖലകളും കൃഷിയിടങ്ങളും തോട്ടങ്ങളും പരിസ്ഥിതിലോലമായി ഉള്‍പ്പെടുത്തി കര്‍ഷകരെ ക്രൂശിച്ചവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുക്കാത്തലിലും ദുരൂഹതയുണ്ട്. ഭൂമാഫിയകളുടെ പിന്‍ബലത്തില്‍ റവന്യൂ വകുപ്പിന്റെ കീഴിലുള്ള വിവിധ താലൂക്കുകളിലെയും വില്ലേജുകളിലെയും…
എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി
കൊച്ചി: എസ്ഡിപിഐക്കും പോപ്പുലർ ഫ്രണ്ടിനുമെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. രണ്ട് സംഘടനകളും തീവ്രവാദ സംഘടനകളാണെന്ന് ഹൈക്കോടതി പറഞ്ഞു. എസ്ഡിപിഐയും പിഎഫ്ഐയും ഗുരുതരമായ അക്രമ സംഭവങ്ങളില്‍ ഏര്‍പ്പെടുന്നവരാണ് ഇതിലെ പ്രവര്‍ത്തകര്‍. എന്നാൽ, രണ്ട് സംഘടനകളും നിരോധിത സംഘടനകളല്ലെന്ന് ഹൈക്കോടതി ജസ്റ്റിസ് കെ. ഹരിപാല്‍ വിധിന്യായത്തില്‍ വ്യക്തമാക്കി. പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്ത്തകന് സഞ്ജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടുള്ള വിധിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം. എലപ്പുള്ളിയിലെ ആര്‍എസ്എസ് തേനാരി മണ്ഡലത്തിന്റെ സെക്രട്ടറിയായിരുന്നു സഞ്ജിത്. തീവ്രസംഘടനകളായ പിഎഫ്ഐയും എസ്ഡിപിഐയും തന്റെ ഭര്‍ത്താവിനെ നോട്ടമിട്ടിരുന്നതായി സഞ്ജിത്തിന്റെ ഭാര്യ അര്‍ഷിത ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. എസ്ഡിപിഐയും പിഎഫ്ഐയും വലിയ ഗൂഢാലോചകള്‍ നടത്തിയാണ് സഞ്ജിത്തിനെ കൊന്നത്. അന്വേഷണ ഏജന്‍സി ശരിയായ രീതിയലല്ല കേസ് അന്വേഷിച്ചതെന്നും അര്‍ഷിത ഹര്‍ജിയില്‍ ആരോപിച്ചു. തീവ്രവാദ ഗ്രൂപ്പുകളെ എതിർത്തിരുന്ന സഞ്ജിത്, സമുദായങ്ങൾക്കിടയിൽ സമാധാനം ഉറപ്പാക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു. ഭീഷണിപ്പെടുത്തിയും…
ഇടുക്കിയില്‍ ഏഴു വയസ്സുകാരന്റെ കൊലപാതകം: പിതാവ് ബിജുവിനെ ഭാര്യാ കാമുകന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് ക്രൈം ബ്രാഞ്ച്
ഇടുക്കി: ഏഴു വയസ്സുകാരനെ അമ്മയുടെ കാമുകന് മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവത്തിൽ പുതിയ വഴിത്തിരിവ്. 2019-ല്‍ നടന്ന ഈ സംഭവത്തിന്റെ പുനരന്വേഷണത്തിലാണ് ക്രൈം ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍. 2018 മെയ് 23-ന് കുട്ടിയുടെ പിതാവായ ബിജുവിനെ ഭാര്യാവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ബിജുവിന്റെ മരണശേഷം ബിജുവിന്റെ ഭാര്യ കാമുകന് അരുണിനോടൊപ്പം താമസിക്കാന്‍ തുടങ്ങി. ഇത് ബിജുവിന്റെ കുടുംബത്തിന് സംശയം ജനിപ്പിക്കുകയും ബിജുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരം പോസ്റ്റ്മോർട്ടം നടത്തിയപ്പോള്‍ ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നും കണ്ടെത്തി. ഈ കേസിലാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ചിന്റെ പുതിയ കണ്ടെത്തല്‍. ബിജു ഹൃദയാഘാതം മൂലമല്ല മരിച്ചതെന്നും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നുമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. ഇതോടെ കുട്ടികളുടെ അമ്മയെ നുണ പരിശോധനയ്ക്ക് വിധേയമാക്കാനാണ് ക്രൈംബ്രാഞ്ച് ആലോചിക്കുന്നത്. എന്നാല്‍, നുണ പരിശോധനയ്ക്ക് കോടതിയുടെ അനുമതി ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസമാണ് മൂന്നര വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച…
എൻഡോസൾഫാൻ നഷ്ടപരിഹാരം: കോടതിയലക്ഷ്യ ഹർജിക്കാർക്ക് 50,000 രൂപ വീതം നൽകണമെന്ന് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി
കാസർകോട്: കാസർകോട് എൻഡോസൾഫാൻ ദുരന്തത്തെ അതിജീവിച്ച എല്ലാവർക്കും അഞ്ച് ലക്ഷം രൂപ വീതം നൽകണമെന്ന 2017ലെ ഉത്തരവിൽ അനാസ്ഥ കാണിച്ച സംസ്ഥാന സർക്കാരിനെതിരെ സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. എൻഡോസൾഫാൻ ദുരന്തത്തെ അതിജീവിച്ചവർക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടതെന്നും, സർക്കാരിന്റെ ചുവപ്പു നാടയില്‍ കുടുങ്ങരുതെന്നും ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. “സർക്കാർ 200 കോടി രൂപ നീക്കിവച്ചു. എന്നാല്‍ അത് ലക്ഷ്യം നിറവേറ്റിയില്ല. അത് രക്ഷപ്പെട്ടവരിൽ എത്തണം,” ഹർജിക്കാരുടെ അഭിഭാഷകൻ പി.എസ്. സുധീർ പറഞ്ഞു. രക്ഷപ്പെട്ട എട്ട് പേർക്ക് സംസ്ഥാന സർക്കാർ 5 ലക്ഷം രൂപ വീതം നൽകുകയും കോടതിയലക്ഷ്യ ഹർജി അവസാനിപ്പിക്കാൻ സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തത് കോടതിയെ പ്രകോപിപ്പിച്ചു. സുപ്രീം കോടതിയിൽ ഹാജരാകാൻ നിർബന്ധിതരായതിന് നിയമച്ചെലവായി രക്ഷപ്പെട്ട എട്ട് പേർക്കും 50000 രൂപ വീതം നൽകണമെന്ന് സുപ്രീം കോടതി സർക്കാരിനോട് പറഞ്ഞു.…
വേദിയിൽ വെച്ച് മുസ്ലീം പെൺകുട്ടിയെ അപമാനിച്ച സംഭവം; സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന് കേസെടുത്തു
തിരുവനന്തപുരം: മലപ്പുറത്ത് ഒരു പരിപാടിയുടെ സംഘാടകരെ അവാർഡ് വാങ്ങാൻ പെണ്‍കുട്ടിയെ വേദിയിലേക്ക് ക്ഷണിച്ചതിന് മുസ്ലീം പുരോഹിതന്റെ ‘ശകാര’ നടപടിയെ ശക്തമായി അപലപിച്ചുകൊണ്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ട്വീറ്റ് സംസ്ഥാന സർക്കാരിനെ ചൊടിപ്പിച്ചു. പരാതി ലഭിച്ചാൽ പെൺകുട്ടിയെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കുമെന്ന് കേരള വനിതാ കമ്മീഷൻ അറിയിച്ചപ്പോൾ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മന്ത്രിമാരായ ആർ ബിന്ദുവും വീണാ ജോർജും സംഭവത്തെ അപലപിച്ചു. ബാലാവകാശ കമ്മീഷൻ സമസ്ത സെക്രട്ടറിയോട് വിശദീകരണം തേടുകയും മലപ്പുറം പോലീസിനോടും ജില്ലാ ശിശുസംരക്ഷണ ഓഫീസറോടും റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വനിതാ കമ്മീഷൻ അദ്ധ്യക്ഷ പി സതീദേവി പറഞ്ഞു. പെണ്കുട്ടിക്കോ മാതാപിതാക്കള്‍ക്കോ പരാതിയുമായി ഞങ്ങളെ സമീപിക്കാമെന്നും അവര്‍ പറഞ്ഞു. വിഷയത്തിൽ രാഷ്ട്രീയ നേതൃത്വത്തിന്റെ മൗനത്തിൽ തനിക്ക് നിരാശയും ദുഃഖവും ഉണ്ടെന്ന് വ്യാഴാഴ്ച ഗവര്‍ണ്ണര്‍ പറഞ്ഞിരുന്നു. പൊതുസ്ഥലത്ത് ഒരു പെൺകുട്ടിയുടെ “എളിമയെ വ്രണപ്പെടുത്തുന്നത്”…
സെൻ്റ് ജെമ്മാസ് സ്കൂളിലേക്ക് ഫ്രറ്റേണിറ്റി മാർച്ച്
മലപ്പുറം: വിദ്യാർത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച സെന്റ് ജമ്മാസ് സ്കൂൾ അദ്ധ്യാപകനും, സി.പി.എം നേതാവും നഗരസഭാംഗവുമായ കെ.വി ശശികുമാറിനെ ഉടൻ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മറ്റി സെന്റ് ജമ്മാസ് സ്കൂളിലേക്ക് മാർച്ച് നടത്തി. നിരവധി വിദ്യാർത്ഥിനികളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടും പ്രതിയെ സംരക്ഷിച്ച സ്ഥാപന മേധാവികൾക്കെതിരെ കേസെടുക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. ഫ്രറ്റേണറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ വൈസ് പ്രസിഡൻ്റ് സഫ്വാൻ തിരൂർ മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഹാദിക്ക് എൻ.കെ, ജില്ലാ കമ്മിറ്റി അംഗവും സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയുമായ സാജിദ വടക്കാങ്ങര എന്നിവർ സംസാരിച്ചു. ഷമീം, അനസ് നസീർ, കമറുന്നീസ എന്നിവർ നേതൃത്വം നൽകി.
പി.സി ജോർജിനെ അറസ്റ്റ് ചെയ്യാതെ ഇടതുസർക്കാർ മുസ്ലിം വിരുദ്ധ വിദ്വേഷ പ്രചരണങ്ങൾക്ക് ഒത്താശ ചെയ്യുകയാണ്: എസ്.ഐ.ഒ
എറണാകുളം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ വിദ്വേഷ പ്രസംഗത്തിന് പിന്നാലെ അറസ്റ്റ് ചെയ്യപ്പെട്ട ശേഷം ജാമ്യത്തിലിറങ്ങിയ പി.സി ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചുകൊണ്ട് വിദ്വേഷ പ്രസ്താവനകളും പ്രസംഗങ്ങളും തുടർന്നിട്ടും അറസ്റ്റ് ചെയ്യാത്ത ഇടതുസർക്കാറിന്റെയും പോലീസിൻ്റെയും നിലപാട് പി.സി ജോർജ്ജിന്റെ മുസ്ലിം വിരുദ്ധതക്കുള്ള പിന്തുണയാണെന്ന് എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി സഈദ് കടമേരി. വിദ്വേഷ പ്രചാരകൻ പി.സി ജോർജിനെ അറസ്റ്റ് ചെയ്യുക എന്ന ആവശ്യമുന്നയിച്ച് എസ്.ഐ.ഒ കേരള പാലാരിവട്ടം പോലീസ് സ്റ്റേഷനിലേക്ക് സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഗീയ വിദ്വേഷ ആക്രമണങ്ങൾക്ക് ഒത്താശ ചെയ്യുകയാണ് സർക്കാർ. കഴിഞ്ഞ ദിവസം എറണാകുളം വെണ്ണല മഹാദേവ ക്ഷേത്രത്തിൽ നടത്തിയ വിദ്വേഷ പ്രസംഗത്തിൽ പാലാരിവട്ടം പൊലീസ് കേസെടുത്തതായാണ് പറയുന്നത്. എന്നാൽ, വർഗീയ വിദ്വേഷ പ്രസ്താവനകൾക്കെതിരെയും ആക്രമണങ്ങൾക്കെതിരെയും നടപടി സ്വീകരിക്കുമെന്ന് അവകാശപ്പെടുന്ന ഇടതു സർക്കാരിന്റെ ഇത്തരം സമീപനങ്ങൾ കേരളത്തിലെ ഇസ്ലാമോഫോബിയ പ്രചാരണങ്ങൾക്ക് കുടപിടിക്കുന്നതാണ്.…
കണ്ണൂർ മെഡ്സിറ്റിയിൽ നഴ്സസ് ദിനാചരണം
കണ്ണൂർ: കണ്ണൂർ മെഡ്സിറ്റി ഇന്റർനാഷണൽ അക്കാദമിയിൽ നഴ്സസ് ദിനാചരണം ചെയർമാൻ രാഹുൽ ചക്രപാണി ഉദ്ഘാടനം ചെയ്തു. ലോകം കൊവിഡ് 19 എന്ന മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്ന ഈ സമയത്ത് മനുഷ്യജീവനെ രക്ഷിക്കാൻ ഭൂമിയിലെ മാലാഖമാർ കര്‍മ്മനിരതരായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രോഗികള്‍ക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവരെന്നും കൂട്ടിച്ചേര്‍ത്തു. മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്സുമാര്‍ക്കും രാഹുല്‍ ചക്രപാണി ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ അഡ്മിനിസ്ട്രേറ്റര്‍ സിമി ജോസി അധ്യക്ഷത വഹിച്ചു. അനില്‍ മോഹന്‍, ജോണി മാത്യു, കെ ജെ സ്റ്റീഫന്‍ എന്നിവര്‍ ആശംസകൾ അറിയിച്ചു.
ദേവതമാര്‍ ഉപചാരം ചൊല്ലി വിടപറഞ്ഞു; തൃശൂർ പൂരത്തിന് പരിസാമാപ്തി
തൃശൂർ: കേരളത്തിന്റെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ആനകളുടെ ഘോഷയാത്ര, വർണശബളമായ പട്ടുകുടകളുടെ പ്രദർശനം, പരമ്പരാഗത താളവാദ്യമേളം എന്നിവയോടെ 36 മണിക്കൂർ നീണ്ട തൃശൂർ പൂരം ബുധനാഴ്ച ഉച്ചയോടെ പാറമേക്കാവ്, തിരുവമ്പാടി ദേവീദേവന്മാർക്ക് ആചാരപരമായ യാത്രയയപ്പ് നൽകിയതോടെ സമാപിച്ചു. 15 ആനകളുടേയും പാണ്ടിമേളത്തിന്റേയും അകമ്പടിയോടെ പാറമേക്കാവ് ദേവസ്വത്തിന്റെ ഘോഷയാത്ര രാവിലെ 7.30ന് ശ്രീമൂലസ്ഥാനത്ത് എത്തിയതോടെ സമാപനദിവസത്തെ ആഘോഷങ്ങൾക്ക് തുടക്കമായി. തിരുവമ്പാടി ദേവസ്വത്തിന്റെ സമാനമായ ഘോഷയാത്രയും രാവിലെ 8 മണിയോടെ അവിടെയെത്തി. തുടർന്ന് വർണ്ണാഭമായ പട്ടുകുടകളുടെ ഹ്രസ്വവും എന്നാൽ ഗംഭീരവുമായ പ്രദർശനം, ഉച്ചയ്ക്ക് 12.30 ന് പാറമേക്കാവ് പത്മനാഭൻ ദേവീ വിഗ്രഹവും വഹിച്ചുകൊണ്ട് വടക്കുംനാഥന്റെ പടിഞ്ഞാറെ ഗോപുരനടയിലെത്തി. അധികം താമസിയാതെ തിരുവമ്പാടി ചന്ദ്രശേഖരൻ പ്രതിഷ്ഠയും വഹിച്ചുകൊണ്ട് ക്ഷേത്രത്തിൽ പ്രവേശിച്ച് വടക്കുംനാഥനെ തൊഴിച്ചശേഷം മടങ്ങി. ദേവീവിഗ്രഹങ്ങൾ വഹിച്ചുകൊണ്ടുള്ള രണ്ട് ആനകളും ശ്രീമൂലസ്ഥാനത്ത് മുഖാമുഖം വന്ന് തുമ്പിക്കൈ ഉയർത്തി ആചാരപരമായ വിടവാങ്ങൽ…
