കുര്യന്‍ മ്യാലില്‍ രചിച്ച മലബാര്‍ കുടിയേറ്റം ഓര്‍മ്മകളില്‍ (പുസ്തക പരിചയം): എ.സി. ജോര്‍ജ്ജ്

അമേരിക്കയില്‍ ഗ്രെയിറ്റര്‍ ഹൂസ്റ്റണിലെ മലയാള ഭാഷാ സാഹിത്യരംഗങ്ങളിലെ ഒരു സജീവ നിറസാന്നിധ്യമാണ് ‘മലബാര്‍ കുടിയേറ്റം ഓര്‍മകളില്‍’ എന്ന ഈ പുസ്തകത്തിന്‍റെ രചയിതാവ് ശ്രീ കുര്യന്‍ മ്യാലില്‍. ഇതിനുമുമ്പ് നിരവധി നോവലുകളും ചെറുകഥകളും രചിച്ചിട്ടുള്ള കുര്യന്‍ മ്യാലില്‍ പ്രബന്ധങ്ങളും ലേഖനങ്ങളും ചരിത്രങ്ങളും എഴുതാന്‍ പ്രാപ്തനും നിപുണനും ആണെന്ന് തെളിയിക്കുകയാണ് ഈ ഓര്‍മ്മക്കുറിപ്പുകളിലൂടെ. വളരെ ചെറുപ്രായത്തില്‍, ഒരു പൈതലായിരിക്കുമ്പോള്‍, തന്‍റെ ജډനാടായ തിരുവിതാംകൂറിലുള്ള കടുത്തുരുത്തിയില്‍ നിന്ന് മലബാറിലേക്കുള്ള കുടുംബസഹിതമായ കുടിയേറ്റത്തിന്‍റെ ചരിത്രസംഭവങ്ങള്‍ ഓരോന്നായി ഓര്‍മ്മിച്ചെടുക്കുകയാണ് എഴുത്തുകാരന്‍.സരസ്സമായ ഒരു നാടന്‍ ഓട്ടംതുള്ളല്‍പാട്ടോടു കൂടിയാണി ഓര്‍മ്മകുറിപ്പുകള്‍ ആരംഭിക്കുന്നതു.ആസമയത്തും കാലഘട്ടത്തിലുമുണ്ടായ ദുഃഖങ്ങളും, വ്യഥകളും, സന്തോഷങ്ങളും, വീര്‍പ്പുമുട്ടലുകളും കിതപ്പും, കുതിപ്പും ഒരു ചരിത്രകാരന്‍റെ സെല്ലുലോയിഡിലെന്നപോലെ നോക്കികാണുകയും അതിലളിതവും, സരസവും, വസ്തുനിഷ്ഠവുമായ ശൈലിയിലൂടെ വിവരിക്കുകയാണ് ശ്രീ കുര്യന്‍. ചരിത്രഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഒരു മുതല്‍ക്കൂട്ടു കൂടിയാണീ മലബാര്‍ കുടിയേറ്റ ഓര്‍മ്മകള്‍ എന്നു നിസംശയം പറയാം. ജീവജാലങ്ങളുടെ വ്യാപനം കുടിയേറ്റം…

നീതിക്കുവേണ്ടി കോപിക്കുന്നതു യുക്തമോ?

കോപിക്കുന്നതു ശരിയോ തെറ്റോ? ഉത്തരം കണ്ടെത്തണമെങ്കിൽ അതിന്റെ സാഹചര്യം കൂടി പരിഗണിച്ചേ മതിയാകു. ജീവിതത്തിൽ പല സന്ദേർഭങ്ങളിലും ഒരുവിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാം കോപത്തിനധീനരായി തീർന്നിട്ടുണ്ടെന്നുള്ള യാഥാർഥ്യം ആർക്കും നിഷേധിക്കാനാകില്ല. കോപം പലപ്പോഴും ക്രൂരവും പാപവും ആണെന്നു നാം എല്ലാവരും തന്നെ വിശ്വസിക്കുന്നു. ചിലപ്പോൾ കോപിക്കുന്നതു ശരിയാകുന്നതിനോ,ചിലപ്പോൾ നന്മയ്ക്കു കാരണമാകുന്നതിനോ ഇടയായിട്ടുള്ള നിരവധി അനുഭവങ്ങൾ ഒരുപക്ഷെ നമുക്ക് നമ്മുടെ ജീവിതത്തിൽ നിന്നു തന്നെ പങ്ക്‌ വെക്കാനുണ്ടാകാം. കോപത്തെ കുറിച്ചുള്ള സങ്കല്പത്തിന് പുതിയൊരു മാനം നൽകുന്നതാണ് ജെറുസലേം ദേവാലയത്തിൽ സാക്ഷാൽ ദൈവപുത്രനായ ക്രിസ്തുവിന്റെ പ്രവർത്തികളിലൂടെ വെളിപ്പെടുത്തുന്നത്. ഇന്നു ഏറ്റവും പ്രചുര പ്രചാരം ലഭിച്ചിട്ടുള്ള സോഷ്യൽ മീഡിയകൾ കൂടാതെ വർത്തമാനപത്രങ്ങൾ, റേഡിയോ ടെലിവിഷൻ മുതലായ പ്രചരണ മാധ്യമങ്ങളിൽ പലരും കോപത്തെക്കുറിച്ചും, സൻമാർഗ്ഗത്തെകുറിച്ചും സദാചാരത്തെ കുറിച്ചും വ്യത്യസ്തമായതോ അത്ര അനുകൂലമല്ലാത്തതോ ആയ നിരവധി അഭിപ്രായങ്ങൾ പ്രചരിപ്പിക്കുന്നു എന്നത് തീർത്തും ഖേദകരമാണ്.…

ഇന്നത്തെ ചിന്താവിഷയം

ഇരുപത്തൊന്നാം നുറ്റാണ്ടിലൂടെ നാം അതിവേഗം കടന്നുപോയികൊണ്ടിരിക്കുന്ന സമയമാണല്ലോ ഇത്. നാം എല്ലാവരും വലിയ തിരക്കിലാണ് ഇപ്പോഴും, ആർക്കും മറ്റാരെപ്പറ്റിയും ചിന്തിക്കാനോ അവരുടെയൊക്കെ പ്രയാസങ്ങളെ പറ്റിയോ ഒന്നും ഒരു നിമിഷം എങ്കിലും ചിന്തിക്കാൻ പോലും സമയം ഇല്ല. കാരണം, എങ്ങനെയും എല്ലാം വെട്ടിപിടിക്കണം എന്ന ചിന്തയാണ് എന്നെയും നമ്മെ എല്ലാവരെയും ഭരിക്കുന്നത്. കോടികൾ ബാങ്ക് ബാലൻസ്, വില്ലകൾ, വിലപിടിപ്പുള്ള കാറുകൾ, മക്കൾക്ക് ഏറ്റവും നല്ല കോളേജുകളിലും യൂണിവേഴ്സിറ്റികളിലും വിദ്യാഭ്യാസം, എന്ന് വേണ്ട മനുഷ്യന് അടിസ്ഥാനപരമായ എല്ലാ സൗകര്യങ്ങളും ഏറ്റവും മുന്തിയ നിലയിൽ എത്തി. എന്നിട്ടും നാമൊക്കെ ഒന്നിലും സംതൃപ്തരല്ല എന്നത് വിസ്മരിക്കാൻ പറ്റാത്ത ഒരു വലിയ സത്യമാണ്. എന്തെല്ലാം ഉണ്ടെങ്കിലും എങ്ങനെയും വീണ്ടും വീണ്ടും എന്തെല്ലാം നേടാമോ അതെല്ലാം വേണം എന്ന ചിന്ത നമ്മെയെല്ലാം നല്ല വണ്ണം ഭരിക്കുന്നുണ്ട്. നാമിതൊക്കെ നേടിയിട്ട് എന്തെങ്കിലും കാര്യമുണ്ടോ, എല്ലാം ഏല്ലാവർക്കും ഒരു…

അതിമാനുഷിക ശിശുക്കൾ വരവായി

ഫുങ് വിൻ അന്ന് ജോലിയിൽ എത്തിയപ്പോൾ വളരെ വിഷാദവതിയായിരുന്നു. എപ്പോഴും പുഞ്ചിരി പൊഴിച്ച്പ്രസരിപ്പോടെ സഹപ്രവർത്തകർക്കെല്ലാം ആഹ്‌ളാദം പകർന്നു നൽകിയിരുന്ന ഫുങിന് എന്തുസംഭവിച്ചു? ജോലിത്തിരക്കൊഴിഞ്ഞ സമയത്ത് വ്യസനകാരണം അന്വേഷിച്ചപ്പോൾ. അവർ ഗദ്ഗദകണ്ഡയായി അറിയിച്ചു. “എനിക്കുള്ള ഒരേയൊരു മകളുടെ വിവരങ്ങൾ നിങ്ങൾക്കെല്ലാം അറിയാവുന്നതല്ലേ? ആനി കഴിഞ്ഞ മാസമാണ് റെസിഡൻസി എല്ലാം കഴിഞ്ഞ് ഡോക്‌റായി ജോലിയിൽ പ്രവേശിച്ചത്. ആറുമാസം കഴിഞ്ഞ് അവളുടെ സഹപാഠിയുമായിട്ടുള്ള വിവാഹവും നിശ്ചയിച്ചിരിക്കുകയാണ്. ആനിയുടെ മുപ്പതാമത്തെ ജന്മദിനം അടുത്തയാഴ്ച വിപുലമായി ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. ഇന്നലെ, ഇന്നലെയാണ് ആ ദുരന്ത വാർത്ത സ്ഥിരീകരിച്ചത്. അവൾക്ക് സ്തനാർബുദം പിടിപെട്ടിട്ടുണ്ട്..” വ്യസനം പൊതുസ്ഥലങ്ങളിൽ പ്രകടിപ്പിക്കാതിരിക്കുക എന്ന അമേരിക്കൻ സ്വഭാവം, വിയറ്റ്നാമിൽ ജനിച്ച ഫ്യൂങ്ങിനുണ്ടായിരുന്നതിനാൽ, കണ്ണുനീരിനെ തടകെട്ടി നിറുത്താൻ പ്രയാസപ്പെടുന്നതായി കാണപ്പെട്ടു. ആനിയുടെ ഉയർച്ചയുടെ ഓരോ പടവുകളും സഹപ്രവർത്തകരുമായി ഒത്തുചേർന്ന് വലിയ പാർട്ടികളാക്കി ഫുങ്ആഘോഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ആനിയുടെ രോഗം, സ്വന്തം കുടുംബാംഗത്തിന് സംഭവിച്ച്…

ആരുടെ പോക്കറ്റ് വികസിപ്പിക്കാനാണ് ഈ വികസന രേഖ!

ഇ.എം.എസിനു ശേഷം പിണറായി ചരിത്രം രചിക്കുന്നുവത്രെ!? സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നവകേരള വികസനരേഖ (ഇടതുപക്ഷത്തെ അതല്ലാതാക്കുന്ന) ഇവർ കൊണ്ടാടുമ്പോൾ, സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖല അടക്കം സ്വകാര്യ മേഖലയിലും പി.പി.പി (പബ്ലിക് പ്രൈവറ്റ് പാർട്ടിസിപ്പേഷൻ) മോഡലിലും വൻകിട സ്വകാര്യ കുത്തകകളുടെ കൈകളിലേക്ക് എത്തിക്കുന്ന വലതുപക്ഷ മുതലാളിത്ത സവർണ നിലപാടുകളിലേക്ക് പൂർണമായും സിപിഎം മാറുന്നു. കേന്ദ്രത്തിൽ ബിജെപി വിദ്യാഭ്യാസ മേഖലയിൽ കാവിവൽക്കരണം നടത്തുമ്പോൾ സംസ്ഥാനത്ത് അതിന്റെ മറ്റൊരു പതിപ്പായ സ്വകാര്യവൽക്കരണം നടത്തുന്നു സിപിഎം. ഈ നയമായിരുന്നില്ലല്ലോ ഇടതുപക്ഷത്തിന്, സിപിഎമ്മും LDF ഉം ഉയർത്തിയ കഴിഞ്ഞ കാല സമരങ്ങൾ എന്തിന് വേണ്ടിയായിരുന്നു? യുഡി‌എഫ് ഭരിക്കുമ്പോൾ സംസ്ഥാനത്തെ തലതിരിഞ്ഞ സ്വകാര്യവൽക്കരണ വിദ്യാഭ്യാസ നയങ്ങളെ എതിർത്ത് എസ്‌എഫ്‌ഐ നടത്തിയ, കാമ്പസുകളെ പഠിപ്പ് മുടക്കി പൊതുമുതൽ നശിപ്പിച്ച അക്രമാസക്ത വിപ്ലവ സമരങ്ങൾ, സെക്രട്ടേറിയറ്റ് നടയിലെ രാപ്പകൽ സമരങ്ങൾ എല്ലാം ഇനി ഏത് ചരിത്രത്തിൽ…

പന്തുകള്‍ പറക്കുന്ന കളിക്കളം (യാതാവിവരണം)

(കാരൂര്‍ സോമന്‍റെ സ്പെയിന്‍ ‘കാറ്റില്‍ പറക്കുന്ന പന്തുകള്‍’ യാത്രാ വിവരണത്തില്‍ നിന്ന്) യാത്രകള്‍ ഓര്‍മ്മകളുടെ ഒഴുക്കിലെന്നും ജീവിക്കുന്ന അമൂല്യ അനുഭൂതി അനുഭവങ്ങളാണ് നല്‍കുന്നത്. തലേരാത്രി സാന്‍റിയാഗോയില്‍ നിന്നെത്തുമ്പോള്‍ മാന്‍ഡ്രിഡ് നഗരം പൂനിലാവില്‍ പരന്നൊഴുകി യിരിന്നു. പ്രകൃതിയുടെ ഹരിതാഭയെ അപഹരിച്ച നിലാവിനെ കിഴക്കുദിച്ച സൂര്യന്‍ തട്ടിമാറ്റി ഭൂമിയെ മനോഹര കാഴ്ചകളാക്കി മാറ്റി. രാവിലെ ഹോട്ടല്‍ റസ്റ്ററന്‍റില്‍ നിന്ന് ഭക്ഷണം കഴിച്ചു് പുറത്തിറങ്ങി. ആദ്യം കണ്ട കാഴ്ച്ച റോഡിലൂടെ പാരമ്പര്യ വസ്ത്രധാരികളായ ഏതാനും സ്ത്രീപുരുഷന്മാര്‍ നടന്നു പോകുന്നു. ഞങ്ങളുടെ യാത്ര ലോക പ്രശസ്ത മാഡ്രിഡ് സാന്‍റിയാഗോ ബെര്‍ണബ്യു സ്റ്റേഡിയത്തിലേക്കാണ്. നഗരത്തിന്‍റെ ഹൃദയഭാഗ ത്തൂള്ള ഉദ്യാന വഴിയിലൂടെ നടന്നു. റോഡുകള്‍ ഉരുളന്‍ കല്ലുകളും ചുടുകട്ടകള്‍ കൊണ്ടും തീര്‍ത്തതാണ്. നടപ്പാതയിലെങ്ങും മരങ്ങള്‍ നിരനിരയായി നില്‍ക്കുന്നത് നല്ലൊരു കാഴ്ചയാണ്. പാദയോരങ്ങളില്‍ വിവിധ നിറത്തിലുള്ള പൂക്കള്‍ വിടര്‍ന്നു നില്‍ക്കുന്നു. ആ ഉദ്യാനത്തിന്‍റെ ഒരു കോണില്‍ നിന്ന്…

ലോകാവസാനവും ക്രിസ്തുവിന്റെ രണ്ടാം വരവും (രണ്ടാം ഭാഗം): ഫിലിപ്പ് മാരേട്ട്

ലോകാവസാനവും ക്രിസ്തുവിൻ്റെ രണ്ടാം വരവും എന്നതിനെപറ്റി എഴുതിയ ആദ്യ ഭാഗം നിങ്ങൾ വായിച്ചുകാണും എന്ന് പ്രതീഷിക്കുന്നു. അതിൻ്റെ തുടർച്ചയാണ് ഈ ലേഖനം വിവരിക്കുന്നത്. ഈ ലോകം അഥവാ ഭൂമി, അല്ലെങ്കിൽ മാനവികത, എങ്ങനെ അവസാനിക്കുന്നു എന്നത് ചരിത്രത്തിലെ അന്തിമ സംഭവങ്ങളുമായി ബന്ധപ്പെട്ട്കിടക്കുന്ന ദൈവശാസ്ത്രത്തിൻ്റെ ഭാഗമാണ്. അതുകൊണ്ടുതന്നെ മനുഷ്യരാശിയുടെ അന്തിമ വിധി എന്ന ആശയത്തെ സാധാരണയായി “ലോകാവസാനം” അല്ലെങ്കിൽ വംശനാശം ” എന്ന് വിളിക്കുന്നു. വാസ്തവത്തിൽ ഭൂമിയുടെ യഥാർത്ഥ ഉത്ഭവത്തെക്കുറിച്ചും, ഒരു ദിവസം അത് എങ്ങനെ അവസാനിക്കുമെന്നതിനെക്കുറിച്ചും വ്യക്തമായി വിവരിക്കുന്ന രീതികളോ, കണ്ടുപിടുത്തങ്ങളോ ഇന്നു വരെ ഉണ്ടായിട്ടില്ല എന്നതാണ് സത്യം. പതിനെട്ടാം നൂറ്റാണ്ടിൽ ആഴത്തിലുള്ള സമയം എന്ന ആശയം വികസിപ്പിച്ചതും, ഭൂമിയുടെ പ്രായം കണക്കാക്കുന്നതുമായ, രീതി മുതൽ, അവസാന സമയത്തെക്കുറിച്ചുള്ള ശാസ്ത്രീയ പ്രഭാഷണങ്ങൾ എല്ലാം തന്നെ പ്രപഞ്ചത്തിൻ്റെ ആത്യന്തിക വിധിയെ കണക്കാക്കുന്നു. ഇത്തരം സിദ്ധാന്തങ്ങളിൽ പ്രധാനമായും ബിഗ് റിപ്പ്,…

ഫൊക്കാന കേസില്‍ നിര്‍ണ്ണായക വഴിത്തിരിവ്

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) യുടെ തിരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളില്‍ ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്സ് തോമസ് എന്നിവര്‍ ചേര്‍ന്ന് ഫയല്‍ ചെയ്ത ഹര്‍ജി പ്രകാരം ഏര്‍പ്പെടുത്തിയ താത്ക്കാലിക വിലക്കിനെതിരെ എതിര്‍ കക്ഷികളായ മാമ്മന്‍  സി ജേക്കബ്, ജോര്‍ജി വര്‍ഗീസ്, ഫിലിപ്പോസ് ഫിലിപ്പ്, ബെന്‍ പോള്‍, കുര്യന്‍ പ്രക്കാനം എന്നിവര്‍ മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയില്‍ സമര്‍പ്പിച്ച ‘കോടതി മാറ്റ’ ഹര്‍ജി ഈ കേസ് പുതിയ വഴിത്തിരിവിലേക്ക് കടക്കുമെന്നുറപ്പായി. ലഭ്യമായ രേഖകളനുസരിച്ച് ഈ കേസ് ന്യൂയോര്‍ക്കിലെ ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയില്‍ നിന്ന് മെരിലാന്റിലുള്ള യു എസ് ഡിസ്‌ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് മാറ്റണമെന്നാണ് എതിര്‍കക്ഷികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 2006-ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തമ്പി ചാക്കോ മെരിലാന്റില്‍ ഫയല്‍…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം – 4)

ബാങ്ക് അക്കൗണ്ടുകളില്ലാത്ത സംഘടനകള്‍ ഈ ലോകത്തൊരിടത്തും കാണുമെന്ന് തോന്നുന്നില്ല. 38 വര്‍ഷത്തെ പാരമ്പര്യം അവകാശപ്പെടുന്ന ഫൊക്കാന എന്ന സംഘടനയുടെ ‘സ്ഥിരം’ ബാങ്ക് അക്കൗണ്ട് എവിടെയാണെന്നു ചോദിച്ചാല്‍ അവര്‍ കൈ മലര്‍ത്തും. 1985-ല്‍ ന്യൂയോര്‍ക്ക് ക്വീന്‍സില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫൊക്കാനയ്ക്ക് ന്യായമായും ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഒരു ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരിക്കേണ്ടതാണ്. ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്ന ഈ സംഘടനയ്ക്ക് അങ്ങനെ ഒന്ന് ഉണ്ടോ എന്ന് അറിയേണ്ടത് സംഘടനയോട് കൂറു പുലര്‍ത്തുന്നവരുടെ അവകാശമാണ്. അത് ലഭ്യമാക്കേണ്ടത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ഉത്തരവാദിത്വവുമാണ്. ‘പരമോന്നത സമിതി’യെന്നൊക്കെ മാധ്യമങ്ങളില്‍ കൂടി പ്രചരിപ്പിക്കുന്ന ട്രസ്റ്റീ ബോര്‍ഡാണ് അതിനെ പരിപാലിച്ചു കൊണ്ടു പോരേണ്ടത്. 38 വര്‍ഷത്തിനിടെ  ട്രസ്റ്റീ ബോര്‍ഡുകള്‍ സത്യസന്ധമായി അവരുടെ ഉത്തരവാദിത്വം നിറവേറ്റിയിട്ടില്ല എന്ന് ഫൊക്കാനയുടെ തന്നെ ഭാരവാഹികള്‍ പറയുന്നുണ്ട്. ട്രസ്റ്റീ ബോര്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍ ‘കൈയ്യിട്ടു വാരി’ എന്നാണ് ഭൂരിഭാഗം പേരുടെ അഭിപ്രായം. 2016 ജൂണില്‍ ഫൊക്കാനയുടെ…

ലക്ഷ്യം തെറ്റിയ ഫൊക്കാന (ഭാഗം 3 )

ഒരു സംഘടനയുടെ അസ്തിവാരമാണ് ബൈലോ അഥവാ ഭരണഘടന. അതില്ലെങ്കില്‍ അരാജകത്വം ആ സംഘടനയെ ഭരിക്കും. സംഘടനയിലെ അംഗങ്ങൾക്ക് എന്ത് അവകാശങ്ങളാണുള്ളത്, തീരുമാനമെടുക്കാൻ കമ്മിറ്റി(കള്‍)ക്ക് എത്രമാത്രം അധികാരമുണ്ട്, ബോർഡുകളിലും ഭാരവാഹികളിലും എന്ത് അധികാര പരിധികളാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നെല്ലാം ഭരണഘടനയില്‍ വ്യക്തമാക്കുന്നു. ഭരണഘടന എങ്ങനെ തയ്യാറാക്കാമെന്ന് സംഘടനയിലെ അംഗങ്ങള്‍ക്ക് തീരുമാനിക്കാം. ഒരു സംഘടന രൂപീകരിക്കുന്നവര്‍ അതിന്റെ ഉദ്ദേശ്യത്തിന് ഏറ്റവും അനുയോജ്യമായ ഫോർ‌മാറ്റ് ശ്രദ്ധാപൂർ‌വ്വം തീരുമാനിക്കേണ്ടതുണ്ട്. ചില സംഘടനകളില്‍, കാര്യങ്ങൾ‌ കൈകാര്യം ചെയ്യുന്നതിന് ഒരു ഡയറക്ടർ ‌ബോർ‌ഡിനെ നിയമിക്കും. ചിലവയില്‍ മറ്റു തരത്തിലായിരിക്കും. എന്തു തന്നെയായാലും മിക്ക സംഘടനകളും ഘടനാപരമായാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം അംഗങ്ങളും ഭാരവാഹികളും തമ്മിലുള്ള അധികാരങ്ങള്‍ സന്തുലിതമാകുമെന്നതാണ്. ഫൊക്കാനയെ സംബന്ധിച്ചിടത്തോളം അതിന്റെ രൂപീകരണ വേളയില്‍ തന്നെ അന്നത്തെ അഭ്യുദയകാംക്ഷികളായ പ്രവര്‍ത്തകര്‍ ഒരു ഭരണഘടന തയ്യാറാക്കിയിരുന്നു. എന്നാല്‍, കാലക്രമേണ മാറിമാറി വന്ന കമ്മിറ്റികള്‍ അവരുടെ സൗകര്യാര്‍ത്ഥം ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തി.…