കേരളമിന്നു വിവാദരോഗത്തിന്റെ അടിമയാണെന്ന്, കവിയും ചലച്ചിത്രസംവിധായകനുമായ സതീഷ് കളത്തിൽ. സോഷ്യൽ മീഡിയയുടെ വരവോടെ ദിവസം ഒരു വിവാദച്ചുഴിയിലെങ്കിലും അകപ്പെടാതെ കടന്നുപോകാൻ നമുക്കു കഴിയാതായിരിക്കുവെന്നും രമേഷ് നാരായണൻ – ആസിഫ് അലി വിഷയത്തിലുള്ള തന്റെ ഫേസ് ബുക്ക് കുറിപ്പിലൂടെ സതീഷ് പറഞ്ഞു. സംഘാടകരുടെ പിടിപ്പുക്കേടിന്റെ തിക്തഫലമാണ് രമേഷ് നാരായണൻ – ആസിഫ് അലി വിഷയം. ഒരാൾ ബഹുമാനിതനാകുന്നു എന്നതു പോലെതന്നെ പ്രധാനം തന്നെയാണ്, ആരാൽ ബഹുമാനിക്കപ്പെടുന്നു എന്നതും. ആത്യന്തികമായി അതു നിശ്ചയിക്കേണ്ടത്, ബഹുമാനിക്കാൻ നടക്കുന്നവരെക്കാളും ബഹുമാനിക്കപ്പെടാൻ പോകുന്നവർ തന്നെയാണ്. ഇക്കാര്യത്തിൽ ഇരുഭാഗത്തുനിന്നും കമ്മ്യൂണിക്കേഷൻ ഗ്യാപ്പ് സംഭവിച്ചിട്ടുണ്ട്. അതിൽ, രമേഷ് നാരായണനേക്കാൾ ശ്രദ്ധ പുലർത്തേണ്ടതു സംഘാടകരായിരുന്നു. രമേഷ് നാരായണന്റെ പ്രവൃത്തിയെ ന്യായീകരിക്കാനല്ല ഈ കുറിപ്പ്, ഈഗോയെന്നത് ഒരാളുടെയും കുത്തകയല്ല എന്നോർമ്മിപ്പിക്കാനാണ്. പ്രയോറിറ്റി എന്നത് ഏതൊരു സാധാരണകാരനും ആഗ്രഹിക്കുന്ന കാര്യമാണ്. അതൊരു പ്രിവിലേജ് ആണ്. സൂക്ഷ്മമായാണെങ്കിൽ പോലും ആ അവബോധം എല്ലാവരിലും…
Category: AMERICA
ഹൂസ്റ്റണിൽ ഒഐസിസി( യുഎസ്എ) ഉമ്മൻചാണ്ടി അനുസ്മരണം ഇന്ന് (ജൂലൈ 18 വ്യാഴം )
ഹൂസ്റ്റൺ :ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ ) ഹൂസ്റ്റൺ -ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഉമ്മൻചാണ്ടി അനുസ്മരണം സംഘടിപ്പികുന്നു. ജൂലൈ 18 വ്യാഴം വൈകീട്ട് 6:30 നു മിസോറി സിറ്റി അപ്ന ബസാർ ഓഡിറ്റോറിയത്തിൽ ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡണ്ട് വാവച്ചൻ മത്തായിയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ ഒഐസിസി യുഎസ്എ ചെയർമാൻ ജെയിംസ് കൂടൽ, പ്രസിഡണ്ട് ബേബി മണക്കുന്നേൽ,എന്നിവർ പങ്കെടുക്കും .എല്ലാ കോൺഗ്രസ് പ്രവർത്തകരും അനുഭാവികളും സമ്മേളനത്തിൽ പങ്കെടുക്കണമെന്ന് ഹൂസ്റ്റൺ ചാപ്റ്റർ സെക്രട്ടറി ജിജി ജോസഫ് അഭ്യർത്ഥിച്ചു
ജേക്കബ്ബ് ജോർജ് (സജു – 66) ഫിലഡൽഫിയയിൽ നിര്യാതനായി
ഫിലഡൽഫിയ: പുനലൂർ കാവലോട്ട് ബംഗ്ളാവിൽ ജോർജ്ജ് ജോസഫിന്റെയും ചിന്നമ്മ ജോർജിന്റെയും മകൻ ജേക്കബ്ബ് ജോർജ് (സജു – 66) ജൂലൈ ആറിന് ഫിലഡൽഫിയയിൽ നിര്യാതനായി. കുണ്ടറ വഴിത്താനത്ത് വീട്ടിൽ വി. ഒ. മത്തായി-റാഹേലമ്മ മത്തായി ദമ്പതികളുടെ ഇളയ മകൾ ലിസിമോൾ ആണ് ഭാര്യ. ജോർജ്ജ് ജേക്കബ്ബ് (അരുൺ), നീതു മണത്തറയിൽ എന്നിവർ മക്കളും, ആനി ജോർജ്ജ്, ജോയൽ മണത്തറയിൽ എന്നിവർ മരുമക്കളും, ജോനാഥൻ ജോർജ്ജ്, ജായേൽ മണത്തറയിൽ, മീഖായേൽ മണത്തറയിൽ, എന്നിവർ കൊച്ചുമക്കളുമാണ്. സോമി ജോർജ്ജ്, സോഫി ജോർജ്ജ്, സൂസി ജോർജ്ജ്, ജോസഫ് ജോർജ്ജ് (സുകു), തോമസ് ജോർജ്ജ് (ശശി), സാലി ജോർജ്ജ് എന്നിവരാണ് സഹോദരങ്ങൾ. ഫിലഡൽഫിയ ന്യൂ ടെസ്റ്റ്മെന്റ് ചർച്ച് അംഗമായിരുന്ന ജേക്കബ്ബ് ജോർജ്ജ് , കാർഡോൺ ഇൻഡസ്ട്രി, മാർഷൽസ് എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. പരേതന്റെ പൊതുദർശനം ജൂലൈ 19 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ…
ഉമ്മൻ ചാണ്ടി, എന്നും ജനമനസ്സില്‍: ജെയിംസ് കൂടൽ
സാന്ത്വന രാഷ്ട്രീയത്തിന്റെ പിതാവ്, സ്നേഹംകൊണ്ട് ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടിച്ചേർത്ത മനുഷ്യസ്നേഹി, ഒടുവിൽ ഒരു നാെമ്പരമായി ഒാർമ്മയിലേക്ക് മറഞ്ഞപ്പോൾ ഹൃദയങ്ങളിൽ ഒരായിരം തവണ പുനർജനിച്ച പച്ചയായ മനുഷ്യൻ. ഉമ്മൻചാണ്ടി, പ്രതീക്ഷകളുടെ മറ്റൊരു നാമം. അടുത്തവരോട്, ആവശ്യം അറിയിച്ചവരോട് , സങ്കടങ്ങൾ പറഞ്ഞവരോട് എന്നും സഹിഷ്ണതയോടെ മാത്രം പെരുമാറിയിരുന്ന വലിയ ചിന്തകളുടെ വലിയ മാതൃകയായിരുന്നു അദ്ദേഹം. ഉമ്മൻ ചാണ്ടി സാറിനെ കാണാൻ എത്തിയവരാരും നിരാശരായി മടങ്ങേണ്ടി വന്നിട്ടില്ലായെന്ന് രാഷ്ട്രീയ കേരളം തുറന്നു സമ്മതിക്കും. വലിപ്പച്ചെറുപ്പമില്ലാതെ ജനങ്ങളിലൊരാളാകാൻ അദ്ദേഹത്തിന് കഴിഞ്ഞുവെന്നത് വിസ്മരിക്കാനാകില്ല. തിരുവനന്തപുരത്ത് ഒരു മുഖവും പുതുപ്പള്ളിയിൽ മറ്റൊരു മുഖവുമായിരുന്നില്ല ഉമ്മൻ ചാണ്ടി. ചീകിയൊതുക്കാത്ത മുടിയും ചുളിഞ്ഞ ഖദർ ഷർട്ടിന്റെ ആർഭാടരാഹിത്യവുമായി ആൾക്കൂട്ടത്തിന്റെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഭരണാധികാരി ജനങ്ങൾക്കൊപ്പമായിരുന്നു, അവർ സ്വന്തമെന്ന് അദ്ദേഹത്തെ കരുതിപോന്നു. പുതുപ്പള്ളി വീടും പുതുപ്പള്ളി മണ്ഡലവും അദ്ദേഹത്തിന് രണ്ടായിരുന്നില്ല. ആഴ്ചയിലൊരിക്കൽ പുതുപ്പള്ളിയിലെ വീട്ടിൽ എത്തുമ്പോൾ ആവശ്യങ്ങളുമായി…
പാക്കിസ്താനില്‍ ശുദ്ധജല വിതരണ പദ്ധതിക്ക് തുടക്കമായി; സിറിയക്ക് ഓർത്തഡോക്സ് സഭക്ക് നന്ദി
പാക്കിസ്താനിലെ പാർശ്വവൽക്കരിക്കപ്പെട്ടവരും നിരാലംബരുമായ സിറിയക് ഓർത്തഡോക്സ് ക്രിസ്ത്യൻ സമൂഹാംഗങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനായി അമേരിക്കയിൽ നിന്നുള്ള ഫാ. ജോസഫ് വർഗീസിന്റെ സഹായത്തോടെ പാക്കിസ്താന്‍ സിറിയക് ഓർത്തഡോക്സ് ചർച്ച് നടപ്പാക്കുന്ന ശുദ്ധജല പദ്ധതിക്ക് തുടക്കമായി. പാക്കിസ്താനിലെ ഗോണ്ടൽ ഫാം കോട്രി ഗ്രാമത്തിലുള്ള ഷെറ മസിഹിൻ്റെയും നസ്രീൻ്റെയും വീട്ടിൽ വാട്ടർ പമ്പ് സ്ഥാപിച്ച് പദ്ധതിക്ക് തുടക്കമിട്ടതായി സിന്ധ് പ്രവിശ്യയിൽ നിന്നുള്ള ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. പാക്കിസ്താനിലെ ദരിദ്ര കുടുംബങ്ങളെ സഹായിക്കാനുള്ള ഈ പദ്ധതിക്ക് ഫാ. ജോസഫ് വർഗീസ് ആണ് സാമ്പത്തിക സഹായം നൽകുന്നത്. ഏറ്റവും ദുർബലരും ദരിദ്രരുമായ 50 കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായുള്ള ഈ പദ്ധതിയിലേക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്ന ആർക്കും ഫാ. ജോസഫ് വർഗീസ് മുഖേന തങ്ങളെ പിന്തുണയ്‌ക്കാമെന്ന് ഫാ. ഷാമൂൻ മാസിഹ് അറിയിച്ചു. വിശക്കുന്നവർക്ക് ഭക്ഷണം നൽകാനും പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും സഹായിക്കാനും അവർക്ക് ശുദ്ധജലം ലഭ്യമാക്കുന്നതിനും സംഭാവന…
ഇന്ത്യയും ചൈനയും ആഗോള സമ്പത്ത് വളർച്ചയെ മുന്നോട്ട് നയിക്കുന്നു: ബിസിജി
ബോസ്റ്റണ്‍: സമ്പത്ത് സൃഷ്ടിക്കുന്നത് ഗണ്യമായി വർദ്ധിപ്പിക്കാൻ ഇന്ത്യ ഒരുങ്ങുകയാണെന്ന് ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിൻ്റെ (ബിസിജി) ആഗോള സമ്പത്ത് റിപ്പോർട്ടില്‍ പറയുന്നു. 2023-ൽ ഏകദേശം 590 ബില്യൺ യുഎസ് ഡോളർ പുതിയ സാമ്പത്തിക സമ്പത്ത് സൃഷ്ടിക്കുന്ന ഒരു നാഴികക്കല്ല് അടയാളപ്പെടുത്തുന്നതായും, ഇത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വർദ്ധനവാണെന്നും പറയുന്നു. 2028-ഓടെ പ്രാദേശിക വളർച്ചയ്ക്ക് ഇന്ത്യ പ്രതിവർഷം 730 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്നാണ് റിപ്പോർട്ട് പ്രവചിക്കുന്നത്. 2023 ൽ ചൈനയും ഇന്ത്യയും ചേർന്ന് ആഗോള സാമ്പത്തിക സമ്പത്തിലേക്ക് 588 ബില്യൺ ഡോളർ സംഭാവന ചെയ്തു എന്ന് സമ്പത്ത് സൃഷ്ടിക്കുന്നതിൻ്റെ പ്രധാന ചാലകങ്ങളായി അവരെ പ്രതിനിധീകരിച്ച് ബിസിജിയിലെ ഇന്ത്യ ലീഡർ ഫിനാൻഷ്യൽ സർവീസസ് യഷ്‌രാജ് എറാൻഡെ എടുത്തുപറഞ്ഞു. 2023-ൽ ഏഷ്യ-പസഫിക് മേഖലയിൽ സാമ്പത്തിക സമ്പത്തിൽ 5.1% വളർച്ചയുണ്ടായി, ഇത് പ്രാഥമികമായി ചൈനയിലെ മന്ദഗതിയിലുള്ള സമ്പത്ത് സൃഷ്ടിയെ സ്വാധീനിച്ചു. എന്നാല്‍, ആഗോളതലത്തിൽ…
ചാക്കോ തോമസ് (76) ആല്‍ബനിയില്‍ നിര്യാതനായി
ആല്‍ബനി (ന്യൂയോര്‍ക്ക്): കോട്ടയം ജില്ലയിലെ പരിയാരത്ത് ഏലക്കാട്ട് കടമ്പനാട്ട് പരേതരായ മാത്യു ചാക്കോയുടെയും ചിന്നമ്മ ചാക്കോയുടേയും മകന്‍ ചാക്കോ തോമസ് (76) ജൂലൈ 15ന് ന്യൂയോര്‍ക്കിലെ ആല്‍ബനിയില്‍ നിര്യാതനായി. ഭാര്യ മറിയാമ്മ തോമസ് മീനടം ചുഴിക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ബിനോയ് തോമസ്, പരേതയായ ലിന്‍ഡ തോമസ്. മരുമകള്‍: ആന്‍ തോമസ്, കൊച്ചുമകന്‍: എയ്ഡന്‍. സഹോദരങ്ങള്‍: പരേതനായ കെ സി മാത്യു, കെ സി ജോണ്‍, കെ സി കുര്യന്‍, കെ സി ചാക്കോ, കെ സി എബ്രഹാം, കെ സി ഇട്ടി, കെ സി ജോര്‍ജ്ജ്, പരേതയായ വത്സമ്മ ചാക്കോ, സോഫി ചാക്കോ. പൊതുദര്‍ശനം: ജൂലൈ 21 ഞായറാഴ്ച വൈകീട്ട് 4:00 മണി മുതല്‍ 6:00 മണി വരെ ആല്‍ബനിയിലെ ന്യൂ കോമര്‍ ഫ്യൂണറല്‍ ഹോമില്‍ (ന്യൂ കോമര്‍ ഫ്യൂണറല്‍സ് ആന്റ് ക്രിമേഷന്‍സ്, 343 ന്യൂ കാര്‍ണര്‍…
മുൻ ബോസ്റ്റണിലെ അഭിഭാഷകനും പ്രോസിക്യൂട്ടറും ബലാത്സംഗത്തിന് അഞ്ച് മുതൽ 10 വർഷം വരെ തടവ്
ബോസ്റ്റൺ : ഒരിക്കൽ പീപ്പിൾ മാസികയുടെ ഏറ്റവും യോഗ്യതയുള്ള ബാച്ചിലർമാരിൽ ഒരാളായി തിരഞ്ഞെടുക്കപ്പെട്ട മുൻ ബോസ്റ്റണിലെ അഭിഭാഷകനും പ്രോസിക്യൂട്ടറും ബലാത്സംഗത്തിന് തിങ്കളാഴ്ച അഞ്ച് മുതൽ 10 വർഷം വരെ തടവിന് ശിക്ഷിക്കപ്പെട്ടു. 52 കാരനായ ഗാരി സെറോളയെ കഴിഞ്ഞ മാസം ജൂറി അഞ്ച് മണിക്കൂർ ചർച്ച ചെയ്തതിന് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തി, അതിനുശേഷം തടവിലായി. ക്രൂരമായ ബലാത്സംഗം, കവർച്ച എന്നീ കുറ്റങ്ങളിൽ നിന്ന് അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. 2021 ജനുവരിയിൽ, താൻ ഡേറ്റിംഗ് നടത്തുന്ന ഒരു സ്ത്രീയോടും കോളേജിൽ നിന്ന് ബിരുദം നേടിയ 21 വയസ്സുള്ള അവളുടെ സുഹൃത്തിനോടും ഒരു രാത്രി മദ്യപിച്ചതിന് സീറോള 2,000 ഡോളറിലധികം നൽകിയതായി പ്രോസിക്യൂട്ടർമാർ പറഞ്ഞു. സുഹൃത്ത് മദ്യപിച്ചു, അവളുടെ ബീക്കൺ ഹിൽ അപ്പാർട്ട്മെൻ്റിലേക്ക് തിരികെ പോകാൻ സഹായിക്കേണ്ടിവന്നു. പിന്നീട് അനുവാദമില്ലാതെ അപ്പാർട്ട്‌മെൻ്റിൽ പ്രവേശിച്ച സീറോള പുലർച്ചെ രണ്ട് മണിയോടെ ഉറങ്ങിക്കിടക്കുന്നതിനിടെ യുവതിയെ…
വീട്ടിൽ നിന്ന് സ്വർണക്കട്ടികളും 500,000 ഡോളറും കണ്ടെത്തിയ കേസിൽ സെനറ്റർ കുറ്റക്കാരൻ
ന്യൂജേഴ്‌സി:ന്യൂജേഴ്‌സിയിൽ നിന്നുള്ള ഡെമോക്രാറ്റായ റോബർട്ട് മെനെൻഡസിന്റെ വീട്ടിൽ നിന്ന് സ്വർണ്ണക്കട്ടികളും ലക്ഷക്കണക്കിന് ഡോളറിൻ്റെ പണവും കണ്ടെത്തിയെ കേസിൽ .ചൊവ്വാഴ്ച യുഎസ് സെനറ്ററെ 18 അഴിമതിക്കേസുകളിലും കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തി.ശിക്ഷ പിന്നീട് വിധിക്കും. റോബർട്ട് മെനെൻഡസിനെതിരെ ഈജിപ്തിലേക്കും ഖത്തറിലേക്കും ബന്ധമുള്ള ബിസിനസുകാർക്ക് ആനുകൂല്യങ്ങൾ നൽകുന്നതിന് പണം തട്ടിയെടുക്കൽ, നീതി തടസ്സപ്പെടുത്തൽ, കൈക്കൂലി വാങ്ങൽ എന്നീ കുറ്റങ്ങൾ ചുമത്തിയിരുന്നു . നവംബറിലെ തിരഞ്ഞെടുപ്പിൽ താൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജൂണിൽ പറഞ്ഞ 70 കാരനായ അദ്ദേഹം കുറ്റാരോപണം സമർപ്പിക്കുന്നതുവരെ സെനറ്റ് ഫോറിൻ റിലേഷൻസ് കമ്മിറ്റിയെ നയിച്ചിരുന്നു. അദ്ദേഹത്തിൻ്റെ ന്യൂജേഴ്‌സിയിലെ വീട്ടിൽ നടത്തിയ റെയ്ഡിൽ, വീടിന് ചുറ്റും ഒളിപ്പിച്ച പണത്തിൽ ഏകദേശം 500,000 ഡോളർ (£385,000) ,കൂടാതെ ഏകദേശം 150,000 ഡോളർ വിലമതിക്കുന്ന സ്വർണക്കട്ടികളും പുറത്ത് പാർക്ക് ചെയ്തിരുന്ന ഒരു മെഴ്‌സിഡസ് ബെൻസ് കൺവേർട്ടബിളും എഫ്ബിഐ ഏജൻ്റുമാർ കണ്ടെത്തിയതായി പറയപ്പെടുന്നു പ്രതിഭാഗം അഭിഭാഷകർ…
ലോസ് ആഞ്ചലസിൽ വി. അൽഫോൻസാമ്മയുടെ തിരുനാളാഘോഷം ജൂലൈ 19 മുതൽ 28 വരെ
ലോസ് ആഞ്ചലസ് :വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ലോസ് ആഞ്ചലസ് സെന്റ് അൽഫോൻസ സീറോ മലബാർ ദേവാലയത്തിൽ വിശുദ്ധയുടെ തിരുനാൾ ജൂലൈ 19 മുതൽ 28 വരെ ഭക്ത്യാദരപൂർവ്വം കൊണ്ടാടുകയാണ്. ജൂലൈ 19 ന് റെവ. ഫാ. ടോമി കരിയിലക്കുളത്തിന്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെടും. അതിനുശേഷം തിരുനാളിന്റെ കൊടിയേറ്റം. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയും ഉദ്ദിഷ്ടകാര്യങ്ങൾക്കായുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ്. പ്രധാന തിരുനാളിന്റെ ഒന്നാം ദിവസമായ ജൂലൈ 27ന് റെവ. ഫാ. സോണി സെബാസ്ററ്യൻറെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും, നൊവേനയും അതേത്തുടർന്ന് സ്‌നേഹവിരുന്നും യുവജനങ്ങളുടെ കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്. പിറ്റേന്ന് ജൂലൈ 28 ഞായർ ആണ് പ്രധാന തിരുനാളിന്റെ രണ്ടാം ദിവസം. റെവ. ഫാ. കുര്യാക്കോസ് കുമ്പക്കീൽ ആയിരിക്കും അന്നത്തെ ആഘോഷമായ കുർബാനയുടെയും ലദീഞ്ഞിന്റെയും മുഖ്യകാർമികൻ. തുടർന്നുള്ള വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും വഹിച്ചുള്ള പ്രദക്ഷിണം തിരുനാളിന്റെ മുഖ്യാകർഷണമായിരിക്കും. ചെണ്ടമേളവും…
