വസ്ത്ര വിചാരണയിലെ പാക്ഷിക ശാസ്ത്രം (കവിത): സതീഷ് കളത്തിൽ

ഇന്നലെ: ‘ജോക്കി’ ഒരു അടിവസ്ത്രമാണ്… ജോക്കീടെ മുകൾപരപ്പ് തരുണികളിൽ ആസക്തി ഉളവാക്കും. അവരുടെ രാവുകളെ നാട്ടിലെ ചന്ദ്രന്മാർ ഗന്ധർവന്മാരായെത്തി പകലുകളാക്കും. അവരിലെ താരുണ്യത്തെ ഇല്ലായ്മ ചെയ്യും. അവരുടെ അന്തപ്പുരങ്ങളും ആറാടുന്ന ജലാശയങ്ങളും കൊഴുകൊഴുപ്പുള്ളതും വഴുവഴുപ്പുള്ളതുമാക്കും. പൊതുയിടങ്ങളിലവർ അന്ധരാകേണ്ടി വരും. അവരുടെ ഉഷ്ണംതിങ്ങിയ ദീർഘനിശ്വാസങ്ങൾ സ്വച്ഛന്ദമായ കാറ്റിനെ വിഷലിപ്തമാക്കും. ഉടയാത്ത ‘ഭാരതീയ സാംസ്കാരിക’ ഭരണിക്ക് ഉടച്ചിൽ സംഭവിക്കും. ആയതിനാൽ, ആണുടലിൽ ആണത്തം കാട്ടി; കുറുമ്പ് കാട്ടി നടക്കുന്ന ജോക്കീടെ മുകൾപരപ്പുകളുടെ പൊതുജന സമക്ഷമുള്ള അവതരണം; അഥവാ, ‘ലോ വെയ്സ്റ്റ് സ്റ്റൈൽ’ നിരോധിച്ചും ലംഘനങ്ങൾക്ക് ഏമാന്മാർ വക കലിതീരെ ചൂരൽ പ്രയോഗങ്ങൾ കൽപ്പിച്ചും ഈ കോടതി ഇതിനാൽ ഉത്തരവാകുന്നു. എന്ന്, (ഒപ്പ്) അഖില കേരള സദാചാര കച്ചേരി ഉത്തരവിൻപടി, ശിരസ്തദാർ. സ്ഥലം: കേരളം തിയ്യതി: സദാചാരം തൂക്കിലേറുന്നതിനു തലേനാൾ. ഇന്ന്: കളത്രപ്രദേശമൊഴികെ; തരുണീത്തുടകൾ, മാറിടങ്ങൾ, പൊക്കിൾ, കക്ഷം, പൃഷ്ഠം എന്നീ…

സ്വർഗ്ഗം വരികയാണ് ! (യുദ്ധ വിരുദ്ധ കവിത)

തമസ്സിന്റെ തോട് പോളിച്ചീ യുഗത്തിന്റെ – യരുമയാം ചുണ്ടിലച്ചോദ്യം : എവിടെ മനീഷികൾ കാണുവാനിച്ഛിച്ച മനുഷ്യന്റെ മഹനീയ ലോകം? മതവാദിപ്പരിഷകൾ ദൈവത്തെ കഷണമായ് വഴിനീളെ തൂക്കി വിൽക്കുമ്പോൾ, ഇടനെഞ്ച്‌ പിളരുന്ന വേദന ശാപമായ് ഉറയുന്നു , പിടയുന്നു ലോകം ! എവിടെ മത- രാഷ്ട്ര തിരിവുകൾക്കപ്പുറ – ത്തതിരുകളില്ലാത്ത ലോകം ? എവിടെ കരൾ പിളർന്നപരനെ കരുതുന്ന ചുടു ചോര ‘ മീവലിൻ ‘ ലോകം ? അകലെയൊളിച്ചിരുന്നാരോ തൊടുക്കുന്ന – യതിക്രൂര ‘ക്രൂയിസ് ’ മിസൈലിൽ, മരണം വിതക്കുന്ന ക്രൂരത മനുഷ്യന്റെ ചുടുചോരയിൽ ഇനി വേണ്ടാ. ഒരു കൊച്ചു കുഞ്ഞിന്റെ ജീവന് പകരമായ് ‘ഒരു ലോകം മുഴുവനും ? ‘ വേണ്ടാ, ഉണരട്ടെ യിവൾ ഭൂമി യൂഷസ്സിന്റെ തുടി താള – പ്പെരുമയി ലുണരട്ടെ വീണ്ടും ! വരികയായ്, വരികയായ് ഒരു നല്ല നാളെ തൻ…

പല്‍നിരപ്പൂട്ടുകൾ (കവിത): സതീഷ് കളത്തില്‍

ആശാൻപണിയുടെ കൂലി: ആകാശം ഭൂമിയോട്: ഹേ ഭൂമി, നിൻറെയീ കറങ്ങൽ അത്ര പന്തിയല്ല. അതുകൊണ്ടാണു നിനക്ക് ഇത്രമാത്രം കിതപ്പ്. ഭൂമി ആകാശത്തോട്: അതിനു നിനക്കെന്താണു ഹേ?; ഞാനെൻറെ കാലിലാണു കറങ്ങുന്നത്. ആദ്യം, നിൻറെ വായ്ക്കൊരു പല്‍നിരപ്പൂട്ട് വെയ്ക്കണം. നിൻറെ തുപ്പലിൽ എൻറെയുടൽ മലീമസമാകുന്നു; വായ്ചൂടിൽ കരൾ വാടുന്നു. ആകാശം ആശാൻപണി നിർത്തി. ************************ തകരയുടെ കലഹം: പുതുമഴയ്ക്കു നാമ്പിട്ട ഒരു ‘ഊശിത്തഗരൈ’ മരത്തിനോട്: എനിക്കും തുല്യ അവകാശമുള്ള ജലം ഊറ്റിയെടുക്കുന്നതുകൊണ്ടാണു നിനക്കിത്ര പൊക്കവും വണ്ണവും ബലവും. മരം: ഒക്കുമെങ്കിൽ നീ, നിൻറെ വേരുകൾ ആഴത്തിലാഴ്ത്തുക; നിൻറെ ജലം അവിടെത്തന്നെയുണ്ട്. തകര വാ അടച്ചു. ************************ ഒരു സഞ്ചാര തർക്കം: അച്ഛൻ മകളോട്: ആ ഇടവഴിയിലൂടെയുള്ള നടപ്പ് നീ നിർത്തണം; അവിടെ, അഴിഞ്ഞാടി നടക്കുന്ന നായ്ക്കൾ ധാരാളമുണ്ട്. മകൾ: ഒരിടവഴിയും ഒരാളുടേയും കുത്തകയല്ല. ഞാനല്ല; നായ്ക്കളാണു തടയപ്പെടേണ്ടത്. അച്ഛൻ:…

പട്ടി പുരാണം (ഓട്ടം തുള്ളല്‍): ജോണ്‍ ഇളമത

പട്ടികളങ്ങനെ പലവിധമിങ്ങനെ! കൊടിച്ചിപട്ടി, കില്ലപ്പട്ടി, കടിയമ്പട്ടി, കടുവാപ്പട്ടി! ഗര്‍ഭനിരോധന ഗുളികളില്ല വന്ധ്യനിരോധന- മാര്‍ഗ്ഗവുമില്ല പെറ്റുപെരുകും പട്ടികള്‍ പന്നികളേപ്പോല്‍! പട്ടികളെല്ലാം പെറ്റുകിടക്കും വഴിയരുകിലും വാഴത്തോപ്പിലും തിന്നുകുടിക്കാ- തെങ്ങനെ കഴിയും? പട്ടിണിയോടെ പാവങ്ങള്‍ ചുറ്റിനടക്കും പെരുവഴിയെങ്ങും എച്ചിലുതിന്നു നടക്കും പട്ടി നാറിയതൊക്കെ തിന്നും പട്ടി! പട്ടികളെ കണ്ടാല്‍ പകവീട്ടും പട്ടികള്‍! ഒരു പട്ടിക്ക് മറ്റൊരു മറ്റൊരു പട്ടി, ശത്രൂ! കടിയമ്പട്ടി കുരക്കില്ല കുരക്കും പട്ടി കടിക്കില്ല കടിക്കും മുമ്പ് കുരക്കും പട്ടി വൈരാഗ്യമതവര്‍ക്കില്ല നിലനില്‍പ്പിനുമാത്രം കടിക്കും പട്ടി! പേയുണ്ടന്നറിയില്ല ഒരു പട്ടിക്കും! പേപിടക്കും പട്ടിക്ക് പച്ചയിറച്ചീടെ വേസ്റ്റുകള്‍ തിന്നും പട്ടിക്ക്! ബലാല്‍സംഗവുമില്ല കൊലപാതകവുമില്ല പട്ടികളൊക്കെ ഇണചേരും പ്രത്യേകിച്ചെരു സമയത്ത്! പരാതികളില്ല പരിഭവമില്ല പകലും, രാവും കാവല്‍ കിടക്കും പട്ടികളെത്ര പാവന സൃഷടികള്‍! ചോറു കൊടുത്താല്‍ കാവല്‍ കിടക്കും പട്ടി വിശേഷ ബുദ്ധിയില്ലാ പട്ടി കടിക്കുംമുമ്പ് മുരളും പട്ടി! പട്ടികളെവിടയുമുണ്ടിഹ! പലപല…

നാശം നാവ് നീട്ടുന്നു! (കവിത): ജയൻ വർഗീസ്

ശൂന്യമാക്കുന്ന മ്ലേച്ഛത വിശുദ്ധ സ്ഥലത്തിരിക്കുന്നു! നാഗരികതയുടെ വിഷപ്പുറ്റുകളിൽ നാശം നാവ്‌ നീട്ടുന്നു! ജീവിതം ആഘോഷിക്കുന്നവർ ജീർണ്ണത നക്കുന്നു! അടിച്ചു പൊളിക്കുന്നവർ അഴുക്കു ചാലിൽ ഇഴയുന്നു! നാക്കു കൊണ്ടും, തോക്കു കൊണ്ടും നാഗരികത ജയിക്കുന്നു! ബൗദ്ധിക അധിനിവേശം ചിന്തയുടെ വരിയുടക്കുന്നു! ജന്തുവാക്കി ഇര പിടിപ്പിക്കുന്നു, ചന്തയാക്കി ഇണ ചേർപ്പിക്കുന്നു! ആഗോളവൽക്കരണത്തിന്റെ അന്തിച്ചന്തയിൽ അറുപത്തി ഒൻപതിന്‌ ബഹുമാന്യത? യദുകുല വായാടിത്തം ഇരുമ്പുലക്ക പ്രസവിപ്പിക്കുന്നു! രാഗിത്തീർക്കുന്ന അഹങ്കാരം കോരപ്പുല്ലുകളിൽ ചോര കിനിയിക്കുന്നു! അഥീനിയൻ ഡെമോക്രസി വിഷക്കോപ്പകൾ നിറക്കുന്നു! കുറ്റമില്ലാത്ത രക്തങ്ങൾ കുരിശുകളിൽ ഒഴുകുന്നു! പരസ്യ വായാടികൾ കൊടും വിഷം തീറ്റിക്കുന്നു കലയും സംസ്കാരവും ചാപിള്ളകളെ പ്രസവിക്കുന്നു! നന്മയുടെ നറും തൂണുകളിന്മേൽ പ്രപഞ്ചം നില നിൽക്കുന്നു! അധർമ്മം പെരുകുമ്പോൾ അടിത്തറ ഇളകുന്നു! കടൽത്തിരകൾ കരയിലേക്ക് വരുന്നു, കാറ്റുകളുടെ ചിറകിൽ മരണം പറക്കുന്നു. ശാസ്ത്ര സംരക്ഷണം കാറ്റിൽപ്പറത്തി സൂക്ഷ്മ വൈറസുകൾ ലോകം കീഴടക്കുന്നു. സോഫോക്ളീസിൻ…

വീണ്ടും ഭ്രാന്താലയം? (കവിത): ജയൻ വർഗീസ്

നായകൾ, നായകൾ നമ്മളാം നായകൾ ? നാട് കടിച്ചു മുടിക്കുന്ന നായകൾ ജാതികൾ കേറിക്കളിക്കുന്ന പേയ് വിഷ മാടി ക്കുരക്കുന്ന നാടിന്റെ ‘നായ‘ കർ സാമൂഹ്യ സേവന മേലെഴുത്തിൽ കീഴി – ലാരെയും മാന്തുന്ന ചാവാലി നായകൾ. സാമൂഹ്യ സമ്പത്ത് കട്ടും കടിച്ചും സ്വ മാളം നിറയ്ക്കും പെരുച്ചാഴി നായകൾ. ആരെയുമോടിച്ചു കോമ്പല്ലുകൾ കോർത്ത് ചോര കുടിച്ചു ഭരിക്കുന്ന ‘നായ‘ കർ നാല് കാശൊപ്പിച്ചടിച്ചു പൊളിക്കുവാ – നാരുടെ പാദവും നക്കി മോങ്ങുന്നവർ. നാട് നന്നാക്കാ നിറങ്ങി സിനിമയിൽ കോടികൾ കൊയ്ത് മുറുമ്മുന്ന നായകൾ, ബീവറേജിന്റെ ലഹരിക്ക്‌ ടച്ചിങ്ങായ് സ്ത്രീ ശരീരങ്ങളെ വച്ച് മാറുന്നവർ. സ്ക്രീനിലെ താര വീര്യങ്ങളെയുൾക്കൊണ്ടു ക്രീഡിച്ചു മക്കളെ പെറ്റു കൂട്ടുന്നവർ. നാളെയീ മക്കൾക്കൊരേ ലക്ഷ്യമിൻഡ്യയിൽ ലോക ജന സംഖ്യയൊന്നാമതാക്കുക! കന്നി തുലാ മാസ ഗന്ധങ്ങൾ പേറുന്ന- യെന്തിനും പോരുന്ന ന്യൂജെൻ സിനിമയിൽ നാവിന്റെ…

ഓണ നിലാവ് (കവിത): കെ. ബാലകൃഷ്ണ പിള്ള

ഓണത്തിന് വാര്യത്ത് വാല്യക്കാർ ചെന്നപ്പോൾ വാര്യത്തെ അദ്ദേഹം ചേന നൽകി ചേനയുമായവർ ചാലയിൽ പോയി വിറ്റു ചേലൊത്ത ഓണക്കോടി വാങ്ങി ചേലൊത്ത ഓണക്കോടി വാങ്ങി കോടിയുടുത്തവർ കുന്നംകുളം പോയി ഓണത്തല്ലും നടത്തി … ഉശിരൻ ഓണത്തല്ലും നടത്തി കുടമാളൂർ ചെന്നിട്ട് പൂക്കളം കണ്ട് കട്ടപ്പനപ്പോയി വടംവലി കണ്ട് പുലികളി കണ്ടങ്ങുറിയടി കണ്ട് തലപ്പന്തു കളിയും കണ്ടു തലപ്പന്തു കളിയും കണ്ടു ചിങ്ങമൊരുങ്ങി അണിഞ്ഞു നിൽക്കുന്നത് മന്നനു വേണ്ടിയല്ലേ മാവേലി മന്നനു വേണ്ടിയല്ലേ വണ്ണാത്തി പുള്ളിറങ്ങി കിലുകിലെ പാടുന്നു വാലാട്ടുന്നു വണ്ണാത്തി പുള്ളിറങ്ങി കിലുകിലെ പാടുന്നു വാലാട്ടുന്നു പാടത്തു തത്തമ്മ നെൽക്കതിർ കൊയ്യുന്നു കൊത്തിക്കൊറിക്കുന്നു കൊത്തിക്കൊറിക്കുന്നു ഓണത്തുമ്പി വന്നു മൂളിപ്പാട്ടും പാടി മുറ്റത്തെ തെറ്റിയിൽ പാറി നിന്നു മുറ്റത്തെ തെറ്റിയിൽ പാറി നിന്നു വൈക്കത്തുകാരുടെ തുമ്പി തുള്ളിക്കളി കെങ്കേമമാണെന്നു കേട്ടിട്ടുണ്ട് കെങ്കേമമാണെന്നു കേട്ടിട്ടുണ്ട് തൃക്കാക്കരക്കാർ അപ്പന് പ്രിയമുള്ള തുമ്പപൂവിട്ടു…

മലയാളിയുടെ ലിംഗ സമത്വം (കവിത): സതീഷ് കളത്തിൽ

‘മണ്ണാൻ മജിസ്‌ട്രേറ്റായാലും’ മലർക്കുട ചൂടേണ്ടതില്ലെന്നു മനസാ ധരിച്ച്; വെളുക്കെ ചിരിയ്ക്കും മലയാളിക്കും വേണം ലിംഗസമത്വം…! മുലമാറാപ്പ്: മറയില്ലാത്ത അടിയാത്തികളുടെ മുഴുത്ത മാറിൽ കോർത്തുക്കിടന്ന മടുക്കാത്ത തമ്പ്രാക്കളുടെ കൊഴുത്ത മുരടൻ കണ്ണുകളെ കൊത്തിയിട്ട മലയാളി വീരാംഗനകൾ കൽക്കുളത്ത് മേൽശീല പരതിയിന്നു നടക്കുമ്പോൾ ‘മുലമാറാപ്പ്’ പുതിയ ആകാശം തേടുന്നു; മുരടൻ തമ്പ്രാക്കൾ പൊട്ടിച്ചിരിക്കുന്നു..! അതിജീവിത വേഷങ്ങൾ: അഞ്ചാംപുരയിലെ കതകിനു മറവിലെ അടുക്കളദോഷക്കാരികളിൽ ചിലർ അരങ്ങ് തകർത്താട്ടം തുടരുന്നു; ആ ‘സാധന’ മിന്ന് അതിജീവിതയാകുന്നു. അറുപത്തഞ്ചിലൊരു നറുക്കാകാതിരിക്കാൻ അഷ്ടമൂർത്തിയും അച്ചുതനും ശാമു രാമുവും അരചനും ശുചീന്ദ്രത്ത് കൈമുക്കാനെത്തുന്നു; അടുക്കളയിൽനിന്ന് അരങ്ങത്തേക്കെത്തിയ ആട്ടക്കാരികൾ സാവിത്രീ വേഷമാടുന്നു; അഭിനവ ജാതവേദന്മാർ തില്ലാന പാടുന്നു..! ——————————————- * കൽക്കുളം= കേരളത്തിലെ ആദ്യത്തെ മനുഷ്യാവകാശ സമരമായി കണക്കാക്കുന്ന ചാന്നാർ ലഹള നടന്ന സ്ഥലം. * മുലമാറാപ്പ്= മാറുമറയ്ക്കൽ സമരം. * അഞ്ചാംപുര= സ്മാർത്തവിചാരക്കാലത്ത് വ്യഭിചാരദോഷം ആരോപിക്കപ്പെടുന്ന ബ്രാഹ്മണ…

മലർക്കൂടയുടെ ഏങ്ങൽ (കവിത): സതീഷ് കളത്തിൽ

കാലം ‘കണ്ണാരംപൊത്തി’ കളിക്കവേ കളംമാറി പോകുന്നു ജീവിതങ്ങൾ. ആവണി കാറ്റിൻറെ ചീറലിൽ ആവണി പക്ഷിയും നിശബ്ദമാകുന്നു. രാക്കൊതിച്ചി തുമ്പികളെ കാണാതെ രാവും തിങ്കളിൽ മിഴി നട്ടിരിക്കുന്നു. തേഞ്ഞുത്തീരാറായൊരു പെരുമ്പറ തേട്ടിയതുപോലൊരു നാദമുയർത്തുന്നു. മച്ചിൻപുറത്തെ മാറാലക്കെട്ടിലൊരു മലർക്കൂടയുടെ ഏങ്ങലുയരുന്നു. തമ്പാനിഷ്ട സൂനങ്ങളാം മുക്കുത്തിയും തുമ്പയും കാശിത്തുമ്പയും; പിന്നെ, തുളസി, ചെമ്പരത്തി, കുടമുല്ല, റോസ, തെച്ചി, പിച്ചകം, മുല്ല, മന്ദാരം, അരളി, തോനെ പൂക്കും കനകാംബരം, മണിപ്പൂ തഴച്ചുനിൽക്കും പവിഴമല്ലി, രാജമല്ലി, തടിയൻ ഗന്ധരാജൻ, വേണുപത്രി, തുടുത്ത ജണ്ടുമല്ലി, ജമന്തി, വാടാർമല്ലി, തൂവെള്ള നന്ത്യാർവട്ടം, ശംഖുപുഷ്പം, തൂങ്ങിയാടും കോഴിവാലൻ, മഷിപ്പൂ, തൊട്ടാർവാടി, കൊങ്ങിണി, കണ്ണാന്തളി, താമര, ആമ്പൽ, നെല്ലിപ്പൂ, കായാമ്പൂ, തീമുള്ള്, കാക്കപ്പൂയിത്യാദികളുമിറുത്തു മാബലി മന്നനു കൃഷ്ണകിരീടം തേടുന്ന മലരുകളുടെ ശിഞ്ജിതം കേൾക്കാതെ ഒയ്യാരമിട്ട്; പുന്നാരം കേട്ട്; പയ്യാരമില്ലാതെ ഓലപ്പന്തുക്കളിയും ഓലപ്പീപ്പി വിളിയും ഓണംതുള്ളലും പാവക്കൂത്തും കഴിഞ്ഞു ‘ഓണം’ ആലസ്യം…

ഓണം പൊന്നോണം (ഓണ കവിത) ജോണ്‍ ഇളമത

വര്‍ണ്ണതുമ്പികള്‍ പാറി പറന്ന് ഓണമഹോത്സവ- വരവറിയിച്ചു തുമ്പയില്ല തുളസിയില്ല തൂശനിലയിലെ ഓണസദ്യക്ക് പോണമെനിക്ക് ചങ്ങാതിമരൊക്കെ ഒത്തുകുടും ചന്തത്തില്‍ കുമ്മിയടിച്ച് തിരുവാതിരയാടാന്‍ സുന്ദരിമാരെത്തും പ്രവാസികള്‍ക്കൊക്കെ ഓണമുണ്ട് ചുറ്റിലും സമാജമുണ്ട് അത്തപ്പൂമത്സരമുണ്ട് വടംവലിയുമുണ്ട് ഓണകോടിയുടത്ത് വാലിട്ട് കണ്ണെഴുതി കോമളാങ്കികള്‍ എത്തുന്നുണ്ട് പൂവാലക്കൂട്ടങ്ങള്‍ പുറകെ അവര്‍ക്ക് കാവല്‍ നടക്കും പതിവുമുണ്ട് അച്ചായന്മാരൊക്കെ കരമുണ്ടുടുത്ത് കുപ്പായ ജൂബയുമിട്ട് കുംഭതിരുമ്മി എത്താറുണ്ട് അവരോ ജരാനരകള്‍ മാറ്റി മീശപിരിച്ച് പൂടകൊഴിഞ്ഞ സിംഹങ്ങള്‍ കണക്കെ നടക്കാറുണ്ട്. അമ്മച്ചിമാരെക്കെ എത്തും, തരുണിമാരായ് പച്ചക്കറിയരിഞ്ഞു കൂട്ടിയപോല്‍ പുത്തനാം കസവു കോടി വാരിച്ചുറ്റി സ്വര്‍ണ്ണതിളക്കത്തില്‍ ഉത്സവപറമ്പിലെ പലഹാര വണ്ടിപോലെ പോണമെനിക്ക് ഓണത്തിന് അറുപതുകൂട്ടം കറി ഒരുക്കും സമാജത്തിന്‍ ഓണത്തിന് തൂശനിലയില്‍ തുമ്പപ്പൂചോറും ഇലനിറയെ കറികളും വിളമ്പിതരും അങ്കനമാരും അച്ചായന്‍മാരും എരിശേരി, പുളിശേരി കാളന്‍, ഓലന്‍ കിച്ചടി, പച്ചടി കടുമാങ്ങാ ചമ്മന്തി പലതരമുപ്പിലിട്ടതും പിന്നെ ഉപ്പേരി, പപ്പടം പായസമങ്ങനെ! കൊതിയൂറും ഓണസദ്യയുണ്ണാന്‍ ഞാന്‍…