“ദേശസ്നേഹികൾ ഇന്ത്യയുടെ അർത്ഥം ഉൾക്കൊള്ളണം, ഇന്ത്യയെ ഇന്ത്യയാക്കി മാറ്റിയത് ഭരണഘടന”: കമൽഹാസൻ

നമ്മുടെ ഭരണഘടന വായിക്കാനും അതിന്റെ മൂല്യങ്ങള്‍ തിരിച്ചറിയാനും അതിനോട് പ്രതിജ്ഞാബന്ധരാകാനും ഇന്ത്യന്‍ എന്നതിന്റെ അര്‍ഥം ഉള്‍കൊള്ളാനും ദേശസ്‌നേഹിയായ ഓരോ ഇന്ത്യക്കാരനും തയ്യാറാവണം. ലോകത്തിന് മാതൃകയായ രീതിയിൽ ഇന്ത്യയെ ഇന്നത്തെ ജനാധിപത്യ രാജ്യമാക്കി മാറ്റിയത് ഭരണഘടനയാണെന്ന് നടൻ കമൽ ഹാസൻ. ഭരണഘടനയുടെ 75ആം വാർഷിക ദിനത്തിൽ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് കമൽ ഇന്ത്യൻ ഭരണഘടനയോടുള്ള ആദരവ് വ്യക്തമാക്കിയത്. കമൽഹാസൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ഇപ്രകാരമാണ്: “എഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് ഈ ദിനമാണ് ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം എഴുതപ്പെട്ടത്. രാജ്യത്തിന്റെ പലഭാഗത്ത് നിന്നുള്ള കുറേ മനഷ്യരുടെ രണ്ട് വർഷവും 11 മാസവും പതിനേഴ് ദിവസവും നീണ്ട കഠിനാധ്വാനമാണ് നാം ഇന്ത്യക്കാർ എങ്ങനെ ഭരിക്കപ്പെടണം എന്ന് വിശദീകരിക്കുന്ന പവിത്രമായ ഭരണഘടനയെ സമ്മാനിച്ചത്. ഭരണഘടന തയ്യാറാക്കാനായി പാർലമെന്റിലെ സെൻട്രൽ ഹാളിൽ ഈ ധിഷണാശാലികൾ…

യുവതിയുടെ മൃതദേഹം ചുമന്നത് മുക്കാൽ കിലോ മീറ്റർ; വിട്ടുകിട്ടാത്ത വസ്തുവിൽ കുടുങ്ങി റോഡ് വികസനം

എടത്വ: തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ സാൽവേഷൻ ആർമി പള്ളി – പൊയ്യാലുമാലിൽപ്പടി റോഡിന്റെ ശോച്യാവസ്ഥ മൂലം കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരണമടഞ്ഞ തലവടി ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ ആനപ്രമ്പാല്‍ തെക്ക് മണക്കളത്തിൽ മനോജിന്റെ ഭാര്യ സുനി മോളുടെ (44) മൃതദേഹം ചുമന്നത് മുക്കാൽ കിലോ മീറ്റർ. ഈ റോഡിൻ്റെ ഇരുവശത്തായി 30ലധികം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. എഴുന്നേറ്റ് നടക്കാൻ സാധിക്കാത്ത ശരീരം തളർന്ന ഭിന്നശേഷിക്കാരനായ യുവാവ്, അരയ്ക്ക് താഴെ വെച്ച് ചലന ശേഷി നഷ്ടപ്പെട്ട യുവതി ഉൾപ്പെടെ കിടപ്പു രോഗികളുടെ ഭവനങ്ങളും ഈ ഭാഗത്തുണ്ട്. വെള്ളപ്പൊക്കമുണ്ടായാൽ ‘പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന ‘ പദ്ധതി പ്രകാരം നിർമ്മിച്ച പാരേത്തോട് വട്ടടി റോഡിൽ പോലും എത്താൻ പറ്റാത്ത അവസ്ഥ മൂലം ഈ പ്രദേശം ഒറ്റപ്പെടുകയാണ്. കഴിഞ്ഞ വർഷം ക്ഷേത്രത്തിലെ നോട്ടീസ് വിതരണം ചെയ്യുന്നതിനിടയിൽ ഈ വഴിയിൽ കുഴഞ്ഞ്…

അഞ്ചു വയസ്സുകാരനെ തിരക്കേറിയ റോഡിലൂടെ ബൈക്ക് ഓടിപ്പിച്ച ബന്ധുവിന്റെ ലൈസന്‍സും ആര്‍ സി ബുക്കും എം‌വിഡി പിടിച്ചെടുത്തു

വിഴിഞ്ഞം: അഞ്ചു വയസ്സുള്ള ആണ്‍കുട്ടിയെ റോഡിലൂടെ ബൈക്ക് ഓടിപ്പിച്ച യുവാവിന്റെ ലൈസന്‍സും ആര്‍സി ബുക്കും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. നടപടിക്രമത്തിന്റെ ഭാഗമായി എംവിഡി നോട്ടീസ് നല്‍കിയിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ഓടെയാണ് തിരക്കേറിയ കോവളം-കാരോട് ബൈപ്പാസിലെ മുക്കോല റൂട്ടില്‍ കുട്ടിയെക്കൊണ്ട് ബന്ധുവായ യുവാവ് ബൈക്ക് ഓടിപ്പിച്ചത്. അവധി ദിവസമായതിനാല്‍ ധാരാളം മറ്റുവാഹനങ്ങളും ഇതേ റൂട്ടിലുണ്ടായിരുന്നു. കുട്ടിയെ മുന്നിലിരുത്തി പിന്നിലിരുന്നാണ് ബന്ധു ബൈക്കിന്റെ ഹാന്‍ഡില്‍ കുട്ടിക്ക് നല്‍കിയത്. ഇരുവരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്ന വീഡിയോയില്‍ നിന്നാണ് മോട്ടോര്‍ വാഹന വകുപ്പിന് വണ്ടിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പാറശ്ശാല രജിസ്‌ട്രേഷനുള്ള പാറശ്ശാല സ്വദേശി ജേക്കബ് എന്നയാളാണ് കുട്ടിയെക്കൊണ്ട് വാഹനം ഓടിപ്പിച്ചതെന്ന് കണ്ടെത്തി. അഞ്ച് വയസ്സുള്ള എല്‍കെജി വിദ്യാര്‍ഥിയാണ് കുട്ടിയെന്ന് ആര്‍ടിഒ വ്യക്തമാക്കി. കുട്ടിയുടെ പിതൃസഹോദരനാണ് കുട്ടിയേക്കൊണ്ട് വണ്ടിയോടിപ്പിച്ചത്. ഇയാളുടെ ലൈസന്‍സും ബൈക്കിന്റെ രജിസ്‌ട്രേഷനും റദ്ദാക്കുമെന്ന്…

വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് ലോറി ഇടിച്ചു കയറി; കുട്ടികളുള്‍പ്പടെ അഞ്ച് പേര്‍ ദാരുണമായി കൊല്ലപ്പെട്ടു

തൃശൂര്‍: വഴിയോരത്ത് ഉറങ്ങിക്കിടക്കുന്നവര്‍ക്കിടയിലേക്ക് തടി കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് പാഞ്ഞു കയറി 5 പേര്‍ക്ക് ദാരുണാന്ത്യം. നാടോടികളാണ് മരിച്ചത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ അഞ്ച് പേരാണ് മരിച്ചത്. നാട്ടിക ജെകെ തിയ്യേറ്ററിനടുത്ത് ഇന്ന് പുലര്‍ച്ചെ നാലു മണിക്കാണ് ദാരുണമായ സംഭവം നടന്നത്. കിടന്നുറങ്ങിയ സംഘത്തില്‍ 10 പേര്‍ ഉണ്ടായിരുന്നു. കണ്ണൂരില്‍ നിന്ന് തടി കയറ്റി പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. കാളിയപ്പന്‍ (50), ജീവന്‍ (4), നാഗമ്മ (39), ബംഗാഴി (20) എന്നിവരാണ് മരിച്ചവരിലുള്ളത്. ഏഴു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ബാരിക്കേഡ് മറിഞ്ഞുവന്ന ലോറിയാണ് അപകടമുണ്ടാക്കിയത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാമെന്നാണ് പ്രാഥമിക നിഗമനം. ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ലോറിയിലുണ്ടായിരുന്നവര്‍ പൊലീസ് കസ്റ്റഡിയിലാണ്. ഡിവൈഡർ ഇടിച്ചുതകർത്താണ് ലോറിയെത്തിയതെന്ന് നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.ദേശീയപാത നിർമ്മാണം…

ഷാഹി മസ്ജിദ്: വെൽഫെയർ പാർട്ടിയുടെ പ്രതിഷേധം

മലപ്പുറം: നിയമ വിരുദ്ധ ശാഹി മസ്ജിദ് സർവ്വേയിൽ പ്രതിഷേധിച്ച അഞ്ച് മുസ്ലിം ചെറുപ്പക്കാരെ യു.പി. പോലീസ് വെടിവെച്ചു കൊന്നതിനെതിരെ വെൽഫെയർ പാർട്ടി മലപ്പുറത്ത് പന്തം കുളത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലാ ട്രഷറർ മുനീബ് കാരക്കുന്ന് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. പതിനാറാം നൂറ്റാണ്ടിൽ മുഗൾ ഭരണകാലത്ത് നിർമിച്ച ഷാഹി മസ്ജിദ്, സംഭൽ ജില്ല ഔദ്യോഗിക വെബ്സൈറ്റിൽ ചരിത്ര സ്മാരകമായി പരിചയപ്പെടുത്തപ്പെട്ടിട്ടുണ്ട്. 1991 ലെ ആരാധനാലയ നിയമപ്രകാരം നിലവിലുള്ള ആരാധനാലയങ്ങൾ അതേ സ്വഭാവത്തിൽ നിലനിർത്തണമെന്ന വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ ലംഘിക്കുക എന്നുള്ളത്, കോടതി നിയമലംഘനത്തിന് കൂട്ടുനിൽക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഈ നിയമത്തെ അവഗണിച്ച് കഴിഞ്ഞ ചൊവ്വാഴ്ച സംഭൽ കോടതിയാണ് ഷാഹി മസ്ജിദിൽ സർവേ നടത്താൻ അഡ്വക്കേറ്റ് കമ്മീഷണറിനെ ചുമതലപ്പെടുത്തിയത്. ഹരജിക്കാരുടെ വാദപ്രകാരം മസ്ജിദ് നിലനിന്ന സ്ഥലം മുമ്പ് ഹരിഹര ക്ഷേത്രമായിരുന്നുവെന്നാണ് അവകാശവാദം. ഹരജി സമർപ്പിച്ച് മൂന്ന്…

സംഘ്പരിവാർ ശ്രമം ഇന്ത്യയെ കലാപഭൂമിയാക്കൽ : വെൽഫെയർ പാർട്ടി

കൊച്ചി: ആരാധനാലയങ്ങൾക്ക് നേരെ അവകാശവാദം ഉന്നയിച്ചുകൊണ്ട് കോടതിയെ മറയാക്കി സംഘപരിവാർ നേതൃത്വത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂട ഭീകരത അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ വീണ്ടും കലാപ ഭൂമിയായേക്കും എന്ന് വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് കെ.എച്ച്. സദക്കത്ത്. മതം നോക്കി വെടിവെച്ചു കൊല്ലുന്ന സംഘപരിവാർ – ഭരണകൂട ഭീകരതയ്ക്കെതിരെ വെൽഫെയർ പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി കച്ചേരിപ്പടിയിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉത്തർപ്രദേശ് സംഭലിലെ ഷാഹി മസ്ജിദിൽ സംഘപരിവാറിന്റെ നേതൃത്വത്തിൽ അഭിഭാഷക കമ്മീഷണർ നടത്തിയ സർവ്വേക്ക് എതിരെ പ്രതിഷേധിച്ച ചെറുപ്പക്കാരെ പൊലീസ് വെടിവെച്ചു കൊന്നത് അങ്ങേയറ്റം ഭീതിതമാണ്. ഇത്തരം വിഷയങ്ങളിൽ ഉത്തരവ് പ്രസ്താവിക്കുന്നതിന് മുമ്പ് എതിർപക്ഷത്തുള്ളവരെ കേൾക്കണമെന്ന അടിസ്ഥാനപരമായ നിയമവ്യവസ്ഥ പോലും കോടതികൾ പാലിക്കുന്നില്ല എന്നുള്ളത് അത്യന്തം ദുരൂഹമാണ്. 1991ലെ ആരാധനാലയ നിയമത്തെ നോക്കുകുത്തിയാക്കി മുസ്ലിം മത വിഭാഗത്തിൽ പെട്ടവരുടെ ആരാധനാലയങ്ങളെ തകർക്കുവാനും സാംസ്കാരികമായി ഇല്ലായ്മ…

മക്കരപ്പറമ്പ അമ്പലപ്പടി പ്രദേശത്തെ മുടങ്ങിയ കുടിവെള്ള പ്രശ്നം പരിഹരിക്കണം: വെൽഫെയർ പാർട്ടി

മക്കരപ്പറമ്പ് യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് പരാതി നൽകി. ഈ മേഖലയിലെ നൂറുകണക്കിന് കുടുംബങ്ങൾ ദിവസേന കുടിവെള്ളം ലഭിക്കുന്നതിൽ കടുത്ത ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. നിരവധി ദിവസമായി കുടിവെള്ള പദ്ധതി മുടങ്ങിയിട്ട്, അത് വേഗത്തിൽ പരിഹരിക്കുന്നതിനു വേണ്ട ശ്രദ്ധ ഉണ്ടായിട്ടില്ല. കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഗ്രാമപഞ്ചായത്ത് ഇടപെടുന്നുണ്ട് എന്ന് അറിയിച്ചു. രണ്ടുതവണ മോട്ടോർ മാറ്റിവെച്ച് ശ്രമം നടത്തിയിട്ടും പരിഹരിക്കാൻ കഴിഞ്ഞിട്ടില്ല എന്നും എവിടെയാണ് ലീക്ക് എന്ന് കണ്ടെത്താനുള്ള ശ്രമത്തിൽ ആണെന്നും പഞ്ചായത്ത് പ്രസിഡണ്ട് ഷിബിലി ചോലക്കൽ , പന്ത്രണ്ടാം വാർഡ് മെമ്പർ സുഹറാബി കാവുങ്ങൽ എന്നിവർ അറിയിച്ചു. യൂണിറ്റ് പ്രസിഡണ്ട് റഷീദ് കൊന്നോല പരാതി കൈമാറി. ആരിഫ് ചുണ്ടയിൽ, ഫാറൂഖ് കെപി, ആറാം വാർഡ് മെമ്പർ പട്ടാക്കൽ കുഞ്ഞുട്ടി, സി എച്ച് ഷഹീദലി, ആസാദ് സിപി എന്നിവരും ചേർന്നാണ് പരാതി കൈമാറിയത്.

മുനമ്പം പ്രശ്‌നം മാനുഷിക പരിഗണന നൽകി ഉടന്‍ പരിഹരിക്കണം: എഫ്.ഡി.സി.എ

മുനമ്പം ഭൂമിപ്രശ്‌നം നിയമ വ്യവഹാരങ്ങളിലൂടെയല്ലാതെ മാനുഷിക പരിഗണന നൽകി അടിയന്തിരമായി പരിഹരിക്കുകയാണ് വേണ്ടതെന്ന് ഫോറം ഫോര്‍ ഡെമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി (എഫ്. ഡി. സി. എ) സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അഭിപ്രായപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനെടുക്കുന്ന കാലതാമസം രാജ്യത്തെ മതമൈത്രിയെ തകര്‍ത്ത് മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവര്‍ക്കാണ് സഹായകമാകുന്നത്. ഭൂമി അന്യായമായി കൈവശം വെച്ചിട്ടുള്ള വന്‍കിടക്കാര്‍ക്കെതിരെ നിയമ നടപടികളുള്‍പ്പെടെ ആവശ്യമാണ്. എന്നാല്‍ ഭൂമി വിലകൊടുത്ത് വാങ്ങി തലമുറകളായി താമസിക്കുന്ന സാധാരണക്കാരുടെ അവകാശം സംരക്ഷിക്കപ്പെടണം. മതമൈത്രി സംരക്ഷിച്ച് മുന്നോട്ട് പോകാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. സാധാരണക്കാരുടെ ന്യായമായ ഭൂമിയിന്‍മേലുള്ള അവകാശം സംരക്ഷിക്കപ്പെടേണ്ടതാണെന്നും കുടിയൊഴിപ്പിക്കുന്ന നടപടികളിലേക്ക് നീങ്ങരുതെന്നും മുസ്ലിം സംഘടനകള്‍ ഉള്‍പ്പെടെ സര്‍ക്കാരിനോട് വ്യക്തമാക്കിയിരിക്കെ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കുന്ന കക്ഷികള്‍ക്ക് ഇനിയും അവസരം നല്‍കാതെ ഉഭയകക്ഷി ചർച്ചകളിലൂടെ സമവായത്തിലെത്തി തീരുമാനം കോടതിയെ അറിയിച്ച് ശാശ്വത പരിഹാരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും എഫ്. ഡി.…

ശബരിമലയില്‍ ആചാരപ്രകാരമുള്ള പുഷ്പങ്ങള്‍ മതി ഓര്‍ക്കിഡ് പുഷ്പ്പാലങ്കാരം പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിൽ പുഷ്പാലങ്കാരത്തിന് ആചാരപ്രകാരമുള്ള പുഷ്പ്പങ്ങള്‍ മതിയെന്നും ഓർക്കിഡ് പുഷ്പാലങ്കാരം പാടില്ലെന്നും ഹൈക്കോടതി ഉത്തരവ്. പുഷ്പാലങ്കാരത്തിന് ഓര്‍ക്കിഡും ഇലകളും ഉപയോഗിക്കരുതെന്നും, ആചാരപ്രകാരമുള്ള പൂവുകള്‍ മാത്രമാണ് ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തണമെന്നും ഓരോ ദിവസവും പൂവുകള്‍ മാറ്റണമെന്നും ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ച് ഉത്തരവിട്ടു. കരാറുകാര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ദേവസ്വം ബോര്‍ഡും ശബരിമല സ്‌പെഷല്‍ കമ്മീഷണറും കോടതിയെ അറിയിച്ചു. അപ്പം, അരവണ അടക്കമുള്ള പ്രസാദവിതരണത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയെ സ്വമേധയാ കക്ഷിചേര്‍ത്തു. പഴകിയ എണ്ണ പിടിച്ചെടുത്ത, പാണ്ടിത്താവളത്തെ ഹോട്ടലിന് 5000 രൂപയും കാലാവധി കഴിഞ്ഞ ഗരംമസാല സൂക്ഷിച്ച ഹോട്ടലിന് 10,000 രൂപയും പിഴയിട്ടതായി അധികൃതര്‍ കോടതിയെ അറിയിച്ചു. അനധികൃത ലബോറട്ടറികളുടെ മൊബൈല്‍ യൂണിറ്റുകള്‍ നിലക്കലില്‍ പ്രവര്‍ത്തിക്കുന്ന സംഭവത്തില്‍ ഇടപെട്ട കോടതി നിലക്കല്‍ എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റും…

വംശനാശഭീഷണി നേരിടുന്ന ഡണ്‍ലിന്‍ എന്ന പക്ഷിയെ പക്ഷിയോട്ടത്തിനിടെ കണ്ടെത്തി

കൊച്ചി: ഈയിടെ നടന്ന കേരള പക്ഷിയോട്ടത്തിൻ്റെ കൊച്ചി എഡിഷനിൽ കണ്ടെത്തിയ നിലനിൽപ്പിന് ഭീഷണി നേരിടുന്ന 192 ഏവിയൻ ഇനങ്ങളിൽ പെട്ട ഡൺലിൻ എന്ന ചെറിയ കടൽപ്പക്ഷിയെ കണ്ടെത്തി. ഇൻ്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ തയ്യാറാക്കിയ വംശനാശഭീഷണി നേരിടുന്ന ജീവിവർഗങ്ങളുടെ റെഡ് ലിസ്റ്റ് 2023-ലെ ഏറ്റവും കുറഞ്ഞ ആശങ്കയിൽ നിന്ന് 2024-ൽ ഭീഷണിയുടെ നിലയിലേക്ക് ഉയർത്തിയിട്ടുണ്ട്. സ്പീഷീസുകളെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ലഭ്യമാണ്. പുതുവൈപ്പ് ബീച്ചിൽ പക്ഷിപ്രേമികളായ കെ.കെ.കൃഷ്ണകുമാർ, അലൻ അലക്‌സ്, വി.രഞ്ജിത്ത് എന്നിവരാണ് ഡൺലിനെ കണ്ടത്. വാർഷിക ഇവൻ്റിൽ വ്യക്തിഗത പക്ഷികളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് പകുതിയോളം കുറഞ്ഞു. 2023-ലെ 187 ഇനങ്ങളിൽ നിന്നും 8,639 വ്യക്തിഗത പക്ഷികളിൽ നിന്നും 100 ഓളം ഏവിയൻ പ്രേമികൾ ഈ വർഷം 4,885 വ്യക്തിഗത പക്ഷികളെ കണക്കാക്കി. ദീർഘകാലവും നിരന്തരവുമായ നിരീക്ഷണങ്ങളിലൂടെ മാത്രമേ ജനസംഖ്യാ പ്രവണതകൾ കണ്ടെത്താനാകൂ എന്ന്…