തലവടി : ആനപ്രമ്പാൽ തെക്ക് കുന്തിരിയ്ക്കൽ മുണ്ടകത്തിൽ എം.എസ് യോഹന്നാൻ, ആനപ്രമ്പാൽ തെക്ക് നാലിൽചിറ മുകുന്ദൻ (83) എന്നിവർ ഡിസംബർ 10ന് മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു. കോൺക്രീറ്റ് മിക്സിംഗ് മെഷീനും, ക്രെയിനും ഒന്നും ഇല്ലാതിരുന്ന കാലത്ത് കെട്ടുറപ്പോടും വിശ്വാസ്യതയോടും തലവടിയിലും സമീപ പ്രദേശങ്ങളിലും നിരവധി വിടുകൾ ഭംഗിയായി നിർമ്മിച്ച എല്ലാവരുടെയും പ്രീതിപാത്രമായിരുന്ന എം.എസ് യോഹന്നാൻ്റെ (ബേബി മേസ്തിരി -73) സംസ്കാരം ആനപ്രമ്പാൽ തെക്ക് മലങ്കര നിത്യസഹായ മാതാ പള്ളിയിൽ നടന്നു. തലവടി ചൂട്ടുമാലി അഞ്ചുപനയ്ക്കൽ കുടുംബാംഗം തങ്കമ്മയാണ് ഭാര്യ. ബോസ്, ബെറ്റി , ബീന, ബിൻസി എന്നിവർ മക്കളും പ്രിൻസി,സജി , സോബിൻ എന്നിവർ മരുമക്കളും ആണ്. ആനപ്രമ്പാൽ തെക്ക് നാലിൽചിറ മുകുന്ദൻ (83) തെങ്ങുകയറ്റ തൊഴിലാളിയായിരുന്നു. ചുരുക്കം ചിലർ മാത്രം ഈ രംഗത്ത് പരിചയസമ്പന്നരായിരുന്ന കാലഘട്ടത്തിൽ ആണ് മുകുന്ദൻ്റെ സേവനത്തിന് അധികം പ്രാധാന്യം ലഭിച്ചിരുന്നത്. ഇപ്പോൾ…
Category: KERALA
ശബരിമലയിൽ അഭൂതപൂര്‍വ്വമായ ഭക്തജനത്തിരക്ക്; കൂടുതല്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തി പോലീസ്
പത്തനംതിട്ട: ശബരിമലയില്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ ഭക്തജനങ്ങളുടെ തിരക്കേറുന്നു. 1,07,260 പേരാണ് തിങ്കളാഴ്ച ദർശനത്തിനായി ബുക്ക് ചെയ്തിട്ടുള്ളത്. ഈ സീസണിലെ ഏറ്റവും ഉയർന്ന ബുക്കിംഗാണിത്. ഈ സീസണിൽ ഇത് രണ്ടാം തവണയാണ് ബുക്കിംഗ് ഒരു ലക്ഷം കടക്കുന്നത്. തീർഥാടകരുടെ തിരക്ക് വർദ്ധിച്ചതിനാൽ തിരക്ക് നിയന്ത്രിക്കാൻ പൊലീസ് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഘട്ടംഘട്ടമായി നിയന്ത്രിതമായ രീതിയിലാണ് ഭക്തരെ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് കടത്തിവിടുന്നത്. ഇതിനായി ഒരോ പോയിന്റുകളിലും കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ഹരിശ്ചന്ദ്ര നായിക് പറഞ്ഞു. ഭക്തര്‍ തിരക്കില്‍പ്പെട്ട് അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് സെഗ്മന്റുകളായി തിരിക്കുന്നത്. ക്യൂവില്‍ നില്ക്കുന്ന ഭക്തര്‍ക്ക് ലഘുഭക്ഷണവും കുടിവെള്ളവും ലഭ്യമാക്കും. പോലീസിന് പുറമെ ആര്.എ.എഫ്, എന്‍.ഡി.ആര്.എഫ് സേനാംഗങ്ങളുടെ സേവനവും തിരക്ക് നിയന്ത്രിക്കാന്‍ ഉപയോഗിക്കും. ഡിസംബര്‍ 13 ന് 77,216 പേരും, 14 ന് 64,617 പേരുമാണ് ശബരിമല…
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവിനെ അറസ്റ്റു ചെയ്തു
കൊച്ചി: ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം പൊഴിയൂർ നിവാസിയായ അമൽ രാമ (19) നെയാണ് മരട് പോലീസ് പിടികൂടിയത്. മരടില്‍ താമസിക്കുന്ന വിദ്യാർത്ഥിനിയെ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ശേഷം പ്രണയം നടിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്. പെൺകുട്ടിയുടെ നഗ്നചിത്രങ്ങളും വീഡിയോകളും പകർത്തിയ ശേഷം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിക്കുകയായിരുന്നു.
പാട്ടുകൾ കൈമാറുന്നതിന് മുമ്പേ ഉണ്ണി മുകുന്ദന് പ്രതിഫലം തന്നു: ഷാന്‍
കൊച്ചി; “ഷഫീക്കിന്റെ സന്തോഷം” ചിത്രവുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ചിത്രത്തിലെ ട്യൂണുകൾ നൽകുന്നതിന് മുമ്പ് തനിക്ക് മുഴുവൻ പ്രതിഫലവും ലഭിച്ചിരുന്നുവെന്ന് ഷാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഉണ്ണി മുകുന്ദൻ തന്റെ അടുത്ത സുഹൃത്താണ്. എന്നാൽ പ്രതിഫലം നൽകുന്ന കാര്യത്തിൽ അദ്ദേഹം വളരെ പ്രൊഫഷണലായിരുന്നുവെന്നും ഷാൻ കുറിച്ചു. ഷാൻ റഹ്മാന്റെ കുറിപ്പ്: ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് വേണ്ടി പ്രവർത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാൻ ഏതാനും ഓൺലൈൻ മാധ്യമങ്ങൾ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവൻ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു. ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നൽകുമ്പോൾ അവൻ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ…
എംബിബിഎസ് ക്ലാസിൽ പ്ലസ് ടു വിദ്യാർത്ഥിനി; വീഴ്ച സമ്മതിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ
കോഴിക്കോട്: പ്ലസ് ടു വിദ്യാർത്ഥിനി ഒന്നാം വർഷ എംബിബിഎസ് ക്ലാസിൽ പ്രവേശിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ വീഴ്ച സംഭവിച്ചതായി സമ്മതിച്ചു. കോഴ്സ് കോഓർഡിനേറ്റർ, വകുപ്പ് മേധാവികൾ, ക്ലാസ് ടീച്ചർ എന്നിവരോട് പ്രിൻസിപ്പൽ വിശദീകരണം തേടുകയും സംഭവത്തിൽ ഉന്നത അധികാരികൾക്ക് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. മെഡിക്കൽ പ്രവേശന പരീക്ഷയ്ക്ക് യോഗ്യത നേടാത്ത പ്ലസ് ടു വിദ്യാർത്ഥിനി കോഴിക്കോട് മെഡിക്കൽ കോളജിൽ നവംബർ 29 മുതൽ നാലു ദിവസം എംബിബിഎസ് ക്ലാസിൽ പങ്കെടുത്തിരുന്നു. അഞ്ചാം തീയതി വിദ്യാർത്ഥിനി ക്ലാസിൽ എത്താതിരുന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അധികൃതർ രജിസ്റ്ററും ഹാജർ ബുക്കും പരിശോധിച്ചപ്പോഴാണ് വിദ്യാര്‍ത്ഥിനി അനധികൃതമായാണ് ക്ലാസില്‍ പ്രവേശിച്ചതെന്ന് മനസ്സിലായത്. രണ്ടാം അലോട്ട്മെന്റിലാണ് വിദ്യാർത്ഥിനി ക്ലാസുകളിൽ ചേർന്നതെന്നാണ് മെഡിക്കൽ കോളജ് അധികൃതർ പറയുന്നത്. രണ്ടാം അലോട്ട്മെന്റിൽ 245 വിദ്യാർഥികൾക്കാണ് പ്രവേശനം ലഭിച്ചത്. വിദ്യാർഥികളെ ഒരുമിച്ച് ക്ലാസിൽ പ്രവേശിപ്പിച്ചപ്പോഴാണ് വീഴ്ച…
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയാൻ കേരളത്തിലുടനീളം സുരക്ഷാ ഓഡിറ്റുകൾ നടത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് നേരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി കേരളത്തിലെ സ്ത്രീകൾക്ക് സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തുന്നതിനായി സംസ്ഥാനത്തൊട്ടാകെ താഴേത്തട്ടിൽ സുരക്ഷാ ഓഡിറ്റ് നടത്താൻ വനിതാ ശിശുവികസന വകുപ്പ് ഒരുങ്ങുന്നു. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യുനെസ്കോയുടെ നേതൃത്വത്തിലുള്ള ആഗോള പ്രസ്ഥാനമായ ‘ഓറഞ്ച് ദ വേൾഡ്’ കാമ്പെയ്നിന്റെ ഭാഗമായാണ് ഈ സംരംഭം ആരംഭിക്കുന്നത്. നവംബർ 25ന് ആരംഭിച്ച പ്രചാരണം ഡിസംബർ 10ന് സമാപിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ സംസ്ഥാനത്ത് വർധിച്ചു വരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, 2022 ഒക്ടോബർ വരെ 15,403 സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 4,233 എണ്ണം ഭർത്താക്കന്മാരുടെ/ ബന്ധുക്കളുടെ ക്രൂരതയുമായി ബന്ധപ്പെട്ടതാണ്. കൂടാതെ, ഈ കാലയളവിൽ മൊത്തം 6,372 ബലാത്സംഗ-പീഡന കേസുകളും 469 ഈവ് ടീസിംഗ് കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സ്ത്രീകളുടെ അവകാശങ്ങൾ, നിലവിലുള്ള നിയമങ്ങൾ, സർക്കാർ വാഗ്ദാനം…
ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നു എന്ന് ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്
ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡ് കൊണ്ടുവരുന്നതിനെ പിന്തുണച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഭരണഘടനയോട് സത്യപ്രതിജ്ഞ ചെയ്ത ആരും അതിനെ ഒരിക്കലും എതിർക്കില്ലെന്നും പറഞ്ഞു. വെള്ളിയാഴ്ച യൂണിഫോം സിവിൽ കോഡിനെ കുറിച്ചുള്ള അഭിപ്രായം ചോദിച്ചപ്പോൾ, “ഭരണഘടനയോട് സത്യപ്രതിജ്ഞ ചെയ്ത ആരും അത് വരരുത് എന്ന് പറയില്ല,” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “ഹിന്ദു കോഡ് ഇതിനകം നിലവിലുണ്ട്, അത് ഹിന്ദുക്കളിലും സിഖുകാരിലും ജൈനരിലും ഏകത കൊണ്ടുവന്നോ? നാം വൈവിധ്യങ്ങളുടെ രാജ്യമാണ്,” അജണ്ട ആജ് തക് പരിപാടിയിൽ അദ്ദേഹം പറഞ്ഞു. “യൂണിഫോം സിവിൽ കോഡ് വിവാഹത്തെക്കുറിച്ചോ ആചാരങ്ങളെക്കുറിച്ചോ അല്ല. അത് തുല്യനീതിയെക്കുറിച്ചാണ്. രണ്ട് ഭാര്യമാരുള്ളവരുണ്ട്. ഞാൻ ആരുടെയും പേര് പറയുന്നില്ല,” അദ്ദേഹം പറഞ്ഞു. ഹിജാബിനെ ചുറ്റിപ്പറ്റിയുള്ള സമീപകാല വിവാദങ്ങളിൽ, “ആരാണ് ബുർഖ ധരിക്കുന്നത് തടയുന്നത്? ഇതൊരു സ്വതന്ത്ര രാഷ്ട്രമാണ്. എന്നാൽ, സ്ഥാപനങ്ങൾക്കും അവരുടെ വസ്ത്രധാരണരീതി ഉണ്ടായിരിക്കാൻ അവകാശമുണ്ട്. “ഹിജാബ്…
സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിലെത്തിയ യുവാവ് മൂന്നു പവന് തട്ടിയെടുത്തു രക്ഷപ്പെട്ടു
കോട്ടയം: കറുകച്ചാലിലെ ജ്വല്ലറിയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന എത്തിയ യുവാവ് മൂന്ന് പവന്റെ മാല കവർന്ന് സ്കൂട്ടറില്‍ രക്ഷപ്പെട്ടു. സുമംഗലി ജ്വല്ലറിയിലാണ് മോഷണം നടന്നത്. ഇക്കഴിഞ്ഞ 7ന് ഇയാള്‍ ജ്വല്ലറിയിൽ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. രണ്ടാഴ്ച മുമ്പ് പാമ്പാടിയിൽ സമാനമായ രീതിയിൽ കവർച്ച നടന്നിരുന്നു.
ലീഗിനെ ഇടതുമുന്നണിയിലേക്ക് ക്ഷണിച്ചില്ലെങ്കിലും അതിന്റെ മതനിരപേക്ഷ നിലപാട് ചൂണ്ടിക്കാട്ടി: എം വി ഗോവിന്ദൻ
കൊച്ചി: വർഗീയതയ്ക്കെതിരായ നിലപാടിൽ മുസ്ലീം ലീഗിന് സിപിഎമ്മിനൊപ്പം ചേരാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. കേരളത്തിൽ ഇടതുമുന്നണിയിലേക്ക് ആരെയും ക്ഷണിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഇടതുമുന്നണി ഒരു രാഷ്ട്രീയ സഖ്യമാണ്. ഏതെങ്കിലും പ്രസ്താവനയിലോ സാഹചര്യത്തിലോ വരുന്ന മുന്നണിയല്ല. കൃത്യമായ നയത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ മുന്നണിയാണിത്. ആ രാഷ്ട്രീയ മുന്നണിയിലേക്ക് ആരെയും ക്ഷണിക്കുന്ന നിലപാട് ഞങ്ങൾ സ്വീകരിച്ചിട്ടില്ല. ഉദ്ദേശം അതല്ലെന്നും അദ്ദേഹം പറഞ്ഞു. “ലീഗിനെ കുറിച്ച് പറഞ്ഞത് ചർച്ച ചെയ്യേണ്ട കാര്യമില്ല. കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യമുന്നണി ഒറ്റപ്പെട്ടുവെന്ന വ്യാജപ്രചാരണമാണ് അടുത്തകാലത്തായി മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ലീഗിനെ ഇടതുപക്ഷത്തേക്ക് ക്ഷണിച്ചില്ല. അത് മതേതര നിലപാടിനെക്കുറിച്ചായിരുന്നു. ഗവര്‍ണറുടെ വിഷയത്തില്‍ യുഡിഎഫിന് വ്യക്തമായ ധാരണയില്ലാതായി. വർഗീയതക്കെതിരെ മതനിരപേക്ഷത ഉയർത്തിപിടിച്ചുള്ള വലിയൊരു മൂവ്മെന്റ് ശക്തിപെടണമെന്നത് പാർട്ടി നിലപാടാണ്. അത് കേരളത്തിലെ ഇടതുമുന്നണിയല്ല. എല്ലാ വർഗ ബഹുജന പ്രസ്ഥാനങ്ങളുമാണത്. വർഗീയതയെ എതിർക്കുന്ന എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും…
വയനാട്ടിലെ പൂക്കോട് ‘ഞങ്ങ’ ട്രൈബൽ ഫെസ്റ്റിന് തുടക്കമായി
വയനാട്: ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് വയനാട് സംഘടിപ്പിക്കുന്ന ത്രിദിന ഗോത്രോത്സവമായ ‘ഞങ്ങ’ ശനിയാഴ്ച ജില്ലയിലെ പൂക്കോട് ഏന് ഊരു ആദിവാസി പൈതൃക ഗ്രാമത്തിൽ ആരംഭിച്ചു. കണിയാമ്പറ്റയിലെ ആദിവാസി കുട്ടികൾക്കായി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ (എംആർഎസ്) വിദ്യാർഥികൾ അവതരിപ്പിച്ച പരമ്പരാഗത ആദിവാസി നൃത്തം; പി കെ കാളൻ മെമ്മോറിയൽ ട്രൈബൽ ആർട്സ് സെന്ററിലെ കലാകാരന്മാർ അവതരിപ്പിച്ച ആദിയ ഗോത്രത്തിന്റെ ആചാരപരമായ കലാരൂപമായ ഗാധിക; ആദിവാസി ചിത്രപ്രദർശനം; ഗോത്ര കലാകാരന്മാരുടെ നാടൻപാട്ടും അവതരിപ്പിച്ചു. ജില്ലാ കലക്ടർ എ. ഗീത കലോത്സവം ഉദ്ഘാടനം ചെയ്തു. ഞായറാഴ്ച നല്ലൂർനാട് എംആർഎസ് വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികളും മൺപാത്ര നിർമാണ ശിൽപശാലയും നടക്കും. പൂക്കോട് എംആർഎസ് വിദ്യാർഥികളുടെ സാംസ്കാരിക പരിപാടികൾ, നന്തുണി സംഗീത സംഘത്തിന്റെ നാടൻപാട്ട്, പണിയ ഗോത്രവർഗക്കാരുടെ വട്ടകളി നൃത്തം, വിവിധ ആദിവാസി വിഭാഗങ്ങളുടെ പരിപാടികൾ എന്നിവ തിങ്കളാഴ്ച നടക്കും.
