ലാസ് വേഗസ് : 2024 ല്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നിക്കി ഹേലി സൂചന നല്കി. നവംബര്‍ 19ന് ലാസ് വേഗസില്‍ സംഘടിപ്പിച്ച റിപ്പബ്ലിക്കന്‍ ജുയിഷ് കൊയലേഷന്‍ വാര്‍ഷീക നേതൃത്വ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടയിലാണ് നിക്കി ഈ സൂചന നല്‍കിയത്. മിഡ് ടേം തിരഞ്ഞൈടുപ്പ് കഴിഞ്ഞതോടെ നിരവധി പേര് എന്നോട് 2024 മത്സരരംഗത്തുണ്ടാകുമോ എന്ന ചോദ്യം ആവര്‍ത്തിക്കുന്നു. വളരെ ഗൗരവത്തോടെ തന്നെയാണ് ഞാന്‍ അതിനെ നോക്കികാണുന്നത്. എന്നാല്‍ ഇപ്പോള്‍ അതേപറ്റി കൂടുതലൊന്നും പറയുന്നില്ലെന്നും നിക്കി ചൂണ്ടികാട്ടി. ഞാനും എന്റെ കുടുംബവും സേവനം തുടരുന്നതിനാണ് തീരുമാനിക്കുന്നതെങ്കില്‍ ലക്ഷ്യത്തിലെത്തിയിട്ടേ പിന്‍വാങ്ങുകയുള്ളൂവെന്നും അവര്‍ കൂട്ടിചേര്‍ത്തു. വളരെ നിര്‍ണ്ണായക പ്രൈമറികളിലും, പൊതുതിരഞ്ഞെടുപ്പുകളിലും ഞാന്‍ മത്സരിച്ചിട്ടുണ്ട്. ഞാന്‍ ഒരിക്കലും പരാജയപ്പെട്ടിട്ടില്ല. ഡൊണാള്‍ഡ് ട്രമ്പിന്റെ കാമ്പിനറ്റ് അംഗമെന്ന നിലയില്‍ യു.എന്‍. അംബാസിഡര്‍ പദവി വഹിക്കുന്നതിനിടയില് അപ്രതീക്ഷിതമായിട്ടാണ് അവര്‍ അതില്‍ നിന്നും പിന്‍വാങ്ങിയത്. ജനുവരി…
Category: POLITICS
തരൂരിന്റെ പരിപാടികളിൽ നിന്ന് വിട്ടുനിൽക്കാനുള്ള നിർദേശത്തിനെതിരെ പാർട്ടിതല അന്വേഷണം ആവശ്യപ്പെട്ട് എം കെ രാഘവന്
കോഴിക്കോട്: കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ വടക്കൻ ജില്ലകളിലെ ഒറ്റയാൾ പ്രചാരണത്തില്‍ നിന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് (ഐ.വൈ.സി) പ്രവർത്തകരെ തടഞ്ഞതിന്റെ കാരണങ്ങളെക്കുറിച്ച് കെ.പി.സി.സി അന്വേഷണ കമീഷനെ നിയോഗിക്കണമെന്ന് എം.കെ. രാഘവൻ ആവശ്യപ്പെട്ടു. വടക്കൻ ജില്ലകളിൽ ഒറ്റയാള്‍ പ്രചാരണം സംഘടിപ്പിക്കാനുള്ള തീരുമാനം തരൂർ മാത്രം എടുത്തതല്ലെന്ന് രാഘവൻ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ ഉന്നത നേതൃത്വത്തിന് പരിപാടികളെക്കുറിച്ച് നന്നായി അറിയാമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പരിപാടി ആസൂത്രണം ചെയ്തത് ഒറ്റക്കല്ല. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരോട് ചോദിച്ചിരുന്നു. കൊന്ന മുറിച്ചാൽ വിഷു മുടങ്ങില്ലെന്നും രാഘവൻ പറഞ്ഞു. കെ.പി. കേശവ മേനോൻ ഹാളിൽ ‘സംഘ്പരിവാർ മതേതരത്വത്തിന് ഉയർത്തുന്ന ഭീഷണി’ എന്ന വിഷയത്തിലാണ് ശശി തരൂരിന്റെ പ്രഭാഷണം സംഘടിപ്പിക്കാൻ യൂത്ത് കോൺഗ്രസ് കോഴിക്കോട്ട് ജില്ല കമ്മിറ്റി തീരുമാനിച്ചിരുന്നത്. എന്നാൽ, ശനിയാഴ്ച വൈകീട്ട് ‘അജ്ഞാത’ കാരണത്താൽ അത് ഒഴിവാക്കുകയായിരുന്നു. ഇതുസംബന്ധിച്ച വിവാദം കത്തുന്നതിനിടയിൽ, ജവഹർ യൂത്ത് ഫൗണ്ടേഷൻ…
തരൂര്‍ വിഷയത്തില്‍ കെപിസിസി അദ്ധ്യക്ഷന്‍ നിലപാട് വ്യക്തമാക്കിയതാണെന്ന് വി ഡി സതീശന്
തിരുവനന്തപുരം: ശശി തരൂരിനെ സംബന്ധിച്ച വിഷയം സംഘടനാപരം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കി. കോഴിക്കോട് ശശി തരൂർ പങ്കെടുക്കുന്ന സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയെന്ന വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെപിസിസി അദ്ധ്യക്ഷന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പാർട്ടിയിൽ ഒരു നേതാവിനും യാതൊരു വിധത്തിലുമുള്ള തടസ്സമുണ്ടാകില്ലെന്നും സതീശൻ പറഞ്ഞു. അതേസമയം, ശശി തരൂരിന് വിലക്കേര്‍പ്പെടുത്തിയത് കോഴിക്കോട് ഡി സി സി ശരിവച്ചു. പരിപാടി മാറ്റിയത് ഡി സി സി തീരുമാന പ്രകാരമാണെന്ന് പ്രസിഡന്റ് കെ പ്രവീണ്‍ കുമാര്‍ പറഞ്ഞു. തരൂരിന്റെ പര്യടനം വിഭാഗീയ പ്രവര്‍ത്തനമാണെന്ന് വാര്‍ത്തകള്‍ വന്നു. അതുകൊണ്ടാണ് ഡി സി സി പരിപാടി ഒഴിവാക്കിയത്. കോണ്‍ഗ്രസ് സംഘടനാ സംവിധാനം അനുസരിച്ചല്ല തരൂര്‍ പരിപാടി തയ്യാറാക്കിയതെന്നും അതുകൊണ്ടാണ് പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ആര് ഷെഹീനും പ്രതികരിച്ചു.
മിച്ച് മക്കോണല്‍ സെനറ്റ് ന്യൂനപക്ഷ നേതാവായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു
വാഷിംഗ്ടണ്‍: റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റ് ലീഡറായി മിച്ച് മക്കോണല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. രഹസ്യ ബാലറ്റിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്റര്‍ റിക്ക് സ്കോട്ടിനെയാണ് മക്കോണല്‍ പരാജയപ്പെടുത്തിയത്. മക്കോണല്‍ 37 വോട്ടുകള്‍ നേടിയപ്പോള്‍ 10 വോട്ടുകള്‍ മാത്രമാണ് സ്കോട്ടിന് ലഭിച്ചത്. ജോര്‍ജിയ സെനറ്റ് റണ്‍ ഓഫ് തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ തിരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്ന ടെക്സസില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസിന്റെ നീക്കം ആദ്യമേ തന്നെ 32-16 വോട്ടുകള്‍ക്ക് തള്ളിയിരുന്നു. സെനറ്റിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം പാര്‍ട്ടിയുടെ നയിച്ച നേതാവെന്ന ബഹുമതി ഇതോടെ മിച്ച് മക്കോണലിന് ലഭിക്കും. ഇതുവരെ ഡമോക്രാറ്റിക് സെനറ്റര്‍ മൈക്ക് മാന്‍സ്ഫീല്‍ഡിനായിരുന്നു ഈ ബഹുമതി. സ്കോട്ടിന്റെ സ്ഥാനാര്‍ത്ഥിത്വം ചൊവ്വാഴ്ച തന്നെ പ്രഖ്യാപിച്ചിരുന്നു. ഇതു സംബന്ധിച്ച് എല്ലാ സെനറ്റര്‍മാര്‍ക്കും കത്തയക്കുകയും ചെയ്തിരുന്നു. സെനറ്റില്‍ ഇതുവരെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് 49 സീറ്റുകളാണുള്ളത്, കഴിഞ്ഞ തവണ ഉണ്ടായിരുന്നതില്‍ ഒരു സീറ്റ്…
യുഎസ് ജനപ്രതിനിധി സഭയുടെ നിയന്ത്രണം റിപ്പബ്ലിക്കൻമാർക്ക്
വാഷിംഗ്ടൺ: 435 അംഗ യുഎസ് ജനപ്രതിനിധി സഭയിൽ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടി ബുധനാഴ്ച കുറഞ്ഞ ഭൂരിപക്ഷത്തില്‍ നിയന്ത്രണം നേടി. ഡെമോക്രാറ്റിക് പാർട്ടിക്ക് 211 സീറ്റുകൾ ലഭിച്ചപ്പോള്‍ റിപ്പബ്ലിക്കൻസിന് ഇപ്പോൾ 218 സീറ്റുകളാണുള്ളത്. ആറ് സീറ്റുകളുടെ എണ്ണൽ ഇപ്പോഴും നടക്കുന്നുണ്ട്, അതിന്റെ ഫലം സഭയുടെ അന്തിമ വലുപ്പം നിർണ്ണയിക്കും. നവംബർ എട്ടിനാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു ദിവസം മുമ്പ്, പാർട്ടി നിയമസഭാംഗങ്ങൾ അതിന്റെ നേതാവ് കെവിൻ മക്കാർത്തിയെ ഹൗസ് സ്പീക്കർ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തിരുന്നു. ഡെമോക്രാറ്റിക് പാർട്ടിയുടെ കോൺഗ്രസ് വുമൺ നാൻസി പെലോസിക്ക് പകരം മക്കാർത്തി ഹൗസ് സ്പീക്കറാകും. “സഭാ ഭൂരിപക്ഷം നേടിയ റിപ്പബ്ലിക്കൻസിന്റെ ലീഡർ മക്കാർത്തിയെ ഞാൻ അഭിനന്ദിക്കുന്നു. കൂടാതെ, സാധാരണ കുടുംബങ്ങൾക്ക് ഫലങ്ങൾ നൽകുന്നതിന് ഹൗസ് റിപ്പബ്ലിക്കൻമാരുമായി പ്രവർത്തിക്കാൻ ഞാന്‍ തയ്യാറാണ്,” പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. കഴിഞ്ഞയാഴ്ച നടന്ന തിരഞ്ഞെടുപ്പുകൾ അമേരിക്കൻ ജനാധിപത്യത്തിന്റെ ശക്തിയും പ്രതിരോധശേഷിയും…
രാജസ്ഥാൻ കോൺഗ്രസില്‍ പ്രതിസന്ധി തുടരുന്നു; സംസ്ഥാനത്തിന്റെ ചുമതലയിൽ തുടരാൻ തയ്യാറല്ലെന്ന് അജയ് മാക്കൻ
ന്യൂഡൽഹി: ഈ വർഷം സെപ്റ്റംബർ 25ന് രാജസ്ഥാൻ കോൺഗ്രസിൽ ആരംഭിച്ച പ്രതിസന്ധി പുതിയ വഴിത്തിരിവിലേക്ക്. ഇപ്പോൾ പ്രകോപിതനായ സംസ്ഥാന ചുമതലയുള്ള ജനറൽ സെക്രട്ടറി അജയ് മാക്കൻ തൽസ്ഥാനത്ത് തുടരാൻ തയ്യാറല്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് അയച്ച കത്തിൽ പറഞ്ഞു. സെപ്തംബർ 25 ലെ സംഭവങ്ങൾക്ക് ശേഷം തന്റെ സ്ഥാനത്ത് തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതായാണ് സൂചന. ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് പ്രവേശിക്കുന്നതിനും സംസ്ഥാന നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനും മുമ്പ് പുതിയ വ്യക്തിക്ക് ചുമതല നൽകണമെന്ന് നവംബർ 8 ലെ കത്തിൽ മാക്കൻ പറഞ്ഞു. “ഞാൻ രാഹുൽ ഗാന്ധിയുടെ സൈനികനാണ്. എന്റെ കുടുംബത്തിന് പാർട്ടിയുമായി പതിറ്റാണ്ടുകളുടെ ബന്ധമുണ്ട്,” അദ്ദേഹം എഴുതി. സെപ്തംബർ 25ന് അന്നത്തെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിർദേശപ്രകാരം മാക്കനും ഖാർഗെയും നിരീക്ഷകരായി ജയ്പൂരിലേക്ക് പോയിരുന്നു. തുടർന്ന് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് അശോക്…
ഞങ്ങൾ വീണ്ടും അമേരിക്കയെ ഒന്നാം സ്ഥാനത്തെത്തിക്കും: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശ്രമം ട്രംപ് പ്രഖ്യാപിച്ചു
പാം ബീച്ച് (ഫ്ലോറിഡ): “അമേരിക്കയെ വീണ്ടും മഹത്വരമാക്കാന്‍ ഞാൻ ഇന്ന് രാത്രി അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുകയാണ്,” ട്രംപ് തന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള ശ്രമം പ്രഖ്യാപിച്ചു. ഫ്ലോറിഡയിലെ മാര്‍-എ-ലാഗോ എസ്റ്റേറ്റില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സമ്മേളിച്ച പരിപാടിയിലാണ് ട്രംപ് തന്റെ തീരുമാനം പ്രഖ്യാപിച്ചത്. “ഈ രാഷ്ട്രം എന്തായിരിക്കുമെന്നതിന്റെ യഥാർത്ഥ മഹത്വം ലോകം ഇതുവരെ കണ്ടിട്ടില്ലെന്ന് ഞാൻ വിശ്വസിക്കുന്നതിനാലാണ് ഞാൻ വീണ്ടും മത്സരിക്കുന്നത്. ഞങ്ങൾ വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും,” അദ്ദേഹം കൂട്ടിച്ചേർത്തു. 76കാരനായ ട്രംപ് തെരഞ്ഞെടുപ്പിന് മത്സരിക്കാനുള്ള എല്ലാ രേഖകളും ഇതിനോടകം തന്നെ യു എസ് ഫെഡറല്‍ കമ്മിഷനില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയെ വീണ്ടും മഹത്തരമാക്കാന്‍, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എന്റെ സ്ഥാനാര്‍ഥിത്വം ഞാന്‍ ഇന്ന് പ്രഖ്യാപിക്കുന്നു. ഈ രാജ്യത്തിന് എന്തായിത്തീരാന്‍ സാധിക്കുമെന്ന് ലോകം ഇനിയും കണ്ടിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. നമ്മള് വീണ്ടും അമേരിക്കയെ ഒന്നാമതെത്തിക്കും…
മറ്റൊരംഗത്തിനു കച്ചമുറുക്കി ട്രംപ് വീണ്ടും തിരെഞ്ഞെടുപ്പ് ഗോദയിൽ
ഫ്ലോറിഡ :രാഷ്ടീയ അനിശ്ചിതത്വത്തിനും അഭൂഗങ്ങൾക്കും,നീണ്ട കാത്തിരിപ്പിനും വിരാമമിട്ടു 2024ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കച്ചമുറുക്കി ട്രംപ് വീണ്ടും തിരെഞ്ഞെടുപ്പ് ഗോദയിൽ.സജീവമാകുന്നു . മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൊവാഴ്ച രാത്രി ഒൻപതു മണിക്കാണ് ഇക്കാര്യം ഔപചാരികമായി പ്രഖ്യാപിച്ചത്. ഫെഡറല്‍ ഇലെക്ഷന് കമ്മീഷനു മുന്‍പാകെ മത്സരിക്കാനുള്ള രേഖകള്‍ പ്രഖ്യാപനത്തിനു മുന്‍പ്അദ്ദേഹം സമര്‍പ്പിച്ചിരുന്നു . ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയതു ട്രംപിന്റെ തീവ്ര നിലപാടുകള്‍ മൂലമാണെന്ന ആരോപണം ട്രംപ് പാടെ നിഷേധിച്ചു . ഇതു മാധ്യമങ്ങൾ വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്നും താൻ പിന്തുണച്ച 232 സ്ഥാനാർഥികളിൽ 22 പേര് മാത്രമാണ് പരാജയപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ നാലു വര്‍ഷത്തെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിക്കയും ബൈഡന്റെ ഭരണം അമേരിക്കയെ ദുരിതത്തില്‍ ആഴ്ത്തിയെന്നു ആരോപിക്കയും ചെയ്തു. ഫ്ളോറിഡ പാം ബീച്ചിലുള്ള മാര്‍-ആ-ലാഗോ വസതിയിലെ നിറപ്പകിട്ടാര്‍ന്ന ബോള്‍ റൂമില്‍ നൂറു…
കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവന: ഘടക കക്ഷികളുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആർഎസ്എസ് അനുകൂല പ്രസ്താവനകൾ പാർട്ടിയുമായും ഘടക കക്ഷികളുമായും കൂടിയാലോചിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വിവാദ പ്രസ്താവന നാവുപിഴയാണെന്നാണ് സുധാകരൻ പറഞ്ഞത്. വിഷയത്തിൽ കെപിസിസി പ്രസിഡന്റുമായി പ്രമുഖ നേതാക്കൾ ആശയവിനിമയം നടത്തിയിട്ടുണ്ട്. പരാമർശത്തെ എതിർത്ത ഘടകകക്ഷികളുമായി സംസാരിക്കും. മതനിരപേക്ഷ നിലപാടിന് മങ്ങലേൽപ്പിക്കുന്ന നിലപാടുകൾ കോൺഗ്രസിലുണ്ടാകില്ലെന്നും സതീശൻ അറിയിച്ചു. സുധാകരന്റെ പരാര്‍മശത്തെ ഗൗരവതരമായാണ് പാര്‍ട്ടി കാണുന്നത്. കെപിസിസി അധ്യക്ഷ്നറെ ഭാഗത്ത് നിന്ന് തുടര്‍ച്ചയായി ഇത്തരം പ്രസ്താവനകള്‍ ഉണ്ടാകുന്നത് ഗൗരവതരമായെടുത്ത് കോണ്‍ഗ്രസ് പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് അറിയിച്ചു. സുധാകരന്റെ അടിക്കടിയുള്ള പ്രസ്താവനകൾ കോൺഗ്രസിൽ കടുത്ത അതൃപ്തി ഉണ്ടാക്കുന്നുണ്ട്. ആര് എസ് എസ് ശാഖക്ക് സംരക്ഷണം കൊടുത്തുവെന്ന പ്രസ്താവനക്കു പിന്നാലെ വര്‍ഗീയതയോട് നെഹ്റു സന്ധി ചെയ്തുവെന്ന പരാമര്‍ശം കൂടി വന്നതോടെ പാര്‍ട്ടി തന്നെ അങ്കലാപ്പിലായിരിക്കയാണ്. പ്രാദേശിക തലങ്ങളില്‍ പോലും സുധാകരന്റെ പ്രസ്താവനക്കെതിരെ അമര്‍ഷം ഉയരുകയാണ്.
ട്രമ്പ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനിരിക്കെ ടെക്സസ്സില്‍ റോണ്‍ ഡിസാന്റീസിന് പിന്തുണ വര്‍ദ്ധിക്കുന്നു
ഓസ്റ്റിന്‍: 2024ല്‍ അമേരിക്കയില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുവാന്‍ മുന്‍ പ്രസിഡന്റ് ട്രമ്പ് തയ്യാറെടുക്കുമ്പോള്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന, ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം സമ്മാനിച്ച് ടെക്സസ്സില്‍, ഫ്ളോറിഡാ സംസ്ഥാനത്ത് ഡെമോക്രാറ്റിക് പാര്‍ട്ടിയെ പ്രതിരോധിക്കുകയും, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉജ്ജ്വല വിജയം നേടികൊടുക്കുകയും, വീണ്ടും ഗവര്‍ണ്ണറായി വന്‍ഭൂരിപക്ഷത്തോടെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുകയും ചെയ്ത യുവത്വത്തിന്റെ പ്രതീകമായ റോണ്‍ ഡിസാന്റീസിന് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാക്കുന്നതിനുള്ള വമ്പിച്ച പിന്തുണ നല്‍കുകയാണ് ടെക്സസ്സിലെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗങ്ങള്‍-റിപ്പബ്ലിക്കന്‍ പാര്‍ട്ടി നടത്തിയ സര്‍വേയില്‍ റോണ്‍ ഡിസാന്റിനെ 43 ശതമാനം പിന്തുണച്ചപ്പോള്‍ ഡൊണാള്‍ഡ് ട്രമ്പിന് ലഭിച്ച പിന്തുണ 32 ശതമാനമാണ്. 2024ല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ ട്രമ്പിനെ പിന്തുണക്കുമോ എന്ന് ചോദ്യത്തിന് 66 ശതമാനവും ഇല്ല എന്നാണ് മറുപടി നല്‍കിയത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ ആരാണ് യോഗ്യന്‍ എന്ന…
