കാലിഫോർണിയയിലെ സിയേറ നെവാദ പർവതനിരകളുടെ നടുവിൽ സ്ഥിതി ചെയ്യുന്ന, സെക്വൊയ നാഷണൽ പാർക്കിൽ അന്തരീക്ഷത്തിലേക്ക് തല ഉയർത്തി നിൽക്കുന്ന ഒരു ഡോമിന്റെ ആകൃതിയിലുള്ള പാറയാണ് “മോറോ റോക്ക്”. പാർക്ക് സന്ദർശിച്ച അവസരത്തിൽ മോറോറോക്കിനെ കാണണമെന്നു തീരുമാനിച്ചു. പക്ഷെ അവിടെ എത്തണമെങ്കിൽ, മലകളുടെ ഓരങ്ങളിലൂടെ രണ്ടു മൈൽ ദൂരം കാൽ നടയായി പോകണം. അങ്ങനെ മലകൾ കയറി തളർന്നാണ്, പാറയുടെ ചുവട്ടിൽ എത്തിയത്. പാറയുടെ മുകളിലെത്താൻ 800 അടിയിൽ കൂടുതൽ, കൽ പടവുകളിലൂടെ ഇനിയും കയറണം. അതിനുള്ള ശേഷി ശരീരത്തിനുണ്ടോ? പാർക്ക് അധികൃതർ സ്നേഹമുള്ളവർ തന്നെ. പാറയിൽ കയറുന്നതിനു മുൻപും, പിൻപും വിശ്രമിക്കുവാനായി കുറെ ബഞ്ചുകൾ അവിടെസ്ഥാപിച്ചിരിക്കുന്നു. ശുദ്ധ വെള്ളം കുടിക്കുവാനുളള വാട്ടർ ഫൗണ്ടനുകളും, വലിയ ട്രാഷ് ബിന്നുകളും, മഴയും, മഞ്ഞുവീഴ്ചയും ഉണ്ടാകുമ്പോൾ കയറിനിൽകാനുള്ള ചെറിയ കൂടാരവും അവർ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്നു. അതിലൊരു ബഞ്ചിൽ ഇരുന്നുകൊണ്ട്, പാറയെ നോക്കി…
Category: ARTICLES
ഇന്ന് ബഹിരാകാശത്തെത്തിയ ലോകത്തിലെ ആദ്യ വനിത വാലന്റീന തെരേഷ്കോവയുടെ 76-ാം ജന്മദിനം
ഇന്ന് (2023 മാർച്ച് 6 ന്) ബഹിരാകാശത്തേക്ക് പറന്ന ലോകത്തിലെ ആദ്യത്തെ വനിതയുടെ 76-ാം ജന്മദിനമാണ്. വാലന്റീന വ്ളാഡിമിറോവ്ന തെരേഷ്കോവ ഒരു റഷ്യൻ എഞ്ചിനീയറും സ്റ്റേറ്റ് ഡുമയിലെ അംഗവും മുൻ സോവിയറ്റ് ബഹിരാകാശയാത്രികയുമാണ്, 1937 മാർച്ച് 6 നാണ് ജനനം. 1963 ജൂൺ 16-ന്, യൂറി ഗഗാറിനെ ബഹിരാകാശത്തേക്ക് വിക്ഷേപിച്ചതിന് സമാനമായ വോസ്റ്റോക്ക് 6 വാഹനത്തിൽ സഞ്ചരിച്ച തെരേഷ്കോവ, രണ്ട് ദിവസം ഭൂമിയെ ഭ്രമണം ചെയ്യുന്ന ആദ്യ വനിതയായി ചരിത്രം സൃഷ്ടിച്ചു. അഞ്ച് ഫൈനലിസ്റ്റുകളുടെ ഗ്രൂപ്പിൽ നിന്നാണ് അവരെ തിരഞ്ഞെടുത്തത്. സോവിയറ്റ് ഹ്യൂമൻ ബഹിരാകാശ യാത്രാ പരിപാടിയുടെ ഏറ്റവും നിരീക്ഷകരായ കാഴ്ചക്കാർ ഒഴികെ എല്ലാവർക്കും, അവരുടെ പേരുകൾ – ടാറ്റിയാന കുസ്നെറ്റ്സോവ, ഐറിന സോളോവ്യോവ, ഷന്ന യോർക്കിന, വാലന്റീന പൊനോമയോവ – ഒരു നിഗൂഢതയായി തുടരുന്നു. 1963 ലെ അവരുടെ യാത്രയ്ക്ക് മുമ്പ്, തെരേഷ്കോവ് ഈ സ്ത്രീകളുമായി…
പിടിവാശിയും കണ്ടുപിടുത്തവും ഗ്രഹാം ബെല്ലിനെ മഹാനാക്കി
അലക്സാണ്ടർ ഗ്രഹാം ബെൽ (3 മാർച്ച് 1847 – 2 ഓഗസ്റ്റ് 1922) ടെലിഫോണിന്റെ ഉപജ്ഞാതാവായി ലോകം മുഴുവൻ അറിയപ്പെടുന്നു. ഗ്രഹാം ബെൽ ടെലിഫോൺ മാത്രമല്ല, ആശയവിനിമയ സാങ്കേതികവിദ്യാ മേഖലയിൽ ഉപയോഗപ്രദമായ നിരവധി കണ്ടുപിടുത്തങ്ങൾ നടത്തിയിട്ടുണ്ടെന്ന് വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയൂ. ഒപ്റ്റിക്കൽ ഫൈബർ സിസ്റ്റം, ഫോട്ടോഫോൺ, ബെൽ ആൻഡ് ഡെസിബൽ യൂണിറ്റ്, മെറ്റൽ ഡിറ്റക്ടർ തുടങ്ങിയവയുടെ കണ്ടുപിടിത്തത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിനാണ്. ഇവയെല്ലാം അത്തരം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്, ഇതില്ലാതെ ആശയവിനിമയ വിപ്ലവം സങ്കൽപ്പിക്കാൻ കഴിയില്ല. സ്കോട്ട്ലൻഡിലെ എഡിൻബർഗിലാണ് ഗ്രഹാം ബെൽ ജനിച്ചത്. പതിമൂന്നാം വയസ്സിൽ ഒരു ബിരുദധാരി മാത്രമായിരുന്നു എന്നതിൽ നിന്ന് ഗ്രഹാം ബെല്ലിന്റെ അതിശയകരമായ കഴിവ് അളക്കാൻ കഴിയും. പതിനാറാം വയസ്സിൽ മികച്ച സംഗീതാധ്യാപകനായി അദ്ദേഹം പ്രശസ്തനായി എന്നതും അതിശയകരമാണ്. വൈകല്യം ഏതൊരു വ്യക്തിക്കും ഒരു ശാപത്തിൽ കുറവല്ല, എന്നാൽ, വൈകല്യം ഒരു ശാപമായി…
വാണിയമ്മക്ക് ഒരു യാത്രാ മൊഴി
ഒമ്പതാം ക്ലാസ്സ് പഠനത്തിനുശേഷമുള്ള മധ്യവേനലവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് ബാല്യകാല സുഹൃത്തറിയിച്ചത്. “നാളെ നമ്മുടെ ഗ്രാമത്തിലെ ആദ്യത്തെ സിനിമാ കൊട്ടകയുടെ ഉൽഘാടനമാണ്. മാറ്റിനി ഷോയ്ക്കു തന്നെ നമുക്കു പോകണം”. അങ്ങനെ വളരെയേറെ സന്തോഷത്തോടെ നാട്ടിൻപുറത്തെ സിനിമാ കൊട്ടകയിലെ ആദ്യപ്രദർശനം, സുഹൃത്തിനോടൊപ്പം കണ്ടിറങ്ങിയപ്പോൾ, പിന്നീടുവരുന്ന ഫസ്റ്റ് ഷോ കാണുവാൻ ജനങ്ങൾ തിക്കും തിരക്കും കൂട്ടുന്നുണ്ടായിരുന്നു. നാൽപതു വർഷത്തോളം ഗ്രാമവാസികൾക്ക്, വിനോദ അനുഭൂതി പകർന്നു കൊണ്ട് സിനിമാ കൊട്ടക പാതയോരത്ത് തലയുയർത്തി നിലനിന്നിരുന്നു. കൊട്ടകയിൽ നിന്നും മാറ്റനിക്കു മുമ്പുള്ള ആദ്യഗാനം ഉയരുമ്പോളാണ് ഉച്ചകഴിഞ്ഞ് രണ്ടര മണിയായി എന്ന് പ്രദേശവാസികൾ അറിഞ്ഞിരുന്നത്. അതുപോലെ വൈകുന്നേരം ആറു മണിക്കും, രാത്രി ഒമ്പതരക്കും കൃത്യമായി, ഗാനങ്ങൾ അന്തരീക്ഷത്തിൽ അലയടിച്ചെത്തിയിരുന്നു. അന്ന് ഒരുമിച്ചിരുന്ന് സിനിമാ കണ്ട പല പ്രദേശവാസികളും കാലയവനികക്ക് പിന്നിൽ മറഞ്ഞുപോയി. സിനിമയുടെ പേരും, കഥയും, മിക്ക അഭിനേതാക്കളും വിസ്മൃതിയിലാണ്ടു. പക്ഷെ, ബാല്യകാല സ്മ്രിതികൾ ഇടക്കിടെ…
കലകളിലെ ആത്മീയത തിരിച്ചറിയണം : ഫാ. ജോൺസൺ പുഞ്ചക്കോണം
മനുഷ്യോല്പത്തി മുതല്‍ ലോകത്ത് പ്രചാരത്തിലുള്ള ആശയ വിനിമയ ഉപാധിയാണ് കലകൾ. മനുഷ്യന്റെ സാംസ്കാരികവളര്‍ച്ചയില്‍ കലകള്‍ക്കുള്ള പങ്ക് നിര്‍ണായകമാണ്. ‘മനോഹരമായ വസ്തുവിന്റെ സൃഷ്ടിപ്പിലെ വൈദഗ്ധ്യത്തിന്റെയും സര്‍ഗാത്മക ഭാവനയുടെയും ബോധപൂര്‍വകമായ ഉപയോഗമാണ് കല’ എന്നാണ് വെബ്സ്റ്റേഴ്സ് നിഘണ്ടുവില്‍ വിവക്ഷിക്കുന്നത്. മനുഷ്യനിലെ ആന്തരിക സമ്പന്നതയുടെ ദിവ്യപ്രകാശനമാണ് കലകൾ. അത് ഭാവനയാകാം, സംഗീതമാകാം, താളാത്മക ചുവട് വെയ്പുകളാകാം, കലയുടെ എണ്ണിയാലൊടുങ്ങാത്ത പരിവേഷങ്ങളില്‍ ഏതുമാകാം. കലയും ആത്മീയതയും മനുഷ്യജീവിതത്തെ ജീവസ്സുറ്റതാക്കുന്ന ചൈതന്യമാണ്. ആത്മീയത സമൂഹരചനയുടെ ഉൾപിരിവാകുമ്പോൾ അതിന് സാമൂഹിക, സാംസ്കാരിക, സാമ്പത്തിക, മതപരമായ മാനങ്ങളുണ്ട്. അവയെ അവഗണിച്ചുകൊണ്ടുള്ള ആത്മീയത അപൂർണമാണ് എന്ന് പറയേണ്ടിവരും. സത്യത്തെ അറിയുകയും കണ്ടെത്തുകയുമാണ് യഥാർഥത്തിൽ ആത്മിയതയുടെ അന്തഃസത്ത. അതിൽ ആത്മീയ സൗന്ദര്യമടങ്ങിയിട്ടുണ്ട്; അനേകം ആന്തരികവും ബാഹ്യവുമായ മനുഷ്യന്റെ പ്രതിഭകളുടെ മിശ്രിതമാണ് കലകൾ. ഉള്ളിൽ ഉറയുന്ന സൗന്ദര്യബോധത്തിന്റെ ബാഹ്യപരമായ അടയാളപ്പെടുത്തലെകളായി കലകൾ മാറേണ്ടിയിരിക്കുന്നു. ലാവണ്യം, തികവ്, ഭാവന, പൊരുൾ, ആത്മീയത…
പെണ്‍ജന്മപുണ്യങ്ങള്‍ (പുസ്തകാസ്വാദനം): അബ്ദുള്‍ പുന്നയൂര്‍ക്കുളം
സാഹിത്യാസ്വാദകര് ഓര്‍മ്മക്കുറിപ്പുകളൊ, ലേഖനങ്ങളൊ എഴുതുമ്പോള്‍ അവരറിയാതെത്തന്നെ അവരിലൂടെ ലാളിത്യമാര്‍ന്ന സാഹിത്യം അനര്‍ഗ്ഗളം ഒഴുകും. അത് അക്ഷരസ്നേഹികള്‍ക്ക് ഹൃദ്യമായ വായനാസുഖം ഒരുക്കും. ആഗോള വൈദ്യശാസ്ത്ര രംഗത്തെ പ്രമുഖനും എഴുത്തുകാരനുമായ ഡോ. എം.വി. പിളളയെ പരിചയപ്പെടുന്നത് 1999ല്‍ Michigan Literary Associaton of North America (MILAN) യുടെ ഉദ്ഘാടന വേളയില്‍ ഡിട്രോയിറ്റില്‍ വച്ചാണ്. 2000ല്‍ എന്റെ America You were A Scarlet Rose എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിനു അദ്ദേഹം അവതാരിക എഴുതി തന്നു. തുടര്‍ന്ന് അമേരിക്കന്‍ മലയാളികളുടെ സ്വകാര്യ അഹങ്കാരമായ ഡോ. പിളള എന്റേയും സ്വകാര്യ അഹങ്കാരമായി മാറി. 2022 December 4നു പുന്നയൂര്‍ക്കുളം സാഹിത്യ സമിതി പ്രതിമാസം നടത്തിവരുന്ന കൃതിയും കര്‍ത്താവും എന്ന സാഹിത്യസദസ്സിന്റെ പത്താം അദ്ധ്യായത്തില്‍, ഡോ. പിളള അദ്ദേഹത്തിന്റെ പെണ്‍ജന്മപുണ്യങ്ങള്‍ എന്ന കൃതി ഗൂഗിള്‍ മീറ്റ് വഴി അവതരിപ്പിച്ചു. ഗ്യഹലക്ഷ്മിയില്‍ മാസംതോറും…
നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം!
നിങ്ങളുടെ അറിവുകൾ മറ്റുള്ളവർക്ക് എങ്ങനെ പ്രയോജനപ്പെടുത്താം, എന്നതിനെ കുറിച്ചു മനസിലാക്കുന്നതിനുമുമ്പ് എന്താണ് അറിവ് എന്ന് നമ്മൾ അറിഞ്ഞിരിക്കണം. ഒരാളുടെ അനുഭവത്തിലൂടെയോ, വിദ്യാഭ്യാസത്തിലൂടെയോ, നേടിയ വസ്തുതകൾ, വിവരങ്ങൾ, അല്ലെങ്കിൽ കഴിവുകൾ, എന്നിവയെല്ലാം അറിവുകളുടെ രീതിയായി പരിഗണിക്കുന്നു. ഇതിനെ പ്രായോഗിക വൈദഗ്ദ്ധ്യം, അല്ലെങ്കിൽ വ്യക്തമായ ഒരു വിഷയത്തെക്കുറിച്ചുള്ള സൈദ്ധാന്തിക ധാരണ എന്നിവയായി കണക്കാക്കുന്നു. ഇത്തരം അറിവുകൾ മറ്റുള്ളവരിൽ കാഴ്ചപ്പാട് വളർത്താനും, പ്രൊഫഷണൽ ബന്ധങ്ങൾ ശക്തിപ്പെടുത്താനും, കഴിയും. കൂടാതെ ഇത്തരം അറിവുകൾ മറ്റുള്ളവരുമായി പങ്കിടുമ്പോൾ, അത് നിങ്ങളുടെ സ്വന്തം അറിവിനെ ആഴത്തിലാക്കാനും നിങ്ങൾക്കറിയാവുന്ന കാര്യങ്ങൾ ഉൾപ്പെടുത്താനും സഹായിക്കുന്നു. അറിവ് അല്ലെങ്കിൽ വിവരങ്ങൾ തമ്മിൽ എന്താണ് വ്യത്യാസം?. അറിവ് പങ്കുവയ്ക്കുന്നതിൻ്റെ നേട്ടങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഇത് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. വിവരങ്ങൾ യഥാർത്ഥത്തിൽ എന്തിൻ്റെയെങ്കിലും ഡാറ്റയോ വിശദാംശങ്ങളോ മാത്രമാണ്. എന്നാൽ ആ ഡാറ്റ മനസ്സിലാക്കുകയും അത് കൂടുതൽ ഉപയോഗിക്കുകയും ചെയ്ത ഒരാളുടെ അനുഭവത്തിലേക്കും, ജീവിതത്തിലേക്കും,…
പുതുവത്സര ചിന്തകള്‍: ജോണ്‍ ഇളമത
പണ്ടൊക്കെ എന്തൊരുത്സാഹമായിരുന്നു പുതുവത്സരത്തെ വരവേല്‍ക്കാന്‍! ഇന്നതൊക്കെ അസ്തമിച്ചിരിക്കുന്നു. എന്തു പുതുവത്സരം? പ്രതീക്ഷകള്‍ക്ക് മങ്ങല്‍, അതല്ലെങ്കില്‍ തിമിരം ബാധിച്ചിരിക്കുന്നു. ഈയിടെ ഫേസ്ബുക്കില്‍ ആരോ വരച്ച ഒരു കാര്‍ട്ടൂണ്‍ കണ്ടു. “പപ്പാ, അയാം ബാക്ക്, മെറി കൃസ്തുമസ് ആന്റ് എ ഹാപ്പി ന്യൂഇയര്‍!” ആരാണ് താരം. പഴയ വിദ്വാന്. ഭൂമുഖത്തുനിന്നൊളിച്ചോടി എന്നു കരുതിയിരുന്ന ആ സൂത്രകാരന് വിദ്വാന്! അവനാണ് ഇന്നും താരം, “കൊറാണാ പത്തൊമ്പത്!” അവനിന്നും നിന്നു വിലസുന്നു. പത്തൊമ്പതും, ഇരുപതും, ഇരുപത്തൊന്നും, ഇരുപത്തിരണ്ടും കഴിഞ്ഞിട്ടും. ഇരുപത്തിമൂന്നില്‍ എന്താകാം അവന്റെ അവതാരം? ഒരു ഹിരണ്യകശിപൂ അവതാരമാകാതിരിക്കട്ടെ എന്ന തോന്നലിനെ അവന് മറികടക്കാതിരിക്കട്ടെ! ആരോ ബുദ്ധിശാലിയാകാം ആ ഒരു കാര്‍ട്ടൂണ്‍ വരച്ചത്. എന്താാലും പൊട്ടിച്ചിരിച്ചുപോയി. സംഭവം നടക്കുന്നത് ചൈനയിലാണ്. ഒരു കൊറോണ വൈറസ് വെളുക്കെ ചിരിച്ച് ചൈനീസ് പ്രസിഡന്റിനെ ആലിംഗനം ചെയ്തു പറേവാ: ഡാഡീ! അയാം ബാക്ക്, ഹാപ്പി ന്യൂയര്‍! ഇരുപത്തിമൂന്നിലും…
ഓർമ്മകളുടെ കുളിരുമായി വീണ്ടുമൊരു ക്രിസ്തുമസ് കാലം: ജില്ലി സുഷിൽ, ഡാളസ്
ധനു മാസത്തിലെ ഈർപ്പമുള്ള കാറ്റും, ചെറിയ തണുപ്പും, കൊയ്തൊഴിഞ്ഞ പാടങ്ങളും, ചാണകം മെഴുകിയ മുറ്റവും, രാത്രി സമയങ്ങളിലെ വീടുകൾ തോറുമുള്ള കരോൾ സര്‍വീസും, ക്രിസ്തുമസ് കാർഡുകളും, നക്ഷത്രങ്ങളും, പുൽക്കൂടും, പാതിരാ കുർബാനയും, കേക്കിന്റെ മധുരവും എല്ലാം ചേർന്ന് എണ്ണിയാൽ തീരാത്ത അനുഭൂതികൾ സമ്മാനിക്കുന്ന രസകരമായ കാലം. ആദ്യകാലങ്ങളിൽ കുന്നംകുളം ഭാഗങ്ങളിൽ ക്രിസ്തുമസിന്റെ പ്രത്യേകമായ പലഹാരമായിരുന്നത് ശർക്കര പാനിയിൽ കുഴച്ചെടുക്കുന്ന അവുലോസ് പൊടിയായിരുന്നു. പാതിരാ കുർബാനക്കു ശേഷം നേർച്ചയായി കൊടുത്തിരുന്നതും ഈ നനച്ച പൊടിയാണ്. ക്രിസ്തുമസിന് രണ്ടോ മൂന്നോ ദിവസം മുൻപ് അരി കുതിർത്തു ഉരലിൽ ഇട്ടു പൊടിച്ചെടുത്തു തേങ്ങായും ചേർത്തു വറുത്തെടുക്കുന്നു. പിന്നീട് ക്രിസ്തുമസിന്റെ തലേ ദിവസം തിളയ്ക്കുന്ന ശർക്കര പാനിയിൽ കുഴച്ചെടുത്ത് മുള കൊണ്ടുള്ള ഒരു പുതിയ കുട്ടയിലാക്കി പള്ളിയിൽ കൊണ്ട് പോകും. ഏറെക്കുറെ പള്ളിയുടെ ആരംഭകാലം മുതൽ ഈ വഴിപാട് മുടങ്ങാതെ ചെയ്തുകൊണ്ടിരുന്നതാണ്. ആരോഗ്യപരമായ…
2022-ലെ ക്രിസ്മസ് സന്ദേശം – പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിലെ ക്രിസ്മസ് (റവ. ഡോ. ജോസഫ് വർഗീസ്)
മറ്റൊരു ക്രിസ്മസ് കൂടി വന്നിരിക്കുന്നു. “അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം, ഈ ഭൂമിയിലെ അവന്റെ ജനത്തിന് സമാധാനം” എന്നതാണ് ക്രിസ്തുമസിന്റെ സന്ദേശം. സമാധാനം തേടിയാൽ എവിടെയും കണ്ടെത്താനാവില്ല. നിങ്ങളുടെ അയൽപക്കത്ത്, നിങ്ങളുടെ പട്ടണത്തിൽ, നിങ്ങളുടെ കൗണ്ടിയിൽ, നിങ്ങളുടെ സംസ്ഥാനത്ത് അല്ലെങ്കിൽ ഈ രാജ്യത്തിൽ നിങ്ങൾക്ക് സമാധാനം കാണാൻ കഴിയില്ല. ദേശീയമായാലും അന്തർദേശീയമായാലും സമാധാനം നമ്മെ ഒഴിവാക്കുകയാണ്. എന്നാൽ ഒരിടത്ത് സമാധാനം കാണാം. ക്രിസ്തുവിനെ നിങ്ങളിലേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയും. നിങ്ങളുടെ ഹൃദയം അവനുവേണ്ടി ഒരു പുൽത്തൊട്ടിയാക്കുക. 2000 വർഷങ്ങൾക്ക് മുമ്പുള്ള യഥാർത്ഥ സന്ദേശം സമൂഹത്തിലെ ഏറ്റവും താഴ്ന്നവരിലേക്ക് പങ്കിട്ടു. അക്കാലത്തെ പാർശ്വവൽക്കരിക്കപ്പെട്ട ജനത. വയലിലെ ഇടയന്മാർക്ക് അവകാശപ്പെടാനൊന്നുമില്ല, അവരുടെ ആടുകളും എടയ വടികളും ഒഴികെ). ക്രിസ്തുമസിന്റെ കഥ പരിചിന്തിക്കുക: യഥാർത്ഥ ബൈബിളിലെ കഥ ഒരേ മനസ്സായിരുന്നു: ദൈവത്തെ അന്വേഷിക്കുന്നവർ സ്വർഗ്ഗത്തിലേക്ക് നോക്കരുത്, രാജകൊട്ടാരങ്ങളിലേക്ക് പോകരുത്, അനുമാനത്തിലൂടെ, മനോഹരമായ കരോൾ…
