ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴം ‘മിയസാക്കി’ ലുലു ഹൈപ്പർ മാർക്കറ്റിലെ മാമ്പഴ മേളയിൽ

ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ഇന്നാരംഭിച്ച മാമ്പഴ മേളയിൽ മിന്നും താരമായി ലോകത്തിലെ ഏറ്റവും വിലകൂടിയ മാമ്പഴമായ ‘മിയാസാക്കി’ . ലോകമെമ്പാടുമുള്ള മാമ്പഴ പ്രേമികളുടെ ഹൃദയം കവർന്ന മിയാസാക്കി മാമ്പഴത്തിന് അന്താരാഷ്ട്ര വിപണിയിൽ കിലോഗ്രാമിന് ഏകദേശം മൂന്ന് ലക്ഷം രൂപവരെയാണ് വില. മിയസാക്കിക്ക് ലുലുവിലെ വില 595 ഖത്തർ റിയാലാണ്. ഇന്ത്യയിൽ നിന്നാണ് ലുലു ഈ വ്യത്യസ്ത മാമ്പഴം ഇറക്കുമതി ചെയ്തത്. എയർപോർട്ട് റോഡ്, അൽ ഗരാഫ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ മിയസാക്കി വില്പനക്കായുണ്ട്. 1940 കളിൽ കാലിഫോർണിയയിൽ പിറവിയെടുത്ത മിയാസാക്കി മാമ്പഴം പിന്നീട് ജപ്പാനിലെ മിയാസാക്കി നഗരത്തിലേക്ക് കടന്ന് ആ പേര് സ്വന്തമാക്കുകയായിരുന്നു. ജപ്പാനില്‍ തന്നെയാണ് ഇത് കാര്യമായി ഉത്പാദിപ്പിക്കപ്പെടുന്നത്. ഇന്ത്യയിലും ഇപ്പോൾ കർഷകർ ഉത്പാദനം ആരംഭിച്ചിട്ടുണ്ട്. പോഷകങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രധാനമായ ആന്റിഓക്സിഡന്റുകൾ ധാരാളം അടങ്ങിയ ഈ മാമ്പഴത്തിനു അസാധാരണമായ രുചിയും ഊർജ്ജസ്വലമായ നിറവും…

ഖത്തറില്‍ ലുലു ഹൈപ്പർ മാർക്കറ്റിലെ മലയാളി ജീവനക്കാരൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ദോഹ: ഖത്തറിലെ ലുലു ഹൈപ്പർമാർക്കറ്റിൽ ജോലി ചെയ്തിരുന്ന അര്‍ഷാദ് (26) ഹൃദയാഘാതം മൂലം മരിച്ചു. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇസ്മായില്‍-അസ്മാബി ദമ്പതികളുടെ മകനാണ്. ദോഹയിലെ ലുലുവിന്റെ അൽ മെസില ബ്രാഞ്ചിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു . മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, അസുഖം ബാധിച്ചതിനെ തുടർന്ന് അർഷാദിനെ ഹമദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പക്ഷേ ഏപ്രിൽ 29 ചൊവ്വാഴ്ച പുലർച്ചെ മരിച്ചു. അദ്ദേഹത്തിന്റെ മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങൾ പൂർത്തിയായാൽ നാട്ടിലേക്ക് കൊണ്ടുപോകും. 2024 ഡിസംബറിൽ സമാനമായ ഒരു സംഭവത്തിൽ, ഖത്തറിലെ ഒരു പ്രമുഖ കഫേ ശൃംഖലയായ ടീ ടൈം ഗ്രൂപ്പിന്റെ മാനേജരായ 42 കാരനായ ഇന്ത്യൻ പൗരൻ മുഹമ്മദ് ഷിബിലി പാലങ്കോൾ ദോഹയിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു.

പഹല്‍ഗാം ഭീകരാക്രമണം: 2025 ലെ ഹജ്ജ് തീര്‍ത്ഥാടനത്തിന് പാക്കിസ്താനികളെ പരിമിതപ്പെടുത്തി സൗദി അറേബ്യ

ജിദ്ദ: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിനുശേഷം, പാക്കിസ്താനു മേലുള്ള ആഗോള സമ്മർദ്ദം തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ സ്വീകരിച്ച കർശന നടപടിക്ക് ശേഷം, ഇപ്പോൾ സൗദി അറേബ്യയും പാക്കിസ്താനോടുള്ള നിലപാട് കടുപ്പിച്ചു. 2025 ലെ ഹജ്ജ് തീർത്ഥാടനത്തിനായി പാക്കിസ്താനിൽ നിന്ന് വരുന്ന തീർത്ഥാടകർക്കെതിരെ സൗദി സർക്കാർ നടപടി സ്വീകരിക്കുകയും 67,210 സ്വകാര്യ ഹജ്ജ് തീർത്ഥാടകരുടെ അപേക്ഷകൾ നിരസിക്കുകയും ചെയ്തു. ഇന്നലെ (ഏപ്രിൽ 29 ന്) പാക്കിസ്താനിൽ നിന്നുള്ള ഹജ്ജിനുള്ള ആദ്യ വിമാനം പുറപ്പെട്ട സമയത്താണ് ഈ തീരുമാനം. ഈ വർഷം, പാക്കിസ്താനിൽ നിന്ന് സ്വകാര്യ ടൂർ ഓപ്പറേറ്റർമാർ വഴി ആകെ 90,830 തീർത്ഥാടകർ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാൽ, ഇപ്പോൾ 23,620 പേർക്ക് മാത്രമേ സൗദി സര്‍ക്കാര്‍ അനുമതി നല്‍കിയുള്ളൂ. 2025 ൽ സ്വകാര്യ ടൂർ പദ്ധതി പ്രകാരം 26 ശതമാനം തീർഥാടകർക്ക് മാത്രമേ ഹജ്ജ് നിർവഹിക്കാൻ…

കൊല്ലം പ്രവാസി അസോസിയേഷൻ വിഷു -ഈസ്റ്റർ ആഘോഷിച്ചു

ബഹ്റൈന്‍: കൊല്ലം പ്രവാസി അസോസിയേഷൻ വിഷു ഈസ്റ്റർ ആഘോഷം കലവറ റസ്റ്റോറെന്റ് ഹാളിൽ വച്ച് വിപുലമായി ആഘോഷിച്ചു. കെ പി എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിനു ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതം പറഞ്ഞു. ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് ഉദ്ഘാടനവും, സാമൂഹ്യ പ്രവർത്തകനായ സെയ്ദ് ഹനീഫ വിശിഷ്ട വ്യക്തിയായും പങ്കെടുത്തു സംസാരിച്ചു .. കെ. പി. എ. കലാ സാംസ്കാരിക വിഭാഗം – സൃഷ്ടിയുടെ നേതൃത്വത്തിൽ ആരംഭിച്ച കെ. പി. എ വായനശാല എന്ന വെർച്വൽ ലൈബ്രറിയുടെ പോസ്റ്റർ സൃഷ്ടി ജനറൽ കൺവീനർ ശ്രീ ജഗത് കൃഷ്ണകുമാർ കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്ററിനു കൈമാറി. കെ പി എ സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, കെ പി എ വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്…

തമയസ് ലോയൽറ്റി പ്രോ​ഗ്രാം വീണ്ടും അവതരിപ്പിച്ച് യൂണിയൻ കോപ്

പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപ്പറേറ്റീവ് ആയ യൂണിയൻ കോപ് അവരുടെ ഫ്ലാ​ഗ്ഷിപ് ലോയൽറ്റി പ്രോ​ഗ്രാമായ തമയസ് റീലോഞ്ച് ചെയ്തു. പുതിയ ഡിജിറ്റൽ ഫീച്ചറുകളോടെയാണ് ലോഞ്ച്. നിലവിലെ യൂണിയൻ കോപ്പിന്റെ ആപ്പിലൂടെ പുതിയ ഫീച്ചറുകൾ ആസ്വദിക്കാം. തമയസ് 2012-ലാണ് ആദ്യമായി അവതരിപ്പിച്ചത്. ഉപയോക്താക്കൾക്ക് കിഴിവുകളും റിവാർഡുകളും നൽകാനുള്ള പുതിയ വഴിയായിരുന്നു അത്. പുതിയ ലോയൽറ്റി പ്രോ​ഗ്രാം കൂടുതൽ വ്യക്തി​ഗതമായ, ഇന്ററാക്ടീവ് ആയ അനുഭവം നൽകും. “തമയസ് എപ്പോഴും ലോയൽറ്റി റിവാർഡുകൾക്കായിട്ടായിരുന്നു. റീലോഞ്ചോടെ സാങ്കേതികവിദ്യയും സാമ്പ്രദായികത്വവും ചേർത്തുള്ള ഒരു പുതിയ മോഡേൺ അനുഭവമാണ് ഇത് നൽകുക. ഉപയോക്താക്കളുടെ സംതൃപ്തിക്കും ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്താനുള്ള ദൃഡപ്രതിജ്ഞയുടെയും പ്രതിഫലനമാണിത്.” – യൂണിയൻ കോപ് സി.ഇ.ഒ മുഹമ്മദ് അൽ ഹഷെമി പറഞ്ഞു. പുതിയ തമയസ് ലോയൽറ്റി പരിപാടിയുടെ…

പ്രവാസി ഗ്രന്ഥകാരനെ മന്ത്രി ജി.ആര്‍.അനില്‍ ആദരിച്ചു

തിരുവനന്തപുരം . ഖത്തറിലെ പ്രവാസി ഗ്രന്ഥകാരനും മാധ്യമ പ്രവര്‍ത്തകനും  മീഡിയ പ്ലസ് സിഇഒ യുമായ  ഡോ. അമാനുല്ല വടക്കാങ്ങരയെ കേരള ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി  ജി ആര്‍ അനില്‍ ആദരിച്ചു. ലോക പുസ്തക ദിനത്തോടനുബന്ധിച്ച് ഇന്‍ഡോ ഖത്തര്‍ ഫ്രണ്ട്ഷിപ്പ് സെന്ററിന്റെ ആഭിമുഖ്യത്തില്‍ അജന്തയില്‍ നടന്ന പ്രത്യേക ചടങ്ങിലാണ് 92 പുസ്തകങ്ങള്‍ രചിച്ച് പ്രവാസ ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായ ഡോ. അമാനുല്ല വടക്കാങ്ങരയെ മന്ത്രി ആദരിച്ചത്. തന്റെ മോട്ടിവേഷണല്‍ പരമ്പരയായ വിജയമന്ത്രങ്ങളുടെ ഒരു സെറ്റ് ചടങ്ങില്‍ അമാനുല്ല മന്ത്രിക്ക് സമ്മാനിച്ചു. വായനയിലൂടെ മാത്രമേ നല്ല മനുഷ്യനാകാന്‍ കഴിയൂവെന്നും  അവന്റെ കഴിവുകള്‍ ഉപയോഗിക്കുന്നത് അവിടെയാണെന്നും ചടങ്ങില്‍ സംസാരിക്കവേ  മന്ത്രി  പറഞ്ഞു. മുന്‍ എം.പി. എന്‍ പീതാംബരക്കുറുപ്പ്  അധ്യക്ഷത വഹിച്ചു. ഇന്തോ അറബ്  ഫ്രണ്ട്ഷിപ്പ് സെന്റര്‍ സെക്രട്ടറി ജനറല്‍ കലാപ്രേമി  ബഷീര്‍ ബാബു,  ഗായകന്‍ കോഴിക്കോട് കരീം,  സെക്രട്ടറി…

സൗദി അറേബ്യയിലെ ആ രാജകുമാരന്‍ 20 വര്‍ഷമായി ഉറങ്ങുകയാണ്

സൗദി അറേബ്യയിലെ ‘ഉറങ്ങുന്ന രാജകുമാരൻ’ എന്നറിയപ്പെടുന്ന അൽ-വലീദ് ബിൻ ഖാലിദ് ബിൻ തലാൽ രാജകുമാരന് 2025 ഏപ്രിൽ 18-ന് 36 വയസ്സ് തികഞ്ഞു. 2005-ൽ തലച്ചോറിന് ഗുരുതരമായി പരിക്കേറ്റ ഒരു വാഹനാപകടത്തിന് ശേഷം ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം അദ്ദേഹം കോമയിൽ തുടരുന്നു. ലണ്ടനിലെ ഒരു സൈനിക കോളേജിൽ പഠിക്കുമ്പോഴാണ് പ്രിൻസ് അൽ-വലീദിന് അപകടം സംഭവിച്ചതും തലച്ചോറിൽ രക്തസ്രാവം ഉണ്ടായതും. അതിനുശേഷം, സൗദി അറേബ്യയിലെ റിയാദിലുള്ള കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിൽ അദ്ദേഹം ലൈഫ് സപ്പോർട്ടിൽ തുടരുന്നു. ജീവൻ രക്ഷാ ഉപകരണങ്ങൾ നിർത്തലാക്കണമെന്ന് വൈദ്യോപദേശം നൽകിയിട്ടും, മകൻ സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ പിതാവ് പ്രിൻസ് ഖാലിദ് ബിൻ തലാൽ അത് നിരസിച്ചു. “ആ അപകടത്തിൽ അവൻ മരിക്കണമെന്ന് ദൈവം ആഗ്രഹിച്ചിരുന്നെങ്കിൽ, അവൻ ഇപ്പോൾ അവന്റെ ഖബറില്‍ ഉണ്ടാകുമായിരുന്നു,” രാജകുമാരൻ ഖാലിദ് പറഞ്ഞു, അചഞ്ചലമായ സമർപ്പണത്തോടെ മകനെ…

കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ, ബോജി രാജൻ മെമ്മോറിയൽ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു

ബഹ്‌റൈൻ:  അകാലത്തിൽ വിട്ടുപിരിഞ്ഞ കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടീം KPA ടസ്കേഴ്സിന്റെ വൈസ് ക്യാപ്റ്റനായിരുന്ന ബോജി രാജന്റെ സ്മരണാർത്ഥം, കൊല്ലം പ്രവാസി അസോസിയേഷൻ തങ്ങളുടെ സ്പോർട്സ് വിങ്ങിന്റെ നേതൃതത്തിൽ, ബഹ്റൈൻ ക്രിക്കറ്റ് ഫെഡറേഷന്റെ അംഗീകാരത്തോട് കൂടി  സോഫ്റ്റ് ബോൾ ക്രിക്കറ്റ് ടൂർണമെന്റ് സംഘടിപ്പിക്കുന്നു. മെയ് 2, 9 തീയതികളിൽ സിഞ്ച് അൽ അഹലി സ്പോർട്സ് ക്ലബ് ടർഫിൽ വച്ചു നടക്കുന്ന ക്രിക്കറ്റ്  ടൂർണ്ണമെന്റിൽ ബഹ്‌റൈനിലെ പ്രമുഖരായ 16 ടീമുകൾ പങ്കെടുക്കുന്നു .  ടൂർണ്ണമെന്റ് വിജയിയാകുന്ന ടീമിന് 200 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും, രണ്ടാം സ്ഥാനത്തു എത്തുന്ന ടീമിന് 150 ഡോളർ സമ്മാനത്തുകയും ബോജി രാജൻ മെമ്മോറിയൽ ട്രോഫിയും ഉണ്ടായിരിക്കും . കൂടാതെ വിവിധ വ്യക്തിഗത ട്രോഫികളും, പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും സമ്മാനങ്ങൾ ഉണ്ടാകുമെന്നും സംഘാടകർ അറിയിച്ചു . കൂടുതൽ വിവരങ്ങൾക്ക് 38161837…

44 വർഷം ഒരേ സ്ഥാപനത്തിൽ; ധന്യമായ പ്രവാസത്തിന് വിരാമമിട്ട് അബ്ദുൽ കരീം

ദോഹ: ഖത്തറിൻ്റെ വളർച്ചയുടെ ബാല്യവും വികസനക്കുതിപ്പും അനുഭവിച്ച 47 വർഷം നീണ്ട പ്രവാസത്തിന് വിരാമമിട്ട് കോഴിക്കോട് കുറ്റ്യാടി സ്വദേശി അബ്ദുൽ കരീം കെ.വി നാട്ടിലേക്ക് മടങ്ങി. 1978ൽ ഖത്തറിലെത്തിയ കരീം, 1980 മുതൽ 2024 വരെ സർക്കാർ സ്ഥാപനമായ കഹ്റമയിലാണ് സേവനമനുഷ്ഠിച്ചത്. സാമൂഹിക, ജീവകാരുണ്യ, സേവന രംഗങ്ങളിൽ സജീവ സാന്നിധ്യമാകാൻ സാധിച്ചതിന്റെ ധന്യതയിലാണ് അദ്ദേഹം ഖത്തറിനോട് വിട ചൊല്ലുന്നത്. കോഴിക്കോട്, വയനാട് ജില്ലകൾ കേന്ദ്രീകരിച്ച് വിപുലമായ ജീവകാരുണ്യ-പുനരധിവാസ പദ്ധതികൾ നടപ്പാക്കിവരുന്ന ‘കുറ്റ്യാടി മുസ്‌ലിം വെൽഫെയർ സൊസൈറ്റി ഖത്തർ’ കൂട്ടായ്മ രൂപീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. 1982 മുതൽ സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റിയുടെ പ്രവർത്തകനാണ്. സി.ഐ.സിയുടെ അൽബിദാ, ഷാരാ ഖലീജ്, ഫരീഖ് അബ്ദുൽ അസീസ്, മഅമൂറ, ദഫ്ന യൂനിറ്റുകളിൽ വിവിധ ഭാരവാഹിത്വങ്ങൾ വഹിച്ചിട്ടുണ്ട്. നിസ്വാർത്ഥ സേവനങ്ങളിലൂടെയും സൗമ്യമായ പെരുമാറ്റത്തിലൂടെയും വലിയ സുഹൃദ് വലയം ഉണ്ടാക്കിയെടുക്കാനായതിൻ്റെ ആത്മനിർവൃതിയിൽ, 47 വർഷത്തിന്റെ…

ഇസ്രായേലി ആക്രമണം മൂലം ഗാസയിലെ കുട്ടികൾ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു; 3000 ത്തിലധികം പേർ ആശുപത്രിയിൽ: ഒസി‌എച്ച്‌എ

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരിയിൽ പോഷകാഹാരക്കുറവ് മൂലം 2027 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏജൻസി (OCHA) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഗാസയിൽ ഭക്ഷ്യവസ്തുക്കളുടെ കടുത്ത ക്ഷാമമുണ്ടെന്ന് ഏജൻസി അറിയിച്ചു. ഇസ്രായേലിന്റെ ആക്രമണങ്ങൾ നേരിടുന്ന ഗാസയിലെ ജനങ്ങൾ ഇപ്പോൾ പുതിയൊരു വെല്ലുവിളി നേരിടുകയാണ്. അവിടെ പോഷകാഹാരക്കുറവിന്റെ പ്രശ്നം വർദ്ധിച്ചുവരികയാണ്. പോഷകാഹാരക്കുറവ് മൂലം കുട്ടികൾ ബുദ്ധിമുട്ടുന്നു, മാർച്ച് മാസത്തിൽ മാത്രം മൂവായിരത്തിലധികം കുട്ടികളെ പോഷകാഹാരക്കുറവ് മൂലം ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹമാസുമായുള്ള വെടിനിർത്തൽ കരാർ തകർന്നതിനുശേഷം, ഇസ്രായേൽ ഗാസയ്ക്ക് മാനുഷിക സഹായം നൽകുന്നത് നിർത്തിവച്ചിരിക്കുന്നു എന്നത് ശ്രദ്ധേയമാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ഫെബ്രുവരിയിൽ പോഷകാഹാരക്കുറവ് മൂലം 2027 കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യ ഏജൻസി (OCHA) ആണ് ഈ കണക്കുകൾ പുറത്തുവിട്ടത്. ഗാസയിൽ ഭക്ഷ്യവസ്തുക്കളുടെ കടുത്ത ക്ഷാമമുണ്ടെന്ന് ഏജൻസി അറിയിച്ചു. മാനുഷിക സഹായങ്ങളും…